By Sooraj Surendran.21 Aug, 2019
കോഴിക്കോട്: കേരളത്തിലെ ആദ്യ മുത്തലാക്ക് കേസ് വിവാദത്തിലേക്ക്. മൂന്ന് വട്ടം മൊഴി ചൊല്ലി വിവാഹബന്ധം വേർപെടുത്തിയെന്നാരോപിച്ച് യുവതി നൽകിയ പരാതിയിൽ കഴമ്പില്ലെന്നും നെല്ലിക്കുത്ത് പള്ളി കമ്മിറ്റി ഭാരവാഹികൾ. കുമാരനല്ലൂർ സ്വദേശിനിയായ യുവതിയാണ് ഇ.കെ.ഉസാമിനെതിരെ കേസെടുത്തത്. ഉസാമിനെ അറസ്റ്റു ചെയ്തതോടെ യുവതിക്കെതിരെ ചിലര്‍ അധിക്ഷേപപ്രചാരണം നടത്തിയിരുന്നു. അതേസമയം ഉസാമിന്റെ വാദങ്ങൾ പൊളിച്ച് യുവതി പ്രതികരണവുമായി രംഗത്തെത്തി. ഭർത്താവ് മൂന്ന് മൊഴിയും ചൊല്ലിയതിന് സാക്ഷികളുണ്ടെന്നും ഇതേതുടർന്നാണ് പരാതി നൽകിയതെന്നും യുവതി അവകാശപ്പെടുന്നു.എന്നാൽ നിലവിൽ യുവതിയുടെ കുടുംബത്തിന് സ്വന്തം മഹല്ലിൽ നിന്നും പിന്തുണയില്ലെന്ന അവസ്ഥയുമാണ്.