By BINDU PP.11 Apr, 2017
മാതൃഭൂമി ന്യൂസിലെ വേണുവിനെയും സിനിമ മംഗളം എഡിറ്റർ ഇൻ ചാർജ് പല്ലിശ്ശേരിക്ക് എതിരെയും ആഞ്ഞടിച്ച് ദിലീപ് രംഗത്ത്. പ്രമുഖ മാധ്യമത്തിന് കൊടുത്ത ഇന്റർവ്യൂവിനാണ് ദിലീപ് ആദ്യമായി പ്രതികരിച്ചത്.വ്യക്തിജീവിതത്തിലെ പ്രശ്‌നങ്ങളും ചിലർ നടത്തുന്ന സംഘടിത ആക്രമണങ്ങളെക്കുറിച്ചും ദിലീപ് മനസ്സുതുറന്നത്.ഇത്രയും കാലം താൻ പ്രതികരിക്കാതിരുന്നത് തന്റെ മകളെ ഓർത്തിട്ടാണെന്നും വ്യക്തിഹത്യ എല്ലാ നിയന്ത്രണവും വിട്ടപ്പോഴാണ് എന്ന് അഭിമുഖത്തിൽ ദിലീപ് ആവർത്തിച്ച് പറഞ്ഞു. കൊച്ചിയിൽ യുവ നടി ആക്രമിക്കപ്പെട്ട സംഭവം തന്റെ ചുമലിൽ കെട്ടിവെക്കാൻ ഏറ്റവും കൂടുതൽ ശ്രമിച്ചത് വേണുവാണെന്ന് ദിലീപ് ചൂണ്ടിക്കാട്ടുന്നു.വേണുവിനായിരുന്നു ഇത് ഏറ്റവും കൂടുതൽ എന്റെ തലയിലേക്ക് അടിച്ചുവെച്ച് തരണമെന്ന് ആഗ്രഹം.വേണു എന്ന് കേൾക്കുമ്പോൾ വേണുനാദം, ഓടക്കുഴൽ.... ഇംഗ്ലീഷിൽ ഫ്‌ളൂട്ട് എന്ന് പറയും എന്ന് പരിഹസിച്ച് ദിലീപ് അഭിമുഖത്തിൽ പറഞ്ഞു. പുല്ലിശ്ശേരിയ്ക്ക് അഭിമുഖം കൊടുക്കാത്തതിന് പേരിൽ വ്യജ അഭിമുഖം പുല്ലിശ്ശേരി തയ്യാറാക്കിയിട്ടുണ്ടെന്ന് ദിലീപ് പറഞ്ഞു.
കടപ്പാട് : മനോരമ ന്യൂസ്