കേരളത്തിന്‍റെ വിദ്യാഭ്യാസചരിത്രമെടുത്താര്‍ രസകരമാണ്. വിശദമായ ഒരു പഠനമല്ല ഇവിടെ ലക്ഷ്യമിടുന്നത്. മറിച്ച് പുതുതായി അറിവിന്‍റെ ലോകത്തേക്ക് പിച്ചവയ്ക്കുന്ന കുരുന്നുകള്‍ക്കും ഗുരുനാഥനും വിദ്യാലയത്തിനും ജീവിതത്തില്‍ ഉളള പ്രാധാന്യമെന്തന്ന് ഇനിയും മനസ്സിലാക്കാത്ത കൂട്ടുകാര്‍ക്കും രക്ഷിതാക്കള്‍ക്കും അപൂര്‍വ്വം ഗുരുനാഥര്‍ക്കും വേണ്ടിയൊരു രസകരമായ കുറിപ്പാണ്. സ്ക്കൂള്‍ തുറക്കുന്പോള്‍ ആഘോഷമായി നടക്കുന്ന പ്രവേശനോത്സവങ്ങളെക്കുറിച്ചാണ് ഇന്നത്തെ സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഈ വേളയില്‍ ചിന്തിക്കുക. എന്നാല്‍, അറിവിനുവേണ്ടി ദാഹിച്ചുഴന്ന അറിവ് അന്യമായിരുന്ന ഏകലവ്യന്മാരുടെ നാടായിരുന്നു കേരളവും. ഉന്നതകുലജാതര്‍ക്ക് മാത്രം വേദാശാസ്ത്രങ്ങളിലും ശസ്ത്രങ്ങളിലും (ആയുധം) ഗുരുവിനെ ലഭ്യമായിരുന്ന ഒരു കാലമുണ്ടായിരുന്നു. അറിവിന് വേണ്ടി കാതോര്‍ത്ത അധഃകൃതന്‍ എന്ന് അന്നത്തെ സമൂഹം വിളിച്ചിരുന്നവന്‍റെ ചെവിയിലേക്ക് ഈയച്ചൂടു പരന്നൈാഴുകിയിരുന്നെന്ന് വാമൊഴികള്‍ പരന്ന ഒരു ദുരിതകാലം........
ആദ്യ സ്‌കൂള്‍ ദിനം കുഞ്ഞുങ്ങളെ സംബന്ധിച്ചിടത്തോളം ആശങ്കകളുടേത് കൂടിയാണ്. കാരണം വീട്ടിലെ ചിര പരിചിതമായ ചുറ്റുപാടുകളില്‍ നിന്നും കുട്ടികള്‍ തികച്ചും അപരിചിതമായ ചുറ്റുപാടുകളിേേലയ്ക്ക് എത്തിച്ചേരുകയാണ്. ആദ്യമായി സ്‌കൂളില്‍ പോകുവാന്‍ കുട്ടികളില്‍ പലരും മടി കാണിക്കും. അത് സ്വാഭാവീകമായി ഉണ്ടാകുന്നതാണ്. കള്ളം പറഞ്ഞും വഴക്ക് പറഞ്ഞും കുഞ്ഞുങ്ങളെ സ്‌കൂളിലേയ്ക്ക് അയക്കരുത്. അത് സ്‌കൂളിനെ കുറിച്ച് കുട്ടികളില്‍ നെഗറ്റീവ് ഫീലിംഗ് ഉണ്ടാക്കും. തല്ലിയും വഴക്ക് പറഞ്ഞും കുഞ്ഞുങ്ങളെ സ്‌കൂളിലേയ്ക്ക് അയക്കാന്‍ പ്രാപ്തരാക്കുതയല്ല വേണ്ടത്. സ്‌കൂള്‍ തുറക്കും മുന്‍പ് തന്നെ സ്‌കൂളിനെ പറ്റിയും മറ്റും ഇടയ്ക്കിടെ കുട്ടിയെ പറഞ്ഞ് ബോധ്യപെ്പടുത്താം.
കോഴിക്കോട് പ്രൊവിഡന്‍സ് സ്ക്കൂളിലാണ് എന്നെ ഒന്നാം ക്ളാസില്‍ ചേര്‍ത്തത്. മമ്മിയോടൊപ്പമാണ് ആദ്യമായി സ്ക്കൂളിലെത്തിയത്. എനിക്ക് പുതിയ യൂണിഫോമിടാന്‍ കൊതിയായിരുന്നു. ടൈയൊക്കെ കെട്ടി ഷൂസൊക്കെയിട്ട് മിടുക്കിയായാണ് പോയത്. നോക്കിയപ്പോഴുണ്ട് പിള്ളാരൊക്കെ ഇരുന്ന് കരയുന്നു..............
"കുണുക്കിട്ട കോഴി കുളക്കോഴി .........കുന്നുംചരിവിലെ വയറ്റാട്ടി...." മലയാളികളുടെ പ്രിയപ്പെട്ട നടി സീമ ജി നായരുടെ സ്കൂൾ ഓർമ്മകളിൽ ആദ്യം ഓടിവരുന്നത് ചെമ്പരത്തിയിലെ ഈ പാട്ടാണ്. വ്യത്യസ്തമായ ആ ശബ്ദവും വിടര്‍ന്ന കണ്ണുകളും നിറഞ്ഞ പുഞ്ചിരിയും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്.രണ്ട് ദശകത്തിലേറെയായി അഭിനയലോകത്തില്‍ സജീവമാണ് ഈ നടി.........