By online desk .04 Jun, 2020
ന്യൂഡല്‍ഹി:ഇന്ത്യൻ ക്രിക്കറ്റ് താരം യൂസ്വേന്ദ്ര ചാഹലിനെതിരേ ജാതീയ അധിക്ഷേപമുൻ ഇന്ത്യൻ താരം യുവ്‌രാജ് സിങ്ങിനെതിരേ പോലീസ് കേസ്. ദളിത് ആക്ടിവിസ്റ്റും അഭിഭാഷകനുമായ രജത് കല്‍സനാണ് യുവരാജ് സിങ്ങിനെതിരെ പരാതി നല്‍കിയത്.
ഹരിയാനയിലെ ഹിസാറിയിലുള്ള ഹാന്സിലാണ് യുവരാജിനെതിരെ പരാതി ലഭിച്ചിരിക്കുന്നത് രോഹിത് ശര്‍മയുമായി നടത്തിയ ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റിനിടെയാണ് യുവരാജ് വിവാദമായ ജാതിയാ പരാമര്‍ശം നടത്തിയത്. താഴ്ന്ന ജാതിക്കാരെ പരിഹസിക്കാനായി ഉപയോഗിക്കുന്ന വാക്കാണ് ചാഹലിനെ വിശേഷിപ്പിക്കാന്‍ യുവരാജ് ഉപയോഗിച്ചത്.അതോടെ സമൂഹമാധ്യമങ്ങൾ വഴി നിരവധി ആരാധകരാണ് യുവരാജ് മാപ്പ് പറയണമെന്ന ആവശ്യവുമായി രംഗത്തെത്തിയത് .
യുവരാജ് മാഫി മാംഗോഎന്ന ഹാഷ് ടാഗ് ട്വിറ്ററിൽ ട്രെൻഡിങ് ആവുകയും ചെയ്തു അര്‍ബുദത്തെ പോലും തോല്‍പ്പിച്ച യുവരാജിന് ജാതീയമായുള്ള ചിന്തകളെ തോല്‍പ്പിക്കാന്‍ ഇനിയുമായിട്ടില്ലെന്നും ആരാധകർ പറയുന്നു ,എന്നാൽ സംഭവത്തിൽ യുവരാജ് ഇതുവരെ പ്രതികരിച്ചിട്ടില്ല, യുവരാജ് അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത് 2017 ലാണ്. ഏകദേശം 17 വർഷക്കാലം നീണ്ട കരിയറിൽ രാജ്യത്തിനായി 304 ഏകദിനങ്ങളിൽ കളിച്ചു. അതിൽ 8701 റൺസ് നേടി 111 വിക്കറ്റ് നേടി.