By Sooraj Surendran .29 Dec, 2018
ന്യൂ ഡൽഹി: അഗസ്റ്റ വെസ്റ്റ്ലാൻഡ് അഴിമതിക്കേസിൽ നിർണ്ണായക വെളിപ്പെടുത്തലുമായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. വിവിഐപി ഹെലികോപ്റ്റര്‍ കരാറിനായി കൈക്കൂലി ഇടപാടുകൾക്ക് കൂട്ടുനിന്നതുമായി ബന്ധപ്പെട്ടാണ് ഇടനിലക്കാരൻ ക്രിസ്റ്റ്യന്‍ മിഷേലിനെ അറസ്റ്റ് ചെയ്യുന്നത്. ചോദ്യം ചെയ്യലിനിടെയാണ് യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെ പേര് പരാമർശിച്ചിരിക്കുന്നത്. പേര് വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. സോണിയാ ഗാന്ധിയുടെ പേരിനോടൊപ്പം ഇറ്റാലിയന്‍ വനിതയുടെ മകനെക്കുറിച്ചും പരാമർശമുണ്ട്. ഏഴ് ദിവസമാണ് മിഷേലിനെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. 225 കോടി രൂപ അനധികൃതമായി കൈപ്പറ്റിയിരിക്കുന്നത്.