By SUBHALEKSHMI B R.22 May, 2018
ഇന്ത്യയില്‍ ഇന്ധനവില കുതിക്കുകയാണ് എന്നു പറഞ്ഞാല്‍ മതിയാകില്ല റെക്കോര്‍ഡില്‍ നിന്ന് റെക്കോര്‍ഡിലേക്ക് കുതിക്കുകയാണ്. പ്രതിദിനം യാതൊരുമയവുമില്ലാതെ പെട്രോളിനും ഡീസലിനും വിലവര്‍ദ്ധിക്കുന്നു. കര്‍ണ്ണാടക തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടപ്പിലാക്കിയ 19 ദിവസത്തെ മരവിപ്പിക്കലിന് ശേഷം മേയ് 14 മുതലാണ് ദൈനംദിന വിലവര്‍ദ്ധന പുനരാരംഭിച്ചത്. എട്ട് ദിവസത്തിനുളളില്‍ രാജ്യത്ത് പെട്രോള്‍ വില ലിറ്ററിന് 1.61 രൂപയും ഡീസലിന് ലിറ്ററിന് 1.64 രൂപയുമാണ് കൂടിയത്. പെട്രോളിന് 34 പൈസയും ഡീസലിന് 27 പൈസയുമാണ് ഇന്നു കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 80 രൂപ 73 പൈസയും ഡീസലിന് 73 രൂപ 65 പൈസയുമാണു വില. കൊച്ചിയില്‍ പെട്രോളിന് 79 രൂപ 29 പൈസ, ഡീസലിന് 72 രൂപ 22 പൈസ. കണ്ണൂരില്‍ പെട്രോളിന് 79 രൂപ 65 പൈസ, ഡീസലിന് 72 രൂപ 65 പൈസ. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിലവര്‍ദ്ധനവുണ്ടായിരിക്കുന്നത് മുംബയിലാണ്. ഇവിടെ പെട്രോളിന് 84 രൂപ 07 പൈസയും ഡീസലിന് 71 രൂപ 94 പൈസയുമാണ് വില. ഡല്‍ഹിയില്‍ പെട്രോളിന് 76 രൂപ 24 പൈസയും ഡീസലിന് 67 രൂപ 57 പൈസയുമാണ് വില. രാജ്യതലസ്ഥാനത്ത് 2017 ജൂലായ് മുതല്‍ ഇന്നുവരെ പെട്രോളിന് 13 രൂപ 15 പൈസയും ഡീസലിന് 14 രൂപ 24 പൈസയുമാണ് വര്‍ദ്ധിച്ചത്. കേരളത്തിലും വന്‍ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. ഒരോ സംസ്ഥാനങ്ങളും ചുമത്തുന്ന നികുതിക്കനുസരിച്ച് വിലയില്‍ നേരിയ ഏറ്റക്കുറച്ചിലുകളുണ്ടെങ്കിലും ഇന്ധനവില അപകടകരമാം വിധം ഉയരുകയാണ്. കഴിഞ്ഞ എട്ടുദിവസങ്ങളിലെ വര്‍ദ്ധനനിരക്ക് തുടര്‍ന്നാല്‍ പോലും പതിനഞ്ച് ദിവസത്തിനുളളില്‍ വില വര്‍ദ്ധന അഞ്ചുരൂപയായി ഉയരുമെന്നാണ് നിരീക്ഷണം.
ഇവിടെയും സാധാരണക്കാരന് തന്നെയാണ് ഇര. ഇന്ധനവില കുതിക്കുന്നതിനനുസരിച്ച് ചരക്കുനീക്കത്തിനുളള ചെലവ് വര്‍ദ്ധിക്കും. ഇത് നിത്യോപയോഗസാധനങ്ങളുടെ വില കൂട്ടും. നിലവിലെ അവശ്യസാധനവിലവര്ദ്ധനവ് തന്നെ ജനത്തിന് താങ്ങാവുന്നതിന് അപ്പുറമാണെന്നിരിക്കെ ഇനിയും വിലയേറുന്നത് വലിയ തിരിച്ചടികള്‍ സൃഷ്ടിക്കും. വിലക്കയറ്റത്തിന് ആനുപാതികമായി നാണ്യപ്പെരുപ്പ നിരക്ക് ഉയരുന്നത് വായ്പ പലിശ നിരക്കുകളിലും വര്‍ദ്ധനവുണ്ടാക്കും.മാത്രമല്ല, തുടര്‍ച്ചയായ ഇന്ധനവിലവര്‍ധന രാജ്യത്തിന്റെ ഇറക്കുമതി ചെലവ് ഉയര്‍ത്തുകയും കറന്റ് അക്കൌണ്ട് കമ്മി വര്‍ധിപ്പിക്കുകയും ചെയ്യും. അസംസ്കൃത എണ്ണയുടെ ഇറക്കുമതിക്കു കൂടുതല്‍ ഡോളര്‍ വേണ്ടിവരുന്നതു രൂപയുടെ മൂല്യത്തിലും ഇടിവുണ്ടാക്കും. രൂപയുടെ മൂല്യത്തകര്‍ച്ച സന്പദ് വ്യവസ്ഥയെ തളര്‍ത്തും.
