<?xml version="1.0" encoding="UTF-8" standalone="no"?>
<rss xmlns:atom="http://www.w3.org/2005/Atom" xmlns:content="http://purl.org/rss/1.0/modules/content/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
<channel>
<title><![CDATA[Latest News]]></title>
<description><![CDATA[Kaumudi Plus]]></description>
<link>https://www.kaumudiplus.com/latest-news</link>
<image>
<url>https://www.kaumudiplus.com/images/logo.png</url>
<title>Latest News</title>
<link>https://www.kaumudiplus.com/latest-news</link>
</image>
<lastBuildDate>Wed, 19 Nov 2025 12:06:55 GMT</lastBuildDate>
<atom:link href="https://www.kaumudiplus.com/category/latest-news/google_feeds.xml" rel="self" type="application/rss+xml"/>
<atom:link href="https://pubsubhubbub.appspot.com/" rel="hub" type="application/rss+xml"/>
<pubDate>Wed, 19 Nov 2025 12:06:55 GMT</pubDate>
<copyright><![CDATA[Kaumudi Plus]]></copyright>
<language><![CDATA[ml]]></language>
<ttl>1</ttl>
<category><![CDATA[Latest News]]></category>
<item>
<link>https://www.kaumudiplus.com/news/devaswom-board-severely-criticized-by-high-court-for-lapses-in-crowd-control-at-sabarimala-1541023</link>
<title><![CDATA[ശബരിമലയിലെ തിരക്ക് നിയന്ത്രണത്തിലെ വീഴ്ച ;ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം]]></title>
<enclosure length="44234" type="image/webp" url="https://www.kaumudiplus.com/h-upload/2025/11/19/2094030-sabarimala-niyanthranam.webp"/>
<content:encoded><![CDATA[<figure> <img width='826' height='465' src='https://www.kaumudiplus.com/h-upload/2025/11/19/2094030-sabarimala-niyanthranam.webp'/><figcaption></figcaption></figure><p>കൊച്ചി:  ശബരിമലയിൽ ഇന്നലെയുണ്ടായ അനിയന്ത്രിതമായ ഭക്തജനത്തിരക്ക് നിയന്ത്രണത്തിൽ വീഴ്ച സംഭവിച്ചതുകൊണ്ട്തന്നെ  തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.</p>
<p></p>
<p> പറഞ്ഞകാര്യങ്ങളെല്ലാം കൃത്യമായി നടന്നില്ലല്ലോയെന്ന് കോടതി ചോദിച്ചു. ഇക്കാര്യത്തിൽ ഒരു തരത്തിലും ഉള്ള ഏകോപനവും ഇല്ലേയെന്നും ദേവസ്വം ബോർഡിനോട് ഹൈക്കോടതി ദേവസ്വം ബെഞ്ച് ചോദിച്ചു.</p>
<p></p>
<p>കൃത്യമായ വിലയിരുത്തലുകൾ നടത്തിയെന്നു പറഞ്ഞിട്ടും എന്തുകൊണ്ടാണ് ഇത്തരം വീഴ്ചകളുണ്ടാകുന്നതെന്നും കോടതി  ചോദിച്ചു .</p>
<p></p>
<p>ഓരോ പ്രദേശങ്ങളെയും സെക്ടറുകളായി തിരിച്ച് പരമാവധി എത്ര ആളുകളെ ഉൾക്കൊള്ളാൻ കഴിയുമെന്ന് കണക്കാക്കി ശാസ്ത്രീയ അടിസ്ഥാനത്തിലാണ് മുന്നോട്ടു പോകേണ്ടത്.</p>
<p></p>
<p> എന്തുകൊണ്ടാണ് നാലായിരം പേരെ ഉൾക്കൊള്ളാൻ കഴിയുന്നിടത്ത് 20,000 പേരെ തിരികി കയറ്റാൻ ശ്രമിക്കുന്നത്?</p>
<p></p>
<p> സന്നിധാനത്ത് എത്രപേരെ ഉൾക്കൊള്ളാനാകുമെന്നത് സംബന്ധിച്ച് ശാസ്ത്രീയമായ വ്യക്തത വരുത്തണം.</p>
<p></p>
<p>അതിന്റെ അടിസ്ഥാനത്തിലാകണം ആളുകളെ കയറ്റി വിടേണ്ടത്.</p>
<p></p>
<p>തിക്കിത്തിരക്കി എന്തിനാണ് ഭക്തരെ ഇങ്ങനെ കയറ്റി വിടുന്നതെന്ന് കോടതി ചോദിച്ചു.</p>
<p></p>
<p> പരമാവധി ആളുകളെ കയറ്റി വിട്ടിട്ട് എന്താണ് കാര്യം. കുട്ടികളും പ്രായമായവരും വരെ ഇതുമൂലം കഷ്ടത അനുഭവിക്കുന്നുണ്ട്.</p>
<p></p>
<p> സ്ഥലപരിമിതി ഒരു യാഥാർത്ഥ്യമാണ്. അതുൾക്കൊണ്ടുകൊണ്ടുള്ള ശാസ്ത്രീയ സമീപനം സ്വീകരിക്കേണ്ടതുണ്ട്.</p>
<p></p>
<p> പൊലീസിനെക്കൊണ്ടു മാത്രം ചെയ്യാൻ കഴിയുന്ന കാര്യങ്ങളല്ല ഇതെന്ന് കോടതി ചൂണ്ടിക്കാട്ടി.</p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/news/devaswom-board-severely-criticized-by-high-court-for-lapses-in-crowd-control-at-sabarimala-1541023</guid>
<category><![CDATA[News]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Wed, 19 Nov 2025 11:02:56 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/special-stories/-1541000</link>
<title><![CDATA[ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ വൈറ്റ് ഹൗസിൽ നടത്തിയ അത്താഴവിരുന്നിൽ പങ്കെടുത്തു]]></title>
<enclosure length="22472" type="image/webp" url="https://www.kaumudiplus.com/h-upload/2025/11/19/2094008-ronaldoooo.webp"/>
<content:encoded><![CDATA[<figure> <img width='926' height='486' src='https://www.kaumudiplus.com/h-upload/2025/11/19/2094008-ronaldoooo.webp'/><figcaption></figcaption></figure><p>ചൊവ്വാഴ്ച രാത്രി സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ വൈറ്റ് ഹൗസിൽ നടത്തിയ അത്താഴവിരുന്നിൽ ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പങ്കെടുത്തു. </p>
<p> </p>
<p>പരിപാടിക്ക് മുന്നോടിയായി സംസാരിച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, സൗദി ഫുട്ബോൾ ലീഗിലെ റൊണാൾഡോയുടെ പങ്ക് രാജ്യത്തിന്റെ ആധുനികവൽക്കരണ നീക്കത്തിന്റെ മുഖമായി അദ്ദേഹത്തെ മാറ്റിയിരിക്കുന്നു എന്നാണ് പറഞ്ഞത് . </p>
<p> </p>
<p>സ്‌പോർട്‌സ്, ടൂറിസം എന്നിവയുൾപ്പെടെ മറ്റ് മേഖലകളിലേക്ക് വൈവിധ്യവൽക്കരിക്കുന്നതിലൂടെ രാജ്യത്തിന്റെ എണ്ണ വരുമാനത്തെ ആശ്രയിക്കുന്നത് കുറയ്ക്കാൻ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ആഗ്രഹിക്കുന്നു. </p>
<p> </p>
<p>റൊണാൾഡോ പങ്കെടുക്കുമെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ നേരത്തെ സ്ഥിരീകരിച്ചിരുന്നു, എന്നാൽ അദ്ദേഹം ബിൻ സൽമാന്റെ ഔദ്യോഗിക പ്രതിനിധി സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പറഞ്ഞില്ല. സൗദിയുടെ നിക്ഷേപം നിയമസാധുത നേടുന്നതിനും അതിന്റെ മനുഷ്യാവകാശ രേഖയിൽ നിന്നും എണ്ണ വ്യവസായത്തിന്റെ പാരിസ്ഥിതിക ആഘാതത്തിൽ നിന്നും ശ്രദ്ധ തിരിക്കുന്നതിനുമാണ് ലക്ഷ്യമിടുന്നതെന്ന് പല വിമർശകരും അവകാശപ്പെടുന്നു - 'സ്‌പോർട്‌സ് വാഷിംഗ്' എന്നറിയപ്പെടുന്ന ഒരു രീതിയാണത് . </p>
<p> </p>
<p>സൗദി അറേബ്യയുമായുള്ള അടുത്ത ബന്ധത്തെ പ്രശംസിക്കുന്നതിനാണ് ട്രംപ് അത്താഴവിരുന്നിൽ തന്റെ പ്രസംഗം ഉപയോഗിച്ചത്, രാജ്യത്തെ "നാറ്റോ ഇതര പ്രധാന സഖ്യകക്ഷി" എന്ന് പറഞ്ഞു . </p>
<p>പോർച്ചുഗീസ് ഫുട്ബോൾ താരത്തെ അഭിസംബോധന ചെയ്ത് ട്രംപ് ഒത്തുകൂടിയ അതിഥികളോട് പറഞ്ഞു: "എന്റെ മകൻ റൊണാൾഡോയുടെ വലിയ ആരാധകനാണ്". </p>
<p> </p>
<p>"ബാരൺ (ട്രംപ്) അദ്ദേഹത്തെ കാണാൻ കഴിഞ്ഞു, ഇപ്പോൾ അദ്ദേഹം തന്റെ പിതാവിനെ കുറച്ചുകൂടി ബഹുമാനിക്കുന്നുവെന്ന് ഞാൻ കരുതുന്നു, ഞാൻ നിങ്ങളെ പരിചയപ്പെടുത്തിയതിനാൽ മാത്രം." </p>
<p> </p>
<p>അത്താഴവിരുന്നിൽ ആപ്പിൾ സിഇഒ ടിം കുക്ക് ഉൾപ്പെടെയുള്ള മറ്റ് സ്വാധീനമുള്ള ബിസിനസ്സ് നേതാക്കളോടൊപ്പം ടെക് കോടീശ്വരൻ എലോൺ മസ്‌കും ഉണ്ടായിരുന്നു. ഏപ്രിലിൽ ട്രംപ് ഭരണകൂടത്തിന്റെ ഗവൺമെന്റ് എഫിഷ്യൻസി ഡിപ്പാർട്ട്‌മെന്റിന്റെ (ഡോഗ്) തലവൻ സ്ഥാനത്ത് നിന്ന് സ്ഥാനമൊഴിഞ്ഞതിനുശേഷം മസ്‌ക് വൈറ്റ് ഹൗസിൽ എത്തുന്നത് ഇതാദ്യമാണ്. </p>
<p> </p>
<p>ട്രംപും ടെസ്‌ല വ്യവസായിയും തമ്മിലുള്ള നാടകീയമായ തർക്കം മാസങ്ങളോളം പരസ്യമായി തുടർന്നു, അതിൽ മസ്‌ക് ഒരു പുതിയ രാഷ്ട്രീയ പാർട്ടി സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചു. </p>
<p> </p>
<p>അതേസമയം, വൈറ്റ് ഹൗസിൽ റൊണാൾഡോ പങ്കെടുത്തത് 2016 ന് ശേഷം യുഎസിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ അറിയപ്പെടുന്ന സന്ദർശനങ്ങളിലൊന്നാണ്. </p>
<p> </p>
<p>ഇടക്കാലത്ത് അദ്ദേഹത്തിന് ലൈംഗികാതിക്രമ ആരോപണം നേരിടേണ്ടി വന്നു. 2009 ൽ ലാസ് വെഗാസിലെ ഒരു ഹോട്ടൽ മുറിയിൽ വെച്ച് റൊണാൾഡോ തന്നെ ബലാത്സംഗം ചെയ്തുവെന്ന് കാതറിൻ മയോർഗ ആരോപിച്ചു, അത് അദ്ദേഹം നിഷേധിച്ചു. </p>
<p> </p>
<p>"എനിക്കെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങൾ ഞാൻ ശക്തമായി നിഷേധിക്കുന്നു. ബലാത്സംഗം എന്നത് ഞാൻ വിശ്വസിക്കുന്ന എല്ലാത്തിനും എതിരായ ഒരു മ്ലേച്ഛമായ കുറ്റകൃത്യമാണ്," അദ്ദേഹം 2018-ൽ ഒരു പ്രസ്താവനയിൽ പറഞ്ഞു. </p>
<p> </p>
<p>2019-ൽ, അവകാശവാദങ്ങൾ തെളിയിക്കാൻ കഴിയാത്തതിനാൽ റൊണാൾഡോ കുറ്റം നേരിടേണ്ടിവരില്ലെന്ന് യുഎസ് പ്രോസിക്യൂട്ടർമാർ പറഞ്ഞു. </p>
<p> </p>
<p>2023-ന്റെ തുടക്കത്തിൽ, സൗദി പ്രോ ലീഗിന്റെ മുഖവും കിരീടാവകാശി അധ്യക്ഷനായ സോവറിൻ വെൽത്ത് ഫണ്ട് PIF-ന്റെ ഉടമസ്ഥതയിലുള്ള ഫുട്ബോൾ ക്ലബ്ബായ അൽ നാസറിന്റെ ക്യാപ്റ്റനുമായി റൊണാൾഡോ സൗദി അറേബ്യയിലേക്ക് കുതിച്ചു.</p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/special-stories/-1541000</guid>
<category><![CDATA[Special Stories]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Wed, 19 Nov 2025 11:14:23 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/social-media/choosing-you-was-the-best-decision-of-my-life-aditya-shares-proposal-video-1540991</link>
<title><![CDATA[എന്റെ ജീവിതത്തിലെ ഏറ്റവും നല്ല തീരുമാനം ആയിരുന്നു നിന്നെ തിരഞ്ഞെടുത്തത് ;പ്രൊപ്പോസൽ വീഡിയോ പങ്കു വെച്ച് ആദിത്യ]]></title>
<enclosure length="48020" type="image/webp" url="https://www.kaumudiplus.com/h-upload/2025/11/19/2093999-anju-joseph.webp"/>
<content:encoded><![CDATA[<figure> <img width='1134' height='539' src='https://www.kaumudiplus.com/h-upload/2025/11/19/2093999-anju-joseph.webp'/><figcaption></figcaption></figure><p>റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ ഗായികയാണ് അഞ്ജു ജോസഫ്.ബെംഗളൂരുവിൽ എൻജിനീയറായ ആദിത്യ പരമേശ്വരനും അഞ്ജുവും ആയുള്ള വിവാഹം 2024 നവംബർ 30 ന് ആണ് കഴിഞ്ഞത് .</p>
<p>ആലപ്പുഴ റജിസ്ട്രാർ ഓഫിസിൽ വച്ചായിരുന്നു ലളിതമായ ചടങ്ങ് നടത്തിയത് .ഇപ്പോഴിതാ അഞ്ജുവിന്റെ പിറന്നാൾ ദിവസത്തിൽ അഞ്ജുവിനെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ പങ്കുവെച്ചു എത്തിയിരിക്കുകയാണ് ആദിത്യ .</p>
<p>‘നമ്മുടെ തിരഞ്ഞെടുപ്പുകളുടെ ആകെ തുകയാണ് ജീവിതമെന്നാണ് പറയാറുള്ളത്. 365 ദിവസം മുൻപ്, 2024 നവംബർ 7ന്, ഏകദേശം അർദ്ധരാത്രിയോടെ നിന്നെ പ്രപ്പോസ് ചെയ്യാൻ ഞാൻ തീരുമാനിച്ചു, യെസ് പറയാൻ നീയും തീരുമാനിച്ചു.</p>
<p>എന്റെ ജീവിതത്തിലെ ഏറ്റവും നല്ല തീരുമാനം. പിറന്നാൾ‌ ആശംസകൾ. എന്റെ ഓരോ ദിവസവും നീ ആഘോഷമാക്കി മാറ്റുകയാണ് .</p>
<p>എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.പിറന്നാൾ ദിനത്തിൽ കേക്ക് മുറിച്ചു ആദിത്യന് നൽകുന്ന അഞ്ജുവിന്റെ സന്തോഷം വീഡിയോയിലൂടെ കാണാൻ സാധിക്കും .</p>
<p>ഇതേസമയം തന്നെയാണ് ആദിത്യ അഞ്ജുവിന്റെ വിരലുകളിൽ മോതിരം അണിഞ്ഞു പോപ്പോസൽ ചെയ്യുന്നതും .</p>
<p>നീ വിചാരിച്ചാലും ഇത് ഊരികളയാൻ പറ്റില്ല എന്നുപറഞ്ഞാണ്‌ മോതിരം അണിയുന്നത് .</p>
<p>സന്തോഷത്താൽ കരഞ്ഞുകൊണ്ട് നമുക്ക് കല്യാണം കഴിക്കാം എന്ന് പറയുന്ന അഞ്ജുവിനെ വീഡിയോയിൽ കാണാൻ സാധിക്കും . </p>
<p></p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/social-media/choosing-you-was-the-best-decision-of-my-life-aditya-shares-proposal-video-1540991</guid>
<category><![CDATA[Social Media]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Wed, 19 Nov 2025 09:55:01 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/news/a-four-year-old-girl-met-a-tragic-end-after-riding-a-school-bus-1540965</link>
<title><![CDATA[സ്കൂൾ ബസ് കയറി നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം .]]></title>
<enclosure length="42576" type="image/webp" url="https://www.kaumudiplus.com/h-upload/2025/11/19/2093974-cheruthoni-accident.webp"/>
<content:encoded><![CDATA[<figure> <img width='763' height='425' src='https://www.kaumudiplus.com/h-upload/2025/11/19/2093974-cheruthoni-accident.webp'/><figcaption></figcaption></figure><p>ഇടുക്കി ചെറുതോണിയിൽ സ്കൂൾ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം .</p>
<p>വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂളിലെ പ്ലേ സ്കൂൾ വിദ്യാർഥിയായ ഹെയ്സൽ ബെൻ (4) ആണ് മരിച്ചത്.</p>
<p>സഹപാഠി തടിയമ്പാട് കുപ്പശ്ശേരിൽ ഇനായ തെഹ്സിന് പരിക്കേറ്റു.</p>
<p> ബസ്സിൽ നിന്നും ഇറങ്ങിയ വിദ്യാർത്ഥികൾ ക്ലാസ്സിലേയ്ക്ക് പോകുന്നതിനിടയിൽ ബസിനടിയിൽ പെടുകയായിരുന്നു.സ്കൂൾ‌ ബസിൽ തന്നെയാണ് ഹെയ്സലും എത്തിയത്. </p>
<p>ഒരു ബസിൽ നിന്നും ഇറങ്ങിയതിന് ശേഷം ബസിൻറെ പിന്നിലൂടെ ക്ലാസിലേക്ക് നടക്കുകയായിരുന്നു.</p>
<p> തൊട്ടുപിന്നിൽ മറ്റൊരു ബസ് നിർത്തിയിരുന്നു. കുട്ടി കടന്നുപോകുന്നത് ഇവർ കണ്ടില്ല. ബസ് മുന്നോട്ട് എടുത്തതിനെ തുടർന്ന് കുഞ്ഞിനെ ഇടിച്ചു.</p>
<p> കുഞ്ഞിൻറെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. തൊട്ടടുത്ത് കൂടെ നടന്നുപോയ കുഞ്ഞിൻറെ കാലിനും പരിക്കേറ്റു. </p>
<p>അപ്പോൾ തന്നെ കുഞ്ഞിനെ ഇടുക്കി മെഡിക്കൽ കോളേജിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. </p>
<p> </p>
<p></p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/news/a-four-year-old-girl-met-a-tragic-end-after-riding-a-school-bus-1540965</guid>
<category><![CDATA[News]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Wed, 19 Nov 2025 08:56:06 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/news/elon-musk-and-donald-trump-set-aside-their-differences-and-plan-to-unite-1540958</link>
<title><![CDATA[പിണക്കം മറന്നു ഒന്നിക്കാനൊരുങ്ങി  ഇലോൺ മസ്കും ഡൊണാൾഡ് ട്രംപും]]></title>
<enclosure length="20544" type="image/webp" url="https://www.kaumudiplus.com/h-upload/2025/11/19/2093968-trump-and-musk.webp"/>
<content:encoded><![CDATA[<figure> <img width='753' height='491' src='https://www.kaumudiplus.com/h-upload/2025/11/19/2093968-trump-and-musk.webp'/><figcaption></figcaption></figure><p>വാഷിങ്ടൺ : വളരെ നാളായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ശതകോടീശ്വരനും എക്സ് മേധാവിയുമായ ഇലോൺ മസ്കും .</p>
<p>ഇപ്പോഴിതാ ഇരുവരും ഒന്നിച്ചു സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ചൊവ്വാഴ്ച വൈറ്റ് ഹൗസിൽ ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത് .</p>
<p>ഇതോടുകൂടി ഇരുവരും പിണക്കം മറന്നു ഒരുമിക്കുന്നതിന്റെ സൂചനകളാണ് വ്യക്തമാകുന്നത് .തെറ്റി പിരിഞ്ഞതിനുശേഷമുള്ള രണ്ടാമത്തെ കൂടിക്കാഴ്ച ആയിരുന്നു ഇത് .</p>
<p>ഇതിനുമുൻപ് അമേരിക്കൻ വലതുപക്ഷ യാഥാസ്ഥിതികനായ ചാർലി കിർക്കിന്റെ ശവസംസ്കാരചടങ്ങിൽ പങ്കെടുത്ത് ഹസ്തദാനം നൽകിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു .</p>
<p>അമേരിക്കയിൽ ട്രംപിനെ അധികാരത്തിലേറ്റുന്നതിൽ സുപ്രധാന പങ്കു വഹിച്ച വെക്തി ആയിരുന്നു ഇലോൺ മസ്‌ക്.</p>
<p>ട്രംപിന്റെ തിരഞ്ഞെടുപ്പ് വേളകളിലെല്ലാം മസ്‌ക് വളരെയധികം പിന്തുണ നൽകിയിരുന്നു .ഇതിനു പ്രത്യുപകാരമായിട്ടായിരുന്നു ട്രംപ് അധികാരത്തിലേറിയ ഉടനെ തന്നെ യു എസ് സർക്കാരിന്റെ ചെലവ് ചുരുക്കുന്നതിനും കാര്യക്ഷമത വർധിപ്പിക്കുന്നതിനുമായി ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി രൂപീകരിക്കുകയും ഇതിന്റെ ചുമതല മസ്കിനെ ഏൽപ്പിക്കുകയും ചെയ്തത് .</p>
<p>കുറഞ്ഞ കാലയളവിൽ മസ്‌ക് നിരവധി മാറ്റങ്ങൾ കൊണ്ടുവരികയും ചെയ്തു .എന്നാൽ ട്രംപ് ജനങ്ങൾക്കേർപ്പെടുത്തിയ 'വൺ ബിഗ് ബ്യൂട്ടിഫുൾ ബില്ലി'ൻറെ പേരിൽ ഇരുവരും പിണങ്ങുകയും മസ്ക് വകുപ്പ് ചുമതലയിൽനിന്ന് ഒഴിയുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് ഇരുവരും ഒന്നിക്കുന്നത് .</p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/news/elon-musk-and-donald-trump-set-aside-their-differences-and-plan-to-unite-1540958</guid>
<category><![CDATA[News]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Wed, 19 Nov 2025 08:43:51 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/news/after-losing-her-husband-and-daughter-manjulas-life-became-unbearable-she-also-lost-her-only-son-1540934</link>
<title><![CDATA[ഭർത്താവും മകളും നഷ്ടപ്പെട്ടതിനു പിന്നാലെ ഏക ആശ്രയമായിരുന്ന മകനും നഷ്ടപ്പെട്ടു ;തീരാ നോവായി മഞ്ജുളയുടെ ജീവിതം]]></title>
<enclosure length="41980" type="image/webp" url="https://www.kaumudiplus.com/h-upload/2025/11/19/2093940-alan-mother.webp"/>
<content:encoded><![CDATA[<figure> <img width='657' height='346' src='https://www.kaumudiplus.com/h-upload/2025/11/19/2093940-alan-mother.webp'/><figcaption></figcaption></figure><p>ഭർത്താവും മകളും നഷ്ടപ്പെട്ട വേദനയിൽ കഴിഞ്ഞിരുന്ന മഞ്ജുളയുടെ ജീവിതത്തിലെ ഏക അത്താണിയായിരുന്നു മകൻ അലൻ .</p>
<p>എന്നാൽ അലന്റെ മരണത്തോടുകൂടി മഞ്ജുളയുടെ ജീവിതം ഒരു നൊമ്പരങ്ങളുടെ തുടർ കഥ ആയിരിക്കുകയാണ് .</p>
<p>ഫുട്ബോൾ മത്സരത്തെ ചൊല്ലിയുള്ള വാക്ക് തർക്കത്തിനിടെ നടുറോഡിൽ കുത്തേറ്റു മരിച്ച അലന്റെ 'അമ്മ മഞ്ജുളയുടെ ജീവിതം തന്നെ അനാഥമായിരിക്കുകയാണ് .</p>
<p>തിങ്കളാഴ്ച വൈകിട്ട് തൈക്കാട് എം.ജി. രാധാകൃഷ്ണൻ റോഡിലാണ് തമ്പാനൂർ അരിസ്റ്റോ ജംക്‌ഷൻ തോപ്പിൽ ഡി 47 ൽ അലനെ മർദിച്ചു കൊലപ്പെടുത്തിയത് .</p>
<p>സംഘർഷത്തിൽ പങ്കെടുക്കാതെ മാറി നിന്ന അലനെ സംഘത്തിൽ പെട്ട ആളാണെന്നു കരുതിയാണ് അക്രമി സംഘം കൊലപ്പെടുത്തിയത് .</p>
<p>കമ്പി പോലുള്ള ആയുധം ഹൃദയത്തിലേക്ക് തുളച്ചുകയറിയതാണ് മരണകാരണം .ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല .</p>
<p>അലന്റെ പിതാവായ മഹേഷ് അപകടത്തിൽ മരണപ്പെടുകയും സഹോദരി ആത്മഹത്യ ചെയ്യുകയും ചെയ്തതോടെ മഞ്ജുളയും മകനുമായിരുന്നു ഉണ്ടായിരുന്നത് .</p>
<p>അലന്റെ മരണത്തോട് കൂടി പ്രിയപ്പെട്ടവരെയെല്ലാം നഷ്ടപ്പെട്ടു ജീവിതത്തിന്റെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു കഴിയുന്ന ഒരു നോവായി മഞ്ജുള മാറിയിരിക്കുകയാണ് . </p>
<p></p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/news/after-losing-her-husband-and-daughter-manjulas-life-became-unbearable-she-also-lost-her-only-son-1540934</guid>
<category><![CDATA[News]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Wed, 19 Nov 2025 07:27:51 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/social-media/ahana-shares-happy-moments-on-mother-sindhukrishnas-birthday-1540772</link>
<title><![CDATA['അമ്മ സിന്ധുകൃഷ്ണയുടെ പിറന്നാൾ  സന്തോഷ നിമിഷങ്ങൾ പങ്ക് വെച്ച് അഹാന]]></title>
<enclosure length="60832" type="image/webp" url="https://www.kaumudiplus.com/h-upload/2025/11/18/2093767-ahanakrishna.webp"/>
<content:encoded><![CDATA[<figure> <img width='1129' height='527' src='https://www.kaumudiplus.com/h-upload/2025/11/18/2093767-ahanakrishna.webp'/><figcaption></figcaption></figure><p>നടൻ കൃഷ്ണകുമാറിന്റെ വീട്ടിലെ എല്ലാ വിശേഷങ്ങളും അദ്ദേഹവും കുടുംബവും സോഷ്യൽമീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട് .</p>
<p>ഇപ്പോഴിതാ 'അമ്മ സിന്ധു കൃഷ്ണയുടെ പിറന്നാൾ വിശേഷങ്ങൾ പങ്കുവെച്ചു മകൾ അഹാനകൃഷ്ണ.</p>
<p>തമിഴ്നാട്ടിലെ അനന്ത്യ ബൈ ദി ലേക്ക് എന്ന റിസോർട്ടിൽ വെച്ചായിരുന്നു സിന്ധു കൃഷ്ണയുടെ പിറന്നാൾ ആഘോഷം.</p>
<p>റിസോർട്ടിൽ നിന്നുള്ള മഹോഹരമായ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോകളും അഹാന പങ്കുവെച്ചിട്ടുണ്ട് .</p>
