By Online desk .20 Aug, 2018
മലപ്പുറം: ദുരിതക്കടലായി മഴ പെയ്തിറങ്ങിറങ്ങിയപ്പോഴും മാംഗല്യ ആനന്ദത്തില്‍ അഞ്ജു. മലപ്പുറം എംഎസ്പി എല്‍പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് നേരേ കതിര്‍മണ്ഡപത്തിലേക്കു പോകുമ്പോള്‍ അഞ്ജുവിന്റെ മനസിലെ കാര്‍മേഘം പെയ്‌തൊഴിഞ്ഞിരുില്ല. വീട്ടില്‍ വെള്ളം കയറിയതിനെ തുടർന്ന് വ്യാഴാഴ്ചയാണ് അഞ്ജുവും കുടുംബവും ദുരിതാശ്വാസ ക്യാമ്പിലേക്കു എത്തിയത്. മഴക്കെടുതിയെ തുടർന്ന് കല്യാണം മാറ്റിവയ്ക്കാന്‍ ആദ്യം തീരുമാനിച്ചെങ്കിലും ആഘോഷങ്ങൾ ഇല്ലാതെ കല്യാണം നടത്താന്‍ തീരുമാനിക്കുകയായിരുന്നു . കല്യാണ ദിവസം ധരിക്കാന്‍ വാങ്ങിയ സാരി മാത്രമാണ് കയ്യില്‍ കരുതിയത്. ബാക്കിയുള്ള സാധനങ്ങളെല്ലാം വീട്ടില്‍ തന്നെ ഉപേക്ഷിച്ചു.
ക്യാമ്പില്‍ നിന്ന് ഇന്നലെ വീട്ടിൽ തിരിച്ചെത്തിയെങ്കിലും വെള്ളം പൂര്‍ണമായും ഇറങ്ങാത്തതിനാല്‍ അത്യാവശ്യ സാധനങ്ങളുമായി തിരികെ ക്യാമ്പിലേക്കു തന്നെ മടങ്ങി. ഞായറാഴ്ച രാവിലെ അഞ്ജു വധുവായി അണിഞ്ഞൊരുങ്ങി മലപ്പുറം തൃപുരാന്തക ശിവ ക്ഷേത്രത്തിലെ കല്യാണ മണ്ഡപത്തിലേക്കു പോയി. വേങ്ങര സ്വദേശി ഷൈജു ആയിരുന്നു വരന്‍. കല്യാണശേഷം ഷൈജുവിന്റെ വീട്ടിലേക്ക് ഇരുവരും പോയി. മലപ്പുറം താഴ്‌വാരം അഞ്ജു നിവാസില്‍ സുന്ദരന്‍ ശോഭ ദമ്പതികളുടെ മകളാണ് അഞ്ജു.