തിരുവനന്തപുരത്ത് ഡിസംബര്‍ 9 ന് തുടങ്ങിയ കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടറാണ് നെടുമങ്ങാട് സ്വദേശി ദീപിക സുശീലന്‍. കാര്യവട്ടം കാമ്പസില്‍ ജേര്‍ണലിസം വിദ്യാര്‍ത്ഥിയായിരിക്കെ മേളയുടെ മീഡിയ സെല്ലില്‍ പങ്കാളിയായി തുടങ്ങിയ യാത്ര പിന്നീട് ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്ര മേള വരെ വിപുലമായി. 2021 സെപ്തംബറില്‍ ഐ.എഫ്.എഫ്.കെയുടെ ആര്‍ട്ടിസ്റ്റിക്ക് ഡയറക്ടറായി നിയമിതയായ ദീപിക നേതൃത്വം നല്‍കുന്ന രണ്ടാമത്തെ മേളയാണിത്. ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഒഫ് ഇന്ത്യയുടെയും ഐഎഫ്എഫ്‌കെയുടെയും അനുഭവങ്ങള്‍ അവര്‍ പങ്കുവയ്ക്കുന്നു.
രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് അന്താരാഷ്ട്ര ചലച്ചിത്ര മേള തലസ്ഥാനത്ത് തുടങ്ങിയത്. സംവിധായകനും നിര്‍മാതാവും നടനും തിരക്കഥാകൃത്തുമായ രഞ്ജിത്ത് ചലച്ചിത്ര അക്കാഡമി ചെയര്‍മാനായ ശേഷം നടക്കുന്ന ആദ്യ മേള കൂടിയാണിത്. മേളയുടെ നടത്തിപ്പിനെ കുറിച്ചും ഭാവന മേളയുടെ ഭാഗമായതിനെ കുറിച്ചും രഞ്ജിത്ത് കലാകൗമുദിയോടു സംസാരിക്കുന്നു.
മുഹമ്മദ് റഫി സാഹിബിന്റെ കടുത്ത ആരാധകനായിരുന്നു കണ്ണൂരുകാരന്‍ മൂസകുട്ടി. സംഗീതത്തെ ഒരുപാട് ഇഷ്ടപ്പെട്ടയാള്‍. അദ്ദേഹത്തെ പോലെയാണ് മക്കള്‍ മൂന്ന് പേരും. സംഗീത പ്രേമികള്‍. മൂന്ന് പേരില്‍ രണ്ടാമന്‍ മാത്രമാണ് സംഗീതത്തിന്റെ വഴി തെരഞ്ഞെടുത്തത്. പില്‍കാലത്ത് ലോക മലയാളികളുടെ ഹൃദയത്തില്‍ സ്ഥാനം നേടിയെടുത്തു കണ്ണൂര്‍ ഷെരീഫ് എന്ന ഗാ.കന്‍. കല്യാണ വീടുകളില്‍ മാത്രം ഒതുങ്ങിപോയ മാപ്പിളപ്പാട്ടിനെ ജനഹൃദയങ്ങളില്‍ എത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച അദ്ദേഹം അറിയപ്പെടാന്‍ തുടങ്ങിയത് വളരെ വൈകിയായിരുന്നു. നാലാമത്തെ വയസില്‍ പിതാവിനെ നഷ്ടപ്പെടുമ്പോള്‍ ജീവിതത്തില്‍ കഷ്ടപ്പാട് വര്‍ധിച്ചുവെങ്കിലും സംഗീതത്തെ അദ്ദേഹം കൈവിട്ടിരുന്നില്ല. ജീവിതത്തിലെ സംഗീത വഴികളെ കുറിച്ച് കണ്ണൂര്‍ ഷെരീഫ് സംസാരിക്കുന്നു.
എട്ടു വര്‍ഷമായി സിനിമയില്‍ ഉണ്ട്. എന്നാല്‍ തന്റെ അടയാളപ്പെടുത്തലിന് വേണ്ടി കാത്തിരിക്കുകയായിരുന്നു കലേഷ് രാമാനന്ദ് എന്ന ആലപ്പുഴക്കാരന്‍. ആ അടയാളപ്പെടുത്തല്‍ സംഭവിച്ചുകഴിഞ്ഞിരിക്കുന്നു, ഏറ്റവും പുതിയ ചിത്രമായ ഹൃദയത്തിലൂടെ. വിനീത് ശ്രീനിവാസന്‍ ചെറിയൊരു ഇടവേളയ്ക്ക് ശേഷം പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ചിത്രത്തില്‍ സെല്‍വ എന്ന തമിഴ്നാട്ടുകാരനായ വിദ്യാര്‍ത്ഥിയുടെ വേഷത്തിലാണ് കലേഷ് എത്തിയിരിക്കുന്നത്. തനി ഒരുവന്‍, മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ചാര്‍ളിയുടെ തമിഴ് റീമേക്ക് മാര തുടങ്ങിയ വമ്പന്‍ സിനിമകളുടെയൊക്കെ ഭാഗമായ കലേഷിനെ ഒരു പക്ഷേ മലയാളിയാണെന്ന് മലയാളികള്‍ മനസ്സിലാക്കുന്നത് ഹൃദയത്തിലൂടെയാവണം.ഹൃദയം കണ്ടിറങ്ങിയവരുടെയെല്ലാം ഹൃദയത്തില്‍ ഈ ചെറുപ്പക്കാരന്‍ കൂടി ഉണ്ടാകും.