<p>സന്തോഷ നിമിഷങ്ങളിൽ സിന്ധുകൃഷ്ണയുടെ ഭർത്താവായ കൃഷ്ണകുമാർ ,മക്കളായ അഹാന ,ഇഷാനി,ഹൻസിക കൃഷ്ണ എന്നിവരും ഒപ്പമുണ്ട് .</p>
<p>എന്നാൽ രണ്ടാമത്തെ മകൾ ദിയയ്ക്ക് പങ്കെടുക്കാൻ സാധിക്കാത്തത് കുഞ്ഞുള്ളതുകൊണ്ടു തന്നെ ദീർഘദൂര യാത്രകൾ വളരെയധികം ബുദ്ധിമുട്ടായതുകൊണ്ടാണെന്നു സിന്ധു കൃഷ്ണ പറയുന്നുണ്ട് . </p>
<p> </p>
<p></p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/social-media/ahana-shares-happy-moments-on-mother-sindhukrishnas-birthday-1540772</guid>
<category><![CDATA[Social Media]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Tue, 18 Nov 2025 11:01:31 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/special-stories/you-should-protect-her-like-the-apple-of-your-eye-and-there-the-gaze-of-the-almighty-lord-will-be-thereashraf-thamarasserys-heart-touching-note-is-remarkable-1540732</link>
<title><![CDATA[;കണ്ണിലെ കൃഷ്ണമണിപോലെ നീ അവളെ കാത്തുസൂക്ഷിക്കണം, അവിടെയെ ജഗന്നിയന്തവായ റബ്ബിന്റെ തിരുനോട്ടം ഉണ്ടാവൂ;അഷ്‌റഫ് താമരശ്ശേരിയുടെ ഹൃദയസ്പർശിയായ കുറിപ്പ് ശ്രദ്ധേയമാകുന്നു]]></title>
<enclosure length="7876" type="image/webp" url="https://www.kaumudiplus.com/h-upload/2025/11/18/2093725-ashraf.webp"/>
<content:encoded><![CDATA[<figure> <img width='491' height='396' src='https://www.kaumudiplus.com/h-upload/2025/11/18/2093725-ashraf.webp'/><figcaption></figcaption></figure><p>ജീവിതം കരുപിടിപ്പിക്കാനുള്ള നെട്ടോട്ടത്തിനിടയിൽ ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായി പ്രവാസലോകത്തേക്ക് എത്തുന്ന മനുഷ്യരുടെ ജീവിതങ്ങൾക്ക് പറയാൻ ഒട്ടേറെ കഥകളുണ്ടാവും .</p>
<p>ഇത്തരത്തിൽ നാടും വീടും ബന്ധങ്ങളും എല്ലാം ഉപേക്ഷിച്ചു മണലാരണ്യങ്ങളിലേക്ക് എത്തിയതിനു ശേഷം മരണത്തിന്റെ ലോകത്തേക്ക് വിടപറഞ്ഞുപോയ പ്രവാസി സഹോദരങ്ങൾ എന്നും ഒരു തീരാനോവായ് തന്നെ അവശേഷിക്കുന്നു .</p>
<p>അത്തരത്തിൽ ഒരു വേർപാടിന്റെ നൊമ്പരപ്പെടുത്തുന്ന കഥ പങ്കുവെയ്ക്കുകയാണ് സാമൂഹ്യ പ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി .</p>
<p>ഭാര്യയുമായി വേർപിരിഞ്ഞു പ്രവാസലോകത്തു കഴിയവേ മരണത്തിലേക്ക് ആഴ്ന്നിറങ്ങിയ പ്രവാസിയുടെ കഥയാണ് അഷ്‌റഫ് പങ്കുവെയ്ക്കുന്നത് .</p>
<p>ഭർത്താവുമായി വളരെക്കാലമായി വേർപിരിഞ്ഞു കഴിയുക ആയിരുന്നെങ്കിലും അദ്ദേഹത്തിന്റെ മരണവാർത്ത അറിഞ്ഞയുടൻ മൃതദേഹം നാട്ടിലെത്തിക്കാനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയ അദ്ദേഹത്തിന്റെ ഭാര്യയോടുള്ള സ്നേഹവും ബഹുമാനവും അഷ്‌റഫ് താമരശ്ശേരിയുടെ വാക്കുകളിൽ വ്യക്തമാകുന്നു . </p>
<p><b>ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം </b></p>
<p>ഇക്കഴിഞ്ഞ ദിവസം നാട്ടിലേക്ക് കയറ്റിവിട്ട ഒരു മൃതദേഹത്തിന്റെ അവസ്ഥ ആരെയും ഒന്ന് ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. </p>
<p>ഇദ്ദേഹം ഭാര്യയുമായി വേർപിരിഞ്ഞു കഴിയുകയായിരുന്നു, വേറെ വിവാഹം കഴിച്ചതുമില്ല.</p>
<p>ഇതുപോലെതന്നെ ഇദ്ദേഹത്തിൽനിന്നും വേർപിരിഞ്ഞ് കഴിഞ്ഞിരുന്ന ഭാര്യയും വേറെ വിവാഹം കഴിച്ചതുമില്ല.</p>
<p> ഇദ്ദേഹത്തിന്റെ മരണവാർത്ത അറിഞ്ഞയുടനെ അദ്ദേഹത്തോട് യാതൊരു വെറുപ്പോ വിദ്വേഷമോ ഒന്നും കാണിക്കാതെ ആ മയ്യിത്ത് നാട്ടിലെത്തിക്കുവാനുള്ള എല്ലാ ഏർപ്പാടുകളും ആ സ്ത്രീ ചെയ്തു.</p>
<p>ഭർത്താവിൽ നിന്നും വേർപിരിഞ്ഞു നിന്നതാണെങ്കിൽകൂടി ഭർത്താവിനോടുള്ള കടമകൾ ആ സ്ത്രീ നിർവഹിച്ചു.</p>
<p> അതാണ് പെണ്ണിന്റ മനസ്സ്. </p>
<p>എല്ലാ ഭർത്താക്കന്മാരും അറിഞ്ഞിരിക്കേണ്ട ഒരു വസ്തുയുണ്ട്, ഭാര്യ ഭർതൃ ബന്ധങ്ങൾക്കിടയിൽ കലഹങ്ങളും അഭിപ്രായവ്യത്യാസങ്ങളൊക്കെയുണ്ടാവാം എങ്കിലും അതൊന്നും ഒരു ബന്ധം വേർപിരിയാനായി എടുത്തുചാടരുത്. </p>
<p>ഭാര്യ എന്ന സ്ത്രീയെക്കൂടി ഭർത്താവായ പുരുഷൻ മനസ്സിലാക്കേണ്ടതുണ്ട്.ഒരുപാട് മോഹങ്ങളും സ്വാപ്നങ്ങളും കണ്ടുനടന്നവൾ ഒരുനാൾ തന്നെ വളർത്തി വലുതാക്കിയ മാതാപിതാക്കളെയും സഹോദരങ്ങളെയും പിരിഞ്ഞ്, നാടും വീടും ഉപേക്ഷിച്ചു ഹൃദയം മുറിയുന്ന വേദനയുമായി കളിച്ചു വളർന്ന സ്വന്തം വീട്ടിൽനിന്നും പടിയിറങ്ങുമ്പോൾ തന്റെ രക്ഷിതാവിനെ പിരിഞ്ഞ് വന്നപ്പോ അവൾ ആഗ്രഹിച്ചിട്ടുണ്ടാവില്ലേ ഭർത്താവ് അവൾക്ക് ഒരു രക്ഷിതാവാകുമെന്ന്?</p>
<p>ഭർത്താവിന്റെ കൈ പിടിച്ചപ്പോ ഒരു സുരക്ഷിതത്വം നീ അവൾക്ക് എന്നും ഒരു താങ്ങാകും എന്നൊക്കെ അവൾ പ്രതീക്ഷിക്കും. </p>
<p>അതുവരെ സ്വരുകൂട്ടി വച്ച മുഴുവൻ സ്നേഹവും പ്രണയവുമെല്ലാം ഒരു കളങ്കവുമില്ലാതെ നിനക്ക് തരുന്നവളാണ് ഭാര്യ.</p>
<p>പരിഭവങ്ങളും പിണക്കങ്ങളുമൊക്കെയുണ്ടാവാം, ഇഷ്ടമുള്ളിടത്തെ ഈ വികാരങ്ങളൊക്കെ ഉണ്ടാവൂ. ഒരായുസ്സ് മുഴുവനും നിനക്കായ്‌ നൽകേണ്ടവളാണ് ഭാര്യ.</p>
<p> കണ്ണിലെ കൃഷ്ണമണിപോലെ നീ അവളെ കാത്തുസൂക്ഷിക്കണം, അവിടെയെ ജഗന്നിയന്തവായ റബ്ബിന്റെ തിരുനോട്ടം ഉണ്ടാവൂ.ഇങ്ങിനെയാണ്‌ വളരെ ഹൃദയസ്പർശിയായി അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത് . </p>
<p></p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/special-stories/you-should-protect-her-like-the-apple-of-your-eye-and-there-the-gaze-of-the-almighty-lord-will-be-thereashraf-thamarasserys-heart-touching-note-is-remarkable-1540732</guid>
<category><![CDATA[Special Stories]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Tue, 18 Nov 2025 09:25:32 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/social-media/i-first-climbed-a-mountain-with-my-father-and-adoorbhasi-k-jayakumar-1540721</link>
<title><![CDATA[അച്ഛനും അടൂർഭാസിക്കും ഒപ്പമാണ് ഞാൻ ആദ്യമായി മല ചവിട്ടിയത് ;കെ ജയകുമാർ]]></title>
<enclosure length="11566" type="image/webp" url="https://www.kaumudiplus.com/h-upload/2025/11/18/2093712-k-jayakumarrrrrrrrrrrrrr.webp"/>
<content:encoded><![CDATA[<figure> <img width='623' height='350' src='https://www.kaumudiplus.com/h-upload/2025/11/18/2093712-k-jayakumarrrrrrrrrrrrrr.webp'/><figcaption></figcaption></figure><p>ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ അച്ഛനും നടൻ അടൂർ ഭാസിക്കും ഒപ്പം ശബരിമലയിൽ പോയ അനുഭവം പങ്കുവെച്ചു പുതിയ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ .</p>
<p>ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തു എത്തി നിൽക്കുമ്പോ വളരെയധികം സന്തോഷമുളവാക്കുന്ന അനുഭവം തന്നെയായിരുന്നു അതെന്നു അദ്ദേഹം ഓർക്കുന്നുണ്ട് .</p>
<p>മല കയറാൻ തുടങ്ങുമ്പോൾ അച്ഛൻ അടൂര്ഭാസിയോട് വളരെ രസകരമായ ഒരു ചോദ്യം ചോദിക്കുകയുണ്ടായി .</p>
<p>നിങ്ങൾ ഇരുന്നിരുന്നാണോ പോകുന്നത് ,അപ്പോൾ അദ്ദേഹത്തിന്റെ മറുപടി 'പിന്നേ, നടക്കുന്നതിനേക്കാൾ കൂടുതൽ ഇരിപ്പാണ്!'അദ്ദേഹം ഓർത്തെടുക്കുന്നു .</p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/social-media/i-first-climbed-a-mountain-with-my-father-and-adoorbhasi-k-jayakumar-1540721</guid>
<category><![CDATA[Social Media]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Tue, 18 Nov 2025 08:55:00 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/crime/dr-umars-video-claims-suicide-attack-was-an-act-of-martyrdom-1540685</link>
<title><![CDATA[ചാവേറാക്രമണം ഒരു രക്തസാക്ഷിത്വ പ്രവൃത്തിയാണെന്നു അവകാശപ്പെടുന്ന  ഡോ. ഉമറിന്റെ വീഡിയോ പുറത്ത്]]></title>
<enclosure length="6918" type="image/webp" url="https://www.kaumudiplus.com/h-upload/2025/11/18/2093673-umar-nabi.webp"/>
<content:encoded><![CDATA[<figure> <img width='585' height='494' src='https://www.kaumudiplus.com/h-upload/2025/11/18/2093673-umar-nabi.webp'/><figcaption></figcaption></figure><p>ന്യൂഡൽഹി: ചെങ്കോട്ടയിൽ ഭീകരാക്രമണം നടത്തിയ ഡോ. ഉമറിന്റെ അതിശയിപ്പിക്കുന്ന വീഡിയോ പുറത്തു വന്നു .വിഡിയോയിൽ ചാവേറാക്രമണത്തെ വളരെയധികം പിന്തുണച്ചുകൊണ്ടാണ് ഉമർ സംസാരിക്കുന്നത്.</p>
<p>ചാവേറാക്രമണം എന്നത് വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട ഒരു ആശയമാണെന്നും യഥാർത്ഥത്തിൽ ചാവേറാക്രമണം ഒരു രക്തസാക്ഷിത്വ പ്രവൃത്തിയാണെന്നുമാണ് ഉമർ വീഡിയോയിൽ കൂടി സംസാരിക്കുന്നത് .</p>
<p>ചെങ്കോട്ട ഭീകരാക്രമണതിനുമുൻപ് ഉമർ സംസാരിക്കുന്ന വീഡിയോ ആണ് ഇത് .</p>
<p>വിഡിയോയിലുടനീളം ചാവേർ ആക്രമണങ്ങളെ പിന്തുണച്ചു സംസാരിക്കുന്നതുകൊണ്ടുതന്നെ വളരെ നേരത്തെ തന്നെ ചാവേർ ആകാനുള്ള തയ്യാറെടുപ്പുകൾ ഇയാൾ നടത്തിയിരുന്നു എന്നത് വ്യക്തമാണ് .</p>
<p>ചാവേർ ആക്രമണത്തെക്കുറിച്ച് ഒട്ടേറെ വാദങ്ങളും വൈരുദ്ധ്യങ്ങളുമുണ്ടെന്ന് ഡോ. ഉമർ വീഡിയോയിൽ പറയുന്നു.</p>
<p> ഒരു പ്രത്യേകസ്ഥലത്തുവെച്ച് ഒരു പ്രത്യേകസമയത്ത് താൻ മരിക്കുമെന്ന് കരുതി ഒരു വ്യക്തി മരിക്കാൻ പോകുന്നതിനെയാണ് ചാവേർ ആക്രമണം എന്നാണ് ഇയാൾ വീഡിയോയിൽ പറയുന്നത് .</p>
<p>'വൈറ്റ് കോളർ' ഭീകരവാദ മൊഡ്യൂളിലെ പ്രധാന കണ്ണിയായ ഡോ. ഉമർ കൂടുതൽ ആൾക്കാരെ തീവ്രവാദശൃംഖലയിലേക്ക് കൊണ്ടുവരാനും അതിനുവേണ്ടി അവരെ ബ്രെയിൻവാഷ് ചെയ്യുന്നതിനും വേണ്ടിയാണു ഇത്തരത്തിൽ ഒരു വീഡിയോ ചിത്രീകരിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ .</p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/crime/dr-umars-video-claims-suicide-attack-was-an-act-of-martyrdom-1540685</guid>
<category><![CDATA[Crime]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Tue, 18 Nov 2025 07:32:13 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/social-media/krishnathulasi-bhai-a-river-and-writer-thanked-the-kerala-police-for-coming-to-her-rescue-1540675</link>
<title><![CDATA[രക്ഷകരായെത്തിയ കേരള പോലീസിന് നന്ദി അറിയിച്ചു നടിയുംഎഴുത്തുകാരിയും ആയ കൃഷ്ണതുളസി ഭായ്]]></title>
<enclosure length="57746" type="image/webp" url="https://www.kaumudiplus.com/h-upload/2025/11/18/2093663-krishna-thulasi.webp"/>
<content:encoded><![CDATA[<figure> <img width='1200' height='672' src='https://www.kaumudiplus.com/h-upload/2025/11/18/2093663-krishna-thulasi.webp'/><figcaption></figcaption></figure><p>ഒറ്റയ്ക്ക് യാത്രചെയ്യുമ്പോൾ സ്ത്രീകൾ നേരിടുന്ന ഒരു വലിയ പ്രതിസന്ധി ആണ് സുരക്ഷാ പ്രശനങ്ങൾ.</p>
<p>കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുകൂടി കാറിൽ യാത്രചെയ്യുമ്പോൾ നടിയും എഴുത്തുകാരിയും ആയ കൃഷ്ണതുളസി ഭായ്ക്കും ഇത്തരം ഒരു ദുരനുഭവം നേരിട്ടിരുന്നു .</p>
<p>ഈ അനുഭവത്തെ കുറിച്ചും ഇതേസമയം തന്നെ രക്ഷകരായെത്തിയ കേരള പോലീസിനെ പറ്റിയും ഇവർ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്.</p>
<p>രാത്രി കാറിൽ സഞ്ചരിക്കവേ അപരിചിതനായ ഒരാൾ നടിയെ പിന്തുടർന്നെന്നും ഇതേസമയം തന്നെ പോലീസിന്റെ സഹായം അവർക്ക് വളരെയധികം ഉപകാരപ്രദമായെന്നും കുറിപ്പിലൂടെ പങ്കുവെയ്ക്കുന്നു . </p>
<p><b>ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം </b></p>
<p>'ആദ്യമേ പറയട്ടെ, കേരളാപോലീസിനു ഒരു ബിഗ് സല്യൂട്ട്...! </p>
<p>കുറേക്കാലമായി ജീവിതാനുഭവങ്ങൾ സോഷ്യൽ മീഡിയയിൽ എഴുതുക പതിവില്ല. വിമർശനബുദ്ധിയോടുകൂടി മാത്രം സമീപിക്കുന്നവരോട് ഏറ്റുമുട്ടാൻ താല്പര്യം ഇല്ലാത്തതുകൊണ്ടാണ്.</p>
<p> പക്ഷേ, എനിക്കുണ്ടായ ഈ അനുഭവം പലർക്കും ഉപകാരപ്പെടും എന്ന് തോന്നുന്നതുകൊണ്ട് എഴുതാം എന്ന് കരുതി.</p>
<p>കുറച്ചു ദിവസംമുൻപ്, രാത്രി പത്തര കഴിഞ്ഞിട്ടുണ്ടാകും, ഞാനും എന്റെ സഹായിയുംകൂടി ഷൂട്ട്‌ കഴിഞ്ഞു തിരികെ വീട്ടിലേക്കു പോവുകയായിരുന്നു.</p>
<p> ഈസ്റ്റ്‌ഫോർട്ട്‌ കഴിഞ്ഞപ്പോൾ കാറിൻറെ ഉള്ളിലേക്ക് ബൈക്കിൽ വന്ന ഒരാൾ എത്തിനോക്കിയതായി തോന്നി... തോന്നൽ ശരിയായിരുന്നു, വണ്ടിയിൽ 2 സ്ത്രീകൾ മാത്രമാണ് എന്ന് കണ്ട അയാൾ ബൈക്കിൽ ഞങ്ങളെ ഫോളോചെയ്യാൻ തുടങ്ങി...അത് മനസ്സിലായത് റോഡിൽ അല്പം തിരക്ക് കുറഞ്ഞ സ്ഥലത്ത് ഞാൻ വണ്ടിയുടെ സ്പീഡ് കൂട്ടിയപ്പോൾ ആയിരുന്നു. </p>
<p>ഉടനെ ഒപ്പമെത്താൻ അയാളും ശ്രമിക്കുന്നു...തമ്പാനൂർ എത്താറായപ്പോൾ അതാ അയാൾ തൊട്ടടുത്ത്.. നല്ല സ്പീഡിൽ അയാൾ ഞങ്ങളെ ഫോളോ ചെയ്യുന്നു എന്ന് മനസ്സിലാക്കിയപ്പോൾ ഭയം വലിയ ഭീതിയായി മാറി.</p>
<p> </p>
<p>സാധാരണ ഞാൻ താമസിക്കുന്നതിന്റെ അടുത്തുതന്നെയാണ് സഹായിയും ഇറങ്ങുക.. അന്ന് പക്ഷേ തമ്പാനൂർ ബസ് സ്റ്റാൻഡിലാണ് ഇറങ്ങേണ്ടിയിരുന്നത്. </p>
<p>ഞങ്ങൾ ബസ് സ്റ്റാൻഡിന്റെ അടുത്ത് വണ്ടി നിർത്തിയപ്പോൾ അയാളും ബസ് സ്റ്റാൻഡിന്റെ ഉള്ളിൽ ബൈക്ക് നിർത്തുന്നത് കണ്ടു. </p>
<p>“ശ്രദ്ധിക്കണം” എന്ന് പറഞ്ഞപ്പോൾ സഹായിയായ സഹോദരി പറഞ്ഞു: ബസ് സ്റ്റാൻഡിനുള്ളിൽ ജനമൈത്രി പോലീസ് സ്റ്റേഷനുണ്ട്, ഞാൻ അവിടെപ്പോയി നിന്നോളാം എന്ന്.</p>
<p> അയാൾ പോയെന്നു കരുതി ഞാൻ വണ്ടി എടുക്കുമ്പോഴേക്കും അവിടെ ഒരു വലിയ ബ്ലോക്ക്‌ വന്നു... ഒരു ഓട്ടോ ഡ്രൈവറോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു, ഏതോ ട്രെയിൻ വന്നു ഇപ്പോൾ, അതിലെ ആളുകളൊക്കെ പോകുന്നതിന്റെ തിരക്കാണ് എന്ന്.. വണ്ടി പതുക്കയെ മുൻപോട്ട് എടുക്കാൻ സാധിക്കുമായിരുന്നുള്ളു.</p>
<p>പെട്ടന്ന് ഞാൻ നോക്കിയപ്പോൾ അയാൾ ഓടിവന്ന് എന്റെ വണ്ടിയ്ക്ക് ചുറ്റും നടക്കുന്നു, എന്നോട് ഗ്ലാസ്‌ താഴ്ത്താൻ പറയുന്നു, എന്റെ ഡ്രൈവിംഗ് സീറ്റിനടുത്തുള്ള ഡോറിൽ തട്ടുന്നു, ആകെ ബഹളം. എത്രയോ ആളുകൾ ആ ബ്ലോക്കിൽപ്പെട്ടവർ തന്നെ അവിടെയുണ്ട്.., പക്ഷെ ആരും ഇത് ശ്രദ്ധിക്കുന്നില്ല. എല്ലാവരും അവരവരിലേക്ക് ചുരുങ്ങിയ ലോകമാണ്.. </p>
<p>ഞാനൊരു സഹായവും പ്രതീക്ഷിക്കേണ്ടതില്ല. എന്താണ് ചെയ്യേണ്ടത് എന്നറിയാതെ ഞാൻ പേടിച്ചു.. കാറിൽ തട്ടിക്കൊണ്ടുള്ള അയാളുടെ ക്രുദ്ധമായ നിൽപ്പുകണ്ട് എനിക്ക് ബോധംപോവുമെന്നു തോന്നി..</p>
<p>അപ്പോൾ കണ്ട ഒരു ഗാപ്പിൽ ഞാൻ വേഗം വണ്ടി മുന്നോട്ടെടുത്തു. അയാൾ അത് പ്രതീക്ഷിച്ചില്ലെന്ന് തോന്നി, അയാൾ മറ്റൊരു വണ്ടിയുടെ പുറകിൽനിന്ന് വീണ്ടും എൻറെ അടുത്തെത്താൻ നോക്കുന്നത് ഞാൻ കണ്ടു. </p>
<p>ഏതോ ഉൾപ്രേരണയാൾ പെട്ടന്ന് ഞാൻ ഫോൺ എടുത്തു 100-ലേക്ക് ഡയൽ ചെയ്തു.. വിളിച്ചപ്പോൾത്തന്നെ ഒരു ലേഡി ഓഫീസർ ഫോൺ എടുത്തു.. </p>
<p>ഞാൻ പറഞ്ഞു ഒരാൾ എന്നെ ഫോളോ ചെയ്യുന്നു, ബുദ്ധിമുട്ടിക്കുന്നു, എന്താണ് ചെയ്യേണ്ടതേന്ന് എനിക്കറിയില്ല.. </p>
<p>സത്യം പറഞ്ഞാൽ എനിക്ക് കരച്ചിൽ വന്നു.. ഞാൻ അറിയാതെയൊന്ന് വിതുമ്പിപ്പോയി. </p>
<p>എവിടെയാണ് നിൽക്കുന്നതെന്ന് ലേഡി ഓഫീസർ എന്നോട് ചോദിച്ചു.. ഞാൻ ലൊക്കേഷൻ പറഞ്ഞു കൊടുത്തു.പോലീസ് വരുമോ ഇല്ലയോ എന്നറിയാതെ കൈരളി തിയേറ്ററിലേക്ക് തിരിയുന്ന ഭാഗത്തെ ഓട്ടോ സ്റ്റാൻഡിന്റെ അവിടെ ഞാൻ വണ്ടി നിർത്തി ഒരു ഓട്ടോ ഡ്രൈവറോട് കാര്യം പറയാൻ ശ്രമിച്ചു. </p>
<p>അയാൾ എൻറെ വണ്ടി എവിടെയാണ് എന്ന് പരതുന്നുണ്ട്. പക്ഷേ അപ്പോൾത്തന്നെ എനിക്കൊരു കാൾ വന്നു, പോലീസിൽ നിന്നായിരുന്നു, എവിടെയാണ് നിൽക്കുന്നതെന്ന് അന്വേഷിച്ച്. എല്ലാംകൂടി ഒരു അഞ്ചു മിനിറ്റിൽ താഴയേ ആയുള്ളൂ.</p>
<p> ഒരു പോലീസ് ജീപ്പ് അടുത്തെത്തി. </p>
<p>ആകെ തത്രപ്പാടിൽ ആയിരുന്നതുകൊണ്ട് കാറിൽനിന്ന് ഇറങ്ങി സംസാരിക്കാനുള്ള മര്യാദപോലും എനിക്കുണ്ടായില്ല. ഞാൻ ഉള്ളിൽ ഇരുന്നുതന്നെ കാര്യങ്ങൾ പറഞ്ഞു.</p>
<p> വെളിയിലേക്ക് നോക്കിയപ്പോൾ അല്പം അകലെനിന്നും അയാൾ ധൃതിയിൽ നടന്നുവരുന്നത് കണ്ടു. പോലീസ് ജീപ്പ് കണ്ടിട്ടാവണം, അയാൾ നടത്തം നിർത്തി വേഗം സ്വന്തം ഫോണെടുത്തുനോക്കി ഒന്നും അറിയാത്തപോലെ അതിൽ നോക്കി മാറിനിന്നു.</p>
<p>ഞാൻ അയാളെ ചൂണ്ടിക്കാണിച്ചു കൊടുത്തു.. രണ്ടു ഓഫീസർമാർ പോയി അയാളെ വിളിച്ചുകൊണ്ട് വന്നു.. </p>
<p>അവർ ചോദിക്കുമ്പോൾ അയാൾ പറഞ്ഞത്, എനിക്ക് എന്തോ നോട്ടീസ് കൊടുക്കാൻ വന്നതാണെന്ന്. </p>
<p>ഒരു സ്ത്രീയെ രാത്രി ബൈക്കിൽ ഫോളോ ചെയ്താണോ നോട്ടീസ് കൊടുക്കുന്നതെന്ന് ചോദിച്ചപ്പോൾ അയാൾക്ക് മിണ്ടാട്ടമില്ല.. </p>
<p>അവർ വീണ്ടും ചോദ്യം ചെയ്തപ്പോൾ പിന്നെ അയാളുടെ പറയുന്നു, ഏതോ പോലീസ് ഓഫീസറിനെ അയാൾക്ക് അറിയാം എന്നായിരുന്നു.. </p>
<p>“അതുകൊണ്ട് സ്ത്രീകളെ രാത്രി നീ ഫോളോ ചെയ്യുമോ?” എന്നവർ തിരിച്ചു ചോദിച്ചപ്പോൾ അയാൾ നിശബ്ദനായി ഒരു പാവത്തെപ്പോലെ പതുങ്ങിനിന്നു... </p>
<p>കേസ് എടുക്കണോ, എന്ന് ഓഫീസർമാർ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു, വേണ്ട, അയാളെ താക്കീത് നൽകി വിടു എന്ന്.. ആ ഓഫീസർമാർ എന്നോട് ധൈര്യമായി പൊയ്ക്കൊള്ളാൻ പറഞ്ഞു.</p>
<p> ഒരു പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ വീണ്ടും എനിക്ക് പോലീസിന്റെ കാൾ വന്നു, ‘എല്ലാം ഓക്കേ അല്ലേ’ എന്ന് അന്വേഷിക്കുവാൻ... </p>
<p>ഞാൻ വീട്ടിലെത്തി അല്പം കഴിഞ്ഞപ്പോൾ വീണ്ടും, ഒരു ഓഫീസർ വിളിച്ചു, വീട്ടിൽ എത്തിയോ എന്ന് അന്വേഷിച്ചു... ഫോൺ കട്ട്‌ ചെയ്യും മുൻപ് ആ ഓഫീസർ എന്നോട് ചോദിച്ചു, 'ഹാപ്പി അല്ലേ..' അതേ എന്ന് ഞാൻ സന്തോഷത്തോടെ മറുപടി കൊടുത്തു...</p>
<p> അവരുടെ ട്രെയിനിങ്ങിന്റെ ഭാഗമാകും. എങ്കിൽത്തന്നെയും ആ ചോദ്യം എനിക്ക് അതിയായ സന്തോഷംതന്നു.. ഇങ്ങനെയൊരു ചോദ്യം നമ്മൾ നമ്മുടെ ജീവിതത്തിൽ അപൂർവ്വമായിമാത്രം കേൾക്കുന്ന ചോദ്യമാണല്ലോ... </p>
<p>എന്തുകൊണ്ട് ഞാൻ കേസിനു പോയില്ല എന്ന് വിചാരിക്കാം, ചിലരെങ്കിലും. അതിന്റെ പിന്നിലുള്ള ഓരോ ആവശ്യങ്ങൾക്കു വേണ്ടി നടക്കുവാൻ ഞാൻ മാത്രേയുള്ളു, അതുകൊണ്ട്...</p>
<p>ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർക്ക്, എവിടെയെങ്കിലും തനിയെ ഇതുപോലെ ഒരു പ്രശ്നം നേരിടേണ്ടി വരുമ്പോൾ ധൈര്യമായി 100-ലേക്ക് ഡയൽ ചെയ്യാം...</p>
<p>എന്തെങ്കിലും പ്രശ്നങ്ങളിൽപ്പെട്ടു ഒറ്റയ്ക്കായിപ്പോയ സ്ത്രീകൾക്ക് ഇതൊരു ധൈര്യമാണ്... പോലീസിനു പല പരിമിതികളുമുണ്ടാവും, പലർക്കും പല വിമർശനങ്ങളുമുണ്ടാവും...</p>
<p> പക്ഷെ ഇതുപോലെ ഒരു ആപത് സന്ദർഭത്തിൽ നമുക്ക് വിളിക്കാൻ പോലീസ് മാത്രമേയുള്ളു... പോലീസ് ചെയ്തത് അവരുടെ കടമയാവാം, പക്ഷെ എനിക്കത് നൽകിയ സമാധാനത്തിന് ഞാൻ അത്രമേൽ കടപ്പെട്ടിരിക്കുന്നു...</p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/social-media/krishnathulasi-bhai-a-river-and-writer-thanked-the-kerala-police-for-coming-to-her-rescue-1540675</guid>
<category><![CDATA[Social Media]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Tue, 18 Nov 2025 07:12:04 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/movies/rajamouli-says-mahesh-babus-character-has-qualities-that-everyone-should-learn-from-1540641</link>
<title><![CDATA[മഹേഷ് ബാബുവിന്റെ സ്വഭാവത്തിൽ എല്ലാവരും കണ്ടുപഠിക്കേണ്ടതായ സവിശേഷതകളുണ്ടെന്ന് രാജമൗലി]]></title>
<enclosure length="19356" type="image/webp" url="https://www.kaumudiplus.com/h-upload/2025/11/18/2093628-maheshbabu.webp"/>
<content:encoded><![CDATA[<figure> <img width='613' height='406' src='https://www.kaumudiplus.com/h-upload/2025/11/18/2093628-maheshbabu.webp'/><figcaption></figcaption></figure><p>സംവിധായകന്‍ എസ്.എസ്. രാജമൗലിയും മഹേഷ് ബാബുവും ഒന്നിക്കുന്ന പുതിയ ചിത്രം വാരണാസിയുടെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് കഴിഞ്ഞദിവസം ഹൈദരാബാദിൽ വെച്ച് നടന്നു .</p>
<p>റാമോജി ഫിലിംസിറ്റിയില്‍ നടന്ന വമ്പന്‍ പരിപാടിയിലൂടെ ചിത്രത്തിന്റെ പേരും ട്രെയിലറും പുറത്തുവിട്ടു .</p>
<p>ചിത്രത്തിൽ പൃഥ്വിരാജ്,പ്രിയങ്കചോപ്ര എന്നിവർ ശ്രദ്ധേയ കഥാപാത്രങ്ങളായെത്തുന്നുണ്ട് ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് വേദിയിൽ വെച്ച് സംവിധായകൻ രാജമൗലി നടൻ മഹേഷ്ബാബുവിനെക്കുറിച്ചു പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത് .</p>