രാജ്യാന്തരവിപണിയില്‍ ക്രൂഡോയില്‍ വില കുതിക്കുന്നതാണ് വിലവര്‍ദ്ധനവിന് കാരണമെന്നാണ് എണ്ണക്കന്പനികളുടെ വിശദീകരണം. ഇന്ന് രാജ്യാന്തരവിപണിയില്‍ ക്രുഡോയില്‍ ബാരലിന് 80 ഡോളറാണ് വില. വെളളിയാഴ്ച ഇത് 79.80 ഡോളറായിരുന്നു. ആവശ്യകത വര്‍ദ്ധിക്കുന്നതും സൌദി നയിക്കുന്ന എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടന (ഒപെക്) ഉല്പാദനം കുറച്ചതും, വെനസ്വേലയില്‍ ഉല്പാദനത്തിനുണ്ടായ കുറവും ആണവ ഉടന്പടിയില്‍ നിന്ന് പിന്മാറി ഇറാനുമേല്‍ ഉപരോധം ഏര്‍പ്പെടുത്താനുളള അമേരിക്കന്‍ നീക്കവുമൊക്കെ ക്രൂഡോയില്‍ വിലവര്‍ദ്ധനവിന് കാരണമാണ്. 2013~ലാണ് രാജ്യാന്തരവിപണിയില്‍ ക്രൂഡോയില്‍ വില ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയത്. ബാരലിന് 110 രൂപയായിരുന്നു വില. അന്ന് ഡല്‍ഹിയില്‍ പെട്രോള്‍വില 67 രൂപ 6 പൈസയായിരുന്നു. 2015~ല്‍ ക്രൂഡോയില്‍ വില ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. അന്ന് ബാരലിന് 30 ഡോളറായിരുന്നു വില. എന്നാല്‍ അതിനനുസരിച്ച് ഇന്ത്യയില്‍ ഇന്ധനവില കുറഞ്ഞില്ല. അതാണ് ജനം ചോദിക്കുന്നത്. ക്രൂഡോയില്‍ വില കൂടുന്നതിനനുസരിച്ച് എണ്ണക്കന്പനികള്‍ ഇന്ധനവില കൂട്ടുന്നു. എന്നാല്‍, രാജ്യാന്തരവിപണിയില്‍ എണ്ണവില കുറയുന്നതിനനുസരിച്ച് വില കുറയുന്നില്ല. അതെന്തുകൊണ്ടാണ്? മാത്രമല്ല, അസംസ്കൃത എണ്ണവില ഏറ്റവും കൂടുതല്‍ ഉയര്‍ന്ന നിരക്കിലായിരുന്നപ്പോഴത്തേക്കാള് വളരെ കൂടുതലാണ് രാജ്യത്തെ നിലവിലെ ഇന്ധനവിലയെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനെല്ലാം കാരണം കേന്ദ്ര, സര്‍ക്കാര്‍ നയങ്ങളാണെന്നും കേരളമുള്‍പ്പെടെയുളള പല സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകളും എരിതീയില്‍ എണ്ണയൊഴിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും ജനം വിലപിക്കുന്നു. ജനത്തെയല്ല കുത്തകകളെ സഹായിക്കുന്ന നടപടിയാണ് മാറിമാറിവരുന്ന കേന്ദ്രഭരണകൂടങ്ങള്‍ സ്വീകരിക്കുന്നത്. 2017 ഒക്ടോബറില്‍ കേന്ദ്രസര്‍ക്കാര്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ എക്സൈസ് തീരുവ കുറച്ചെങ്കിലും വിലവര്‍ദ്ധനവ് തുടര്‍ന്നതിനാല്‍ ഇതുകൊണ്ട് ഫലമൊന്നുമുണ്ടായില്ലെന്നതാണ് സത്യം. അതിനുശേഷം ജനത്തിന് ഉപകാരപ്രദമായ ഒരു നടപടിയും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
ദൈനംദിനവര്ദ്ധനവെന്ന കെണി
