By Sooraj Surendran.28 Jul, 2019
തിരുവന്തപുരം: അമ്പൂരിയില്‍ രാഖി എന്ന യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ അച്ഛന്റെ പങ്ക് പോലീസ് അന്വേഷിക്കും. കൊലപാതകം നടത്തി മൃതദേഹം മറവ് ചെയ്യുമ്പോൾ പ്രതികൾക്കൊപ്പം അച്ഛനും ഉണ്ടായിരുന്നുവെന്ന് അയൽവാസികൾ പോലീസിനോട് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് അച്ഛനെതിരെ അന്വേഷണം നടത്താൻ തീരുമാനിച്ചത്.
രാഖിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതിയായ അഖിലിന്റെ മൊഴി രേഖപ്പെടുത്തി. താൻ മറ്റൊരു വിവാഹം ചെയ്യുമെന്ന് രാഖിയോട് അഖിൽ പറഞ്ഞിരുന്നു. ഇതേ തുടർന്ന് രാഖി ആത്മഹത്യാ ഭീഷണി മുഴക്കി. തുടർന്നാണ് സംഭവം കൊലപാതകത്തിലേക് നീങ്ങിയത്. കൊലയ്ക്കുശേഷം കശ്മീരിലേക്ക് പോയെന്നും അഖിൽ മൊഴി നൽകി. മലയിന്‍കീഴില്‍ നിന്നാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. എന്നാല്‍ രാഹുല്‍ കഴിഞ്ഞ ദിവസം തന്നെ കീഴടങ്ങിയിരുന്നുവെന്നാണ് വിവരം. ശനിയാഴ്ച രാത്രി തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് അഖിലിനെ പിടികൂടിയത്.