By SUBHALEKSHMI B R.06 Feb, 2018
ദളിത് ബന്ധു എന്‍.കെ.ജോസിന്റെ മനുസ്മൃതിയും അംബേദ്കറും എന്ന പുസ്തകം ചര്‍ച്ചയാവുകയാണ്. സാഹിത്യകാരി കെ.ആര്.മീരയാണ് അദ്ദേഹത്തിന്റെ നവതിയാഘോഷവേളയില്‍ പുസ്തകം പ്രകാശനം ചെയ്തത്. രാജ്യമെന്പാടും ദളിതര്‍ക്കെതിരായ അക്രമം വ്യാപിക്കുന്ന സാഹചര്യത്തില്‍ ഈ പുസ്തകത്തിന് ഏറെ പ്രസക്തിയുണ്ട്. പുസ്തകം പ്രകാശം ചെയ്തശേഷം മുഖപുസ്തകത്തില്‍ കെ.ആര്.മീര പോസ്റ്റുചെയ്ത കുറിപ്പ് പുസ്തകത്തിന്റെ ഉളളടക്കത്തിലേക്കും അതുയര്‍ത്തി വിടുന്ന ചോദ്യങ്ങളിലേക്കും വെളിച്ചംവീശുന്നു. കേരളത്തിലെ ക്രൈസ്തവര്‍ നന്പൂതിരിമാര് മാര്‍ഗ്ഗം കൂടിയവരാണ് എന്ന വാദത്തെ ഏറ്റവും ശക്തമായി ആക്രമിച്ചത് ഒരു ക്രിസ്ത്യാനിയായിരുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് മീരയുടെ കുറിപ്പ് തുടങ്ങുന്നത്. കുറിപ്പിന്റെ പൂര്‍ണ്ണരൂപം ചുവടെ:
കേരളത്തിലെ ക്രൈസ്തവര്‍ നന്പൂതിരിമാര് മാര്‍ഗ്ഗം കൂടിയവരാണ് എന്ന വാദത്തെ ഏറ്റവും ശകതമായി ആക്രമിച്ചത് ഒരു ക്രിസ്ത്യാനിയായിരുന്നു.
എന്‍. കെ. ജോസ്.
നന്പൂതിരിമാര് ഇവിടെ വന്നത് ആറാം നൂറ്റാണ്ടിലല്ളേ, ക്രൈസ്തവര്‍ ഇവിടെ ഒന്നാം നൂറ്റാണ്ടില്ത്തന്നെയില്ളേ എന്ന് അദ്ദേഹം ചോദ്യം ചെയ്തപ്പോള്‍ എന്നാല്‍പ്പിന്നെ അന്ന് ഇവിടെയുണ്ടായിരുന്ന യഹൂദരായിരിക്കും മതം മാറി ക്രൈസ്തവരായത് എന്നായി സഭാപ്രമാണിമാര്‍. അല്ള, ആദിവാസികളും ദലിതരുമാണ് കേരളത്തിലെ ആദിമ ക്രൈസ്തവരെന്നാണ് അദ്ദേഹം വാദിച്ചത്. ബ്രാഹ്മണര്‍ എഡി ആറാം നൂറ്റാണ്ടിനും ഒന്‍പതാം നൂറ്റാണ്ടിനും ഇടയില്‍ ഇവിടെ കുടിയറിയവരാണെന്നും കേരളത്തിലെ ബ്രാഹ്മണേതര ജനത വംശീയമായി ഒന്നാണെന്നും അദ്ദേഹം സമര്‍ഥിച്ചു.ദളിത് സീരിസ്, നസ്രാണി സീരീസ് എന്നിങ്ങനെ രണ്ടു വിഭാഗങ്ങളില്‍ നൂറ്റിനാല്‍പ്പതില്‍പ്പരം പുസ്തകങ്ങള്‍ എഴുതി. കേരളത്തിലെ ദലിതരുടെയും ക്രിസ്ത്യാനികളുടെയും ചരിത്രം രേഖപ്പെടുത്താന്‍ ശ്രമിച്ചു.1990ല്‍ ദളിത് സംഘടനകള്‍ അദ്ദേഹത്തിനു "ദളിത് ബന്ധു' എന്ന വിശേഷണം നല്കി.അദ്ദേഹം അതു തന്‍െറ തൂലികാനാമമായി സ്വീകരിച്ചു. അദ്ദേഹത്തിനു തൊണ്ണൂറു വയസ്സു തികഞ്ഞു.ലളിതമായിരുന്നു നവതി ആഘോഷം. വെച്ചൂരിലെ അംബികാ മാര്‍ക്കറ്റിലുള്ള വീട്ടില്‍ അദ്ദേഹത്തെ അറിയുന്നവര്‍ വന്നു കൊണ്ടിരുന്നു. തലയില്‍ ജന്മദിനത്തൊപ്പി വച്ചു. കേക്കില്‍ 90ന്റെമെഴുകുതിരികള് കത്തിച്ചു. അദ്ദേഹം കേക്കു മുറിച്ചു. ഞങ്ങള്‍ ഹാപ്പി ബര്‍ത്ത് ഡേ പാടി. കേക്കിന്റെ ഒരു കഷ്ണം ഭാര്യ തങ്കമ്മയ്ക്കു കൊടുത്തു. ഒരു കഷ്ണം കന്യാസ്ത്രീയായ സഹോദരിക്കു കൊടുത്തു.ഒരു കഷ്ണം എനിക്കും തന്നു.
