By Sooraj S.01 Jan, 1970
തിരുവനന്തപുരം: പ്രളയം നാശം വിതച്ച സംസ്ഥാനത്തെ പുനർനിർമ്മിക്കാനായി എല്ലാ മലയാളികളുടെയും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. നാം ഇതുവരെ കനത്ത തരത്തിലുള്ള അപകടകരമാം വിധം മഴക്കെടുതിയിലൂടെയാണ് നാം കടന്ന് പോയത്. സംസ്ഥാനത്തെ പല ജില്ലകളും പാടെ തകർന്നടിഞ്ഞിരിക്കുകയാണ്. ഇവയുടെ പുനർനിർമ്മാണത്തിനായി നാം ഒന്നായി ഒറ്റക്കെട്ടായി പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത മൂന്നുദിവസങ്ങളില്‍ സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളും ശുചിയാക്കും. ക്യാംപുകളായി പ്രവര്‍ത്തിച്ച സ്കൂളുകൾക്കും പ്രളയം ബാധിച്ച സ്കൂളുകള്‍ക്കും പ്രത്യേക പരിഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.മാത്രമല്ല പുനർ നിർമാണ പ്രവർത്തനങ്ങൾക്കു ബാങ്കുകളുടെ സഹായം തേടുമെന്നും മനോരമ ന്യൂസിന്‍റെ ‘ലൈവത്തോൺ’ പരിപാടിയിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചു.