By Sooraj Surendran.03 Dec, 2018
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സഭയുടെ നേതാവ് ആകേണ്ട മുഖ്യമന്ത്രി ഇന്ന് പാര്‍ട്ടി സെക്രട്ടറിയായാണ് സഭയില്‍ പെരുമാറിയത്. പ്രതിപക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ സ്റ്റഡി ക്ലാസ് വേണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മാത്രമല്ല സർക്കാർ ജനുവരി ഒന്നിന് നടത്തുന്ന വനിതാ മതിൽ ജനങ്ങൾ തന്നെ പൊളിക്കും ഇങ്ങനെ നീളുന്നു രമേശ് ചെന്നിത്തലയുടെ പരാമർശങ്ങൾ. നവോത്ഥാന സംഘടനകളെ മാത്രമല്ല ചെന്നിത്തല അധിക്ഷേപിച്ചത്, യോഗത്തിൽ പങ്കെടുത്തവരെ ജാതി സംഘടനകൾ എന്ന് വിളിക്കുകയും ചെയ്തു. പ്രതിപക്ഷ നേതാവിന് ചേരാത്ത പദപ്രയോഗമാണ് രമേശ് ചെന്നിത്തലയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കോൺഗ്രസിന്റെയും ആർ എസ് എസിന്റെയും നിലപാടുകൾ ഇപ്പോൾ സമാനമാകുകയാണ്. മാറ്റിനിർത്തപ്പെട്ടവരുടെ ഉയർത്തെഴുന്നേൽപ്പിന്റെ സന്ദേശമായിരിക്കും വനിതാ മതിൽ. ഇതിൽ പങ്കെടുക്കാത്തവർ മോശക്കാരെന്ന് സർക്കാരിനു നിലപാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.