അതു കഴിഞ്ഞു ഞാന്‍ അദ്ദേഹത്തിന്റെ മനുസ്മൃതിയും അംബേദ്കറും എന്ന പുസ്തകം പ്രകാശനം ചെയ്തു. പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത് ആത്മമിത്രമായിരുന്ന ജോസഫ് പുലിക്കുന്നേലിനാണ്. (നിലയ്ക്കല്‍ കുരിശു കണ്ടെത്തിയപ്പോള്‍ അതു തോമാ ശ്ളീഹാ സ്ഥാപിച്ചതല്ളെന്നു സമര്‍ഥിക്കാന്‍ ജോസഫ് പുലിക്കുന്നേല്‍, ഡി.സി. കിഴക്കേമുറി, എന്നിവരോടൊപ്പം യാത്ര ചെയ്ത കഥ ആദ്യ കൂടിക്കാഴ്ചയില്‍ വര്‍ണ്ണിച്ചത് എന്റെ ഓര്‍മ്മയില്‍ നിന്നു മാഞ്ഞിട്ടില്ള. ആ കൂടിക്കാഴ്ച ഒരുക്കിത്തന്നത് ഡോ. അമല്‍ ആന്റണി ആയിരുന്നു)ദളിത് ബന്ധുവിന്റെ പുസ്തകങ്ങള്‍ മനസ്സുലയ്ക്കുന്നവയാണ്. കൂരന്പു പോലെയാണ് ചില ചോദ്യങ്ങള്‍. മൂര്‍ച്ചയേറിയ വായ്ത്തല പോലെയാണു നിരീക്ഷണങ്ങള്‍.
"എഴുത്തച്ഛന്റെ ഏതു കൃതിയിലാണ് ഇവിടെ ചണ്ഡാളരാക്കപ്പെട്ട ഒരു ജനസമൂഹമുണ്ടായിരുന്നു എന്നു പറയുന്നത് അധ്യാത്മിക രാമായണത്തിലോ ശ്രീമദ് ഭാഗവതം കിളിപ്പാട്ടിലോ ചെറുശ്ശേരിയുടെ കൃഷ്ണഗാഥയിലുണ്ടോ കുഞ്ചന്‍ നന്പ്യാരുടെ ഏതെങ്കിലും തുള്ളല്ക്കഥയിലുണ്ടോ നായരും നന്പൂതിരിയും അച്ചിയും പോറ്റിയുമെല്ളാമുണ്ട്. ഈഴവനും പുലയനും പറയനും മറ്റും മാത്രമില്ള. അങ്ങിനെയൊരു ജനം ഇവിടെ ജീവിച്ചിരുന്നു എന്നതിന് ഒരു തെളിവും പ്രസ്തുത മേലാളന്മാരാരും അവശേഷിപ്പിച്ചിട്ടില്ള. അതു മന:പൂര്‍വ്വമായിരുന്നു എന്നതു വ്യക്തമാണല്ളോ " എന്നു മറ്റാരും പറഞ്ഞു ഞാന്‍ കേട്ടിട്ടില്ള.