<p>മഹേഷിന്റെ സ്വഭാവത്തിൽ ഒട്ടനവധി സവിശേഷതകൾ ഉണ്ടെന്നും അത് എല്ലാവരും കണ്ടു പേടിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു .</p>
<p>മഹേഷ്ബാബു ഓഫീസിലേക്കോ ഷൂട്ടിങ്ങിനോ വരുമ്പോൾ ഫോൺ ഉപയോഗിക്കാറില്ലെന്നും എട്ടുമണിക്കൂർ സമയം ഒരു മടിയും കൂടാതെ ജോലി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു .</p>
<p>ഷൂട്ട് കഴിഞ്ഞു തിരികെ പോകുമ്പോൾ മാത്രമേ മഹേഷ് ഫോൺ ഉപയോഗിക്കാറുള്ളൂ എന്നും രാജമൗലി കൂട്ടിച്ചേർത്തു .</p>
<p>മഹേഷ്ബാബുവിനെ ശ്രീരാമന്റെ വേഷത്തിൽ കണ്ടപ്പോൾ തനിക്ക് രോമാഞ്ചമുണ്ടായെന്നും ആ ചിത്രം പിന്നീട് വാൾപേപ്പറായി മാറ്റിയെന്നും പിന്നീട് അത് ആരും കാണാതെ തന്നെ നീക്കം ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു .</p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/movies/rajamouli-says-mahesh-babus-character-has-qualities-that-everyone-should-learn-from-1540641</guid>
<category><![CDATA[Movies]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Tue, 18 Nov 2025 04:43:32 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/movies/revolver-ringo-first-look-poster-released-1540477</link>
<title><![CDATA['റിവോൾവർ റിങ്കോ'
ഫസ്‌റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി]]></title>
<enclosure length="126152" type="image/webp" url="https://www.kaumudiplus.com/h-upload/2025/11/17/2093462-rivolvar-rinku.webp"/>
<content:encoded><![CDATA[<figure> <img width='720' height='1280' src='https://www.kaumudiplus.com/h-upload/2025/11/17/2093462-rivolvar-rinku.webp'/><figcaption></figcaption></figure><p>താരക പ്രൊഡക്ഷൻസിന്റെ ബാനറിൽ കിരൺ നാരായണൻ തിരക്കഥ ഒരുക്കി </p>
<p> സംവിധാനം ചെയ്യുന്ന 'റിവോൾവർ റിങ്കോ'യുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.നടൻ ദുൽഖർ സൽമാൻ,ഉണ്ണി മുകുന്ദൻ,ബിഗ് ബോസ് വിന്നർ അനുമോൾ എന്നിവരുടെ സോഷ്യൽ മീഡിയ ഹാൻഡിൽസിലൂടെയാണ് ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയത്. </p>
<p> </p>
<p>സൂപ്പർ നാച്വറൽ കഥാപാത്രങ്ങളെ മനസ്സിൽ ആരാധിക്കുന്ന കുട്ടികൾ, </p>
<p>അത്തരത്തിലൊരു കഥാപാത്രത്തെ കേന്ദ്രമാക്കി ഒരു സിനിമ നിർമ്മിക്കണമെന്നാഗ്ര </p>
<p>ഹിച്ചു. തങ്ങൾക്ക് അസാധ്യമായ കാര്യങ്ങൾ ചെയ്യാനിറങ്ങിത്തിരിച്ച കുട്ടികൾക്ക് മുന്നിൽ പ്രിയേഷ് എന്ന നാട്ടിലെ ഒരു ചെറുപ്പക്കാരൻ കടന്നു വരുന്നു'പ്രിയേഷിൻ്റെ കടന്നുവരവോടെ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ കിരൺ നാരായണൻ അവതരിപ്പിക്കുന്നത്. </p>
<p>കുട്ടികളേയും, കുടുംബങ്ങളേയും ആകർഷിക്കും വിധത്തിലാണ് ഈ ചിത്രത്തിൻ്റെ അവതരണം. </p>
<p>വിഷ്ണു ഉണ്ണികൃഷ്ണനാണ് പ്രിയേഷിനെ അവതരിപ്പിക്കുന്നത്. ശ്രീപത് യാൻ - (മാളികപ്പുറം, സുമതി വളവ്), ധ്യാൻ നിരഞ്ജൻ (ഇടിയൻ ചന്തു) </p>
<p>ആദിശേഷ്, </p>
<p>വിസാദ്, </p>
<p>ആവണി (നടി അഞ്ജലി നായരുടെ മകൾ ) എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്ന കുട്ടി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. </p>
<p>വിഷ്ണു ഉണ്ണിക്കൃഷ്ണൻ,ലാലു അലക്സ്, </p>
<p>ബിനു തൃക്കാക്കര, വിജിലേഷ്, സഞ്ജു ശിവറാം, സാജു നവോദയ, കെ.പി.എ.സി മുഹമ്മദ്, അൻഷ മോഹൻ, മറീന മൈക്കിൾ, അഞ്ജലി നായർ, ഷൈനി സാറ, ആതിനാട് ശശി, ദിപിൻ ബാബു, സാബു, പ്രൗദ്ധീൻ എന്നിവരും ചിത്രത്തിൽ പല കഥാപാത്രങ്ങളായി എത്തുന്നു. </p>
<p> </p>
<p>കൈതപ്രത്തിൻ്റെ വരികൾക്ക് രഞ്ജിൻ രാജ് ഈണം പകർന്നിരിക്കുന്നു. </p>
<p>ഫൈസൽ അലി ഛായാഗ്രഹണവും അയൂബ് ഖാൻ </p>
<p>എഡിറ്റിംഗും നിർവ്വഹിക്കുന്നു. </p>
<p>കലാസംവിധാനം -അരുൺ കൃഷ്ണ. </p>
<p>മേക്കപ്പ് - ബൈജു ശശികല </p>
<p>കോസ്റ്റ്യം -സുജിത്ത് മട്ടന്നൂർ. </p>
<p>ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ - ഷിബു രവീന്ദ്രൻ. </p>
<p>അസ്സോസ്സിയേറ്റ് ഡയറക്ടർ -സഞ്ജയ്.ജി.കൃഷ്ണൻ </p>
<p>പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ -ചന്ദ്രമോഹൻ എസ്.ആർ. </p>
<p>പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - പാപ്പച്ചൻ ധനുവച്ചപുരം . പി ആർ ഓ മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് ശാലു പേയാട്. </p>
<p>കോഴിക്കോട്. </p>
<p>കുന്ദമംഗലം, മുക്കം ഭാഗങ്ങളിലായി ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രം ഉടൻ റിലീസിനെത്തും. </p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/movies/revolver-ringo-first-look-poster-released-1540477</guid>
<category><![CDATA[Movies]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Mon, 17 Nov 2025 09:32:29 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/movies/rajakumarititle-poster-manju-warrier-released-1540475</link>
<title><![CDATA[*രാജകുമാരി* 
 *ടൈറ്റിൽ പോസ്റ്റർ മഞ്ജു വാര്യർ* *പ്രകാശനം ചെയ്തു.*]]></title>
<enclosure length="38400" type="image/webp" url="https://www.kaumudiplus.com/h-upload/2025/11/17/2093460-rajakumari-movie.webp"/>
<content:encoded><![CDATA[<figure> <img width='820' height='450' src='https://www.kaumudiplus.com/h-upload/2025/11/17/2093460-rajakumari-movie.webp'/><figcaption></figcaption></figure><p> ശക്തമായ സ്ത്രീപക്ഷ സിനിമയായ രാജകുമാരി യുടെ ടൈറ്റിൽ പോസ്റ്റർ പ്രശസ്ത നടി മഞ്ജു വാര്യരുടെ ഒഫീഷ്യൽ പേജിലൂടെ പ്രകാശനം ചെയ്തു. </p>
<p>നവാഗതനായ ഉണ്ണിദാസ് കൂടത്തിൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം നല്ല സിനിമ പ്രൊഡക്ഷൻ സ്പിൻ്റെ. ബാനറിൽ ഫറാസ് മുഹമ്മദ്, ഫഹദ് സിദ്ദിഖ്, ഫയാസ് മുഹമ്മദ് എന്നിവർ നിർമ്മിക്കുന്നു. </p>
<p>എക്സിക്കുട്ടീവ് പ്രൊഡ്യൂസർ- അഷ്നാ റഷീദ്. </p>
<p>സിനിമയിൽ നിന്നും അകന്നുപോകുന്ന സ്ത്രീ പ്രമേയത്തിന് പ്രധാന്യം നൽകുന്നതാണ് ഈ ചിത്രം. അതുകൊണ്ടുതന്നെ ശക്തമായ സ്ത്രീ പിന്തുണയുള്ള മഞ്ജു വാര്യരുടെ സാന്നിദ്ധ്യം ഏറെ അനുഗ്രഹമാകുന്നു. </p>
<p>ഒരു പെൺകുട്ടി വിവാഹിതയായി പുതിയൊരു തറവാട്ടിലേക്ക് കടന്നു വരുന്നത് വലിയ സ്വപ്നങ്ങളുമായിട്ടാണ്. </p>
<p>അത്തരത്തിലുള്ള ഒരു കഥാപാത്രമാണ് ഈ ചിത്രത്തിലെജാനകി . </p>
<p>ഇങ്ങനെയൊരു സ്ത്രീ പക്ഷ സിനിമയിലേക്ക് അണിയാ പ്രവർത്തകരെ എത്തിച്ചത് കേരളീയ സമൂഹത്തെ ഞെട്ടിച്ച ഒരു യഥാർത്ഥ സംഭവത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടു കൊണ്ടാണന്ന് സംവിധായകൻ ഉണ്ണിദാസ് കൂടത്തിൽ പറഞ്ഞു. </p>
<p>കൊല്ലം ജില്ലയിലെ അഞ്ചൽ എന്ന സ്ഥലത്ത് ഉത്ര എന്ന യുവതി പാമ്പുകടിയേറ്റ് മരിച്ചു. ഒരു വയസ്സു മാത്രം പ്രായമുള്ള ഒരു മകൻ്റെ അമ്മ കൂടിയായിരുന്നു വികാലാംഗ കൂടിയായ ഈ വീട്ടമ്മ.പൊന്നും പണവും ആവശ്യം പോലെ നൽകിയാണ് ഉത്രയുടെ രക്ഷകർത്താക്കൾ ഉത്രയെ വിവാഹം കഴിച്ചു കൊടുത്തത്. </p>
<p>പിന്നിടുള്ള അമ്പേഷണത്തിൽ ഈ മരണം ഭർത്താവിൻ്റെ ആസൂത്രിതമായ ഒരു കൊലപാതകമെന്നു തെളിയുകയും ഭർത്താവിനെ ശിക്ഷിക്കുകയും ചെയ്തു. </p>
<p>കുടുംബ സദസ്സുകളുടെ ഇടയിൽ വലിയ വേദനയുളവാക്കിയ സംഭവമായി മാറി ഇത്.. ഈ സംഭവമാണ് രാജകുമാരി എന്ന സിനിമയിലൂടെ ചർച്ച ചെയ്യപ്പെടുന്നത്. </p>
<p>ജോസഫ് എന്ന സിനിമയിലൂടെ മികച്ച നടിയായി തെളിയിച്ച ആത്മീയ യാണ് ഈ ചിത്രത്തിലെ നായിക കഥാപാത്രമായ ജാനകിയെ അവതരിപ്പിക്കുന്നത്. </p>
<p>തികച്ചും ത്രില്ലർ മൂഡിലാണ് ഈ ചിത്രത്തിൻ്റെ അവതരണം. </p>
<p> പുതുമുഖം ഫഹദ് സിദ്ദിഖ് ആണ് ഈ ചിത്രത്തിലെ നായകൻ. </p>
<p>ശ്രീജിത്ത് രവി, സെന്തിൽ കൃഷ്ണ. കുടശ്ശനാട് കനകം, വീണാ നായർ, രാജേഷ് കണ്ണൂർ, ഋതു മന്ത്ര, എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. </p>
<p> </p>
<p>സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് രവിയുടെ നേതൃത്ത്വത്തിലുള്ള കൊച്ചിൻ മീഡിയാ ഇൻസ്റ്റിട്യൂട്ടിൽ നിന്നും പരിശീലനം പൂർത്തിയാക്കിയ മൂന്നു പേർ ഈ ചിത്രത്തിൻ്റെ അണിയറയിൽ പ്രവർത്തിക്കുന്നുണ്ട്. സംവിധായകൻ ഉണ്ണിദാസ് കൂടത്തിൽ, എഡിറ്റർ- അഖിൽ ദാസ്.. ഛായാഗ്രാഹകൻ - ശ്രീരാഗ് മാങ്ങാട് എന്നിവർ. അവരുടെ കൂട്ടായ സംരംഭം കൂടിയാണ് ഈ ചിത്രം. </p>
<p>സംവിധായകൻ്റേതു തന്നെയാണ് ഈ ചിത്രത്തിൻ്റെ തിരക്കഥയും. </p>
<p>ഗാനങ്ങൾ വിനായക് ശശികുമാർ. </p>
<p>സംഗീതം - ഡെൻസൺ ഡൊമിനിക്. </p>
<p>കലാസംവിധാനം - അനീസ് നാടോടി. </p>
<p>മേക്കപ്പ് - റോണി വെള്ളത്തൂവൽ </p>
<p>കോസ്റ്റ്യും ഡിസൈൻ- അരുൺ മനോഹർ. </p>
<p>ഫിനാൻസ് കൺട്രോളർ - വിജയൻ ഉണ്ണി. </p>
<p>പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - പ്രവീൺ എടവണ്ണപ്പാറ </p>
<p>പ്രൊഡക്ഷൻ കൺട്രോളർ - ബിനു മണമ്പൂർ </p>
<p>ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. </p>
<p>വാഴൂർ ജോസ്. </p>
<p>ഫോട്ടോ നിധിൻ</p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/movies/rajakumarititle-poster-manju-warrier-released-1540475</guid>
<category><![CDATA[Movies]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Mon, 17 Nov 2025 09:29:39 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/movies/honey-rose-is-set-to-amaze-the-audience-with-a-stunning-performance-1540470</link>
<title><![CDATA[ഗംഭീരമായ വേഷപ്പകർച്ചയിൽ  പ്രേക്ഷകരെ അതിശയിപ്പിക്കാനൊരുങ്ങി ഹണി റോസ്]]></title>
<enclosure length="17714" type="image/webp" url="https://www.kaumudiplus.com/h-upload/2025/11/17/2093455-honey-rosee.webp"/>
<content:encoded><![CDATA[<figure> <img width='1130' height='571' src='https://www.kaumudiplus.com/h-upload/2025/11/17/2093455-honey-rosee.webp'/><figcaption></figcaption></figure><p>വേട്ടക്കാരൻ പോത്തു ജോയിയുടെ മകളായി ഹണി റോസ് അതിശയിപ്പിക്കുന്ന വേഷപ്പകർച്ചയിൽ എത്തുന്ന സിനിമയാണ് റേച്ചൽ .</p>
<p> പ്രണയവും പ്രതികാരവും ആത്മസംഘർഷങ്ങളും രക്തചൊരിച്ചലും സംഘട്ടനങ്ങളുമായി നിറഞ്ഞാടുന്ന ഹണിറോസിനെയാണ് ട്രൈലറിലൂടെ കാണാൻ സാധിക്കുന്നത് .</p>
<p>ഏബ്രിഡ് ഷൈൻ സഹനിർമാതാവും സഹ രചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖസംവിധായികയായ ആനന്ദിനി ബാല സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ഏബ്രിഡ് ഷൈൻ സഹനിർമാതാവും സഹ രചയിതാവുമാകുന്നു .</p>
<p>ജാഫർ ഇടുക്കി, ബാബുരാജ്, ചന്തു സലിംകുമാർ, റോഷൻ ബഷീർ എന്നിവരും താരനിരയിലുണ്ട്. കലാഭവൻ ഷാജോൺ, ജാഫർ ഇടുക്കി, ബാബുരാജ്, ചന്തു സലിംകുമാർ, റോഷൻ ബഷീർ എന്നിവരും താരനിരയിലുണ്ട്.</p>
<p> കലാഭവൻ ഷാജോൺ, രാധിക രാധാകൃഷ്ണൻ, വിനീത് തട്ടിൽ, ജോജി, ദിനേശ് പ്രഭാകർ, പോളി വത്സൻ, വന്ദിത മനോഹരൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.</p>
<p>ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറിൽ എൻ.എം.ബാദുഷയും രാജൻ ചിറയിലും എബ്രിഡ് ഷൈനും ചേർന്നാണ് നിർമിക്കുന്നത്. രാഹുൽ മണപ്പാട്ടിന്റെ കഥക്ക് രാഹുൽ മണപ്പാട്ടും എബ്രിഡ് ഷൈനും ചേർന്നാണ് തിരക്കഥയൊരുക്കുന്നത്. </p>
<p> </p>
<p></p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/movies/honey-rose-is-set-to-amaze-the-audience-with-a-stunning-performance-1540470</guid>
<category><![CDATA[Movies]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Mon, 17 Nov 2025 09:16:22 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/special-stories/im-vijayan-who-started-his-life-from-the-olappura-in-ayanivalappu-and-has-reached-the-manisaudham-in-chembukkavu-has-many-memories-to-share-1540452</link>
<title><![CDATA[അയനിവളപ്പിലെ ഓലപ്പുരയിൽ നിന്നു തുടങ്ങിയ ജീവിതം ചെമ്പൂക്കാവിലെ ‘മണിസൗധത്തിലേക്ക് എത്തിനിൽക്കുമ്പോൾ ഐ.എം.വിജയന് പറയാനുണ്ട് ഓർമ്മകളേറെ;]]></title>
<enclosure length="66812" type="image/webp" url="https://www.kaumudiplus.com/h-upload/2025/11/17/2093437-i-m-vijayan.webp"/>
<content:encoded><![CDATA[<figure> <img width='1248' height='650' src='https://www.kaumudiplus.com/h-upload/2025/11/17/2093437-i-m-vijayan.webp'/><figcaption></figcaption></figure><p>അയനിവളപ്പിലെ ഒന്നരസെന്റിലെ ഓലപ്പുരയിൽ നിന്നാണ് ഐ എം വിജയന്റെ ജീവിതാരംഭം .</p>
<p>കഷ്ടപ്പാടുകളും ദുരിതങ്ങളും നിറഞ്ഞ ജീവിതത്തിന്റെ കോണുകളിൽ നിന്നും ആരംഭിച്ച വിജയന്റെ യാത്ര ഇന്നെത്തിനിൽക്കുന്നത് പേരിന്റെയും പ്രശസ്തിയുടെയും ആവേശങ്ങൾ നിറഞ്ഞുനിൽക്കുന്ന ചെമ്പൂക്കാവിലെ മണിസൗധത്തിലേക്കാണ് .</p>
<p>സ്വന്തമായി ഒരു തുണ്ട് ഭൂമി മേടിച്ചു അതിൽ ഒരു വീടുവെച്ചു അമ്മയെ സുരക്ഷിതമായ ഒരിടത്തു പാർപ്പിക്കുന്നതിനു വേണ്ടി കൊൽക്കത്തയ്ക്ക് വണ്ടി കയറിയ വിജയന്റെ ജീവിതം ഒരത്ഭുതം തന്നെയാണ് .</p>
<p>വീട് എന്ന സ്വപനം തന്നെയാണ് വിജയന്റെ കാലുകൾക്ക് ശക്തി പകർന്നതും .വിജയന്റെ നേട്ടങ്ങളിലെല്ലാം സന്തോഷിക്കുകയും പരാജയങ്ങളിലെല്ലാം കൂടെ ചേർത്ത് നിർത്തുകയും ചെയ്ത സുഹൃത്തുക്കൾക്കെല്ലാം വിജയന്റെ വീടും വളരെ പ്രിയങ്കരമാണ് .</p>
<p>സ്വന്തം അധ്വാനം കൊണ്ട് പണിത വീട്ടിൽ നിന്നും കിട്ടുന്ന സന്തോഷവും തൃപ്തിയുമൊന്നും അച്ഛൻ പണിഞ്ഞു തരുന്ന വീട്ടിനോ പാരമ്പര്യമായി കൈമാറി കിട്ടുന്ന വീട്ടിനോ ലഭിക്കില്ലെന്നും വിജയൻ പറയുന്നു .</p>
<p>1994 ൽ പണിത ചെമ്പൂക്കാവിലെ മണിസൗധവും അവിടുത്തെ മുറികളുമെല്ലാം വിജയന്റെ ജീവിതത്തിലെ സങ്കടങ്ങളും സന്തോഷവുമെല്ലാം തെളിമയോടെ നിറഞ്ഞു നിൽക്കുന്ന ഇടങ്ങൾ തന്നെയാണ് .</p>
<p>എങ്കിലും അയനിവളപ്പിലെ ജനിച്ചു വളർന്ന വീടും ചുറ്റുപാടുമെല്ലാം വിജയന്റെ ഓർമകളിൽ മായാതെ തന്നെ കിടപ്പുണ്ട് . </p>
<p></p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/special-stories/im-vijayan-who-started-his-life-from-the-olappura-in-ayanivalappu-and-has-reached-the-manisaudham-in-chembukkavu-has-many-memories-to-share-1540452</guid>
<category><![CDATA[Special Stories]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Mon, 17 Nov 2025 08:50:57 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/news/25-lakhs-is-irreplaceable-for-the-person-who-lost-half-of-his-life-rajeshs-family-is-in-pain-even-after-receiving-the-dd-1540422</link>
<title><![CDATA[ജീവന്റെ പാതിയായവനു പകരമാവില്ല 25 ലക്ഷം ;ഡിഡി  ഏറ്റുവാങ്ങുമ്പോഴും നെഞ്ചു നീറും വേദനയിൽ രാജേഷിന്റെ കുടുംബം]]></title>
<enclosure length="58766" type="image/webp" url="https://www.kaumudiplus.com/h-upload/2025/11/17/2093408-rajesh-family.webp"/>
<content:encoded><![CDATA[<figure> <img width='1133' height='526' src='https://www.kaumudiplus.com/h-upload/2025/11/17/2093408-rajesh-family.webp'/><figcaption></figcaption></figure><p>ജീവന്റെ പാതിയായവന് പകരമാവില്ലെങ്കിലും തങ്ങളുടെ നിസ്സഹായാവസ്ഥ കൊണ്ട് 25 ലക്ഷം രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് ഏറ്റുവാങ്ങിയ രാജേഷിന്റെ പ്രിയ പത്നി ഷൈലജയും മക്കൾ ജിഷ്ണുവും കൃഷ്ണവേണിയും അദ്ദേഹത്തിന്റെ വേർപാട് സൃഷ്‌ടിച്ച ആഘാതത്തിൽ നിന്നും ഇതുവരെയും മുക്തരായിട്ടില്ല .</p>
<p><br></p>
<p>13നു രാവിലെ 2.30ന് എരമല്ലൂർ ജംക്‌ഷനടുത്തു വച്ച് ദേശീയപാത 66ൽ അരൂർ–തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ കോൺക്രീറ്റ് ഗർഡർ പിക്കപ് വാനിലേക്കു വീണുമരിച്ച ഡ്രൈവർ പള്ളിപ്പാട് തെക്കേക്കര കിഴക്ക് ജിഷ്ണു ഭവനിൽ സി.ആർ.രാജേഷിന്റെ കുടുംബത്തിന് ദേശീയപാത കരാർ കമ്പനി അനുവദിച്ച 25 ലക്ഷം രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് കൈമാറി .</p>
<p><br></p>
<p>കരാർ കമ്പനി ആയ അശോക ബിൽഡ്കോൺ മാനേജർ സിബിൻ ശ്രീധർ, തഹസിൽദാർ ബി.പ്രദീപ്, പഞ്ചായത്ത് അംഗം റേച്ചൽ വർഗീസ്, എന്നിവരാണു രാജേഷിന്റെ വീട്ടിലെത്തി ഡിമാൻഡ് ഡ്രാഫ്റ്റ് കൈമാറിയത്. </p>
<p>ഈ അവസരത്തിൽ ആ കുടുംബത്തിന്റെ ഒട്ടാകെ സങ്കടത്തിൽ എല്ലാവരും പങ്കാളികളായി .</p>
<p>വീടുവെച്ചതിന്റെയും ഓട്ടോ വാങ്ങിയതിന്റെയും ഉൾപ്പെടെ വരുന്ന ബാധ്യത ചിലവും മക്കളിൽ ഒരാളുടെ ചികിത്സാച്ചിലവും എല്ലാം രാജേഷിന്റെ തുച്ഛമായ വരുമാനത്തിൽ ആയിരുന്നു മുന്നോട്ടുപോയ്കൊണ്ടിരിക്കുന്നത്.</p>
<p>കുടുംബത്തിന്റെ ഏക അത്താണിയായ രാജേഷിന്റെ മരണത്തോടെ അനിശ്ചിതാവസ്ഥയിൽ ആയ കുടുംബത്തിന് ആശ്വാസം നൽകുന്നതാണ് കരാർ കമ്പനി നൽകിയ തുകയെങ്കിലും പ്രിയതമന്റെ ജീവനു പകരം ആവില്ലൊരിക്കലും ...................... </p>
<p> </p>
<p> </p>
<p> </p>
<p> </p>
<p></p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/news/25-lakhs-is-irreplaceable-for-the-person-who-lost-half-of-his-life-rajeshs-family-is-in-pain-even-after-receiving-the-dd-1540422</guid>
<category><![CDATA[News]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Mon, 17 Nov 2025 07:40:57 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/news/rbi-has-tightened-its-stance-that-pledged-gold-cannot-be-taken-and-pledged-again-1540322</link>
<title><![CDATA[പണയത്തിലിരിക്കുന്ന സ്വർണ്ണം എടുത്തു വീണ്ടും പണയം വെയ്ക്കാൻ കഴിയില്ലെന്ന നിലപാട് കടുപ്പിച്ചു ആർ ബി ഐ]]></title>
<enclosure length="25218" type="image/webp" url="https://www.kaumudiplus.com/h-upload/2025/11/16/2093306-goldd.webp"/>
<content:encoded><![CDATA[<figure> <img width='598' height='411' src='https://www.kaumudiplus.com/h-upload/2025/11/16/2093306-goldd.webp'/><figcaption></figcaption></figure><p>മുംബൈ :സ്വർണവായ്പകളിൽ നിയന്ത്രണം ശക്തമാക്കുന്നതുമായി ബന്ധപ്പെട്ടു ഒരു സ്ഥാപനത്തിൽ പണയപ്പെടുത്തുന്ന സ്വർണം മറ്റൊരിടത്ത് വീണ്ടും പണയപ്പെടുത്തുന്ന റീപ്ലെഡ്‌ജിങ് (പുനർപണയ വായ്പ) രീതിയ്ക്ക് തട ഇടാൻ ഒരുങ്ങി റിസർവ് ബാങ്ക്.</p>
<p> ഉപഭോക്താക്കൾ വായ്പകൾക്ക് ഈടായി നൽകുന്ന സ്വർണം മറ്റൊരു ബാങ്കിലോ ബാങ്കിതര ധനകാര്യ സ്ഥാപനത്തിലോ കുറഞ്ഞ പലിശയിൽ പണയപ്പെടുത്തി ധനസമാഹരണം നടത്തുന്ന ഈ രീതി ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നതാണ് ആർ ബി ഐ യുടെ നിലപാട് .</p>
<p>സ്വർണ്ണ വില വളരെയധികം വർധിച്ച സാഹചര്യത്തിൽ അനൗദ്യോഗിക വായ്പാ ശൃംഖലയിൽ ഇത്തരം വായ്പകൾ കൂടുതൽ പ്രചാരം നേടിയിരുന്നു.</p>
<p>സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളും പലിശ ഇടപാടുകാരും ഈ രീതിയെ വളരെയധികം ദുരുപയോഗം ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ് .</p>
<p> സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളിൽ ഉപഭോക്താക്കൾ സ്വർണം പണയപ്പെടുത്തിയാൽ അവർ ഉയർന്ന പലിശയ്ക്കു പണം നൽകും. </p>
<p>അതിനുശേഷം ഇതേ സ്വർണം കുറഞ്ഞ പലിശയിൽ ബാങ്കുകളിലോ ധനകാര്യ സ്ഥാപനങ്ങളിലോ പണയപ്പെടുത്തും. </p>
<p>പലിശയിലെ വ്യത്യാസമാണ് ഇവർക്ക് ലാഭമായി കിട്ടുക. ചെലവില്ലാതെ ധനസമാഹരണം നടക്കുമെന്നതും നേട്ടമാണ്. </p>
<p>ഏപ്രിലിൽ നിയമം പ്രാബല്യത്തിൽ വരുമെങ്കിലും പലബാങ്കുകളും ഇത്തരം വായ്പകൾ ഒഴിവാക്കി എന്നതാണ് വ്യക്തമാകുന്നത് .</p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/news/rbi-has-tightened-its-stance-that-pledged-gold-cannot-be-taken-and-pledged-again-1540322</guid>
<category><![CDATA[News]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Sun, 16 Nov 2025 11:11:03 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/news/the-court-said-that-teaching-is-not-just-a-job-it-is-a-process-of-entrusting-a-sacred-trust-and-that-those-who-are-supposed-to-protect-themselves-deserve-no-leniency-when-they-themselves-become-vile-1540319</link>
