By Chithra.02 Nov, 2019
ബാംകോ : മാലിയിലെ സൈനിക പോസ്റ്റിന് നേരെ നടന്ന ഭീകരാക്രമണത്തിൽ 53 സൈനികർ കൊല്ലപ്പെട്ടു. മെനക പ്രവിശ്യയിലെ ഇൻഡലിമനെയുള്ള പോസ്റ്റിന് നേരെയാണ് ആക്രമണമുണ്ടായത്.
തീവ്രവാദ സംഘടനകൾ മാലി സൈനിക പോസ്റ്റിന് നേരെ നടത്തുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. നിലവിൽ സ്ഥിഗതികൾ നിയന്ത്രണവിധേയമാണെന്നും മൃതദേഹങ്ങളുടെ തിരിച്ചറിയാനുള്ള നടപടികൾ തുടരുകയാണെന്നും മാലി വാർത്താ വിനിമയ മന്ത്രി സങ്കാരെ ട്വിറ്ററിൽ പറഞ്ഞു.
10ൽ അധികം പേർക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിൽ സൈനികർക്ക് പുറമേ ഒരു നാട്ടുകാരനും കൊല്ലപ്പെട്ടു