"ആരെങ്കിലും സ്വന്തം വേരുകള്‍ അന്വേഷിക്കുന്നതില്‍ മറ്റുള്ളവര്‍ എന്തിനു ഭയക്കുന്നു എന്തെങ്കിലും തല്ളിപ്പൊളിക്കാനായിരിക്കും അത് ഉപയോഗപ്പെടുത്തുക എന്ന ഭയമായിരിക്കും. ചരിത്രത്തിന്‍െറ പേരു പറഞ്ഞു തല്ളിപ്പൊളിക്കാവുന്നവ സ്വന്തം കൈവശവുമുണ്ടെന്ന ബോധ്യത്തില്‍നിന്നാണ് ആ ഭയം ജനിക്കുന്നത്. ഇവിടുത്തെ ഇന്നത്തെ ഹൈന്ദവ ദേവാലയങ്ങളില്‍ പലതും ഒരു കാലത്ത് ബുദ്ധ,ജൈന ദേവാലയങ്ങളായിരുന്നു എന്നത് ഒരു ഉദാഹരണം മാത്രം. അതിന്‍െറ പൌരാണികത്വം അന്വേഷിച്ചാല്‍ അക്കാലത്ത് ബുദ്ധജൈനധര്മ്മ വിശ്വാസികളായിരുന്നവരുടെ ഇന്നത്തെ തലമുറയ്ക്ക് അവ വിട്ടുകൊടുക്കേണ്ടി വരും. അങ്ങനെ ഒരാവശ്യം ഉന്നയിക്കാതിരിക്കാന്‍ വേണ്ടിയാണ് അതിന്റെ യഥാര്‍ഥ ഉടമസ്ഥരെ അവയിലൊന്നിലും പ്രവേശിക്കാന്‍ അനുവദിക്കാതിരുന്നത്.' എന്നു ദലിതന് അല്ളാതെ മറ്റൊരാള്‍ പറയുന്നതും സങ്കല്പ്പിക്കാന് വയ്യ.
"മനുസ്മൃതിയും അംബേദ്കറും' എന്ന പുസ്തകത്തില്‍നിന്ന് നമ്മുടെയൊക്കെ മിഥ്യാധാരണകളെ പിടിച്ചുലയ്ക്കുകയും അടിച്ചു തകര്‍ക്കുകയും ചെയ്യുന്ന ചില ഉദാഹരണങ്ങള്‍ :
*മനുസ്മൃതി വായിച്ചു പഠിച്ച ആദ്യത്തെ ദളിതന് ഡോ. ബാബാസാഹിബ് അംബദ്കര്‍ ആണ്. അതുകൊണ്ടാണ് അദ്ദേഹം അതു കത്തിച്ചത്. മനുസ്മൃതി വായിക്കുകയും മനസ്സിലാക്കുകയും ചെയ്ത ഒരു അബ്രാഹ്മണനും അതു കത്തിക്കാതിരിക്കുകയില്ള. ബ്രാഹ്മണനല്ളാത്ത ഓരോ ഇന്ത്യക്കാരന്റെയും നെഞ്ചില്‍ ആഴത്തില്‍ കുത്തിയിറക്കിയിരിക്കുന്ന കഠാരയാണു മനുസ്മൃതി എന്ന ഗ്രന്ഥം. ആ കഠാര നെഞ്ചിലേറ്റിക്കൊണ്ടാണ് ഓരോ ഇന്ത്യന്‍ ശിശുവും തന്റെ മാതാവിന്റെ ഗര്‍ഭപാത്രത്തില്‍നിന്നു പുറത്തേക്കു വരുന്നത്.
*പണ്ഡിറ്റ് നെഹ്രുവിന്റെ കാലത്താണ് ആദ്യമായി ബാബ്റി മസ്ജിദിന് അകത്ത് ശ്രീരാമവിഗ്രഹം സ്ഥാപിച്ചത്. വൈക്കം ക്ഷേത്രത്തില്‍ രാത്രി നട അടയ്ക്കുന്നതിനു മുന്‍പ് അത്താഴപട്ടിണിക്കാര്‍ ആരെങ്കിലുമുണ്ടോ എന്നു വിളിച്ചു ചോദിക്കുന്നതുപോലെ മസ്ജിദിനകത്തെ ശ്രീരാമവിഗ്രഹം എടുത്തു ദൂരെ എറിയാന്‍ പ്രധാനമന്ത്രി സ്ഥാനത്തിരുന്നു കൊണ്ട് അദ്ദേഹം ആജ്ഞാപിച്ചു. പക്ഷേ, അതു നടപ്പിലാക്കാന്‍ ഒരു പട്ടി പോലും ഈ രാജ്യത്തുണ്ടായിരുന്നില്ള. കല്പന പുറപ്പെടുവിച്ച അദ്ദേഹത്തിനും അതു നടപ്പാക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നില്ള. അതൊരു ചടങ്ങു മാത്രം. താന്‍ അതിനെ എതിര്‍ത്തിരുന്നു എന്നു പിന്നീടു വാദിക്കണം.