<title><![CDATA[അധ്യാപനം ജോലിമാത്രമല്ല;പാവനമായ വിശ്വാസമർപ്പിക്കുന്ന പ്രക്രിയ ആണെന്ന്  കോടതി ;സംരക്ഷണം നൽകേണ്ടവർ തന്നെ വില്ലനാകുമ്പോൾ ഒരിളവും അർഹിക്കുന്നില്ല]]></title>
<enclosure length="25408" type="image/webp" url="https://www.kaumudiplus.com/h-upload/2025/11/16/2093303-padmarajan-palathayi.webp"/>
<content:encoded><![CDATA[<figure> <img width='608' height='402' src='https://www.kaumudiplus.com/h-upload/2025/11/16/2093303-padmarajan-palathayi.webp'/><figcaption></figcaption></figure><p>തലശ്ശേരി :പാനൂർ പാലത്തായി പീഡനക്കേസിലെ വിധി ഇന്നലെയാണ് പ്രഖ്യാപിച്ചത് .</p>
<p>നാലാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന കേസിൽ അധ്യാപകന് ജീവിതാന്ത്യംവരെ തടവ് വിധിച്ച തലശ്ശേരി അതിവേഗ പ്രത്യേകകോടതി പറഞ്ഞ കാര്യങ്ങളാണ് വളരെ ശ്രദ്ധേയം .</p>
<p>അധ്യാപനം എന്നത് ഒരു ജോലി മാത്രം അല്ലെന്നും പാവനമായ വിശ്വാസമർപ്പിക്കുന്ന പ്രക്രിയ കൂടിയാണെന്ന് ഓരോ അധ്യാപകനും ഓർക്കേണ്ടതുണ്ടെന്നു കോടതി പറഞ്ഞു .</p>
<p>സദ്ഗുണത്തിന്റെ സംരക്ഷകനാകേണ്ട അധ്യാപകൻ ലൈംഗികമായി ചൂഷണംചെയ്യാൻ തന്റെ സ്ഥാനം ഉപയോഗിക്കുന്നത് ഗുരു എന്ന ആശയത്തിനെതിരായ അപരാധമാണെന്നും വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകൻ ഒരിളവും അർഹിക്കുന്നില്ലെന്നും കോടതി പറഞ്ഞു.</p>
<p> സംരക്ഷണ ഒരുക്കേണ്ടവർ തന്നെ നീചമായ പ്രവർത്തികളിലേക്ക് പോകുമ്പോൾ പൊതുസമൂഹത്തിൽ അത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല .</p>
<p>പ്രതിയായ ബിജെപി തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് കടവത്തൂർ മുണ്ടത്തോട്ടെ കുറുങ്ങാട്ട് ഹൗസിൽ കെ. പദ്മരാജനു ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത് .</p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/news/the-court-said-that-teaching-is-not-just-a-job-it-is-a-process-of-entrusting-a-sacred-trust-and-that-those-who-are-supposed-to-protect-themselves-deserve-no-leniency-when-they-themselves-become-vile-1540319</guid>
<category><![CDATA[News]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Sun, 16 Nov 2025 10:06:57 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/news/rajeev-chandrasekhar-did-not-enter-politics-as-a-child-living-in-his-fathers-shadow-s-suresh-takes-a-dig-at-k-muraleedharan-1540317</link>
<title><![CDATA[അച്ഛന്റെ തണലിൽ കിങ്ങിണികുട്ടനായി രാഷ്ട്രീയത്തിലേക്ക് വന്നതല്ല രാജീവ് ചന്ദ്രശേഖർ ;കെ മുരളീധരനെതിരെ ഒളിയമ്പുമായി എസ് സുരേഷ്]]></title>
<enclosure length="31646" type="image/webp" url="https://www.kaumudiplus.com/h-upload/2025/11/16/2093301-s-suresh.webp"/>
<content:encoded><![CDATA[<figure> <img width='1119' height='583' src='https://www.kaumudiplus.com/h-upload/2025/11/16/2093301-s-suresh.webp'/><figcaption></figcaption></figure><p>തിരുവനന്തപുരം :ആത്മഹത്യ ചെയ്ത ആനന്ദിന്റെ മരണം രാഷ്ട്രീയമായി ഉപയോഗിക്കുന്ന നീചമായ പ്രവണത രാഷ്‌ടീയക്കാരും മന്ത്രിമാരും ഉപേക്ഷിക്കണമെന്ന് ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് .</p>
<p>ആനന്ദ് ബിജെപി പ്രവർത്തകനായിരുന്നില്ലന്നും ബിജെപി സ്ഥാനാർത്ഥിപ്പട്ടികയിൽ വന്നയാൾ അല്ലായിരുന്നെന്നും ബിജെപി ജനാധിപത്യ രീതിയിലാണ് സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു .</p>
<p>മാത്രമല്ല കോൺഗ്രസിനും സിപിഎമ്മിനും ഒപ്പം നിൽക്കുന്ന ശിവസേനയിലാണ് അദ്ദേഹം അംഗത്വം എടുത്തതെന്നും സുരേഷ് പറഞ്ഞു .</p>
<p>'ആനന്ദിന്റെ മരണം ബിജെപിക്കെതിരായ കുപ്രചാരണത്തിനായി ഉപയോഗിക്കുന്നു. കെപിസിസി ഓഫീസ് വ്യഭിചാര കേന്ദ്രമാണെന്ന് പറഞ്ഞ കോൺഗ്രസ് നേതാക്കൾ ബിജെപിയെ വിമർശിക്കാൻ വരേണ്ടതില്ല. </p>
<p>കെ. മുരളീധരനും മന്ത്രി വി. ശിവൻകുട്ടിക്കും അങ്കലാപ്പാണ്. അവർക്ക് വിഭ്രാന്തിയാണ്.കെ. മുരളീധരൻ രാജീവ് ചന്ദ്രശേഖറിനെ അധിക്ഷേപിച്ചു. </p>
<p>രാജീവ് ചന്ദ്രശേഖർ കേരള രാഷ്ട്രീയത്തിലേക്ക് വന്നത് കിങ്ങിണിക്കുട്ടനായിട്ടല്ല. അച്ഛന്റെ തണലിലല്ല. രാജീവ് ചന്ദ്രശേഖറിനെ വിമർശിക്കാൻ കെ. മുരളീധരൻ അഞ്ച് ജന്മം ജനിക്കേണ്ടിവരും.</p>
<p> രാഹുൽ മാങ്കൂട്ടത്തിലിൻറെ എംഎൽഎ സ്ഥാനം രാജിവെപ്പിക്കാൻ ധൈര്യം മുരളീധരനും കെപിസിസിക്കും ഉണ്ടോ?</p>
<p> ഇന്നും രാഹുലിനെ ചുമന്നു നടക്കുകയല്ലേ കോൺഗ്രസ്.. മുരളീധരൻ ചാരിത്ര്യ പ്രസംഗം നടത്തരുത്', എസ് സുരേഷ് പറഞ്ഞു.</p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/news/rajeev-chandrasekhar-did-not-enter-politics-as-a-child-living-in-his-fathers-shadow-s-suresh-takes-a-dig-at-k-muraleedharan-1540317</guid>
<category><![CDATA[News]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Sun, 16 Nov 2025 09:45:02 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/news/railway-police-prepares-to-honor-and-reward-migrant-worker-who-saved-lives-in-train-attack-1540311</link>
<title><![CDATA[ട്രെയിൻ ആക്രമണത്തിൽ രക്ഷകനായെത്തിയത് ഇതരസംസ്ഥാന  തൊഴിലാളി;ആദരവും പാരിപാരിതോഷികവും നൽകാനൊരുങ്ങി റെയിൽവേ പോലീസ്]]></title>
<enclosure length="48486" type="image/webp" url="https://www.kaumudiplus.com/h-upload/2025/11/16/2093296-itharasamsthana.webp"/>
<content:encoded><![CDATA[<figure> <img width='731' height='494' src='https://www.kaumudiplus.com/h-upload/2025/11/16/2093296-itharasamsthana.webp'/><figcaption></figcaption></figure><p>തിരുവനന്തപുരത്തെ വർക്കല റെയിൽവേ സ്റ്റേഷനിൽ പെൺകുട്ടി ആക്രമണത്തിനിരയായ സംഭവത്തിൽ പ്രതിയെ കീഴ്പ്പെടുത്തിയ ആളെ കണ്ടെത്തി പോലീസ് .</p>
<p>സംഭവത്തിലെ പ്രധാന സാക്ഷിയായ ചുവന്ന കുപ്പായക്കാരനെ കണ്ടെത്തുന്നതിന് വേണ്ടി പോലീസ് വളരെ വിശദമായ തിരച്ചിൽ നടത്തിയിരുന്നു .</p>
<p>ഈ തിരച്ചിലിലാണ് ഇതരസംസ്ഥാന തൊഴിലാളിയായ രക്ഷകനെ കണ്ടെത്തിയിരിക്കുന്നത് .</p>
<p>പ്രതി സുരേഷ് കൂടെ ഉണ്ടായിരുന്ന സുഹൃത്തായ പെൺകുട്ടിയെക്കൂടി ആക്രമിക്കാൻ ഒരുങ്ങിയപ്പോൾ ഇതര സംസ്ഥാന തൊഴിലാളി രക്ഷപ്പെടുത്തുകയായിരുന്നു .</p>
<p>ട്രെയിനിലെ സി സി ടി വി ദൃശ്യങ്ങളിൽ ഇദ്ദേഹത്തെ തിരച്ചറിഞ്ഞെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല .</p>
<p>ആദരവും പാരിദോഷികവും നൽകി ഈ രക്ഷകനെ പരിഗണിക്കാനായി തയ്യാറെടുക്കുകയാണ് റെയിൽവേ പോലീസ് .</p>
<p>സ്വന്തം ജീവൻ പോലും പണയപ്പെടുത്തിയാണ് ഇയാൾ പെൺകുട്ടിയെ രക്ഷപ്പെടുത്തിയത് .ഇതരസംസ്ഥാന തൊഴിലാളികളുടെ നിരവധി ക്രിമിനൽ വാർത്തകൾ നിരന്തരം കണ്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ രക്ഷകനായി അവതരിച്ച ഇദ്ദേഹത്തിന്റെ പ്രവർത്തി വളരെ പ്രശംസനീയമായതു തന്നെയാണ് .</p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/news/railway-police-prepares-to-honor-and-reward-migrant-worker-who-saved-lives-in-train-attack-1540311</guid>
<category><![CDATA[News]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Sun, 16 Nov 2025 09:12:16 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/crime/dr-umar-was-a-pioneer-in-bomb-making-he-made-bombs-and-tested-various-explosives-in-his-home-lab-1540305</link>
<title><![CDATA[ഡോക്ടർ ഉമർ ബോംബ് നിർമ്മാണത്തിലെ അഗ്രഗണ്യൻ ;വീട്ടിലെ ലാബിൽ ബോംബ് നിര്‍മാണവും വിവിധ സ്‌ഫോടകവസ്തുക്കളുടെ പരീക്ഷണവും നടത്തി]]></title>
<enclosure length="11782" type="image/webp" url="https://www.kaumudiplus.com/h-upload/2025/11/16/2093289-umar-mohammad.webp"/>
<content:encoded><![CDATA[<figure> <img width='657' height='407' src='https://www.kaumudiplus.com/h-upload/2025/11/16/2093289-umar-mohammad.webp'/><figcaption></figcaption></figure><p> ന്യൂഡൽഹി: ചെങ്കോട്ടയിൽ സ്‌ഫോടനം നടത്തിയ ഡോ. ഉമർ മുഹമ്മദ് ഫരീദാബാദിലെ വീട്ടിൽ സജ്ജീകരിച്ചിരുന്ന ലാബിൽ ബോംബ് നിർമാണവും വിവിധ സ്‌ഫോടകവസ്തുക്കളുടെ പരീക്ഷണവും ഉൾപ്പെടെ നടത്തിയിരുന്നതായി കണ്ടെത്തി . </p>
<p>അതീവ രഹസ്യമായി ആണ് ഇയാൾ വീടിനുള്ളിൽ ലാബ് സ്ഥാപിച്ചിരുന്നത് .അന്വേഷണത്തിലെ കണ്ടെത്തലിൽ പാകിസ്താനിൽനിന്നുള്ളവരുടെ നിർദേശപ്രകാരമാണ് ഡോ. ഉമർ വീട്ടിലെ ലാബിൽ ബോംബ് നിർമിച്ചിരുന്നതെന്നാണ് വ്യക്തമാകുന്നത് .</p>
<p>പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ അംഗങ്ങളാണ് ടെലഗ്രാം ആപ്ലിക്കേഷൻ വഴി ബോംബ് നിർമിക്കാനുള്ള പരിശീലനം നൽകിയിരുന്നതെന്നും അന്വേഷണ ഏജൻസികൾ കണ്ടെത്തി .</p>
<p>ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയ്ക്ക് സമീപത്തുള്ള വീട്ടിലായിരുന്നു ഇയാൾ താമസിച്ചിരുന്നത് .</p>
<p>ഇവിടെയാണ് ഇത്തരത്തിലുള്ള ലാബും ഇയാൾ സജ്ജമാക്കിയിരുന്നത് .വീട്ടിലെ ലാബിനുള്ളിൽ ഡോ. ഉമർ മാത്രമാണ് മിക്കപ്പോഴും പ്രവേശിച്ചിരുന്നത്. </p>
<p>പാകിസ്താനിൽനിന്നുള്ള വീഡിയോകൾ കണ്ട് ഇയാൾ തനിച്ചാണ് ഐഇഡി ഉൾപ്പെടെ നിർമിച്ചിരുന്നത്. </p>
<p>ഡൽഹിയിൽ ആക്രമണത്തിന് ഉപയോഗിച്ച ഐഇഡികളും ഇതേ രീതിയിൽ തന്നെ വീട്ടിലെ ലാബിൽവെച്ച് നിർമിച്ചതാണെന്നും എന്നാൽ, ഇതിന്റെ നിർമാണം പൂർത്തിയായിരുന്നില്ലെന്നും റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നുണ്ട് .</p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/crime/dr-umar-was-a-pioneer-in-bomb-making-he-made-bombs-and-tested-various-explosives-in-his-home-lab-1540305</guid>
<category><![CDATA[Crime]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Sun, 16 Nov 2025 08:53:50 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/news/i-am-a-fighter-i-will-fight-no-matter-how-much-i-struggle-didnt-i-give-my-body-time-money-and-mind-to-the-organization-anands-phone-conversation-is-out-1540302</link>
<title><![CDATA[ഞാൻ പോരാടി നിൽക്കുന്ന ആളാണ്; എത്ര കൊമ്പനായാലും പോരാടും ,എന്റെ ശരീരം, സമയം, പണം, മനസ്സ് ഇതെല്ലാം സംഘടനയ്ക്ക് വേണ്ടി കൊടുത്തില്ലേ...?  ആനന്ദിന്റെ ഫോൺ സംഭാഷണം പുറത്ത്]]></title>
<enclosure length="16088" type="image/webp" url="https://www.kaumudiplus.com/h-upload/2025/11/16/2093286-anand-suicide.webp"/>
<content:encoded><![CDATA[<figure> <img width='614' height='404' src='https://www.kaumudiplus.com/h-upload/2025/11/16/2093286-anand-suicide.webp'/><figcaption></figcaption></figure><p>തിരുവനന്തപുരം :ആർ എസ് എസ് പ്രവർത്തകൻ ആനന്ദിന്റെ മരണത്തിൽ ബി ജെ പി നേതൃത്വത്തെ ആകെ പ്രതിക്കൂട്ടിലാക്കികൊണ്ടുള്ള ഫോൺ സംഭാഷണം പുറത്തു വന്നു .</p>
<p>ഇതോടുകൂടി , ആനന്ദിനെ വ്യക്തിപരമായി അറിയില്ലെന്നും പേര് ഒരുഘട്ടത്തിലും പട്ടികയിലില്ലായിരുന്നെന്നുമുള്ള ബി ജെ പി നേതൃത്വത്തിന്റെ വിശദീകരണം പൊളിയുകയാണ് .</p>
<p>ആനന്ദ് സംഘപരിവാറിന്റെ സജീവ പ്രവർത്തകൻ ആയിരുന്നു എന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളും പുറത്തു വന്നിരിക്കുകയാണ് .</p>
<p>കഴിഞ്ഞ സിഎഎ പ്രക്ഷോഭകാലത്ത് അതിനെതിരായി ബിജെപി നടത്തിയ പരിപാടിയിൽ ആനന്ദ് പ്രസംഗിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്</p>
<p>സ്ഥാനാർഥി നിർണ്ണയത്തിൽ നിന്നും തന്നെ ഒഴിവാക്കിയെന്ന പരാതി ഉന്നയിച്ചുകൊണ്ടാണ് തിരുമല ജയ്‌നഗർ സരോവരത്തിൽ ആനന്ദ് കെ. തമ്പി(39) ശനിയാഴ്ച വൈകിട്ട് വീടിന്റെ പുറകിലെ ഷെഡിൽ തൂങ്ങി മരിച്ചത് .</p>
<p>പെട്ടെന്ന് തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും 5 മണിയോടെ മരണം സ്ഥിതീകരിക്കുകയായിരുന്നു .സംഭവത്തിൽ എഫ് ഐ ആർ രേഖപ്പെടുത്തി പോലീസ് ആന്യോഷണം ആരംഭിച്ചിട്ടുണ്ട് .</p>
<p>ആത്മഹത്യാ കുറിപ്പിൽ ചില വ്യക്തികളുടെ പേരുകൾ പരാമർശിച്ചിട്ടുണ്ട് .ബിജെപി, ആർഎസ്എസ് നേതാക്കൾക്ക് മണ്ണുമാഫിയയുമായി ബന്ധമുണ്ടെന്നുൾപ്പെടെ ആരോപിച്ച് സുഹൃത്തുകൾക്ക് വാട്‌സാപ്പ് സന്ദേശം അയച്ചശേഷമായിരുന്നു ആനന്ദ് ആത്മഹത്യ ചെയ്തത് .</p>
<p>സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചെങ്കിലും ആർഎസ്എസ്, ബിജെപി പ്രവർത്തകർ മാനസിക സമ്മർദത്തിലാക്കിയെന്നും കുറിപ്പിൽ പറയുന്നു .</p>
<p>"പ്രസ്ഥാനത്തിനുവേണ്ടി രണ്ടുപതിറ്റാണ്ടിലേറെ പ്രവർത്തിച്ചിട്ടും ബിജെപിയും ആർഎസ്എസും ചെയ്തത് കണ്ടോ" എന്നാണ് ഫോൺ സംഭാഷണത്തിൽ സുഹൃത്തിനോട് ആനന്ദ് ചോദിക്കുന്നത് . "ഞാൻ രണ്ടും കല്പിച്ചാണ്. മത്സരിക്കാൻ തീരുമാനിച്ചു. </p>
<p>സമ്മർദ്ദം എല്ലാ ഭാഗത്തുനിന്നും ഉണ്ട്. സംഘടനയുടെ ചുമതലയുള്ള ചിലർക്ക് മാത്രേയുള്ളൂ. ഇത്രമാത്രം അപമാനിച്ചു, ഇനി അവരെ വെറുതെവിടാൻ എന്റെ മനസ്സ് സമ്മതിക്കില്ല. ഞാൻ പോരാടി നിൽക്കുന്ന ആളാണ്. എത്ര കൊമ്പനായാലും പോരാടും.</p>
<p> ഒരു കാര്യം ഏറ്റെടുത്താൽ അത് ചെയ്ത് തീർത്തിട്ടേ അവിടെനിന്ന് മാറൂ, എന്ത് പ്രതിസന്ധി നേരിട്ടാലും. ഇത്രയും കാലം സംഘടനയ്ക്ക് വേണ്ടി എന്തും ചെയ്യുന്ന അവസ്ഥയിൽ അല്ലേ നിന്നത്. </p>
<p>എന്റെ ശരീരം, സമയം, പണം, മനസ്സ് ഇതെല്ലാം സംഘടനയ്ക്ക് വേണ്ടി കൊടുത്തില്ലേ...? എന്നിട്ട് തിരിച്ച് ഈ പരിപാടി കാണിക്കുമ്പോൾ, അത് നാലായി മടക്കി പോക്കറ്റിൽ വെച്ച് വീട്ടിൽ പോയിട്ടിരിക്കാൻ എന്നെക്കൊണ്ട് പറ്റില്ല", ഇത്തരത്തിലായിരുന്നു ആനന്ദ് സുഹൃത്തിനോട് ഫോൺ സംഭാഷണത്തിലൂടെ പറഞ്ഞത് .</p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/news/i-am-a-fighter-i-will-fight-no-matter-how-much-i-struggle-didnt-i-give-my-body-time-money-and-mind-to-the-organization-anands-phone-conversation-is-out-1540302</guid>
<category><![CDATA[News]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Sun, 16 Nov 2025 08:14:15 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/news/palathai-rape-case-accused-padmarajan-sentenced-to-life-imprisonment-and-fine-1540129</link>
<title><![CDATA[പാലത്തായി പീഡനക്കേസിലെ പ്രതിയായ പത്മരാജന് ജീവപര്യന്തം തടവും പിഴ ശിക്ഷയും വിധിച്ചു]]></title>
<enclosure length="6478" type="image/webp" url="https://www.kaumudiplus.com/h-upload/2025/11/15/2093094-palathayi.webp"/>
<content:encoded><![CDATA[<figure> <img width='545' height='292' src='https://www.kaumudiplus.com/h-upload/2025/11/15/2093094-palathayi.webp'/><figcaption></figcaption></figure><p>കണ്ണൂർ: പാനൂർ പാലത്തായി പീഡനക്കേസിൽ ബിജെപി നേതാവ് കെ പത്മരാജന് ജീവപര്യന്തം തടവും രണ്ട ലക്ഷം രൂപ പിഴയും വിധിച്ചു തലശേരി അതിവേഗ പോക്സോ കോടതി .</p>
<p>ജഡ്ജി എംടി ജലജ റാണിയാണ് ശിക്ഷ വിധിച്ചത്. കേസിൽ പ്രതി കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയിരുന്നു. </p>
<p>പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് ശിക്ഷ അനുവദിക്കണം. ഏറെ സന്തോഷകരമായ വിധിയാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് പബ്ലിക് പോസിക്യൂട്ടർ ഭാസുരി മാധ്യമങ്ങളോട് പറഞ്ഞു.</p>
<p>ബിജെപി തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പത്മരാജൻ നാലാംക്ലാസുകാരിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. </p>
<p>2020 ജനുവരിയിലും ഫെബ്രുവരിയിലും മൂന്ന് തവണ പത്മരാജൻ പെൺകുട്ടിയെ ശുചിമുറിയിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി.</p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/news/palathai-rape-case-accused-padmarajan-sentenced-to-life-imprisonment-and-fine-1540129</guid>
<category><![CDATA[News]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Sat, 15 Nov 2025 11:03:10 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/movies/the-first-song-from-kalankaval-nila-kayum-is-noteworthy-1540126</link>
<title><![CDATA[കളങ്കാവലിലെ ആദ്യ ഗാനമായ ‘നിലാ കായും’ ശ്രദ്ധേയമാകുന്നു]]></title>
<enclosure length="24726" type="image/webp" url="https://www.kaumudiplus.com/h-upload/2025/11/15/2093091-kalankaval.webp"/>
<content:encoded><![CDATA[<figure> <img width='1134' height='574' src='https://www.kaumudiplus.com/h-upload/2025/11/15/2093091-kalankaval.webp'/><figcaption></figcaption></figure><p>മമ്മൂട്ടിയും വിനായകനും പ്രധാനകഥാപാത്രങ്ങളാക്കി എത്തി ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ‘കളങ്കാവൽ’ എന്ന ചിത്രത്തിലെ ആദ്യ ഗാനമായ ‘നിലാ കായും’ വളരെയധികം ശ്രദ്ധേയമാകുന്നു </p>
<p>ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത് .മുജീബ് മജീദ് ചിട്ടപ്പെടുത്തിയ പാട്ടിന്റെ വരികളെഴുതിയത് വിനായക് ശശികുമാർ. </p>
<p>ഗാനം ആലപിച്ചത് സിന്ധുഡെൽസൺ. അന്ന റാഫിയാണ് ലിറിക്കൽ വീഡിയോ തയ്യാറാക്കിയിരിക്കുന്നത് .മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രം വേഫെറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.</p>
<p>നവംബർ 27 നാണു ചിത്രം റിലീസ് ആവുന്നത് .</p>
<p>ജിഷ്ണു ശ്രീകുമാറും ജിതിൻ കെ. ജോസും ചേർന്ന് തിരക്കഥ രചിച്ച്, ഒരു ക്രൈം ഡ്രാമയായി ഒരുക്കിയ ചിത്രത്തിന്റെ ടീസറിന്, വമ്പൻ പ്രേക്ഷകപ്രതികരണമാണ് ലഭിച്ചത്. </p>
<p> </p>
<p></p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/movies/the-first-song-from-kalankaval-nila-kayum-is-noteworthy-1540126</guid>
<category><![CDATA[Movies]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Sat, 15 Nov 2025 10:53:12 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/social-media/bollywood-star-kajols-new-pictures-go-viral-1540123</link>
<title><![CDATA[ബോളിവുഡ്  താരം  കജോളിന്റെ പുത്തൻ ചിത്രങ്ങൾ വൈറൽ]]></title>
<enclosure length="5362" type="image/webp" url="https://www.kaumudiplus.com/h-upload/2025/11/15/2093088-kajol.webp"/>
<content:encoded><![CDATA[<figure> <img width='264' height='392' src='https://www.kaumudiplus.com/h-upload/2025/11/15/2093088-kajol.webp'/><figcaption></figcaption></figure><p>സിനിമയിൽ നിന്നും ഈ ഇടെയായി വിട്ടുനിൽക്കുന്നുണ്ടെങ്കിലും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ബോളിവുഡ് താരമാണ് കജോൾ .</p>
<p>ഇപ്പോഴിതാ വൈറ്റ് ഫോർമൽ ഔട്ഫിറ്റിൽ എലഗന്റ് ലുക്കിൽ എത്തിയിരിക്കുന്ന താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായിക്കൊണ്ടിരിക്കുകയാണ് .</p>
<p>താരം ഈ ചിത്രത്തിൽ വൈറ്റ് ബ്ലേസേഴ്സും പാന്റ്സും ഡീപ് നെക്കിലുള്ള ടോപ്പുമാണ് ധരിച്ചിരിക്കുന്നത്.</p>
<p>മുടി പോണിടെയ്ൽ കെട്ടി, മിനിമൽ മേക്കപ്പിലും ആഭരണങ്ങളിലും അതീവ സുന്ദരിയാണ് താരം. പേളിന്റെ ഹെവി ബ്രേസ്ലറ്റും മോതിരവും കമ്മലും മാത്രമാണ് ആക്സസറിയായി അണിഞ്ഞാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് .</p>
<p>കണ്ടാൽ പതിനാറുകാരിയെ പോലുണ്ട് എന്നാണ് ചിത്രത്തിന് താഴെ ഒരു ആരാധകൻ കമന്റ് ചെയ്തിരിക്കുന്നത് . </p>
<p> </p>
<p> </p>
<p> </p>
<p> </p>
<p></p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/social-media/bollywood-star-kajols-new-pictures-go-viral-1540123</guid>
