By uthara.02 Nov, 2018
റിയാദ്: സൗദി വിമര്‍ശകനും വാഷിങ്ടണ്‍ പോസ്റ്റ് കോളമിസ്റ്റുമായ ജമാല്‍ ഖഷോഗിയുടെ കൊലപാതകം നടന്നിട്ട് ഒരുമാസം പിന്നിടുമ്പോഴും മൃതദേഹം എന്തുചെയ്തെന്ന് ഇതുവരെ യാധൊരു വിധ മറുപടിയും പറയാതെ സൗദി .അന്താരാഷ്ട്ര സമ്മർദം അതി ശക്തമായി നിലനിൽക്കുകയാണ് സൗദിക്ക് നേരെ .
ഒക്ടോബർ 2ന് ജമാൽ ഖഷോഗി വിവാഹത്തിന് ആവശ്യമായ രേഖകൾക്കായി കോൺസുലേറ്റിലേക്കെത്തിയിരുന്നു എന്നാൽ അതിനു ശേഷം ഖഷോഗിയെ ആരും കണ്ടിട്ടില്ല .ഖഷോഗിയുടെ കൊലപാതകം ഒക്ടോബര്‍ രണ്ടിന് സൗദി കോണ്‍സുലേറ്റില്‍ വച്ചായിരുന്നു എന്ന് തുർക്കി ആരോപണം ഉയർത്തുകയും ചെയ്തിരുന്നു .ഏറെ പ്രതിസന്ധികളാണ് ഖഷോഗിയുടെ കൊലപാതകത്തിലൂടെ സൗദി നേരിടേണ്ടി വരുന്നത് .