ഓം ശാന്തി ഓശാന, ഒരു മുത്തശ്ശി ഗദ, സാറാസ് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക മനസുകളിൽ ഇടം നേടിയ സംവിധായകനാണ് ജൂഡ് ആന്റണി ജോസഫ്. പ്രേമം, ആക്ഷൻ ഹീറോ ബിജു തുടങ്ങി പതിമൂന്നോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട് ജൂഡ്. അടുത്തിടെ അന്ന ബെന്നിനെ ടൈറ്റില്‍ കഥാപാത്രമാക്കി ജൂഡ് ആന്‍റണി സംവിധാനം ചെയ്‍ത 'സാറാസ്' ഡയറക്റ്റ് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തിരുന്നു. ഒരു 'ചിരിപ്പട'മല്ല സാറാസ് മറിച്ച് നര്‍മ്മത്തിന്‍റെ മേമ്പൊടിയോടെ വളരെ സൂക്ഷ്‍മതയോടെ ഒരു പ്രമേയം അവതരിപ്പിക്കുകയാണ് ചിത്രത്തിൽ. മികച്ച പ്രതികരണമാണ് സാറാസ് നേടിയത്. പുത്തൻ സിനിമ വിശേഷങ്ങൾ ജൂഡ് വെള്ളിനക്ഷത്രത്തോട് പങ്കുവെയ്ക്കുന്നു.
25 വയസില്‍ എംഎല്‍എ ആയി. പിന്നീട് മന്ത്രിയും. അന്നും ഇന്നും അച്ചടക്കമുള്ള കോണ്‍ഗ്രസ് പ്രവര്ത്തകന്. വ്യക്തമായ നിലപാടുകള്‍. സ്ഥാനാര്‍ഥി നിര്‍ണയ വിവാദങ്ങളിലൊന്നും കാണാനേ കഴിയില്ല. പന്തളം സുധാകരനെ കുറിച്ചാണ് പറയുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സമകാലിക രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തുകയാണ് പന്തളം സുധാകരന്.
സംസ്ഥാനത്ത് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രില്‍ ആറിന് നടക്കാനിരിക്കെ, മുതിര്‍ന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന് കലാകൗമുദിക്കനുദിച്ച അഭിമുഖത്തില്‍ ആനുകാലിക രാഷ്ട്രീയ വിഷയങ്ങള്‍ സംസാരിക്കുന്നു.
അക്ഷര വസന്തം സൃഷ്ടിച്ച നോവലിസ്റ്റ് പെരുമ്പടവം ശ്രീധരന് എണ്‍പത്തി മൂന്നാം വയസിന്റെ കടവിലിരുന്ന് തന്റെ ജീവിതമെന്ന പ്രവാഹത്തിലേക്കു നോക്കുകയാണ്. പുറത്തുവരാനിരിക്കുന്ന എസ്. ഭാസുരചന്ദ്രന്റെ 'ബഷീര്‍ മുതല്‍ എം ടി വരെ' എന്ന അഭിമുഖ സംഭാഷണ പുസ്തകത്തില്‍ നിന്ന് ഒരു ഭാഗം
യുഡിഎഫ് നേതൃത്വത്തെ അമ്പരിപ്പിച്ച അട്ടിമറി വിജയമായിരുന്നു വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വികെ പ്രശാന്ത് നേടിയത്. മറ്റൊരു നിയമസഭ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോള്‍ എല്‍ഡിഎഫിന്റെ ആത്മവിശ്വാസം ഉയര്‍ന്നുതന്നെയാണ്. ഇക്കുറിയും വട്ടിയൂര്‍ക്കാവ് മണ്ഡലം എല്ഡിഎഫിനുള്ളതാണെന്ന് സിറ്റിംഗ് എംഎല്‍എ വി.കെ പ്രശാന്ത് കലാകൗമുദിയോട് പറഞ്ഞു.
ചലച്ചിത്രമേള കൂടുതല്‍ ജനകീയമാകണമെന്ന് സൂര്യ കൃഷ്ണമൂര്‍ത്തി. പണമടച്ച് പ്രതിനിധികള്‍ ആകാന്‍ കഴിയാത്ത സിനിമാ ആസ്വാദകരുമുണ്ട്. തിരുവനന്തപുരത്ത് വന്നു താമസിച്ച് മേള കാണാന്‍ കഴിയാത്തവരെ കൂടി പരിഗണിക്കേണ്ടതാണ്