<category><![CDATA[Social Media]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Sat, 15 Nov 2025 10:42:07 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/special-stories/girija-antharjanam-waited-in-front-of-the-morgue-for-her-husbands-body-for-18-days-this-scene-is-heartbreaking-1540122</link>
<title><![CDATA[ഭർത്താവിന്റെ മൃതദേഹത്തിനായി 18 ദിവസമായി മോർച്ചറിക്കുമുന്നിൽ കാത്തുനിന്നു ഗിരിജ അന്തർജ്ജനം ;ഹൃദയഭേദകം ഈ കാഴ്ച്ച]]></title>
<enclosure length="50956" type="image/webp" url="https://www.kaumudiplus.com/h-upload/2025/11/15/2093087-girija.webp"/>
<content:encoded><![CDATA[<figure> <img width='1137' height='575' src='https://www.kaumudiplus.com/h-upload/2025/11/15/2093087-girija.webp'/><figcaption></figcaption></figure><p> </p>
<p>കഴിഞ്ഞമാസം 27ന് ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ 80 വയസ്സുകാരനായ നീലകണ്ഠൻ നമ്പൂതിരി മരണപ്പെട്ടത് .</p>
<p>അജ്ഞാത മൃതദേഹത്തിന്റെ പട്ടികയിൽപ്പെടുത്തിയതു കൊണ്ട് തന്നെ മ്യതദേഹം വിട്ടു കിട്ടാൻ വളരെയധികം നിയമകുരുക്കൾ ഉണ്ട് .</p>
<p>ഇതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ഭാര്യ ആയ കോഴിക്കോട് മാങ്കാവ് സ്വദേശിയായ ഗിരിജ അന്തർജ്ജനം വളരെ നിസഹായാവസ്ഥയിൽ ആണ് കഴിയുന്നത് .</p>
<p>കോഴിക്കോട് മെഡിക്കൽ കോളേജിന്റെ മോർച്ചറി മുറ്റത്തു ഭർത്താവിന്റെ മരവിച്ചു കിടക്കുന്ന മൃതദേഹം വിട്ടുകിട്ടാനായി 18 ദിവസമായി കാത്തു നിൽക്കുന്ന ഈ വയോധികയുടെ നിസ്സഹായാവസ്ഥ ആരുടേയും കരളിയിക്കുന്നതാണ് .</p>
<p>മൃതദേഹം വിട്ടുകിട്ടാനായി സന്നദ്ധസംഘടനകൾ ശ്രെമിക്കുന്നുണ്ടെങ്കിലും നിയമക്കുരുക്ക് ഒരു വെല്ലുവിളി തന്നെയാണ് .</p>
<p>ഭർത്താവിന്റെ മൃതദേഹത്തിൽ കൊള്ളി വെയ്ക്കാൻ മക്കളോ മറ്റു ബന്ധുക്കളോ ഒന്നും തന്നെ ഇല്ലെങ്കിലും ആചാരപ്രകാരം തന്നെ മൃതദേഹം സംസ്കരിക്കണമെന്നതാണ് ഗിരിജ അന്തർജനത്തിന്റെ ആഗ്രഹം . </p>
<p> </p>
<p> </p>
<p> </p>
<p> </p>
<p> </p>
<p> </p>
<p></p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/special-stories/girija-antharjanam-waited-in-front-of-the-morgue-for-her-husbands-body-for-18-days-this-scene-is-heartbreaking-1540122</guid>
<category><![CDATA[Special Stories]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Sat, 15 Nov 2025 10:30:35 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/movies/koragajja-is-coming-with-31-songs-music-by-gopi-sundar-audio-launch-of-the-pan-indian-film-held-1540065</link>
<title><![CDATA[31 ഗാനങ്ങളുമായി 'കൊറഗജ്ജ' വരുന്നു, സംഗീതം ഗോപി സുന്ദർ, പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നു]]></title>
<enclosure length="40512" type="image/webp" url="https://www.kaumudiplus.com/h-upload/2025/11/15/2093030-kogejja.webp"/>
<content:encoded><![CDATA[<figure> <img width='1280' height='853' src='https://www.kaumudiplus.com/h-upload/2025/11/15/2093030-kogejja.webp'/><figcaption></figcaption></figure><p>പാൻ ഇന്ത്യൻ ചിത്രം "കൊറഗജ്ജ"യുടെഗംഭീര ഓഡിയോ ലോഞ്ച് മംഗളൂരുവിൽ വെച്ച് നടന്നു.</p>
<p> </p>
<p> ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് വമ്പൻ തുകയ്ക്ക് സി മ്യൂസിക് സ്വന്തമാക്കി ത്രിവിക്രമ സിനിമാസിന്റെ ബാനറിൽ ത്രിവിക്രമ സഫല്യയാണ് ചിത്രം നിർമ്മിക്കുന്നത്.</p>
<p> സക്സസ് ഫിലിംസിന്റെ വിദ്യാധർ ഷെട്ടിയും ഈ സംരംഭത്തിന്റെ ഭാഗമാകുന്നു. സാഹിത്യ അക്കാദമി അവാർഡ് ജേതാവായ </p>
<p>സുധീർ അട്ടാവർ ചിത്രം സംവിധാനം ചെയ്യുന്നു. </p>
<p>കർണാടകയിലെ കറാവളി ഭാഗത്തെ (തുളുനാട്ടിലെ) ദൈവാരാധനയുടെ പ്രധാന ദേവതകളിൽ ഒന്നായ കൊറഗജ്ജ </p>
<p>ദൈവത്തിന്റെ അവിശ്വസനീയമായ കഥയാണ് ചിത്രം പറയുന്നത്. കേരളത്തിലെ മുത്തപ്പന്റെ കഥയുമായി കൊറഗജ്ജക്ക് സാമ്യത ഉണ്ട്.800വർഷങ്ങൾക്ക് മുമ്പാണ് ചിത്രത്തിന് ആസ്പദമായ കഥ നടക്കുന്നത്. </p>
<p> </p>
<p> കന്നട, ഹിന്ദി,തമിഴ്, തെലുങ്ക്, മലയാളം തുളു എന്നീ ആറു ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത് ഗോപി സുന്ദർ.31r ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. യക്ഷഗാനത്തോടുകൂടി പരമ്പരാഗത രീതിയിലുള്ള ഓഡിയോ ലോഞ്ച് ആയിരുrന്നു നടന്നത്. തുടർന്ന് കർണാടക സംസ്ഥാന ഗാനം ആലപിച്ചു.</p>
<p>പ്രശസ്ത നടൻ,നിർമ്മാതാവ്, സംവിധായകനുമായ ജയ് ജഗദീഷ്,ഭാര്യ വിജയലക്ഷ്മി സിംഗ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. </p>
<p>650ലധികം സിനിമകളിൽ അഭിനയിച്ച ജയ് ജഗദീഷ് വർഷങ്ങൾക്കു മുമ്പ് കൊറഗജ്ജ എന്ന സിനിമയുടെ ജോലികൾ ആരംഭിച്ചു എങ്കിലും ഒരു പ്രത്യേക ഭയം കാരണം ഉപേക്ഷിക്കേണ്ടി വന്നു എന്നത് ഓർമിച്ചു.</p>
<p> അവരുടെ ബാനറിൽ ചിത്രീകരിച്ചെങ്കിലും ചിത്രം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. </p>
<p> സക്സസ് ഫിലിംസാണ് പിന്നീട് കൊറഗജ്ജ ചിത്രീകരിച്ചത്. ഓഡിയോ ലോഞ്ചിൽ പങ്കെടുക്കാനായി ചിത്രത്തിലെ താരങ്ങളും എത്തി.</p>
<p>കൊറഗജ്ജയുടെ ആരാധനയുടെ ഭാഗമായി നടക്കുന്ന കൊലസേവയോടു കൂടിയാണ് ഓഡിയോ ലോഞ്ചിന്റെ ചടങ്ങുകൾ അവസാനിച്ചത്.</p>
<p> ചിത്രത്തിൽ ബോളിവുഡ് താരം കബീർ ബേദി ഉദ്യാവര അരശു രാജാവിന്റെ വേഷത്തിൽ എത്തുന്നു. "കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ "എന്ന ചിത്രത്തിലൂടെ ഡോക്ടർ അമ്പിളി എന്ന കഥാപാത്രമായി മലയാളികൾക്ക് ഏറെ പരിചിതയായ ശ്രുതി കൃഷ്ണ ഭൈരകിയുടെ വേഷം ചെയ്യുന്നു.</p>
<p> കന്നടയിലെ പ്രമുഖ നടി ഭവ്യ, ഹോളിവുഡ് ബോളിവുഡ് സിനിമകളുടെ കൊറിയോഗ്രാഫറും പ്രശസ്ത ബോൾ ഡാൻസറുമായ സന്ദീപ് സോപാർക്കർ, അടൂർ ഗോപാലകൃഷ്ണന്റെ വിധേയൻ എന്ന സിനിമയിൽ അഭിനയിച്ച നവീൻ ഡി.പട്ടേൽ, പ്രശസ്ത നൃത്ത സംവിധായകൻ ഗണേഷ് ആചാര്യ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.</p>
<p> </p>
<p>മലയാള സിനിമയിലെ സാങ്കേതിക വിദഗ്ധർ അണിനിരക്കുന്ന ഒരു ചിത്രം എന്ന പ്രത്യേകതയും കൊറഗജ്ജക്കുണ്ട്. ഛായാഗ്രഹണം മനോജ് പിള്ള. എഡിറ്റിംഗ് ജിത് ജോഷ്, വിദ്യാദർ ഷെട്ടി. സൗണ്ട് ഡിസൈൻ ബിബിൻ ദേവ്. വി എഫ് എക്സ് ലെവൻ കുശൻ. കളറിസ്റ്റ് ലിജു പ്രഭാകർ. പി ആർ ഓ മഞ്ജു ഗോപിനാഥ്.</p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/movies/koragajja-is-coming-with-31-songs-music-by-gopi-sundar-audio-launch-of-the-pan-indian-film-held-1540065</guid>
<category><![CDATA[Movies]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Sat, 15 Nov 2025 06:45:37 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/social-media/rimi-tomy-wishes-her-brother-rinku-a-happy-birthday-1539901</link>
<title><![CDATA[സഹോദരൻ റിങ്കുവിന് പിറന്നാൾ ആശംസകൾ നേർന്ന് റിമി ടോമി]]></title>
<enclosure length="46814" type="image/webp" url="https://www.kaumudiplus.com/h-upload/2025/11/14/2092865-rimitomy.webp"/>
<content:encoded><![CDATA[<figure> <img width='1129' height='515' src='https://www.kaumudiplus.com/h-upload/2025/11/14/2092865-rimitomy.webp'/><figcaption></figcaption></figure><p> സഹോദരൻ റിങ്കു ടോമിയുടെ പിറന്നാൾ ദിനത്തിൽ ഹൃദ്യമായ കുറിപ്പുമായി ഗായികയും അവതാരികയുമായ റിമി ടോമി .</p>
<p>തന്റെ കുടുംബത്തിന്റെ എല്ലാ കാര്യങ്ങളും വളരെ ശാന്തമായി കൈകാര്യം ചെയ്യുന്ന കുടുംബത്തിന്റെ നെടുംതൂണാണ് റിങ്കു എന്നതാണ് റിമി കുറിപ്പിലൂടെ പറയുന്നത് .</p>
<p>റിങ്കുവിനെ പരിചയപ്പെടുന്ന ആർക്കും തന്നെ പെട്ടെന്ന് റിങ്കുവിനെ മറക്കാൻ കഴിയില്ലെന്നും എല്ലാവരോടും എപ്പോഴും ചിരിച്ചുകൊണ്ട് സമാധാനത്തോടെ ശാന്തമായി കൈകാര്യം ചെയ്യുന്ന റിങ്കുവിന് ജീവിതത്തിൽ സന്തോഷവും സമാധാനവും ആയുസ്സും ആരോഗ്യവുമെല്ലാം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു എന്നാണ് റിമി പറയുന്നത് .</p>
<p> </p>
<p><b>റിമിയുടെ കുറിപ്പിന്റെ പൂർണരൂപം </b></p>
<p>പിറന്നാൾ ആശംസകൾ റിങ്കു. എന്നും ജീവിതത്തിൽ സന്തോഷവും സമാധാനവും ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു. എല്ലാവരോടും എപ്പോഴും ചിരിച്ചു കൊണ്ട് സമാധാനത്തോടെ ശാന്തമായ് കാര്യങ്ങൾ സംസാരിക്കുന്ന നിന്നെ പരിചയപ്പെട്ടവർ ജീവിതത്തിൽ മറക്കില്ല. നീ ആണ് ഈ കുടുംബത്തിന്റെ എല്ലാം.എന്നും നിങ്ങളുടെ പ്രാർഥന ഉണ്ടാവണം’, </p>
<p>നിരവധി പേരാണ് റിങ്കുവിന് ആശംസകൾ നേർന്നുകൊണ്ട് എത്തിയിരിക്കുന്നത് .</p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/social-media/rimi-tomy-wishes-her-brother-rinku-a-happy-birthday-1539901</guid>
<category><![CDATA[Social Media]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Fri, 14 Nov 2025 11:28:42 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/social-media/my-father-is-my-virtue-supriya-writes-a-heartfelt-note-on-her-fathers-death-anniversary-1539870</link>
<title><![CDATA[അച്ഛനാണെൻ പുണ്യം ; അച്ഛന്റെ ചരമവാർഷികത്തിൽ ഹൃദയത്തിൽ തൊടും കുറിപ്പുമായി സുപ്രിയ ;]]></title>
<enclosure length="21182" type="image/webp" url="https://www.kaumudiplus.com/h-upload/2025/11/14/2092832-supriya-menon.webp"/>
<content:encoded><![CDATA[<figure> <img width='810' height='444' src='https://www.kaumudiplus.com/h-upload/2025/11/14/2092832-supriya-menon.webp'/><figcaption></figcaption></figure><p>പൃഥ്വിരാജിന്റെ ഭാര്യ എന്നതിനപ്പുറം സിനിമാലോകത്ത്‌ തന്റേതായ ഒരിടം കണ്ടെത്തിയ വ്യക്തി ആണ് സുപ്രിയമേനോൻ .</p>
<p>മാധ്യമപ്രവർത്തക ആയിരുന്ന സുപ്രിയ ഇപ്പോൾ നിർമ്മാതാവ് എന്ന പരിവേഷത്തിലാണ് അറിയപ്പെടുന്നത് .</p>
<p>തന്റെ വ്യക്തി ജീവിതത്തിലെയും പ്രൊഫഷണൽജീവിതത്തിലെയും എല്ലാ വിശേഷങ്ങളും സോഷ്യൽമീഡിയയിലൂടെ സുപ്രിയ പങ്കുവെയ്ക്കാറുണ്ട് .</p>
<p>ഇപ്പോഴിതാ അച്ഛന്റെ നാലാം ചരമവാർഷികത്തിൽ മനസ്സിൽ തൊടുന്ന കുറിപ്പുമായി എത്തിയിരിക്കുകയാണ് സുപ്രിയ .</p>
<p>അച്ഛൻ മരിച്ചിട്ട് നാലുവർഷം ആയെങ്കിലും അത് ഇപ്പോഴും ഉൾക്കൊള്ളാനും ആ വിടവ് നികത്താൻ കഴിഞ്ഞിട്ടില്ലെന്നും സുപ്രിയ പറയുന്നു .</p>
<p>അച്ഛൻ മരിച്ചത് ശിശുദിനത്തിൽ ആയിരുന്നു എന്നും സന്തോഷത്തിന്റെ നിമിഷങ്ങളിലും മനസ്സിൽ അച്ഛനില്ലാത്ത വേദന അവശേഷിക്കുന്നുണ്ടെന്നും കുറിപ്പിൽ പറയുന്നു . </p>
<p> </p>
<p><b>സുപ്രിയയുടെ വാക്കുകളിലേക്ക് </b></p>
<p><b>‘‘അച്ഛാ, ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് നാല് വർഷം. അച്ഛൻ പോയതിനു ശേഷം ഇന്നുവരെ എന്റെ ജീവിതം ഒരു ശൂന്യതയിൽ തളച്ചിട്ട പോലെയാണ്. </b></p>
<p><b>സന്തോഷമുള്ള നിമിഷങ്ങളിൽ പോലും മനസ്സിൽ ഒരു നീറ്റലായി ആ വേദന എന്നും അവശേഷിക്കുന്നു. അച്ഛനൊപ്പം കുറച്ചുകൂടി സമയം കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ വെറുതെ മോഹിച്ചു പോകുന്നു.</b></p>
<p><b> അച്ഛനോടൊപ്പം ചെയ്യാൻ ഞാൻ ആഗ്രഹിച്ച എത്രയെത്ര കാര്യങ്ങൾ ഇനിയും ബാക്കിയുണ്ട്. കുറച്ചു സമയമെങ്കിലും തിരികെ കിട്ടാനായി ഞാൻ എന്താണ് ചെയ്യേണ്ടത്!</b></p>
<p><b>കുറച്ചു സമയമെങ്കിലും തിരികെ കിട്ടാനായി ഞാൻ എന്താണ് ചെയ്യേണ്ടത്! അച്ഛൻ എന്നെ വിട്ടുപോയത് ഒരു ശിശുദിനത്തിലാണ് എന്നതിലെ വിരോധാഭാസം എനിക്ക് മറക്കാനാവില്ല! </b></p>
<p><b> ഡാഡി, ഓരോ ദിവസവും ഞാൻ നിങ്ങളെ ഒരുപാട് മിസ് ചെയ്യുന്നു. വാക്കുകൾ കൊണ്ട് പറഞ്ഞാൽ തീരാത്തത്രയും മിസ് ചെയ്യുന്നു!’’ സുപ്രിയ മേനോൻ പറയുന്നു . </b></p>
<p> </p>
<p>ക്യാൻസർ ബാധിച്ചു ചികിത്സയിലായിരുന്ന സുപ്രിയയുടെ അച്ഛൻ വിജയകുമാർ മേനോൻ 2021 ലാണ് വിടവാങ്ങിയത് .സുപ്രിയയുടെ വൈകാരികമായ കുറിപ്പിന് താഴെ സിനിമമേഖലയിലെ സുഹൃത്തുക്കളും ആരാധകരുമെല്ലാം ഏറെ പിന്തുണ അറിയിച്ചു എത്തിയിട്ടുണ്ട് .</p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/social-media/my-father-is-my-virtue-supriya-writes-a-heartfelt-note-on-her-fathers-death-anniversary-1539870</guid>
<category><![CDATA[Social Media]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Fri, 14 Nov 2025 09:59:34 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/social-media/actress-andrea-had-to-return-home-without-listening-to-the-story-of-the-film-due-to-vetrimaarans-smoking-1539829</link>
<title><![CDATA[വെട്രിമാരന്റെ പുകവലി കാരണം സിനിമയുടെ കഥ കേൾക്കാൻ തയ്യാറാവാതെ തിരികെ മടങ്ങേണ്ടി വന്നു ;നടി ആൻഡ്രിയ]]></title>
<enclosure length="13302" type="image/webp" url="https://www.kaumudiplus.com/h-upload/2025/11/14/2092787-vetrimaran.webp"/>
<content:encoded><![CDATA[<figure> <img width='606' height='406' src='https://www.kaumudiplus.com/h-upload/2025/11/14/2092787-vetrimaran.webp'/><figcaption></figcaption></figure><p>പൊല്ലാതവൻ എന്ന ചിത്രത്തിനുശേഷം വെട്രിമാരനും ധനുഷും ഒന്നിക്കാനിരുന്ന സിനിമയായിരുന്നു ദേശീയ നെടുഞ്ചാലൈ.</p>
<p></p>
<p>എന്നാൽ ഈ ചിത്രം പൂർത്തിയാക്കാൻ കഴിയാതെ പകുതിക്ക് വെച്ച് മുടങ്ങിപോവുകയായിരുന്നു</p>
<p></p>
<p>.ഇപ്പോഴിതാ ഈ സിനിമയിൽ തന്നെ നായികയായി ആലോചിച്ചിരുന്നു എന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് നടി ആൻഡ്രിയ ജെറേമിയ.</p>
<p></p>
<p>മാസ്ക് എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണവേളയിലാണ്  ആൻഡ്രിയ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത് .</p>
<p></p>
<p>ഈ ചിത്രത്തിന്റെ കഥ കേൾക്കാനായി ചെന്നപ്പോൾ  വെട്രിമാരന്റെ പുകവലി ശീലം കാരണം അവിടെനിന്ന് തിരികെപോരാൻ തുടങ്ങിയെന്നും അവർ പറഞ്ഞു.</p>
<p></p>
<p>ധനുഷിന്റെ ആവശ്യപ്രകാരം ആയിരുന്നു ആൻഡ്രിയ തന്നെകാണാനായി എത്തിയതെന്നായിരുന്നു വെട്രിമാരൻ പറഞ്ഞത് .</p>
<p></p>
<p>ആ സമയം തനിക്ക് അഭിനയിക്കാൻ ഒരു തരത്തിലും താല്പര്യം ഇല്ലായിരുന്നെന്നും കഥ കേൾക്കാനായി ചെന്നപ്പോൾ വെട്രി വളരെ അരോചകമായ രീതിയിൽ അവിടെ ഇരുന്ന് സിഗരറ്റ് വലിക്കുന്നുണ്ടായിരുന്നെന്നും അതുമൂലം കണ്ണുകൾ ചുവന്നു എന്നും ആൻഡ്രിയ പറഞ്ഞു .</p>
<p></p>
<p>വെട്രി കഥ പറഞ്ഞു തീരുന്നതിനുമുന്നെ തന്നെ ആൻഡ്രിയ അവിടെ നിന്നും പോയി എന്നും പറയുന്നു .</p>
<p></p>
<p>താരങ്ങളെയും അണിയറപ്രവർത്തകരെയും എല്ലാം നിശ്ചയിച്ചതിനുശേഷം സിനിമ ചിത്രീകരണം പൂർത്തിയാക്കാൻ കഴിയാതെ മുടങ്ങി പോവുകയായിരുന്നു .</p>
<p></p>
<p>വെട്രിമാരന്റെ സംവിധാനത്തിൽ ആൻഡ്രിയയും കവിനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന  ചിത്രം മാസ്ക് നവംബർ 21ന് ആണ് തിയേറ്ററുകളിലെത്തുന്നത് .</p>
<p></p>
<p>റുഹാനി ശർമ്മ, ചാർളി, ബാല ശരവണൻ തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ജി.വി. പ്രകാശ് കുമാർ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. </p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/social-media/actress-andrea-had-to-return-home-without-listening-to-the-story-of-the-film-due-to-vetrimaarans-smoking-1539829</guid>
<category><![CDATA[Social Media]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Fri, 14 Nov 2025 07:58:17 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/movies/malayalams-first-horror-comedy-web-series-inspection-bungalow-gets-rave-reviews-1539817</link>
<title><![CDATA[മലയാളത്തിലെ ആദ്യത്തെ ഹൊറർ കോമഡി വെബ് സീരീസ് ഇൻസ്പെക്ഷൻ ബംഗ്ലാവിന് മികച്ച അഭിപ്രായം]]></title>
<content:encoded><![CDATA[<figure> <img src='https://www.kaumudiplus.com/images/placeholder.jpg'/></figure><p>മലയാളത്തിലെ ആദ്യത്തെ ഹൊറർ കോമഡി വെബ് സീരീസ് ആണ് ഇന്ന് സീ5 വഴി പുറത്തിറങ്ങിയ ഇൻസ്പെക്ഷൻ ബംഗ്ലാവ്.</p>
<p></p>
<p>ശബരീഷ് വർമ്മയാണ് സീരിയസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.</p>
<p></p>
<p> ഇതര ഭാഷകളിലെ സക്സസ് ഫോർമുലയായ ഹൊറർ കോമഡി മലയാളത്തിൽ എത്തുമ്പോൾ പ്രേക്ഷകരെ ഒട്ടും നിരാശപ്പെടുത്താത്ത ഒരു അനുഭവമാണ് സമ്മാനിക്കുന്നത്.</p>
<p></p>
<p>ഒരു ഗ്രാമത്തിൽ നിലകൊള്ളുന്ന ഇൻസ്പെക്ഷൻ ബംഗ്ലാവ് എന്ന പ്രേതബാധയുള്ള വീട്ടിലേക്ക് പോലീസ് സ്റ്റേഷൻ മാറ്റി സ്ഥാപിക്കുന്നു, തുടർന്ന് അവിടത്തെ പോലീസുകാർക്കും നാട്ടുകാർക്കും നേരിടേണ്ടിവരുന്ന സന്ദർഭങ്ങളാണ് സീരിയസിന്റെ കഥാഗതി.</p>
<p></p>
<p>വളരെ രസകരമായുള്ള ത്രഡ് വളരെ മികച്ച രീതിയിൽ തന്നെ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുവാൻ സംവിധായകൻ സൈജു എസ് എസിന് സാധിച്ചിട്ടുണ്ട്.</p>
<p></p>
<p>വിശ്വാസങ്ങൾ മുറുകെപ്പിടിക്കുന്ന അല്പം ഭയമുള്ള സർക്കിൾ ഇൻസ്പെക്ടർ ആരാണ് ശബരീഷ് വർമയുടെ വിഷ്ണു മാധവൻ എന്ന കഥാപാത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്.</p>
<p></p>
<p>വളരെ രസകരമായും അനായാസകരവുമായാണ് ശബരീഷ് വിഷ്ണു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.</p>
<p></p>
<p>ശബരീഷിന് പുറമേ ആധിയ പ്രസാദ്, ഷാജു ശ്രീധർ, സെന്തിൽ കൃഷ്ണ രാജാമണി എന്നിവരും  പ്രധാന കഥാപാത്രങ്ങളായി സീരീസിൽ എത്തുന്നുണ്ട്.</p>
<p></p>
<p>ഷാജു ശ്രീധർ അവതരിപ്പിച്ച പരമേശ്വരൻ എന്ന യുക്തിവാദിയായ കോൺസ്റ്റബിൾ കഥാപാത്രവും പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്നുണ്ട്.</p>
<p></p>
<p>7 എപ്പിസോഡുകൾ നീണ്ടുനിൽക്കുന്ന സീരീസ് ഓരോ എപ്പിസോഡും ഹാസ്യവും ഭീതിയും നിറച്ച് വളരെ ഗ്രിപ്പിങ് ആയാണ് മുന്നോട്ടുപോകുന്നത്.</p>
<p></p>
<p>ദുരൂഹ സാഹചര്യങ്ങളിൽ എത്തുന്ന കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് ഏറെ ഉദ്യോഗ നിമിഷങ്ങൾ സമ്മാനിക്കുമ്പോൾ ഒറ്റയിരിപ്പിന് കണ്ടു തീർക്കാവുന്ന മലയാളത്തിലെ ഏറ്റവും മികച്ച സീരീസുകളുടെ പട്ടികയിൽ ഇടം പിടിക്കുന്നു ഇൻസ്പെക്ഷൻ ബംഗ്ലാവ്.</p>
<p>റേറ്റിംഗ് : 3.5/5</p>
<p></p>
<p>വീണ നായർ പ്രൊഡക്ഷൻസ് ബാനറിൽ, വീണ നായർ നിർമ്മിക്കുന്ന സീരീസിന്റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത് സുനീഷ് വരനാടാണ്.</p>
<p></p>
<p>വരുംദിവസങ്ങളിൽ സോഷ്യൽ മീഡിയകളിലും സിനിമ പ്രേമികൾക്കിടയിലും ഇൻസ്പെക്ഷൻ ബംഗ്ലാവ് നിറഞ്ഞ ചർച്ചയായി മാറുമെന്ന് ഉറപ്പാണ്.</p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/movies/malayalams-first-horror-comedy-web-series-inspection-bungalow-gets-rave-reviews-1539817</guid>
<category><![CDATA[Movies]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Fri, 14 Nov 2025 07:32:22 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/news/nda-workers-gear-up-for-grand-victory-celebration-in-bihar-1539812</link>
<title><![CDATA[ബിഹാറില്‍ അത്യാഢംബര വിജയാഘോഷത്തിനൊരുങ്ങി എൻ ഡി എ പ്രവർത്തകർ]]></title>
<enclosure length="96512" type="image/webp" url="https://www.kaumudiplus.com/h-upload/2025/11/14/2092769-enda.webp"/>
<content:encoded><![CDATA[<figure> <img width='772' height='493' src='https://www.kaumudiplus.com/h-upload/2025/11/14/2092769-enda.webp'/><figcaption></figcaption></figure><p>പട്ന :നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ എൻ ഡി എ മുന്നണി ക്യാമ്പുകളിൽ ആഘോഷംതുടങ്ങിരിക്കുകയാണ് .</p>
<p></p>
<p>അഞ്ച് ലക്ഷം രാസഗുളയും ഗുലാബ് ജാമുനും  50 ,000 പേർക്കുള്ള വലിയ സദ്യയും തയ്യാറാക്കികൊണ്ടാണ് എൻ ഡി എ പ്രവർത്തകർ വിജയാഘോഷത്തിനു മാറ്റുകൂട്ടാനൊരുങ്ങുന്നത്.</p>
<p></p>
<p>ഇതിനോടകം തന്നെ ബിജെപി സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗം കൃഷ്ണ സിങ് കല്ലു 500 കിലോഗ്രാം ലഡുവിന് ഓർഡർ നൽകിയിട്ടുണ്ട് .</p>
<p></p>