യുപിഎ ഭരണകാലത്ത് എണ്ണക്കന്പനികള്‍ക്ക് വില വര്‍ദ്ധിപ്പിക്കാനുള്ള അധികാരം നല്‍കുന്നതിനെതിരെ പ്രതിഷേധിച്ച പാര്‍ട്ടിയാണ് ബിജെപി. എന്നാല്‍ അവര്‍ അധികാരത്തില്‍ വന്നപ്പോള്‍ എണ്ണക്കന്പനികള്‍ക്ക് ദിനംപ്രതി വില വര്‍ദ്ധിപ്പിക്കാനുള്ള അധികാരം നല്കി. 2017 ജൂണിലാണ് ഇത് നടപ്പിലാക്കിയത്. പെട്രോള്‍, ഡീസല്‍ വില 50 രൂപയില്‍ താഴെയാക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തില്‍ വന്ന എന്‍ഡിഎ സര്‍ക്കാര്‍ നാല് വര്‍ഷത്തിനിടെ ഇന്ധനവില വര്‍ദ്ധനവിലൂടെ ജനങ്ങളില്‍ നിന്ന് കവര്‍ന്നെടുത്തത് രണ്ട് ദശലക്ഷം കോടിയിലേറെ രൂപയാണ്. മാത്രമല്ല, സബ്സിഡി ഘട്ടംഘട്ടമായി വെട്ടിച്ചുരുക്കിയതു വഴി രണ്ട് ലക്ഷംകോടി രൂപയും കേന്ദ്ര ഖജനാവിന് ലഭിച്ചു. സബ്സിഡിയുടെ ഫലമായി 2005ന് മുന്‍പ് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില ക്രൂഡ് ഓയിലിന്റെ വിലയെക്കാള്‍ വളരെ താഴെയായിരുന്നു. അക്കാലത്ത് ഇന്ത്യയിലുണ്ടായിരുന്ന എണ്ണ കന്പനികളെല്ളാം പൊതുമേഖല സ്ഥാപനങ്ങളായിരുന്നുവെന്നും വിലകള്‍ സര്‍ക്കാര്‍ നേരിട്ട് നിശ്ചയിക്കുകയായിരുന്നുവെന്നുമുള്ള ഒരു പ്രധാന വസ്തുതയും ഇവിടെ കണക്കിലെടുക്കേണ്ടതുണ്ട്. സ്വകാര്യ കന്പനികള്‍ രംഗത്തേക്ക് കടന്നുവന്നതോടെ സര്‍ക്കാര്‍ സബ്സിഡികള്‍ പിന്‍വലിക്കാന്‍ തുടങ്ങി. വില നിശ്ചയിക്കാന്‍ എണ്ണ കന്പനികള്‍ക്ക് അധികാരം ലഭിച്ചതോടെ സംഭവങ്ങളില്‍ ഗുരുതരമായ മലക്കംമറിച്ചില്‍ ഉണ്ടായി. 2005~06ന് ശേഷം ഉല്പാദന നഷ്ടം ഗണ്യമായി കുറഞ്ഞിട്ടും ഇന്ത്യയിലെ ഇന്ധന വില ക്രൂഡ് ഓയില്‍ വിലയെക്കാള്‍ വളരെ ഉയര്‍ന്ന നിരക്കിലാണ്. അതുകൊണ്ടുതന്നെ, അന്താരാഷ്ട്ര കന്പോളത്തിലെ ക്രൂഡ് ഓയില്‍ വിലയും മുന്‍കാല
സബ്സിഡി മൂലമുളള നഷ്ടം നികത്താന്‍ എന്നതും ചൂണ്ടിക്കാട്ടി ഇന്ത്യയിലെ ഇന്ധന വില തുടര്‍ച്ചയായി ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന സര്‍ക്കാരിന്റെയും കന്പനികളുടെയും വാദത്തില്‍ കഴന്പില്ലെന്നതാണ് സത്യം. ഈ വാദങ്ങള്‍ വിലപ്പോവില്ലെന്ന് ബോധ്യമായപ്പോള്‍ പുതിയ വാദം ഉയര്‍ത്തുകയാണ് സര്‍ക്കാര്‍. ഇന്ത്യന്‍ രൂപയുടെ മുല്യശോഷണം മൂലം വിനിമയ നിരക്കുകളില്‍ വ്യതിയാനങ്ങള്‍ സംഭവിക്കുന്നു എന്നാണ് പുതിയ ന്യായീകരണം. എന്നാല്‍, ജനത്തെ കൊളളയടിച്ച് ഖജനാവ് നിറയ്ക്കാനുള്ള അവസരമായി ഇതിനെ ഉപയോഗപ്പെടുത്തുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. ദൈനംദിന വില വര്‍ദ്ധനയെന്ന രീതി നടപ്പിലാക്കിയതു തന്നെ സ്വകാര്യകോര്‍പ്പറേറ്റ് കന്പനികളെ സഹായിക്കുന്നതിന് വേണ്ടിയാണെന്നതും വ്യക്ത്യം.കര്‍ണ്ണാടക തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് 19 ദിവസത്തെ വിലവര്‍ദ്ധനവ് മരവിപ്പിക്കല്‍ മൂലം തങ്ങളുടെ ലാഭവിഹിതത്തിലുണ്ടായ കുറവ് നികത്ത
ുകയാണ് കുത്തകകള്‍. വെറും വോട്ടുബാങ്കായ ജനത്തിന്റെ യാതന അവര്‍ക്ക് പ്രശ്നമല്ല...അടുത്ത തിരഞ്ഞെടുപ്പുവരെ സര്‍ക്കാരിനും അത് വിഷയമല്ല.