By Sooraj Surendran.20 Aug, 2019
തിരുവനന്തപുരം: യുവ മാധ്യമപ്രവർത്തകൻ കെ എം ബഷീർ കൊല്ലപ്പെടാനിടയായ വാഹനാപകടത്തിൽ കാർ ഓടിച്ചിരുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനൊപ്പമുണ്ടായിരുന്ന സുഹൃത്ത് വഫയ്ക്കെതിരെ ഭർത്താവ് ഫിറോസ് രംഗത്ത്. വഫയുമായുള്ള വിവാഹബന്ധം വേർപെടുത്തുന്നതിനായി ഫിറോസ് വക്കീൽ നോട്ടീസ് അയച്ചു.
ഫിറോസ് അയച്ച കത്തിൽ വിവാഹ ജീവിതം ആരംഭിച്ചതു മുതല്‍ അപകടം നടന്നതുവരെയുള്ള സംഭവങ്ങൾ വിവരിക്കുന്നുണ്ട്. നോട്ടീസിൽ ഫിറോസ് പ്രധാനമായും പറഞ്ഞിരിക്കുന്നത് വഫയുടെ വഴിവിട്ട ബന്ധവും, അറിയിക്കാതെ ഇടയ്ക്കിടെയുള്ള വിദേശയാത്രയും ഇസ്‌ലാമികമല്ലാത്ത ജീവിതരീതി എന്നീ കാര്യങ്ങളെ കുറിച്ചാണ്. എന്നാല്‍ എല്ലാം ക്ഷമിച്ചും സഹിച്ചുമാണ് ഞാന്‍ മുന്നോട്ടു പോയതെന്ന് ഫിറോസ് വെളിപ്പെടുത്തുന്നു. '3 മാസം ഗര്‍ഭിണിയായിരിക്കേ എന്റെ സമ്മതം കൂടാതെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍വച്ച് ഗര്‍ഭം അലസിപ്പിച്ചു. അതിനുശേഷവും യാതൊരു പശ്ചാത്താപവും കൂടാതെ പഴയപടി ആഡംബര ജീവിതം തുടര്‍ന്നു' ഫിറോസ് പറഞ്ഞു. നോട്ടിസ് ലഭിച്ച് 45 ദിവസത്തിനകം തീരുമാനം എടുത്ത് മറുപടി നൽകണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.