<p>പാചക പാത്രത്തിനുമുന്നിൽ നിതീഷ്കുമാറിന്റെയും മോദിയുടെയും ചിത്രങ്ങൾ വെച്ചാണ് ലഡ്ഡു തയ്യാറാക്കുന്നത് എന്നത് വളരെ വ്യത്യസ്തമായ ഒരു സവിശേഷത തന്നെയാണ് .</p>
<p></p>
<p>ഏറെ സവിശേഷതയാർന്ന വസ്തുത എന്തെന്നുവെച്ചാൽ ദൃഷ്ടി ദോഷം മാറ്റാനായി സമീപത്തു  നാരങ്ങയും മുളകും തൂക്കിയിട്ടിട്ടുണ്ടെന്നും പ്രമേഹരോഗികളായ പ്രവർത്തകരെയും കൂടി പരിഗണിച്ച് മധുരം കുറച്ചാണ് ലഡു തയ്യാറാക്കിയിരിക്കുന്നതെന്നും തൊഴിലാളികൾ അറിയിച്ചിട്ടുണ്ട് .</p>
<p></p>
<p>ഇത് വളരെ വ്യത്യസ്തമായ ഒരു ആചാരം തന്നെയാണ് .ബിഹാറിലെ ജനങ്ങളുടെയും ഞങ്ങളുടെ അർപ്പണബോധമുള്ള പാർട്ടി പ്രവർത്തകരുടെയും കഠിനാധ്വാനത്തിന്റെ ഫലമാണ് എക്സിറ്റ് പോൾ ഫലങ്ങൾ എന്നതാണ് ബി ജെ പി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം  കൃഷ്ണ സിങ് കല്ലു അറിയിച്ചു .</p>
<p></p>
<p>ആഘോഷ ചടങ്ങിലേക്ക് പട്നയിലെ എല്ലാ ബി ജെ പി അനുഭാവികളെയും എല്ലാ പ്രവർത്തകരെയും ക്ഷണിച്ചിട്ടുണ്ട് .</p>
<p></p>
<p>തിരഞ്ഞെടുപ്പ് ഫലം പൂർണമായി പ്രഖ്യാപിക്കപ്പെടുമ്പോൾ മികച്ച ഒരു വിജയാന്തരീക്ഷം സൃഷ്ടിക്കപ്പെടും എന്ന ആത്മവിശ്വാസം തന്നെയാണ് പട്നയിലെ ഈ ആഘോഷാന്തരീക്ഷം പ്രതിഫലിക്കുന്നത് .</p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/news/nda-workers-gear-up-for-grand-victory-celebration-in-bihar-1539812</guid>
<category><![CDATA[News]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Fri, 14 Nov 2025 07:23:55 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/news/nitish-is-the-hero-of-sarvayuga-his-color-fades-and-his-brilliance-fades-1539799</link>
<title><![CDATA[സർവയുഗതേരോട്ടം നിതീഷ്; നിറം മങ്ങി തേജസ്വി]]></title>
<enclosure length="25400" type="image/webp" url="https://www.kaumudiplus.com/h-upload/2025/11/14/2092755-nitheesh.webp"/>
<content:encoded><![CDATA[<figure> <img width='703' height='405' src='https://www.kaumudiplus.com/h-upload/2025/11/14/2092755-nitheesh.webp'/><figcaption></figcaption></figure><p>ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ ഏവരും ഉറ്റുനോക്കുന്ന ഒരു തിരഞ്ഞെടുപ്പ് ആണ് ബീഹാറിലേത്.</p>
<p></p>
<p>നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എൻഡിഎ തേജസ്വി യാദവിന്റെ നേതൃത്വത്തിൽ മഹാസഖ്യം  എന്നിവർ തമ്മിൽ തിരഞ്ഞെടുപ്പ് പോരാട്ടം തുടരുമ്പോൾ സർവമയം നിതീഷ് എന്നതാണ് ഇപ്പോഴത്തെ അവസ്ഥ .</p>
<p></p>
<p>വോട്ടെണ്ണി തുടങ്ങിയതോടെ തന്നെ ബിഹാറിലെ രാഷ്ട്രീയ ചായ്‌വ് നിതീഷിന്റെ എൻ ഡി എ യ്ക്കൊപ്പം എന്നതാണ് വ്യക്തമാകുന്നത് .</p>
<p></p>
<p>പുറത്തു വന്ന എക്സിറ്റ്  പോൾ ഫലങ്ങളെല്ലാം സംസ്ഥാനത്ത് മഹാഭൂരിപക്ഷത്തോടെ എൻ ഡി എ ഭരണം തുടരുമെന്നു തന്നെ ആയിരുന്നു വ്യക്തമാക്കിയിരുന്നത് .</p>
<p></p>
<p>ഇത് ശെരിവെയ്ക്കുന്ന രീതിയിൽ തന്നെയാണ് തിരഞ്ഞെടുപ്പ് ചിത്രം പോയിക്കൊണ്ടിരിക്കുന്നത് .മോഡി നിതീഷ് മാജിക് തന്നെയാണ് ബിഹാറിൽ നിന്നും വ്യക്തമാകുന്നത് .</p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/news/nitish-is-the-hero-of-sarvayuga-his-color-fades-and-his-brilliance-fades-1539799</guid>
<category><![CDATA[News]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Fri, 14 Nov 2025 05:47:01 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/news/two-hours-into-the-counting-of-votes-in-bihar-elections-ndas-winning-streak-continues-grand-alliance-collapses-1539797</link>
<title><![CDATA[ബീഹാർ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രണ്ടുമണിക്കൂർ പിന്നിടുമ്പോൾ എൻ ഡി എ യുടെ വിജയകുതിപ്പ് തുടരുന്നു ;അടിതെറ്റി വീണ് മഹാസഖ്യം]]></title>
<enclosure length="11102" type="image/webp" url="https://www.kaumudiplus.com/h-upload/2025/11/14/2092753-nitishkumar.webp"/>
<content:encoded><![CDATA[<figure> <img width='559' height='387' src='https://www.kaumudiplus.com/h-upload/2025/11/14/2092753-nitishkumar.webp'/><figcaption></figcaption></figure><p>പട്‌ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രണ്ടു മണിക്കൂർ പിന്നിടുമ്പോൾ ലീഡിൽ കഴിഞ്ഞ തവണത്തേതിനേക്കാൾ എൻ ഡി എ വലിയത്തരത്തിലുള്ള വിജയകുതിപ്പിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത് .</p>
<p></p>
<p>160 ലേറെ സീറ്റുകളിലാണ് എൻഡിഎ ഇപ്പോൾ തേരോട്ടം നടത്തിക്കൊണ്ടിരിക്കുന്നത്  .</p>
<p></p>
<p>75 സീറ്റിൽ ലീഡുമായി ജെഡിയു, 69 സീറ്റുകളിൽ ബിജെപി എന്നിവരും  മുന്നേറുന്നു.</p>
<p></p>
<p>മഹാസഖ്യത്തിൽ ആർജെഡി 60 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. കോൺഗ്രസ് 15 സീറ്റുകളിൽ മാത്രമാണ് മുന്നിലുള്ളത്.</p>
<p></p>
<p> ഇടതു പാർട്ടികളായ സിപിഐ, സിപിഐഎംഎൽ എന്നിവ ഓരോ സീറ്റുകളിലും മുന്നിട്ടു നിൽക്കുകയാണ്.</p>
<p></p>
<p> വോട്ടെണ്ണലിന്റെ തുടക്കം മുതലേ മുന്നിലെത്തിയ എൻഡിഎ ക്രമേണ ലീഡു നില വർധിപ്പിക്കുകയായിരുന്നു.</p>
<p></p>
<p>കറുത്ത കുതിരകളായേക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന പ്രശാന്ത് കിഷോറിന്റെ ജൻസുരാജ് പാർട്ടിക്ക് കാര്യമായ ചലനങ്ങൾ ഉണ്ടാക്കാനായില്ല.</p>
<p></p>
<p> അഞ്ചു സീറ്റുകളിലാണ് ജെഎസ്പി മുന്നിലുള്ളത്. 243 സീറ്റുകളുള്ള ബിഹാർ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 122 സീറ്റുകളാണ് വേണ്ടത്.</p>
<p></p>
<p> കഴിഞ്ഞ തവണ (2020 ൽ ) ബിഹാർ നിയമസഭയിൽ എൻഡിഎയ്ക്ക് 122 സീറ്റുകളാണ് ഉണ്ടായിരുന്നത്. മഹാസഖ്യത്തിന് 114 സീറ്റുകളും ഉണ്ടായിരുന്നു.</p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/news/two-hours-into-the-counting-of-votes-in-bihar-elections-ndas-winning-streak-continues-grand-alliance-collapses-1539797</guid>
<category><![CDATA[News]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Fri, 14 Nov 2025 05:43:49 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/news/health-department-officials-showed-no-mercy-to-the-family-of-venu-who-died-after-treatment-was-delayed-at-the-medical-college-hospital-1539533</link>
<title><![CDATA[മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ വൈകിയതിനെത്തുടർന്നു മരണപ്പെട്ട വേണുവിന്റെ കുടുംബത്തോട് ഒട്ടും ദയ കാണിക്കാതെ ആരോഗ്യവകുപ്പ് അധികൃതർ]]></title>
<enclosure length="12470" type="image/webp" url="https://www.kaumudiplus.com/h-upload/2025/11/13/2092483-venu-death-news.webp"/>
<content:encoded><![CDATA[<figure> <img width='722' height='408' src='https://www.kaumudiplus.com/h-upload/2025/11/13/2092483-venu-death-news.webp'/><figcaption></figcaption></figure><p>കൊല്ലം :തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ വൈകിയതിനെത്തുടർന്നു മരണപ്പെട്ട വേണുവിന്റെ കുടുംബത്തോട് ഒട്ടും തന്നെ ദയയില്ലാതെ ആരോഗ്യവകുപ്പ് അധികൃതർ പെരുമാറിയതായി പരാതി .</p>
<p>വേണുവിന്റെ സഞ്ചയദിവസമായിരുന്നു ബുധനാഴ്ച .</p>
<p>ആ ദിവസം തന്നെ തെളിവുകളുമായി തിരുവനന്തപുരം ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജുക്കേഷൻ ഓഫീസിൽ മൊഴി നൽകാൻ വേണുവിന്റെ ഭാര്യ സിന്ധുവിനെ ഫോണിൽ വിളിച്ചു അധികൃതർ ആവശ്യപ്പെട്ടു .</p>
<p>മരണാനന്തര കർമ്മങ്ങൾ നടക്കുന്ന ദിവസമാണെന്നും 16 ദിവസം കഴിയാതെ പുറത്തു പോകരുതെന്നാണ് തങ്ങളുടെ ആചാരമെന്നും അറിയിച്ചപ്പോൾ അതൊന്നും തന്നെ പരിഗണിക്കാതെ വ്യാഴാഴ്ച രാവിലെ തന്നെ എത്തണമെന്ന് അധികൃതർ സിന്ധുവിനോട് പറഞ്ഞു .</p>
<p>ഞങ്ങൾക്ക് നഷ്ടപ്പെടാനുള്ളതെല്ലാം നഷ്ടമായി, ഇനിയെങ്കിലും അല്പം ദയ ഞങ്ങളോട് കാട്ടിക്കൂടേ എന്നാണ് സിന്ധു ചോദിക്കുന്നത് .</p>
<p>ഹൃദ്രോഗത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഓട്ടോറിക്ഷ ഡ്രൈവർ ചവറ പന്മന മനയിൽ പൂജാഭവനിൽ കെ. വേണു കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു .</p>
<p>വേണുവിന്റെ അപ്രതീക്ഷിത വിയോഗം ഏൽപ്പിച്ച സങ്കടത്തിൽ ഏറെ വിഷമതകൾ അനുഭവിക്കുന്ന അദ്ദേഹത്തിന്റെ കുടുംബത്തോട് ഒട്ടും തന്നെ കരുണയില്ലാത്ത സമീപനമാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നത് .</p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/news/health-department-officials-showed-no-mercy-to-the-family-of-venu-who-died-after-treatment-was-delayed-at-the-medical-college-hospital-1539533</guid>
<category><![CDATA[News]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Thu, 13 Nov 2025 06:54:53 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/social-media/lokesh-kanakaraj-unfollows-kamal-haasan-and-rajinikanth-on-twitter-1539528</link>
<title><![CDATA[കമൽഹാസനെയും രജനികാന്തിനെയും ട്വിറ്ററിൽ അൺഫോളോ ചെയ്ത് ലോകേഷ്കനകരാജ്]]></title>
<enclosure length="28544" type="image/webp" url="https://www.kaumudiplus.com/h-upload/2025/11/13/2092477-lokesh-rajini.webp"/>
<content:encoded><![CDATA[<figure> <img width='694' height='402' src='https://www.kaumudiplus.com/h-upload/2025/11/13/2092477-lokesh-rajini.webp'/><figcaption></figcaption></figure><p>തമിഴിലെ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നിർമ്മാതാവും ആണ് ലോകേഷ് കനകരാജ് .</p>
<p><br></p>
<p>ഇപ്പോഴിതാ കമൽ ഹാസനെയും രജനികാന്തിനെയും ലോകേഷ് ട്വിറ്ററിൽ അൺഫോളോ ചെയ്‌തു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ വളരെയധികം ചർച്ച ആയികൊണ്ടിരിക്കുകയാണ് .</p>
<p><br></p>
<p>ലോകേഷ്കനകരാജ് കമൽഹാസൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ വിക്രം വളരെയധികം ഇൻഡസ്ട്രി ഹിറ്റായിരുന്നു .</p>
<p>എന്നാൽ രജനികാന്തിനെ നായകനാക്കി ലോകേഷ് ചെയ്ത കൂലി പരാജയമാവുകയും ചെയ്‌തു .</p>
<p>കൂലിയുടെ പരാജയം ലോകേഷിന്റെ സിനിമ ലോകത്തിന്റെ തിളക്കത്തിന് മങ്ങലേൽപ്പിച്ചിട്ടുണ്ട് .</p>
<p>ഇതോടെ സിനിമാലോകം വളരെയധികം പ്രതീക്ഷയോടെ കാത്തിരുന്ന രജനി -കമൽ പ്രൊജക്റ്റിൽ നിന്നും ലോകേഷിനെ മാറ്റി എന്നുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടയിലാണ് ഇത്തരത്തിൽ അൺഫോളോ ചെയ്തുവെന്ന വാർത്ത പ്രചരിക്കുന്നത് .</p>
<p>വളരെ പ്രതീക്ഷയോടെ വന്ന കൂലി അപ്രതീക്ഷിത പരാജയം ആയതോടെയാണ് സിനിമയിൽ നിന്നും ലോകേഷിനെ മാറ്റാനുണ്ടായ കാരണം എന്നതാണ് ലഭിക്കുന്ന വിവരം .</p>
<p>ഇപ്പോൾ സുന്ദർ സിയാണ് രജനി–കമൽ സിനിമ ഒരുക്കുന്നത്.</p>
<p>ഇപ്പോഴും ഇത്തരത്തിലുള്ള പ്രചരണങ്ങളിൽ ലോകേഷിന്റെ പ്രതികരണം ഒന്നും തന്നെ ഉണ്ടായിട്ടില്ല . </p>
<p> </p>
<p></p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/social-media/lokesh-kanakaraj-unfollows-kamal-haasan-and-rajinikanth-on-twitter-1539528</guid>
<category><![CDATA[Social Media]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Thu, 13 Nov 2025 06:18:33 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/news/delhi-bomb-blast-update-1539452</link>
<title><![CDATA[നേപ്പാള്‍ അതിര്‍ത്തികള്‍ വഴി ഇന്ത്യയിലേക്ക് കടത്തിയത് 3,200 കിലോഗ്രാം സ്‌ഫോടകവസ്തു]]></title>
<description><![CDATA[2900 കിലോഗ്രാം വസ്തുക്കള്‍ ആണ് അന്വേഷണ ഏജന്‍സികള്‍ പിടിച്ചെടുത്തിട്ടുള്ളത്. ബാക്കി 300 കിലോഗ്രാമോളം സ്‌ഫോടകവസ്തുക്കള്‍ ഈ തീവ്രവാദ സംഘം മറ്റെവിടെയെങ്കിലും സൂക്ഷിച്ചിരിക്കാം എന്നാണ് അന്വേഷണ ഏജന്‍സികള്‍ കരുതുന്നത്.]]></description>
<enclosure length="60600" type="image/webp" url="https://www.kaumudiplus.com/h-upload/2025/11/12/2092394-amo.webp"/>
<content:encoded><![CDATA[<figure> <img width='750' height='473' src='https://www.kaumudiplus.com/h-upload/2025/11/12/2092394-amo.webp'/><figcaption></figcaption></figure><p>ന്യൂഡല്‍ഹി : ഫരീദാബാദില്‍ നിന്നും വന്‍ സ്‌ഫോടക ശേഖരം പിടികൂടിയ സംഭവത്തില്‍ മറ്റൊരു വഴിത്തിരിവ്. ഭീകര ശൃംഖല ബംഗ്ലാദേശ്, നേപ്പാള്‍ അതിര്‍ത്തികള്‍ വഴിയാണ് ഇന്ത്യയിലേക്ക് സ്‌ഫോടക വസ്തുക്കള്‍ കടത്തിയത് എന്നാണ് അന്വേഷണത്തില്‍ നിന്നും വ്യക്തമായിരിക്കുന്നത്. 3,200 കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍ ഇന്ത്യയിലേക്ക് കടത്തിയെന്നാണ് ലഭിച്ചിട്ടുള്ള സൂചന.</p>
<p></p>
<p>നിലവില്‍ ഫരീദാബാദിലെ രണ്ടിടങ്ങളില്‍ നിന്നായി 2900 കിലോഗ്രാം വസ്തുക്കള്‍ ആണ് അന്വേഷണ ഏജന്‍സികള്‍ പിടിച്ചെടുത്തിട്ടുള്ളത്. ബാക്കി 300 കിലോഗ്രാമോളം സ്‌ഫോടകവസ്തുക്കള്‍ ഈ തീവ്രവാദ സംഘം മറ്റെവിടെയെങ്കിലും സൂക്ഷിച്ചിരിക്കാം എന്നാണ് അന്വേഷണ ഏജന്‍സികള്‍ കരുതുന്നത്. ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാര്‍ ചാവേര്‍ സ്‌ഫോടനത്തില്‍ 70 കിലോഗ്രാമോളം സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചിരുന്നതായാണ് ഇതുവരെയുള്ള അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്.</p>
<p></p>
<p>ബംഗ്ലാദേശ്, നേപ്പാള്‍ വഴി കടത്തിയ സ്‌ഫോടക വസ്തുക്കള്‍ അമോണിയം നൈട്രേറ്റ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അയോധ്യ, വാരണാസി എന്നിവയുള്‍പ്പെടെ ഉത്തര്‍പ്രദേശിലെ മതപരവും ഉന്നതവുമായ സ്ഥലങ്ങള്‍ ആക്രമിക്കാന്‍ അറസ്റ്റിലായ തീവ്രവാദികളുടെ ഘടകം പദ്ധതിയിട്ടിരുന്നതായി പ്രാഥമിക കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നു. കസ്റ്റഡിയിലെടുത്ത പ്രതികളിലൊരാളായ ഡോ. ഷഹിന്‍ അയോധ്യയില്‍ ഒരു സ്ലീപ്പര്‍ മൊഡ്യൂള്‍ തയ്യാറാക്കിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്. കാണാതായ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തുന്നതിനും മൊഡ്യൂളുമായി ബന്ധപ്പെട്ട സ്ലീപ്പര്‍ സെല്ലുകള്‍ കണ്ടെത്തുന്നതിനുമായി സുരക്ഷാ ഏജന്‍സികള്‍ ഇപ്പോള്‍ വിവിധ സംസ്ഥാനങ്ങളില്‍ ഏകോപിതമായി തിരച്ചില്‍ തുടരുകയാണ്.</p>
<p><br></p>
<p></p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/news/delhi-bomb-blast-update-1539452</guid>
<category><![CDATA[News]]></category>
<dc:creator><![CDATA[Rajesh]]></dc:creator>
<pubDate>Wed, 12 Nov 2025 15:00:20 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/social-media/actress-nandini-gopalakrishnans-latest-photoshoot-pictures-go-viral-on-social-media-1539344</link>
<title><![CDATA[നടി നന്ദിനി ഗോപാലകൃഷ്ണന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ]]></title>
<enclosure length="32566" type="image/webp" url="https://www.kaumudiplus.com/h-upload/2025/11/12/2092283-nandhini.webp"/>
<content:encoded><![CDATA[<figure> <img width='1135' height='573' src='https://www.kaumudiplus.com/h-upload/2025/11/12/2092283-nandhini.webp'/><figcaption></figcaption></figure><p>ഓപ്പറേഷൻ ജാവ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന പുതുമുഖ നടിയാണ് നന്ദിനി ഗോപാലകൃഷ്ണൻ .</p>
<p>സിനിമകളിൽ നാടൻ വേഷങ്ങളിലൂടെ വളരെ സൗമ്യമായ ഭാവപ്രകടനവുമായി ആണ് നന്ദിനിയെ സിനിമ പ്രേക്ഷകർ കണ്ടിരുന്നത് ,</p>
<p>എന്നാൽ ഇപ്പോൾ അതിൽ നിന്നും ഏറെ വ്യത്യസ്തമായ ഫോട്ടോഷൂട്ടുമായി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് നന്ദിനി .</p>
<p>സാരിയിൽ അതി മനോഹാരിയായി ലാസ്യഭാവങ്ങളുമായി ചിത്രങ്ങളിൽ താരം നിറഞ്ഞു നിൽക്കുന്നു .</p>
<p><br></p>
<p>പൊയ്കയിൽ കുളിർ പൊയ്കയിൽ പൊൻ വെയിൽ നീരാടും നേരം. എന്ന പാട്ടിന്റെ വരികൾ കുറിച്ചുകൊണ്ടാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത് .</p>
<p><br></p>
<p>ഇതോടൊപ്പം തന്നെ കുളക്കടവിൽ ഇറങ്ങി ‘ദേവീ’ എന്ന പാട്ടിന്റെ പശ്ചാത്തലത്തിൽ താമരപ്പൂക്കൾ പറിച്ചെടുത്ത് ആസ്വദിക്കുന്ന നന്ദിനിയുടെ ചിത്രങ്ങളും ശ്രദ്ധേയമാണ് .ജോൺ ലൂഥർ, ആട്ടം, റോന്ത് തുടങ്ങി നിരവധി സിനിമകളിൽ നന്ദിനി അഭിനയിച്ചിട്ടുണ്ട് .<br></p>
<p></p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/social-media/actress-nandini-gopalakrishnans-latest-photoshoot-pictures-go-viral-on-social-media-1539344</guid>
<category><![CDATA[Social Media]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Wed, 12 Nov 2025 11:07:21 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/social-media/five-years-without-a-mother-kc-venugopal-writes-a-heart-touching-note-on-his-mothers-death-anniversary-1539334</link>
<title><![CDATA[അമ്മയില്ലായ്മയുടെ അഞ്ചുകൊല്ലം;അമ്മയുടെ ചരമവാർഷികത്തിൽ ഹൃദയത്തിൽ തൊടുന്ന കുറിപ്പുമായി കെ സി വേണുഗോപാൽ]]></title>
<enclosure length="31736" type="image/webp" url="https://www.kaumudiplus.com/h-upload/2025/11/12/2092274-kc-venugopal-mother.webp"/>
<content:encoded><![CDATA[<figure> <img width='740' height='494' src='https://www.kaumudiplus.com/h-upload/2025/11/12/2092274-kc-venugopal-mother.webp'/><figcaption></figcaption></figure><p>വേണു എന്ന് നീട്ടിവിളിക്കുമ്പോള്‍ അമ്മയ്ക്കുമുന്നില്‍ എപ്പോഴും വാത്സല്യവും അനുസരണയുമുള്ള കുട്ടിയാണ് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കൂടിയായ കെ സി വേണുഗോപാൽ എം പി എന്ന് അദ്ദേഹം പല അവസരങ്ങളിലും വേദനയോടെ ഓർക്കാറുണ്ട് .</p>
<p>ഇപ്പോൾ 'അമ്മ ജാനകിയമ്മയുടെ ചരമവാർഷികത്തിൽ വളരെയധികം ഹൃദയവേദനയോടെ അദ്ദേഹം പങ്കുവെച്ച കുറിപ്പ് വളരെയധികം ശ്രദ്ധേയമാവുകയാണ് .</p>
<p>അമ്മയില്ലാത്ത ഓരോ നിമിഷവും പൊരുത്തപ്പെടാനായി താൻ ഏറെ ബുദ്ധിമുട്ടുന്നു എന്ന് അദ്ദേഹം കുറിക്കുന്നു .</p>
<p>സാധാരണ മനുഷ്യർക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാനും ജാതിയോ മതമോ രാഷ്ട്രീയമോ നിറമോ ഒന്നും തന്നെ അവരെ സഹായിക്കുന്നതിന് ഒരിക്കലും തടസ്സമാകരുത് എന്ന് തന്നെ പഠിപ്പിച്ചതും ജീവിതയാത്രയിലെല്ലാം പതർച്ചകൾക്കും പ്രതിസന്ധികൾക്കുമെല്ലാം മുന്നിൽ സധൈര്യം കരുത്തോടെ നീങ്ങാൻ പ്രാപ്തനാക്കിയതുമെല്ലാം അമ്മയാണെന്ന് അദ്ദേഹം ഓർക്കുന്നു .</p>
<p><b>കുറിപ്പിന്റെ പൂർണരൂപം </b></p>
<p>‘അമ്മയില്ലാത്തവർക്കേതു വീട് ? ഇല്ല വീട്, എങ്ങെങ്ങുമേ വീട്’ വിനയചന്ദ്രന്റെ വരികൾ എന്റെ ജീവിതം</p>
<p>അമ്മയില്ലാത്തവർക്കേതു വീട് ? ഇല്ല വീട്, എങ്ങെങ്ങുമേ വീട്’ വിനയചന്ദ്രന്റെ വരികൾ എന്റെ ജീവിതം കൂടിയാണ്... </p>
<p> അതിൽ പറയുംപോലെ ഏത് വീടും എനിക്ക് നാലു ചുവരുകൾ മാത്രമായി തോന്നിത്തുടങ്ങിയിട്ട് അഞ്ചുകൊല്ലം. </p>
<p>അമ്മയെക്കുറിച്ച് ആലോചിക്കുമ്പോഴൊക്കെയും ഞാൻ കൊച്ചുകുട്ടിയാണ്.അതുകൊണ്ടാവണം ആ ശൂന്യതയുമായി ഇന്നും പൊരുത്തപ്പെടാൻ കഴിയാതെ പോകുന്നത്. </p>
<p>അമ്മയുടെ കാത്തിരിപ്പുകൾ ഒരു കുറ്റബോധം പോലെ ഉള്ളിൽ നീറുകയാണ്. എല്ലാ ആഘോഷങ്ങളുടെയും ഓരത്തു നിലയ്ക്കാത്ത കാത്തിരിപ്പുകളിലായിരുന്നു എനിക്ക് വേണ്ടി അമ്മ.</p>
<p><br></p>
<p>വിദ്യാർഥി സംഘടനാ കാലം മുതൽ രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമായി ഞാൻ നിലകൊള്ളുന്ന കാലത്തുപോലും അമ്മ കാത്തിരിക്കുമായിരുന്നു. </p>
<p><br></p>
<p>ആ കാത്തിരിപ്പിനോട്‌ നീതി പുലർത്താൻ എനിക്ക് കഴിയാതെ പോയി, അക്കാലമത്രയും ദിവസങ്ങളുടെ ഇടവേള മുറിച്ചു ഞാൻ കടന്നുചെല്ലുന്ന നിമിഷം എന്നെ ചേർത്തു പിടിക്കാറുണ്ട് അമ്മ.</p>
<p><br></p>
<p> ആ എണ്ണ മണമുള്ള അമ്മയോർമകൾ ഇന്നും ഉള്ളിൽ പേറുന്നുണ്ട്, ഒരു വേദനയായി.മനുഷ്യരെ സ്നേഹിക്കാനും ചേർത്തുപിടിക്കാനും ജാതിയോ മതമോ രാഷ്ട്രീയമോ വർണമോ, ഒന്നും പരിഗണനകളാവരുതെന്ന് എന്നെ പഠിപ്പിച്ചതും എന്റെ അമ്മ തന്നെയാണ്. </p>
