By webdesk.06 Jun, 2018
നിപയുടെ പശ്ചാത്തലത്തില്‍ ഡോക്ടര്‍മാരും ആതുരസേവന സമൂഹവും ചര്‍ച്ചയാകുകയാണ്. ഈ സാഹചര്യത്തില്‍ പ്രസക്തമാകുകയാണ് പത്രപ്രവര്‍ത്തകനും സാഹിത്യകാരനുമായ സുഭാഷ് ചന്ദ്രന്റെ കുറിപ്പ്. കുറിപ്പ് ചുവടെ:
തമസോമാ ജ്യോതിര്‍ഗ്ഗമയ!
സുഹൃത്ത് സുധീന്ദ്രനുമൊത്ത് മൂകാംബികയില്‍നിന്നു മടങ്ങുന്പോഴാണ് ഈ ചെറിയ ദൃശ്യം പകര്‍ത്തിയത്. തുരങ്കത്തിന്റെ ഇരുട്ടില്‍നിന്ന് തീവണ്ടി പുറത്തെ വെളിച്ചത്തിലേക്ക്, മാളത്തില്‍നിന്ന് പെരുന്പാന്പിനെപ്പോലെ, തല നീട്ടുന്ന ദൃശ്യം. സുഗതകുമാരി എഴുതിയതുപോലെ ""ഇരുളിന് പാതാളത്തില്‍ ഒളിക്കിലുമേതോ പൂര്വ്വസ്മരണയില് ആഹ്ളാദത്തിന് ലോകത്തെത്തും ഹൃദയം!'' രോഗഭീതിയുടെ ഇരുട്ടിലാണ് കേരളം. ഇത്തരം മാരകരോഗങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് നാമറിയാതെ നാം നടത്തുന്ന പ്രാര്‍ഥന കൊണ്ടാണെന്നു പറഞ്ഞാല്‍ വിശ്വസിക്കാമോ? പതിനായിരക്കണക്കിന് ഡോക്ടര്‍മാരെ എല്ളാ ആണ്ടിലും ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ് നാം. ഒന്നോ രണ്ടോ സന്തതികളില്‍ ഒന്നിനെയെങ്കിലും ഡോക്ടറാക്കുന്പോള് ഫലത്തില്‍ നമ്മള് ചെയ്യുന്നത്
അവന്/അവള്‍ക്ക് വയറ്റിപ്പിഴപ്പിനായി മറ്റേ കുഞ്ഞിനെ രോഗിയാക്കുകയാണ്. കേരളം എന്ന വലിയ അമ്മയും ഇതു ചെയ്യുന്നു. എന്റെ സന്തതി ഡോക്ടറാകണേ എന്നു പ്രാര്‍ത്ഥിക്കുന്ന രക്ഷിതാവിന്‍െറ പ്രാര്‍ത്ഥന പ്രകൃതി കേള്‍ക്കുന്നത് ആ ഡോക്ടറാകാന്‍ പോകുന്ന കുഞ്ഞിനു ജീവിക്കാന്‍ നൂറു രോഗികളെ അവനു ചുറ്റും സൃഷ്ടിക്കാനുള്ള ആഹ്വാനമായാണ്. പ്രാര്‍ത്ഥനകള്‍ക്ക് ഫലമുണ്ട് ~അത് പ്രകൃതി നിറവേറ്റുകതന്നെ ചെയ്യും.
നിപ എന്നത് രണ്ടു സംഗീതസ്വരങ്ങളായി മാത്രം കേട്ടിരുന്ന (നിഷാദം, പഞ്ചമം) നമ്മള് ഇപ്പോള്‍ അതിനെ നമ്മുടെ ജീവിതഗാനത്തില്‍ വന്നുപെട്ട അപശ്രുതിയായും അവതാളമായും എണ്ണുന്നു. ആശുപത്രികളില്‍ നിപയുമായി മല്ളിടുകയാണ് നമ്മുടെ ഡോക്ടര്‍ മക്കളും നഴ്സ് മക്കളും. ഡോക്ടറാവുക എന്ന സ്വന്തം സ്വപ്നത്തിന്റേയും ഡോക്ടറാക്കുക എന്ന മാതാപിതാക്കളുടെ സ്വപ്നത്തിന്റേയും യാഥാര്‍ത്ഥ്യവുമായുള്ള അഭിമുഖീകരണമാണ് ഇപ്പോള്‍ നടക്കുന്നത്. ലക്ഷക്കണക്കിനു രോഗികള്‍ ഉണ്ടാകുന്പോള്‍ അവരെ ചികിത്സിക്കാന്‍ പതിനായിരക്കണക്കിനു ഡോക്ടര്‍മാര്‍ വേണ്ടേ എന്നുള്ളത് ദൈവത്തിനു ചിരിയുണ്ടാക്കുന്ന ചോദ്യമാണ്. രോഗങ്ങളില്ളാത്ത നാടിനു വേണ്ടിയുള്ള പ്രാര്‍ത്ഥന എന്നത് ഡോക്ടര്‍മാര്‍ നിറഞ്ഞ നാടിനു വേണ്ടിയുള്ള പ്രാര്‍ത്ഥനയായി നാം മാറ്റിയെടുത്തു. രണ്ടും ഒന്നല്ള!