ഇത്തിഹാദ് റെയില്‍ അബുദാബിയിലെത്തി;ആഘോഷമാക്കി മലയാളികൾ
അബുദാബി: രാജ്യത്തെ ഗതാഗത ശൃംഖലയിൽ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിച്ച് യുഎഇയിലെ ആദ്യത്തെ പാസഞ്ചർ ട്രെയിൻ ഫുജൈറയിൽ നിന്ന് അബുദാബിയിലെത്തി. ഉദ്ഘാടന സർവീസ് പുലർച്ചെ 5.34 ന് ഫുജൈറയിൽ നിന്ന് പുറപ്പെട്ട് ഒരു മണിക്കൂറും 45 മിനിറ്റും കൊണ്ട് യാത്ര പൂർത്തിയാക്കി. രാവിലെ 7.19 ന് ട്രെയിൻ അബുദാബി സ്റ്റേഷനിൽ എത്തിയപ്പോൾ, ആഹ്ലാദ പ്രകടനങ്ങളും കരഘോഷങ്ങളും ആവേശവും പ്ലാറ്റ്ഫോം നിറഞ്ഞു, ആദ്യ യാത്രക്കാരെ സ്വാഗതം ചെയ്യാൻ നിരവധി പേർ എത്തിയിരുന്നു.യാത്രക്കാരെ സ്വീകരിക്കാനായി ഇത്തിഹാദ് റെയിൽ സ്റ്റേഷനിൽ വിവിധ പരിപാടികളും ഒരുക്കിയിരുന്നു. സൗജന്യ ഫോട്ടോ ബൂത്ത്, വർണ്ണാഭമായ ബലൂണുകൾ, സൗജന്യ ഭക്ഷണവും പാനീയങ്ങളും എല്ലാം ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
ലഭ്യമാകുന്ന സർവീസുകൾക്ക് അനുസരിച്ച് ലഘുഭക്ഷണങ്ങളും ലഹരിയില്ലാത്ത പാനീയങ്ങളും ട്രെയിനിൽ നിന്ന് വിലകൊടുത്തു വാങ്ങാൻ സാധിക്കും. യാത്രക്കാർക്ക് സ്വന്തം നിലയിൽ ഭക്ഷണം കയ്യിൽ കരുതാനും അനുമതിയുണ്ട്. എന്നാൽ കടുത്ത മണമുള്ളതോ ട്രെയിൻ അശുദ്ധമാക്കുന്നതോ ആയ ഭക്ഷണസാധനങ്ങൾ ഒഴിവാക്കണമെന്ന് അധികൃതർ നിർദേശിക്കുന്നു. ലഹരിപാനീയങ്ങൾക്ക് ട്രെയിനിൽ കർശന വിലക്കുണ്ട്.
യാത്രക്കാരെ സ്വീകരിക്കാനായി ഇത്തിഹാദ് റെയിൽ സ്റ്റേഷനിൽ വിവിധ പരിപാടികളും ഒരുക്കിയിരുന്നു. സൗജന്യ ഫോട്ടോ ബൂത്ത്, വർണ്ണാഭമായ ബലൂണുകൾ, സൗജന്യ ഭക്ഷണവും പാനീയങ്ങളും എല്ലാം ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.