<p><br></p>
<p>അമ്മയോളം വലിയ പാഠപുസ്തകം ഇന്നോളം ഞാൻ തുറന്നുവച്ചിട്ടുമില്ല.അനുസരണയോടെ അമ്മയെ അനുഗമിക്കുകയാണ് ഞാൻ, ആ അഭാവത്തിലും. അതാണെന്റെ കരുത്തും. ഒരിക്കലും വറ്റാത്ത അമ്മയോർമകളുടെ കരുത്ത്. </p>
<p> </p>
<p> </p>
<p></p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/social-media/five-years-without-a-mother-kc-venugopal-writes-a-heart-touching-note-on-his-mothers-death-anniversary-1539334</guid>
<category><![CDATA[Social Media]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Wed, 12 Nov 2025 10:48:43 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/movies/23-years-in-the-hearts-of-the-audience-special-poster-of-rajasab-out-with-wishes-for-rebel-star-prabhas-1539319</link>
<title><![CDATA[*പ്രേക്ഷക ഹൃദയങ്ങളിൽ 23 വർഷങ്ങൾ! റിബൽ സ്റ്റാർ പ്രഭാസിന് ആശംസകളുമായി 'രാജാസാബി'ന്‍റെ സ്പെഷൽ പോസ്റ്റർ പുറത്ത്*]]></title>
<enclosure length="115440" type="image/webp" url="https://www.kaumudiplus.com/h-upload/2025/11/12/2092259-prabhas.webp"/>
<content:encoded><![CDATA[<figure> <img width='1280' height='1600' src='https://www.kaumudiplus.com/h-upload/2025/11/12/2092259-prabhas.webp'/><figcaption></figcaption></figure><p>കോരിത്തരിപ്പിക്കുന്ന ബ്രഹ്മാണ്ഡ ദൃശ്യ വിരുന്നായി പ്രഭാസിന്‍റെ ഹൊറർ - ഫാന്‍റസി ചിത്രം 'രാജാസാബ്' തിയേറ്ററുകളിൽ എത്താനൊരുങ്ങുകയാണ്. </p>
<p>പേടിപ്പെടുത്തുന്നതും അതേസമയം അത്ഭുതം നിറയ്ക്കുന്നതും രോമാഞ്ചമേകുന്നതുമായ ദൃശ്യങ്ങളുമായെത്തിയ ട്രെയിലർ വാനോളം പ്രതീക്ഷയാണ് നൽകിയിരിക്കുന്നത്.</p>
<p> ഇപ്പോഴിതാ പ്രഭാസിന് ആശംസകളുമായി എത്തിയിരിക്കുകയാണ് സിനിമയുടെ അണിയറപ്രവർത്തകർ. സിനിമാലോകത്ത് താരം 23 വർഷങ്ങള്‍ പിന്നിട്ടതിന്‍റെ ആശംസകളറിയിച്ച് സ്പെഷൽ പോസ്റ്റർ തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്. </p>
<p>ജനുവരി 9നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്. </p>
<p> </p>
<p>''23 വ‌ർഷങ്ങളായി ഹൃദയങ്ങൾ ഭരിക്കുന്നവൻ, 23 വർഷങ്ങളായി അതിരുകൾ ഇല്ലാതാക്കിയവൻ, 23 വർഷങ്ങളായി ഇന്ത്യൻ സിനിമയുടെ ഗതി മാറ്റിയ റിബൽ സ്റ്റാർ പ്രഭാസിന് ഈ മഹത്തായ നാഴികക്കല്ല് പിന്നിടുമ്പോള്‍ രാജാസാബ് ടീം ആശംസകൾ നേരുന്നു'', എന്നാണ് പോസ്റ്റർ പങ്കുവെച്ച് അണിയറപ്രവ‍ർത്തകര്‍ പങ്കുവെച്ചിരിക്കുന്നത്.</p>
<p> </p>
<p>ഐതിഹ്യങ്ങളും മിത്തുകളും എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് നിമിഷങ്ങളുമൊക്കെയായാണ് റിബൽ സ്റ്റാർ പ്രഭാസിന്‍റെ പാൻ - ഇന്ത്യൻ ഹൊറർ ഫാന്‍റസി ത്രില്ലർ 'രാജാസാബ്' തിയേറ്ററുകളിൽ എത്താനൊരുങ്ങുന്നത്. </p>
<p> </p>
<p>പ്രഭാസിന്‍റെ ഇരട്ടവേഷം തന്നെയാണ് ചിത്രത്തിലെ ഹൈലൈറ്റ്. അതോടൊപ്പം സഞ്ജയ് ദത്തിന്‍റേയും വേറിട്ട വേഷപ്പകർച്ചയുമുണ്ട്. ടി.ജി. വിശ്വപ്രസാദ് നിർമ്മിച്ച് മാരുതി സംവിധാനം ചെയ്യുന്നതാണ് ഈ ബിഗ് ബജറ്റ് ചിത്രം.</p>
<p><br></p>
<p> 'രാജാ സാബി'ന്‍റെ വിസ്മയിപ്പിക്കുന്ന ടീസർ അടുത്തിടെ പുറത്തിറങ്ങിയത് ഏവരും ഏറ്റെടുത്തിരുന്നു. ഹൊററും ഫാന്‍റസിയും റൊമാൻസും കോമഡിയും മനംമയക്കുന്ന വിഎഫ്എക്സ് ദൃശ്യങ്ങളുമൊക്കെ സമന്വയിപ്പിച്ചെത്തിയിരിക്കുന്ന ട്രെയിലറും ഏവരിലും രോമാഞ്ചം തീർക്കുകയുണ്ടായി.</p>
<p><br></p>
<p> ബോക്സോഫീസ് വിപ്ലവം തീർത്ത കൽക്കി 2898 എ.ഡിക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന ചിത്രം ഇന്ത്യൻ സിനിമയിൽ സമാനതകളില്ലാത്തൊരു സൂപ്പർ നാച്ച്വറൽ ദൃശ്യ വിരുന്ന് തന്നെയാകും ചിത്രമെന്നാണ് ലഭിക്കുന്ന സൂചനകൾ. </p>
<p> </p>
<p>പ്രഭാസിന് പുറമെ സഞ്ജയ് ദത്ത്, ബൊമൻ ഇറാനി, സെറീന വഹാബ്, നിധി അഗർവാൾ, മാളവിക മോഹനൻ, റിദ്ധി കുമാർ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. സമാനതകളില്ലാത്ത സ്റ്റൈലിലും സ്വാഗിലും കരിയറിൽ ഇതുവരെ അവതരിപ്പിക്കാത്ത രീതിയിലുള്ളൊരു പുതുപുത്തൻ ലുക്കിലുമാണ് ചിത്രത്തിൽ പ്രഭാസിനെ ഡബിൾ റോളിൽ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് ലഭിക്കുന്ന സൂചനകൾ. </p>
<p> </p>
<p>ഏവരേയും അതിശയിപ്പിക്കുന്ന അമാനുഷിക ഘടകങ്ങളും മിത്തുകളും ഒക്കെ സന്നിവേശിപ്പിച്ചുകൊണ്ട് എത്തുന്ന ഹൊറർ എന്‍റർടെയ്നറായ 'രാജാസാബ്' 'ഹൊറർ ഈസ് ദ ന്യൂ ഹ്യൂമർ' എന്ന ടാഗ് ലൈനുമായാണ് എത്തുന്നത് എന്നതിനാൽ തന്നെ പ്രേക്ഷകരേവരും ഏറെ ആകാംക്ഷയിലാണ്. </p>
<p><br></p>
<p>ഫാമിലി എൻ്റർടെയ്‌നറായെത്തിയ ‘പ്രതി റോജു പാണ്ഡഗെ’, റൊമാൻ്റിക് കോമഡി ചിത്രമായ ‘മഹാനുഭാവുഡു’ എന്നീ സിനിമകൾക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദ രാജാ സാബ്’. </p>
<p> </p>
<p>തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായി പ്രദർശനത്തിനെത്തുന്ന രാജാസാബ് പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് ചിത്രം നിർമ്മിക്കുന്നത്.</p>
<p><br></p>
<p> ഇന്ത്യൻ സിനിമയിൽ തന്നെ ഒരു ഹൊറർ സിനിമയ്ക്കുവേണ്ടി ഒരുക്കിയിട്ടുള്ള ഏറ്റവും വലിയ സെറ്റാണ് ചിത്രത്തിനായി ഒരുക്കിയിട്ടുള്ളത്. വിവേക് കുച്ചിബോട്ലയാണ് സഹനിർമ്മാതാവ്. തമൻ എസ്. സം​ഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം: കാർത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, ഫൈറ്റ് കോറിയോ​ഗ്രഫി: രാം ലക്ഷ്മൺ മാസ്റ്റേഴ്‌സ്, കിംഗ് സോളമൻ, വിഎഫ്എക്‌സ്: ബാഹുബലി ഫെയിം ആർ.സി. കമൽ കണ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: എസ് എൻ കെ, പി.ആർ.ഒ.: ആതിര ദിൽജിത്ത്.</p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/movies/23-years-in-the-hearts-of-the-audience-special-poster-of-rajasab-out-with-wishes-for-rebel-star-prabhas-1539319</guid>
<category><![CDATA[Movies]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Wed, 12 Nov 2025 10:24:19 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/movies/its-not-ghosts-its-our-conscience-that-scares-us-deus-ere-felt-like-a-therapy-session-a-doctor-shared-a-remarkable-note-after-watching-the-film-1539316</link>
<title><![CDATA[''പ്രേതമല്ല, നമ്മുടെ മനസ്സാക്ഷി തന്നെയാണ് നമ്മെ പേടിപ്പിക്കുന്നത്! 'ഡീയസ് ഈറെ' ഒരു തെറാപ്പി സെഷൻ പോലെ അനുഭവപ്പെട്ടു'', ചിത്രം കണ്ട ശേഷം ഒരു ഡോക്ടർ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു*]]></title>
<enclosure length="40478" type="image/webp" url="https://www.kaumudiplus.com/h-upload/2025/11/12/2092257-deeyas.webp"/>
<content:encoded><![CDATA[<figure> <img width='1081' height='1442' src='https://www.kaumudiplus.com/h-upload/2025/11/12/2092257-deeyas.webp'/><figcaption></figcaption></figure><p>പ്രണവ് മോഹൻലാൽ നായകനായെത്തിയ രാഹുൽ സദാശിവൻ ചിത്രം 'ഡീയസ് ഈറെ' തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്.</p>
<p> പ്രായഭേദമന്യേ ഏവരും ഈ ഹൊറർ ചിത്രം ഏറ്റെടുത്തുകഴിഞ്ഞു എന്നാണ് തിയേറ്ററുകളിലെ തിരക്ക് സൂചിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രം കണ്ട ശേഷം ഒരു ഡോക്ടർ തന്‍റെ ബ്ലോഗിൽ പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. </p>
<p><br></p>
<p>ഡോ. പ്രമാശ സാരംഗ മനോജ് ആണ് ചിത്രത്തെ കുറിച്ചുള്ള നിരൂപണം പങ്കുവെച്ചിരിക്കുന്നത്. </p>
<p> </p>
<p>ഇതൊരു സാധാരണ ഹൊറർ സിനിമയല്ല, ജംപ് സ്കെയറിട്ട് പേടിപ്പിക്കുന്ന പരിപാടിയല്ല, ഇത് നമ്മളെ അസ്വസ്ഥതപ്പെടുത്തും, നമ്മെ പേടിപ്പെടുത്താൻ നമ്മുടെ മനസ്സാക്ഷി മാത്രം മതിയെന്ന് ഓർമ്മപ്പെടുത്തും, കുറ്റബോധത്തിന്‍റെ ഭാരം അനുഭവവേദ്യമാക്കും, സിനിമ അവസാനിക്കുമ്പോള്‍ മനസ്സാക്ഷിയുടെ പതുക്കെയുള്ളൊരു നീറ്റലുണ്ടാകും, ഡോക്ടർ സിനിമയെ കുറിച്ച് പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്. </p>
<p> </p>
<p>ഏറെ നാളുകള്‍ക്ക് ശേഷമാണ് താൻ തിയേറ്ററിലെത്തി ഒരു സിനിമ കണ്ടതെന്നും അങ്ങനെ ഇപ്പോള്‍ കാണാൻ കഴിഞ്ഞ 'ഡീയസ് ഈറെ' സ്നേഹത്തെയും അതിജീവനത്തെയും ആഘോഷിക്കുന്ന ഒരു സൈക്കോളജിക്കൽ ഹൊറർ സിനിമയായിട്ടാണ് അനുഭവപ്പെട്ടതെന്നും ഡോക്ടറുടെ വാക്കുകള്‍.</p>
<p><br></p>
<p> മനസ്സിലെ ദുഃഖങ്ങൾ, ആവശ്യമില്ലാത്ത ഒട്ടേറെ പ്രശ്നങ്ങൾ തുടങ്ങിയ ചില പിശാചുക്കളെ പുറത്താക്കാൻ ഡീയസ് ഈറെ സഹായിച്ചു. </p>
<p><br></p>
<p>ആദ്യ ഫ്രെയിം കണ്ടപ്പോഴേ ഇതൊരു സാധാരണ ഹൊറർ സിനിമയല്ല എന്ന് വ്യക്തമായിരുന്നു. അതിസങ്കീർണ്ണമായൊരു ഭീതി ഉളവാക്കുന്നൊരു ചിത്രമാണിത്.</p>
<p><br></p>
<p> ഒരുതരം തെറാപ്പി സെഷൻ പോലെയാണ് രാഹുൽ സദാശിവൻ ചിത്രം ഒരുക്കിയിട്ടുള്ളത്. ഇത് നമ്മെ അസ്വസ്ഥതപ്പെടുത്തുമെന്ന് തീർച്ചയാണ്. </p>
<p> </p>
<p>പ്രണവ് മോഹൻലാൽ അവതരിപ്പിച്ച രോഹൻ എന്ന കഥാപാത്രം പ്രണവിന്‍റെ കൈയ്യിൽ ഭദ്രമായിരുന്നു. അയാളുടെ വീട് ക്ലോസ്‌ട്രോഫോബിയ നൽകുന്ന കുറ്റബോധത്തിൻ്റെ അറയായി മാറുന്നതായി നമുക്ക് തോന്നും. </p>
<p><br></p>
<p>പേടിപ്പെടുത്താൻ ഒരു മനസ്സാക്ഷി മാത്രം മതി എന്ന് പറഞ്ഞുവയ്ക്കുകയാണ് ഡീയസ് ഈറെ. സ്വന്തം മനസ്സാക്ഷിയുടെ ശബ്‍‍ദമാണ് ചിത്രം തുറന്നുകാണിക്കുന്നത്. സത്യം പറഞ്ഞാൽ, കുറ്റബോധത്തിന് ഒരു 'സറൗണ്ട് സൗണ്ട്' ഉണ്ടെങ്കിൽ, അത് ഇതായിരിക്കും. </p>
<p> </p>
<p>സിനിമയിൽ ക്രിസ്റ്റോ സേവ്യറിൻ്റെ സംഗീതം ശരിക്കും അമ്പരപ്പിച്ചു.</p>
<p><br></p>
<p> സംഗീതം സിനിമയോടൊപ്പം ചേരുകയല്ല, അത് സിനിമയോടൊപ്പം ശ്വസിക്കുന്നതായാണ് അനുഭവപ്പെട്ടത്. അമ്മയും മകനുമായുള്ള രംഗങ്ങളൊക്കെ ഹൃദയഭേദകമാംവിധം വാത്സല്യമുള്ളതും എന്നാൽ ഭയപ്പെടുത്തുന്ന രീതിയിൽ യാഥാർത്ഥ്യബോധമുള്ളതുമായിരുന്നു.</p>
<p><br></p>
<p> ഷെഹ്നാദ് ജലാലിൻ്റെ ക്യാമറ കാഴ്ചകളും മനോഹരമായിരുന്നു. പ്രണവ് മോഹൻലാലിൻ്റെ പ്രകടനം മിനിമലിസത്തിൻ്റെ ഏറ്റവും മികച്ച രൂപമാണ്.</p>
<p> അവൻ്റെ ഭയം ശബ്ദമുണ്ടാക്കുന്നില്ല, അയാൾ അലറുന്നില്ല; പകരം, പരിഭ്രാന്തി നിശ്ശബ്‍ദമായി വിഴുങ്ങുകയാണ് എന്ന് നമ്മളെ തോന്നിപ്പിക്കുകയാണ്. സിനിമ കഴിയുമ്പോള്‍ മനസ്സാക്ഷിയുടെ പതുക്കെയുള്ള നീറ്റലുണ്ട്, നിങ്ങളുടെ പൂർത്തിയാക്കാത്ത കാര്യങ്ങളേക്കാൾ ഭയം ഉണ്ടാക്കുന്ന മറ്റൊരു പ്രേതമില്ലെന്ന് ചിത്രം പറഞ്ഞുവയ്ക്കുന്നതിനോട് ഞാനും യോജിക്കുന്നു.</p>
<p> തീർച്ചയായും ഡീയസ് ഈറെ കാണേണ്ട ചിത്രമാണ്. ഇത് നിങ്ങളെ അസ്വസ്ഥമാക്കും, എന്നാൽ വിചിത്രമായി ആശ്വാസവും നൽകും, ഒരു സുഹൃത്തിനെപ്പോലെ, ഡോ. പ്രമാശ സാരംഗ മനോജ് കുറിച്ചിരിക്കുകയാണ്.</p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/movies/its-not-ghosts-its-our-conscience-that-scares-us-deus-ere-felt-like-a-therapy-session-a-doctor-shared-a-remarkable-note-after-watching-the-film-1539316</guid>
<category><![CDATA[Movies]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Wed, 12 Nov 2025 10:21:27 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/movies/d152-directed-by-jagan-shaji-kailas-starring-dileep-has-started-1539313</link>
<title><![CDATA[ജഗൻ ഷാജി കൈലാസിന്റെ സംവിധാനത്തിൽ ദിലീപ് നായകനാകുന്ന D152 ആരംഭിച്ചു]]></title>
<enclosure length="134912" type="image/webp" url="https://www.kaumudiplus.com/h-upload/2025/11/12/2092253-dileep-pooja.webp"/>
<content:encoded><![CDATA[<figure> <img width='1280' height='854' src='https://www.kaumudiplus.com/h-upload/2025/11/12/2092253-dileep-pooja.webp'/><figcaption></figcaption></figure><p>ജഗൻ ഷാജി കൈലാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം </p>
<p>D 152 ന്റെ പൂജാ ചടങ്ങുകൾ ഇന്ന് വൈക്കം മഹാദേവ ക്ഷേത്രത്തിൽ നടന്നു. ഉർവശി തീയേറ്റേഴ്സും കാക സ്റ്റോറിസും ചേർന്ന് നിർമ്മിച്ച്‌ ഉർവശി തിയേറ്റേഴ്സ് അവതരിപ്പിക്കുന്ന D152 ന്റെ ചിത്രീകരണം തൊടുപുഴയിൽ ഇന്ന് ആരംഭിക്കും. </p>
<p>ദിലീപിന്റെ ഇതുവരെ കാണാത്ത വേറിട്ട ഗെറ്റപ്പിൽ വ്യത്യസ്ത പ്രാംയെത്തിലൂടെ ത്രില്ലർ മൂഡിലുള്ള D152ന്റെ രചന വിബിൻ ബാലചന്ദ്രൻ നിർവഹിക്കുന്നു.</p>
<p><br></p>
<p> സന്ധീപ് സേനൻ, ആലക്സ് ഇ. കുര്യൻ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ: സംഗീത് സേനൻ, നിമിത ഫ്രാൻസിസ് എം എന്നിവരാണ്. </p>
<p> </p>
<p>D 152 ന്റെ അണിയറപ്രവർത്തകർ ഇവരാണ്. ഛായാഗ്രഹണം: അജയ് ഡേവിഡ് കാച്ചപ്പള്ളി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: രഘു സുഭാഷ് ചന്ദ്രൻ, </p>
<p>പ്രോജക്റ്റ് ഡിസൈനർ: മനു ആലുക്കൽ, മ്യൂസിക് & ബാക്ക്‌ഗ്രൗണ്ട് സ്കോർ: മുജീബ് മജീദ്, എഡിറ്റർ: സൂരജ് ഇ.എസ്, </p>
<p>പ്രൊഡക്ഷൻ ഡിസൈൻ: സന്തോഷ് രാമൻ,മേക്കപ്പ് : റോണക്സ് സേവ്യർ, </p>
<p>വസ്ത്രാലങ്കാരം: സമീറാ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ : നോബിൾ ഏറ്റുമാനൂർ,ആർട്ട് ഡയറക്റ്റർ : സുനിൽ ലാവണ്യ, ചീഫ് അസ്സോസിയേറ്റ് ഡയറക്റ്റർ : സൈമന്തക് പ്രദീപ്, അസ്സോസിയേറ്റ് ഡയറക്ടർ : മുകേഷ് വിഷ്ണു, സ്റ്റിൽസ് : വിഗ്‌നേഷ് പ്രദീപ് ,പ്രൊഡക്ഷൻ എക്സികുട്ടിവ് : ബെർണാഡ് തോമസ്,ഡിസൈൻസ് : യെല്ലോ ടൂത്ത്സ്, പി ആർ ഓ : പ്രതീഷ് ശേഖർ.</p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/movies/d152-directed-by-jagan-shaji-kailas-starring-dileep-has-started-1539313</guid>
<category><![CDATA[Movies]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Wed, 12 Nov 2025 10:18:33 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/movies/biggest-deal-for-a-malayalam-film-outside-india-fars-films-acquires-overseas-distribution-of-cubes-entertainments-antony-varghese-film-kattalan-for-a-record-amount-1539311</link>
<title><![CDATA[ഇന്ത്യയ്ക്ക് പുറത്ത് ഒരു മലയാള സിനിമയുടെ ഏറ്റവും വലിയ ഡീൽ! ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ആന്‍റണി വർഗ്ഗീസ് ചിത്രം കാട്ടാളന്‍റെ ഓവർസീസ് ഡിസ്ട്രീബ്യൂഷൻ റെക്കോർ‍ഡ് തുകയ്ക്ക് സ്വന്തമാക്കി ഫാർസ് ഫിലിംസ്*]]></title>
<enclosure length="122112" type="image/webp" url="https://www.kaumudiplus.com/h-upload/2025/11/12/2092251-peppe-movie.webp"/>
<content:encoded><![CDATA[<figure> <img width='1369' height='1600' src='https://www.kaumudiplus.com/h-upload/2025/11/12/2092251-peppe-movie.webp'/><figcaption></figcaption></figure><p>ക്യൂബ്സ്എൻ്റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ സിനിമയെന്ന വിശേഷണവുമായെത്തിയ 'മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആൻ്റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ‘കാട്ടാളൻ’ ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ റെക്കോർഡുകൾ വാരിക്കൂട്ടുകയാണ്. </p>
<p><br></p>
<p>ഒരു മലയാള സിനിമയ്ക്ക് ലഭിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ തുകയ്ക്ക് 'കാട്ടാളന്‍റെ' ഓവർസീസ് ഡിസ്ട്രിബ്യൂഷൻ വിറ്റുപോയിരിക്കുകയാണ്. ഫിലിം ഡിസ്ട്രിബ്യൂഷൻ രംഗത്തെ അതികായരായ ഫാർസ് ഫിലിംസാണ് 'കാട്ടാളൻ' സിനിമയുടെ ഓവർസീസ് ഡിസ്ട്രിബ്യൂഷൻ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. </p>
<p> </p>
<p>സിനിമയിലേതായി ഹെവി മാസ് ഫസ്റ്റ് ലുക്ക് പോസ്റ്റ‌‍ർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. കയ്യിലെരിയുന്ന സിഗാറും ചോരയൊലിക്കുന്ന മുഖവും കത്തുന്ന കണ്ണുകളുമായി നിൽക്കുന്ന പെപ്പെയെ ആണ് ഫസ്റ്റ് ലുക്കിൽ കാണിച്ചിരുന്നത്. </p>
<p><br></p>
<p>ഇതുവരെ കാണാത്ത രീതിയിലുള്ള വേഷപ്പകർച്ചയിലാണ് ചിത്രത്തിൽ താരം എത്തുന്നത് എന്ന് ഫസ്റ്റ് ലുക്ക് സൂചന നൽകിയിരുന്നു. നവാഗതനായ പോൾ ജോർജ്ജ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രം പ്രേക്ഷകരെ ഞെട്ടിപ്പിക്കുമെന്ന് അടിവരയിടുന്നതായിരുന്നു ഫസ്റ്റ് ലുക്ക്. </p>
<p><br></p>
<p>വമ്പൻ സാങ്കേതിക മികവോടെയും വൻ ബഡ്ജറ്റോടെയും എത്തുന്ന ചിത്രം മലയാളത്തിലെ തന്നെ മികച്ചൊരു ദൃശ്യ വിസ്മയം തന്നെ ആകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. </p>
<p><br></p>
<p>മെയ് മാസം ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. </p>
<p> </p>
<p>സിനിമയുടെ ചിത്രീകരണത്തിന് അടുത്തിടെ തായ്‌ലൻഡിൽ തുടക്കം കുറിച്ചിരുന്നു. ലോക പ്രശസ്ത തായ്‌ലൻഡ് മാർഷ്യൽ ആ‍ർട്സ് ചിത്രമായ 'ഓങ്-ബാക്കി'ന്‍റെ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെയുടെ നേതൃത്വത്തിലുള്ള ടീമിനോടൊപ്പമാണ് 'കാട്ടാളൻ' ഷൂട്ട് ആരംഭിച്ചിട്ടുള്ളത്. </p>
<p><br></p>
<p>ഓങ്-ബാക്കിലൂടെ ശ്രദ്ധ നേടിയ പോംഗ് എന്ന ആനയും ചിത്രത്തിന്‍റെ ഭാഗമാകുന്നു എന്ന പ്രത്യേകതയുമുണ്ട്. ആൻ്റണി വർഗ്ഗീസ് പെപ്പെ നായകനായെത്തുന്ന ചിത്രത്തിൽ മലയാളത്തിൽ നിന്നുള്ളവരും പാൻ ഇന്ത്യൻ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. </p>
<p> </p>
<p>പാൻ ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിങ് എന്നിവരേയും ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോള്‍, രാജ് തിരൺദാസു, ഷോൺ ജോയ് തുടങ്ങിയ ശ്രദ്ധേയ താരങ്ങളേയും റാപ്പർ ബേബി ജീനിനേയും ഹനാൻ ഷായേയും കിൽ താരം പാർത്ഥ് തീവാരിയേയും, 'ലോക' ഫെയിം ഷിബിൻ എസ്. രാഘവിനേയും ചിത്രത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് അടുത്തിടെ പോസ്റ്ററുകള്‍ എത്തിയിരുന്നത് വലിയ ശ്രദ്ധ നേടിയിരുന്നു.</p>
<p><br></p>
<p> മലയാളം ഇന്നേവരെ കാണാത്ത ബ്രഹ്മാണ്ഡ പൂജ ചടങ്ങോടെയാണ് 'കാട്ടാളൻ' സിനിമയുടെ പൂജ കൊച്ചിയിൽ നടന്നിരുന്നത്. </p>
<p> </p>
<p>ചിത്രത്തിൽ പെപ്പെ തന്‍റെ യഥാർത്ഥ പേരായ "ആന്‍റണി വർഗ്ഗീസ്" എന്ന പേരിൽ തന്നെയാണ് എത്തുന്നത്. ഓങ്-ബാക്ക് 2, ബാഹുബലി-2: കൺക്ലൂഷൻ, ജവാൻ, ബാഗി 2, പൊന്നിയൻ സെൽവൻ പാർട്ട് 1 തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ആക്ഷൻ ഒരുക്കിയ ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെ ആണ് ചിത്രത്തിൽ ആക്ഷനൊരുക്കാനായി എത്തുന്നത്.</p>
<p><br></p>
<p> പാൻ ഇന്ത്യൻ ലെവൽ ആക്ഷൻ ത്രില്ലർ മാസ്സ് ചിത്രത്തിൽ കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥാണ് സംഗീതമൊരുക്കുന്നത്. 'കാന്താര ചാപ്റ്റർ 2'വിന് ശേഷം അജനീഷ് സംഗീതമൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും കാട്ടാളനുണ്ട്. </p>
<p> </p>
<p>സിനിമയിലെ സംഭാഷണം ഒരുക്കുന്നത് ബിഗ് ബി, ചാപ്പ കുരിശ്, മുന്നറിയിപ്പ്, ചാർലി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ എഴുത്തുകാരൻ ഉണ്ണി ആറാണ്.</p>
<p><br></p>
<p> എഡിറ്റിംഗ് നിർവ്വഹിക്കുന്നത് മലയാളത്തിലെ ശ്രദ്ധേയനായ എഡിറ്റർ ഷമീർ മുഹമ്മദ് ആണ്. വേറിട്ട ഗാനങ്ങളൊരുക്കി ചുരുങ്ങിയ കാലം കൊണ്ട് സംഗീത ലോകത്ത് ശ്രദ്ധേയനായ നിഹാൽ സാദിഖ് 'കാട്ടാളന് ' വേണ്ടി ഒരു ഇലക്ട്രിഫൈയിങ് പ്രൊമോ ഗാനം ഒരുക്കുന്നുമുണ്ട്. </p>
<p><br></p>
<p>ഐഡന്‍റ് ലാബ്സ് ആണ് ടൈറ്റിൽ ഗ്രാഫിക്സ്. ശ്രദ്ധേയ ഛായാഗ്രാഹകൻ രെണദേവാണ് ഡിഒപി. എം.ആർ രാജാകൃഷ്ണനാണ് ഓഡിയോഗ്രഫി, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഡിപിൽ ദേവ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനർ: കിഷാൻ, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റിൽസ്: അമൽ സി സദർ, കോറിയോഗ്രാഫർ: ഷെരീഫ്, സ്റ്റണ്ട് സന്തോഷ് മാസ്റ്റർ, ഗാനരചന സുഹൈൽ കോയ വിഎഫ്എക്സ്: ത്രീഡിഎസ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സിക്യൂറ എൻ്റർടെയ്ൻമെൻ്റ്സ്, പിആർഒ: ആതിര ദിൽജിത്ത്.</p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/movies/biggest-deal-for-a-malayalam-film-outside-india-fars-films-acquires-overseas-distribution-of-cubes-entertainments-antony-varghese-film-kattalan-for-a-record-amount-1539311</guid>