*പശുമേഖലയിലെ ബഹുഭൂരിപക്ഷം വരുന്ന ദളിതര്‍ ബോധവല്‍ക്കരണം നേടുന്നതിനുമുന്പ് അധികാരം ഇംഗ്ളീഷുകാരില്നിന്നു കൈവശപ്പെടുത്തുക എന്നതു ബ്രാഹ്മണരുടെ ആവശ്യമായിരുന്നു. ദലിതര്‍ ബോധവത്ക്കരണം നേടിക്കഴിഞ്ഞാല്‍ പിന്നെ ഒരിക്കലും അധികാരം തങ്ങള്‍ക്കു ലഭിക്കുകയില്ള എന്ന് അറിയാമായിരുന്നവരാണ് അവര്‍. അങ്ങനെ ഒരിക്കല്‍ സംഭവിച്ചു. ബുദ്ധമതത്തിന്റെ ആധിപത്യ കാലത്ത് ബ്രാഹ്മണര്‍ അന്നു വരെ കൈവശം വച്ചു കൊണ്ടിരുന്ന അധികാരം ദളിതരിലേക്കു പകരുന്നതിന് അതു കാരണമായി. അതു തിരികെ പിടിക്കാന്‍ ബ്രാഹ്മണര്‍ക്ക് ആയിരം വര്‍ഷത്തോളം വേണ്ടി വന്നു. അന്ന് അതിനുവേണ്ടി ഉപയോഗിച്ച ഏറ്റവും മൂര്‍ച്ചയേറിയ ആയുധം മനുസ്മൃതിയായിരുന്നു. ഇന്നതു തുരുന്പിച്ചെങ്കിലും ഇപ്പോള്‍ അതു രാകി മൂര്‍ച്ച വച്ചു കൊണ്ടിരിക്കുകയാണ്.
*രണ്ടാമത്തെ ആയുധമായ ഭഗവദ്ഗീത ഇപ്പോഴും തുരുന്പിക്കാതെ കൈവശമുണ്ട്. അതു നിര്‍ബാധം ഉപയോഗിച്ചു കൊണ്ടിരിക്കുകയാണ്. അതിനെയാണു ദേശീയ ഗ്രന്ഥമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നത്. ഇവിടുത്തെ നവോത്ഥാന നായകരാരും ഭഗവദ്ഗീതയെ അനുകൂലിച്ചോ പ്രതികൂലിച്ചോ ഒരക്ഷരം പോലും പറഞ്ഞിട്ടില്ള. അവരെല്ളാം അതിനെ തള്ളുകയാണു ചെയ്തത്. നാരായണഗുരുവും അയ്യന്‍കാളിയും പണ്ഡിറ്റ് കറുപ്പനും സഹോദരന് അയ്യപ്പനും ഡോക്ടര്‍ പല്‍പ്പുവും മറ്റും ഇങ്ങനെ ഒരു ഗ്രന്ഥം ഇന്ത്യയില്‍ ഉള്ളതായിപ്പോലും ഭാവിച്ചില്ള.
*ഇസ്ളാമില്‍ ചേരാതെ അവശേഷിച്ച അനാര്യരുടെ മേലുള്ള ക്രൂരമായ ബ്രാഹ്മണാധിപത്യത്തിന്റെ ശക്തി കുറയ്ക്കാന്‍ പോലും ഒരു സുല്‍ത്താനും തയ്യാറിയിരുന്നില്ള. സതിയും നരബലിയും ശൈശവവിവാഹവും യജ്ഞങ്ങളും യാഗങ്ങളുമെല്ളാം നിര്‍ബാധം ബ്രാഹ്മണ ചട്ടപ്രകാരം തന്നെ മനുസ്മൃതിക്ക് അനുസരണമായി നടന്നുപോന്നു. മുസ്ളിം സുല്ത്താന്മാര്ക്കു വലുത് അവരുടെ സിംഹാസനമായിരുന്നു, മതമായിരുന്നില്ള. അതിനാല്‍ ബ്രാഹ്മണിസത്തിന്റെ മേധാവികളുമായി അവര്‍ ഒത്തുതീര്പ്പിലെത്തുകയാണു ചെയ്തത്. പല സുല്ത്താന്മാര്ക്കും ഹിന്ദു ഭാര്യമാരുണ്ടായത് അങ്ങനെയാണ്. അതിന് അപവാദമായി ടിപ്പു സുല്‍ത്താനെപ്പോലെ അപൂര്‍വ്വം ചിലര്‍ ഹിന്ദുസ്ത്രീകള്‍ മാറുമറച്ചു നടക്കണമെന്നും അവര്‍ വിവാഹം ചെയ്യണമെന്നും മറ്റുമുള്ള വിളംബരം പ്രാദേശികമായി പുറപ്പെടുവിച്ചു എന്നു മാത്രം.
സരളമായ വാദങ്ങളും കൃത്യമായ ചോദ്യങ്ങളുമാണ് പുസ്തകം ഉയര്ത്തിവിടുന്നത്െനനും നവതിയിലും മൂര്‍ച്ചയുള്ള ഓര്‍മ്മയും തെളിഞ്ഞ ബുദ്ധിയുമാണ് ദളിത് ബന്ധുവിനെന്നും മീര കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. അദ്ദേഹത്തിന് സ്നേഹാശംസകള്‍ നേര്‍ന്നാണ് മീര കുറിപ്പ് അവസാനിപ്പിക്കുന്നത്.