By sruthy sajeev .12 Oct, 2017
അലഹബാദ്. ഏകമകള്‍ ആരുഷിയെയും വീട്ടുജോലിക്കാരനെയും കൊലപെ്പടുത്തിയ കേസില്‍ മാതാപിതാക്കളെ അലഹബാദ് ഹൈക്കോടതി വെറുതെവിട്ടു. ദന്ത ഡോക്ടര്‍മാരായ രാജേഷ് തല്‍വാറിനെയും ഭാര്യ നൂപുര്‍ തല്വാറിനെയുമാണ് വെറുതെ വിട്ടത്. സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഇരുവരെയും ശിക്ഷിക്കാനാകിലെ്ളന്ന് കോടതി നിരീക്ഷിച്ചു.
തല്‍വാര്‍ ദമ്പതികള്‍ക്കെതിരായ തെളിവുകള്‍ അപര്യാപ്തമെന്ന് വിലയിരുത്തിയ കോടതി, അഡീഷനല്‍ സെഷന്‍സ് കോടതിയുടെ ശിക്ഷ റദ്ദാക്കി. ആരുഷിയുടെ മാതാപിതാക്കളായ രാജേഷ് തല്‍വാറും നൂപുര്‍ തല്‍വാറും സിബിഐ പ്രത്യേക കോടതി വിധിക്കെതിരെ നല്കിയ അപ്പീലിലാണ് ഇന്ന് വിധി.
അപ്പീലില്‍ വാദം പൂര്‍ത്തിയാക്കിയ ജഡ്ജിമാരായ ബി.കെ.നാരായണ, എ.കെ.മിശ്ര എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് സെപ്റ്റംബര്‍ ഏഴിന് കേസ് വിധി പറയുന്നതിന് മാറ്റിവയ്ക്കുകയായിരുന്നു. 2008 മേയിലാണ് 14 കാരിയായ ആരുഷിയെ നോയിഡയിലെ വീട്ടില്‍ കൊല്ളപെ്പട്ട നിലയില്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് കാണാതായ സഹായി ഹേമരാജ് കൊലപാതകം നടത്തി മുങ്ങിയതാണെന്ന് തുടക്കത്തില്‍ പൊലീസ് സംശയിച്ചിരുന്നു.
എന്നാല്‍, തൊട്ടടുത്തദിവസം ഇവരുടെ വീടിന്റെ ടെറസില്‍നിന്ന് ഹേമരാജിന്റെ മൃതദേഹം കണ്ടെത്തിയതോടെയാണ് രാജേഷിലേക്കും നൂപുറിലേക്കും അന്വേഷണം നീണ്ടത്. സംഭവത്തില്‍ അറസ്റ്റിലായ, ആരുഷിയുടെ മാതാപിതാക്കള്‍ക്ക് 2013 നവംബര്‍ 26-നാണ് സിബിഐ പ്രത്യേക കോടതി ജീവപര്യന്തം തടവ് വിധിച്ചത്.
ഇത് ചോദ്യം ചെയ്താണ് ഇരുവരും അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്.കേസില്‍ ഉത്തര്‍പ്രദേശ് പൊലീസിന്റെ അന്വേഷണത്തിനെതിരേ വ്യാപകമായ പരാതിയുയര്‍ന്ന സാഹചര്യത്തില്‍ അന്വേഷണം യുപി സര്‍ക്കാര്‍ സിബിഐക്ക് വിടുകയായിരുന്നു. തുടര്‍ന്ന് 2013-ലാണ് പ്രത്യേക കോടതി ഇരുവര്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചത്.