<category><![CDATA[Movies]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Wed, 12 Nov 2025 10:15:04 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/technology/apple-launches-rs-20400-pocket-to-carry-iphones-1539304</link>
<title><![CDATA[ഐ ഫോണുകൾ കൊണ്ടുനടക്കാനായി 20,400 രൂപയുടെ പോക്കറ്റ് പുറത്തിറക്കി ആപ്പിൾ]]></title>
<enclosure length="10802" type="image/webp" url="https://www.kaumudiplus.com/h-upload/2025/11/12/2092246-i-phone.webp"/>
<content:encoded><![CDATA[<figure> <img width='685' height='466' src='https://www.kaumudiplus.com/h-upload/2025/11/12/2092246-i-phone.webp'/><figcaption></figcaption></figure><p>ഐ ഫോണുകളുടെ ബാക് കവറുകളും ആപ്പിള്‍ വാച്ചിന്റെ സ്ട്രാപ്പുകളുമെല്ലാം വളരെയധികം ട്രെൻഡ് ആയികൊണ്ടിരിക്കുന്ന ഇക്കാലത്തു ആപ്പിൾ അവതരിപ്പിക്കുന്ന പുതിയ വ്യത്യസ്തമായ ആക്സസ്സറിയാണ് ഐഫോണ്‍ പോക്കറ്റ് എന്ന ഉൽപ്പന്നം .</p>
<p><br></p>
<p> ജാപ്പനീസ് ഫാഷന്‍ ഹൗസായ ഇസ്സേ മിയാകെയുമായി സഹകരിച്ചാണ് ഇത്തരത്തിൽ ഐ ഫോൺ പോക്കറ്റ് എന്ന ഫാഷൻ ആക്‌സസറി അവതരിപ്പിച്ചിരിക്കുന്നത് .</p>
<p><br></p>
<p> ലിമിറ്റഡ് എഡിഷന്‍ വെയറബിള്‍ പോക്കറ്റ് ആണിത്.</p>
<p><br></p>
<p>ഐ ഫോൺ ,എയര്‍പോഡ്‌സ് എന്നിവ ഇതിൽ കൊണ്ടുനടക്കുന്നതോടൊപ്പം തന്നെ ദൈനംദിന ആവിശ്യങ്ങൾക്കായി ഉപയോഗിക്കുന്ന എല്ലാ സാധനങ്ങളും ഇതിൽ സൂക്ഷിക്കാൻ കഴിയും .</p>
<p><br></p>
<p>ഇസ്സേ മിയാകെ വികസിപ്പിച്ച ത്രിഡി നെയ്ത്തിലൂടെ വികസിപ്പിച്ച ഈ ഉൽപ്പന്നം കയ്യില്‍ കൊണ്ടു നടക്കുകയും ബാഗിൽ കെട്ടിവെച്ചു ഉപയോഗിക്കുകയും ശരീരത്തിൽ തൂക്കിയിടുകയും ചെയ്യാൻ കഴിയും .</p>
<p>രണ്ട് സ്ട്രാപ്പ് വേരിയന്റുകൾ പുതിയ ഐഫോണ്‍ പോക്കറ്റിനുണ്ടാകും .ഒന്ന് നീളം കുറഞ്ഞ സ്ട്രാപ്പുള്ളതും ഒന്ന് നീളം കൂടിയ സ്ട്രാപ്പുള്ളതും ആയിരിക്കും .</p>
<p><br></p>
<p>നീളം കുറഞ്ഞതിന് 149.95 ഡോളറും (13200 രൂപയോളം ) നീള മേറിയതിന് 229.95 ഡോളറും (20400 രൂപയോളം) ആണ് വില. ഇന്ത്യയിൽ ഇത് ലഭിക്കുമോ എന്നതിൽ വ്യക്തമല്ല .</p>
<p><br></p>
<p>തിരഞ്ഞെടുത്ത ചില വിപണികളിൽ മാത്രമേ ഇത് ലഭ്യമാവുകയുള്ളു .ഫ്രാന്‍സ്, ഗ്രേറ്റര്‍ ചൈന, ഇറ്റലി, ജപ്പാന്‍, സിംഗപുര്‍, ദക്ഷിണാഫ്രിക്ക, യുകെ, യുഎസ് ഉള്‍പ്പടെയുള്ള രാജ്യങ്ങളിലായുള്ള പത്തോളം ഫ്‌ളാഗ്ഷിപ്പ് ആപ്പിള്‍ സ്റ്റോറുകളില്‍ നവംബര്‍ 14 മുതല്‍ ഐഫോണ്‍ പോക്കറ്റ് വില്‍പനയ്‌ക്കെത്തും. ചില വിപണികളില്‍ ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ വഴിയും വില്‍പനയുണ്ടാവും.</p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/technology/apple-launches-rs-20400-pocket-to-carry-iphones-1539304</guid>
<category><![CDATA[Technology]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Wed, 12 Nov 2025 09:51:00 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/movies/ar-rahman-faces-severe-criticism-after-his-picture-with-choreographer-johnny-master-an-accused-in-the-pocso-case-was-released-1539041</link>
<title><![CDATA[പോക്സോ കേസ് പ്രതിയായ കൊറിയോഗ്രാഫർ ജാനി മാസ്റ്ററോടൊപ്പമുള്ള ചിത്രം പുറത്തു വന്നതോടെ കടുത്ത വിമർശനത്തിന് ഇരയായി എ ആർ റഹ്മാൻ]]></title>
<enclosure length="129880" type="image/webp" url="https://www.kaumudiplus.com/h-upload/2025/11/11/2091967-jani-master.webp"/>
<content:encoded><![CDATA[<figure> <img width='1200' height='900' src='https://www.kaumudiplus.com/h-upload/2025/11/11/2091967-jani-master.webp'/><figcaption></figcaption></figure><p>പ്രായപൂർത്തിയാകാത്ത അസിസ്റ്റൻ്റ് കൊറിയോഗ്രാഫറെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ കൊറിയോഗ്രാഫർ ജാനി മാസ്റ്ററുമായി സഹകരിച്ചെന്ന പേരിൽ സോഷ്യൽ മീഡിയയിൽ കൂടി അതിരൂക്ഷമായ വിമർശനം നേരിട്ട് സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ. </p>
<p></p>
<p> രാംചരൻ നായകനായെത്തുന്ന  പെഡ്ഡി എന്ന ചിത്രത്തിലെ 'ചിക്കിരി ചിക്കിരി' എന്ന ഗാനത്തിന്  നൃത്തസംവിധാനം നിർവഹിച്ചതിന് ശേഷം ജാനി, എ.ആർ. റഹ്മാനൊപ്പമുള്ള ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു.</p>
<p></p>
<p>ഇതിനുപിന്നാലെയാണ് റഹ്മാനെതിരെ കടുത്ത വിമർശനം ഉണ്ടായതു .നവംബർ 9-നാണ് നൃത്തസംവിധായകൻ ജാനി, എ.ആർ. റഹ്മാനും 'പെഡ്ഡി'യുടെ സംവിധായകൻ ബുച്ചി ബാബു സനയ്ക്കുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചത്.</p>
<p></p>
<p> "ഇതിഹാസമായ എ.ആർ. റഹ്മാൻ സാറിൻ്റെ ഗാനങ്ങൾ കണ്ടും അതിന് നൃത്തം ചെയ്തും വളർന്നവരാണ് ഞങ്ങൾ.</p>
<p></p>
<p>അദ്ദേഹത്തിൻ്റെ സംഗീതത്തിൽ 'ചിക്കിരി ചിക്കിരി' എന്ന ഈ ചാർട്ട്ബസ്റ്റർ ഗാനത്തിന് നൃത്തസംവിധാനം ചെയ്യാൻ കഴിഞ്ഞുവെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.</p>
<p></p>
<p>നിങ്ങളുടെ പിന്തുണയ്ക്കും നല്ല വാക്കുകൾക്കും നന്ദി സർ,എന്നായിരുന്നു അദ്ദേഹം പോസ്റ്റിന് അടിക്കുറിപ്പ് നൽകിയത്.</p>
<p></p>
<p>പോക്സോ കേസിൽ പ്രതിയായ ആളെ തന്നോടൊപ്പം സഹകരിപ്പിച്ചു എന്നതിന്റെ പേരിലാണ് എ ആർ റഹ്മാന് നേരിടേണ്ടിവന്നത് .</p>
<p></p>
<p>2024 സെപ്റ്റംബറിലാണ് ജാനി മാസ്റ്റർക്കെതിരെ അദ്ദേഹത്തിൻ്റെ അസിസ്റ്റൻ്റ് കൊറിയോഗ്രാഫർ ലൈംഗികാതിക്രമത്തിന് പരാതി നൽകിയത്.</p>
<p></p>
<p>തുടന്ന് പോക്സോ വകുപ്പുകൾ പ്രകാരം ഗോവയിൽ വെച്ചു അദ്ദേഹത്തിനെ അറസ്റ് ചെയ്തു .</p>
<p></p>
<p>ഇതേതുടർന്ന് മികച്ച നൃത്ത സംവിധാനത്തിനുള്ള ദേശീയ പുരസ്‌കാരം കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം മരവിപ്പിച്ചിരുന്നു.</p>
<p></p>
<p>കഴിഞ്ഞ വർഷമാണ് ഇദ്ദേഹം ജാമ്യത്തിൽ ഇറങ്ങിയത്.</p>
<p></p>
<p>പുറത്തിറങ്ങിയ ശേഷം ജാനി മാസ്റ്റർ തെലുങ്ക് സിനിമയിൽ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നതും വളരെയധികം  ശ്രദ്ധേയമാണ്.</p>
<p></p>
<p>സമൂഹത്തിൽ നിന്ന് ഇതിനെതിരെ വളരെ വിമർശനാത്മകമായ നിലപാടുകളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് .</p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/movies/ar-rahman-faces-severe-criticism-after-his-picture-with-choreographer-johnny-master-an-accused-in-the-pocso-case-was-released-1539041</guid>
<category><![CDATA[Movies]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Tue, 11 Nov 2025 10:50:56 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/news/delhi-car-bomb-blast-update-1539035</link>
<title><![CDATA[ഡല്‍ഹി സ്‌ഫോടനം; ഡോ. ഉമറിന്റെ സുഹൃത്തും കസ്റ്റഡിയില്‍]]></title>
<description><![CDATA[ഡോ ഷഹീന് ഡല്‍ഹി സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുകയാണ് ഡല്‍ഹി പൊലീസ്. ഇന്ത്യയില്‍ ജെയ്‌ഷെ മുഹമ്മദ് വനിതാ വിങ്ങിനെ നിയന്ത്രിച്ചത് ഷഹീന്‍ ആണ്.]]></description>
<enclosure length="21046" type="image/webp" url="https://www.kaumudiplus.com/h-upload/2025/11/11/2091960-chaver.webp"/>
<content:encoded><![CDATA[<figure> <img width='820' height='450' src='https://www.kaumudiplus.com/h-upload/2025/11/11/2091960-chaver.webp'/><figcaption></figcaption></figure><p><br></p>
<p>ന്യൂഡല്‍ഹി: ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനത്തില്‍ ചാവേറായെന്ന് സംശയിക്കുന്ന ഡോക്ടര്‍ ഉമറിന്റെ സുഹൃത്ത് കസ്റ്റഡിയില്‍. പുല്‍വാമ സ്വദേശി ഡോക്ടര്‍ സജാദ് ആണ് കസ്റ്റഡിയില്‍ ആയത്. ചോദ്യം ചെയ്യാനായി ഇയാളെ കസ്റ്റഡിയിലെടുത്തതായി ജമ്മുകാശ്മീര്‍ പൊലീസ് അറിയിച്ചു. അതേസമയം, താരിഖില്‍ നിന്ന് ഉമര്‍ വാഹനം വാങ്ങിയ ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. വാഹനം പുക പരിശോധനയ്ക്ക് എത്തിച്ചപ്പോഴുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്.</p>
<p><br></p>
<p></p>
<p><br></p>
<p>അതേസമയം, ഡോ ഷഹീന് ഡല്‍ഹി സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുകയാണ് ഡല്‍ഹി പൊലീസ്. ഇന്ത്യയില്‍ ജെയ്‌ഷെ മുഹമ്മദ് വനിതാ വിങ്ങിനെ നിയന്ത്രിച്ചത് ഷഹീന്‍ ആണ്. ഫരീദാബാദ് കേസില്‍ പ്രതിയായ ഷഹീനെ ഇന്നലെ ലക്‌നൗവില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്. ഉമറും മുസ്മിലും ജോലി ചെയ്തിരുന്ന ഫരീദാബാദിലെ സര്‍വകലാശാലയില്‍ പരിശോധന നടന്നുവരികയാണ്. ഡോക്ടര്‍മാരും വിദ്യാര്‍ഥികളും ജീവനക്കാരും അടക്കം എട്ടു പേരെ ചോദ്യം ചെയ്യുകയാണ്.</p>
<p><br></p>
<p></p>
<p><br></p>
<p>ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനത്തില്‍ പൊട്ടിത്തെറിച്ച കാറിന്റെ സഞ്ചാരം മാപ്പ് ചെയ്ത് പൊലീസ്. ഐ20 കാര്‍ ഡല്‍ഹിയിലേക്ക് കടന്നത് ഇന്നലെ രാവിലെ 8 മണിയോടെയാണെന്ന് ഡല്‍ഹി പൊലീസ് കണ്ടെത്തി. ഫരീദാബാദ് ഭാഗത്ത് നിന്ന് ബദര്‍പൂര്‍ ടോള്‍ ബൂത്തിലൂടെ ദില്ലിയിലേക്ക് കടന്ന കാര്‍ 8.30 ഓടെ ഓഖ്‌ല പെട്രോള്‍ പമ്പിലെത്തി. ഈ ഭാഗത്ത് കുറച്ചു നേരം നിന്നു. പിന്നീട് വൈകുന്നേരം വരെ ദരിയാഗഞ്ച്, കശ്മീരി ഗേറ്റ്, സുനെഹ്രി മസ്ജിദിന് സമീപം സെന്‍ട്രല്‍ ഓള്‍ഡ് ദില്ലിയിലൂടെ കറങ്ങി മൂന്നരയോടെ റെഡ് ഫോര്‍ട്ട് പാര്‍ക്കിംഗിലെത്തി. ആറരയോടെയാണ് സിസിടിവിയില്‍ പതിഞ്ഞ പാര്‍ക്കിംഗ് ഏരിയയില്‍ നിന്ന് കാര്‍ പുറത്തേക്ക് കടക്കുന്നത്. ഇതിന് പിന്നാലെയാണ് സ്‌ഫോടനം നടന്നത്.</p>
<p><br></p>
<p></p>
<p><br></p>
<p>അതേസമയം, സ്‌ഫോടനത്തില്‍ പൊട്ടിത്തെറിച്ച കാര്‍ ഓടിച്ചത് ഫരീദാബാദ് ഭീകരസംഘത്തില്‍ ഉള്‍പ്പെട്ട ഡോക്ടര്‍ ഉമര്‍ മുഹമ്മദ് ആണെന്ന് ദില്ലി പൊലീസ് വൃത്തങ്ങള്‍ പറയുന്നു. ഫരീദാബാദ് ഭീകര സംഘം പിടിയിലായതോടെ അവരുടെ കൂട്ടാളിയായ ഡോക്ടര്‍ ഉമര്‍ മുഹമ്മദ് ആസൂത്രണം ചെയ്തത് ആണ് സ്‌ഫോടനം എന്നാണ് ഇതുവരെയുള്ള നിഗമനം. ഡോക്ടര്‍ ഉമര്‍ മുഹമ്മദിന്റെ കശ്മീരിലെ വീട്ടില്‍ എത്തിയ പൊലീസ് അമ്മയെയും സഹോദരനെയും കസ്റ്റഡിയിലെടുത്തു. </p>
<p><br></p>
<p></p>
<p><br></p>
<p>ഉമറിന് ഏതെങ്കിലും ഭീകര സംഘങ്ങളുമായി ബന്ധമുള്ളതായി അറിയില്ലെന്നും വീട്ടില്‍ ശാന്ത സ്വാഭാവി ആയിരുന്നുവെന്നും സഹോദരന്റെ ഭാര്യ പറഞ്ഞു. ചെങ്കോട്ട സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ തിരിച്ചറിഞ്ഞവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി തുടങ്ങി. ഇതിനിടെ, സ്‌ഫോടനത്തില്‍ മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് രംഗത്തെത്തി. ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. ഒരു സാഹചര്യത്തിലും അവരെ വെറുതെ വിടില്ലെന്നും രാഷ്ട്രത്തിന് ഉറപ്പ് നല്‍കുകയാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങളോട് സുപ്രീംകോടതി അനുശോചനം അറിയിച്ചു.</p>
<p><br></p>
<p></p>
<p><br></p>
<p>ചെങ്കോട്ടയിലെ സ്‌ഫോടനം ചാവേര്‍ ആക്രമണം എന്ന് ഡല്‍ഹി പൊലീസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ഫരീദാബാദിലെ ഭീകര സംഘത്തെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ആക്രമണത്തിന് പദ്ധതി ഇട്ടതെന്നാണ് പൊലീസ് പറയുന്നത്. ചെങ്കോട്ട സ്ഫോടനത്തിന് ശേഷമുള്ള സാഹചര്യം വിലയിരുത്താന്‍ ദില്ലിയില്‍ ഉന്നത തല യോഗം ചേരുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള യോഗത്തില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍, ഡല്‍ഹി പൊലീസ് കമ്മീഷണര്‍, എന്‍ഐഎ ഡിജി എന്നിവര്‍ അടക്കം ഉന്നതര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഔദ്യോഗിക വിശദീകരണം ഇന്ന് ഉണ്ടായേക്കും. ജമ്മു കശ്മീര്‍ ഡിജിപിയും ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.</p>
<p><br></p>
<p><br></p>
<p><br></p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/news/delhi-car-bomb-blast-update-1539035</guid>
<category><![CDATA[News]]></category>
<dc:creator><![CDATA[Rajesh]]></dc:creator>
<pubDate>Tue, 11 Nov 2025 10:23:51 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/movies/the-grand-audio-launch-of-pongala-was-held-in-dubai-1539029</link>
<title><![CDATA[പൊങ്കാല' യുടെ ഗംഭീര ഓഡിയോ ലോഞ്ച് ദുബായിൽ വെച്ച് നടന്നു.]]></title>
<enclosure length="116186" type="image/webp" url="https://www.kaumudiplus.com/h-upload/2025/11/11/2091954-ponkala.webp"/>
<content:encoded><![CDATA[<figure> <img width='1600' height='1066' src='https://www.kaumudiplus.com/h-upload/2025/11/11/2091954-ponkala.webp'/><figcaption></figcaption></figure><p>ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി താരങ്ങൾ പങ്കെടുത്തു.</p>
<p> ഓൾ കേരള കോളേജ് അലൂമിനി ഫോറം യു എ ഇ ക്യാമ്പസിൽ ആണ് പ്രോഗ്രാം നടന്നത്. </p>
<p> </p>
<p>ശ്രീനാഥ് ഭാസി നായക വേഷത്തിൽ എത്തുന്ന ചിത്രം ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറും പാട്ടുകളും എല്ലാം ഹിറ്റ് ചാർട്ടിൽ ഇടം നേടി.</p>
<p><br></p>
<p> ബാബുരാജ്, സുധീർ കരമന, സമ്പത്ത് റാം, അലൻസിയർ, കിച്ചു ടെല്ലസ്, സൂര്യകൃഷ്, ഇന്ദ്രജിത്ത് ജഗജിത് , ജീമോൻ ജോർജ്, മുരുകൻ മാർട്ടിൻ, യാമി സോന, സ്മിനു സിജോ, ശാന്തകുമാരി , രേണു സുന്ദർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. </p>
<p> </p>
<p>എ .ബി ബിനിൽ ആണ് ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യുന്നത്. ഗ്ലോബല്‍ പിക്‌ചേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്, ജൂനിയര്‍ 8 ബാനറില്‍ ഒരുങ്ങുന്ന ചിത്രം ദീപു ബോസും അനില്‍ പിള്ളയും ചേര്‍ന്ന് നിർമിക്കുന്നു. </p>
<p>ചിത്രത്തിന് ഡോണാ തോമസ് ആണ് കോ- പ്രൊഡ്യൂസര്‍. </p>
<p> </p>
<p>ഛായാഗ്രഹണം: ജാക്‌സണ്‍, എഡിറ്റര്‍: അജാസ് പുക്കാടന്‍, സംഗീതം: രഞ്ജിന്‍ രാജ്, മേക്കപ്പ്: അഖില്‍ ടി. രാജ്, കോസ്റ്റ്യും ഡിസൈന്‍: സൂര്യാ ശേഖര്‍, ആര്‍ട്ട്: നിധീഷ് ആചാര്യ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സെവന്‍ ആര്‍ട്‌സ് മോഹന്‍, ഫൈറ്റ്: മാഫിയ ശശി, രാജശേഖര്‍, പ്രഭു ജാക്കി, കൊറിയോഗ്രാഫി: വിജയ റാണി, പിആര്‍ഒ: മഞ്ജു ഗോപിനാഥ്, സ്റ്റില്‍സ്: ജിജേഷ് വാടി, ഡിസൈന്‍സ്: അര്‍ജുന്‍ ജിബി, മാർക്കറ്റിംഗ് : ബ്രിങ്ഫോർത്ത്, സോഷ്യൽ മീഡിയ പ്രൊമോഷൻ: ഒബ്സ്ക്യൂറ എന്റർടൈമെന്റ്. </p>
<p> ഗ്രെയ്‌സ് ഫിലിം കമ്പനി ഈ ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കും. </p>
<p></p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/movies/the-grand-audio-launch-of-pongala-was-held-in-dubai-1539029</guid>
<category><![CDATA[Movies]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Tue, 11 Nov 2025 10:03:03 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/special-stories/as-much-as-he-loves-cricket-sanju-loves-his-mothers-old-rice-porridge-and-hot-fish-curry-and-the-special-taste-memories-that-are-made-with-love-and-care-1539026</link>
<title><![CDATA[ക്രിക്കറ്റ് പോലെ തന്നെ സഞ്ജുവിന് പ്രിയം അമ്മയുടെ പഴങ്കഞ്ഞിയും ചൂട് മീൻകറിയും ;പിന്നെ സ്നേഹവും കരുതലും ചേർത്ത് വെയ്ക്കുന്ന സ്പെഷ്യൽ രുചി ഓർമ്മകളും]]></title>
<enclosure length="12008" type="image/webp" url="https://www.kaumudiplus.com/h-upload/2025/11/11/2091951-sanju-samson.webp"/>
<content:encoded><![CDATA[<figure> <img width='283' height='370' src='https://www.kaumudiplus.com/h-upload/2025/11/11/2091951-sanju-samson.webp'/><figcaption></figcaption></figure><p>ക്രിക്കറ്റുപോലെ തന്നെ ഭക്ഷണത്തിന്റെ കാര്യത്തിലും സഞ്ജു സാംസൺ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല .</p>
<p>അതിൽ എടുത്തുപറയേണ്ടത് 'അമ്മ ലിജി സാംസൺ തയ്യാറാക്കുന്ന പഴങ്കഞ്ഞിയും ചൂടുമീൻകറിയും പിന്നെ സ്പെഷ്യൽ ബീഫ്‌ബിരിയാണിയും.</p>
<p>ലോകത്തിന്റെ ഏതു കോണിൽ പോയാലും എന്ത് വ്യത്യസ്തതരം ഭക്ഷണങ്ങൾ കഴിച്ചാലും അമ്മയുടെ കൈകൊണ്ട് വിളമ്പി തരുന്ന ഭക്ഷണത്തിനു ഒരു പ്രത്യേക സ്വാദാണെന്നു സഞ്ജു എല്ലാ അവസരങ്ങളിലും പറയാറുണ്ട് .</p>
<p><br></p>
<p>ഒരുപാട് സ്നേഹവും കരുതലുമെല്ലാം ചേർത്ത് 'അമ്മ തയ്യാറാക്കി കൊടുക്കുന്ന ഭക്ഷണത്തിനാണ് സഞ്ജുവിന് പ്രധാനം .</p>
<p><br></p>
<p>കളി കഴിഞ്ഞു മടങ്ങാൻ എയർപോർട്ടിൽ എത്തുമ്പോൾ തന്നെ തന്റെ ഇഷ്ടപ്പെട്ട ഭക്ഷണവിഭവങ്ങൾ തയ്യാറാക്കി വെയ്ക്കണമെന്ന് സഞ്ജു അമ്മയോട് മെസ്സേജ് അയയ്ക്കും.</p>
<p>സഞ്ജു വീട്ടിലെത്തുമ്പോൾ തന്നെ 'അമ്മ എല്ലാം തയ്യാറാക്കി കാത്തിരിക്കും .അമ്മ ആ കാസറോൾ തുറക്കുമ്പോൾ വരുന്ന മണം. </p>
<p>അതു മനസ്സിൽ പിടിച്ചു കൊണ്ടാണു ഞാൻ ഫ്ളൈറ്റിൽ കയറുന്നത് തന്നെ. സഞ്ജു വളരെ കൊതിയോടെ പറയുന്നു ;മലയാളികൾക്ക് ഏറെ പ്രിയങ്കരനായ സഞ്ജുവിന്റെ രുചി ഓർമ്മകൾ ഏറെ വ്യത്യസ്തമായ ഒന്ന് തന്നെയാണ് . </p>
<p> </p>
<p></p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/special-stories/as-much-as-he-loves-cricket-sanju-loves-his-mothers-old-rice-porridge-and-hot-fish-curry-and-the-special-taste-memories-that-are-made-with-love-and-care-1539026</guid>
<category><![CDATA[Special Stories]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Tue, 11 Nov 2025 09:49:07 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/news/former-indonesian-dictator-suharto-declared-a-national-hero-1539019</link>
<title><![CDATA[ഇന്തോനേഷ്യയിലെ മുൻ ഏകാധിപതി  ആയിരുന്ന സുഹാർത്തോയെ 'ദേശീയ നായകൻ' ആയി പ്രഖ്യാപിച്ചു]]></title>
<enclosure length="19886" type="image/webp" url="https://www.kaumudiplus.com/h-upload/2025/11/11/2091944-indoooooo.webp"/>
<content:encoded><![CDATA[<figure> <img width='828' height='520' src='https://www.kaumudiplus.com/h-upload/2025/11/11/2091944-indoooooo.webp'/><figcaption></figcaption></figure><p> ഇന്തോനേഷ്യയിലെ മുൻ പ്രസിഡന്റ് ആയിരുന്ന സുഹാർട്ടോയെ ഇന്തോനേഷ്യ ദേശീയ നായകനായി പ്രഖ്യാപിച്ചു,</p>
<p> സ്വേച്ഛാധിപതി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ വിവാദപരമായ പാരമ്പര്യവും ഭരണരീതികളുമെല്ലാം കൊണ്ട് തന്നെ ഈ നീക്കത്തിനെതിരെ വലിയരീതിയിൽ ഉള്ള കടുത്ത പ്രതിഷേധങ്ങൾക്ക് കാരണമായി. </p>
<p> </p>
<p>1960 മുതൽ 1990 വരെയുണ്ടായിരുന്ന സുഹാർട്ടോയുടെ ന്യൂ ഓർഡർ ഭരണകാലത്ത്, ഇന്തോനേഷ്യ ദ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ചയുടെയും അക്രമാസക്തമായ രാഷ്ട്രീയ അടിച്ചമർത്തലിന്റെയും ഒരു കാലഘട്ടത്തിലൂടെ ആയിരുന്നു കടന്നുപോയ്കൊണ്ടിരുന്നത് .</p>
<p><br></p>
<p>ആ കാലയളവിൽ ലക്ഷക്കണക്കിന് വരുന്ന രാഷ്ട്രീയ വിയോജിപ്പുകാർ കൊല്ലപ്പെട്ടതായി ആണ് കണക്കുകൾ സൂചിപ്പിക്കുന്നത് . </p>
<p> </p>
<p>രാജ്യത്തിന് നൽകിയ സംഭാവനകൾക്ക് വ്യക്തികളെ ആദരിക്കുന്നതിനു വേണ്ടി രൂപപ്പെടുത്തിയ ഒരു വാർഷിക പരിപാടി ആയിരുന്നു ദേശീയ ഹീറോ അവാർഡ്. </p>
<p> </p>
<p>തിങ്കളാഴ്ച, സുഹാർട്ടോയുടെ മുൻ മരുമകനായ നിലവിലെ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ അധ്യക്ഷത വഹിച്ച ചടങ്ങിൽ പട്ടികയിൽ ചേർത്ത 10 പുതിയ പേരുകളിൽ പരേതനായ സുഹാർട്ടോയും ഉൾപ്പെടുന്നു. ഒക്ടോബറിൽ, ഇന്തോനേഷ്യയുടെ സാമൂഹിക, സാംസ്കാരിക മന്ത്രാലയങ്ങൾ സുഹാർട്ടോ ഉൾപ്പെടെ ഏകദേശം 50 സ്ഥാനാർത്ഥികളെ അവാർഡിന് നാമനിർദ്ദേശം നൽകുകയും ചെയ്തു . </p>
<p> </p>
<p>ജക്കാർത്തയിലെ സ്റ്റേറ്റ് കൊട്ടാരത്തിൽ തിങ്കളാഴ്ച നടന്ന പരിപാടിയിൽ അവാർഡ് സ്വീകരിച്ചത് സുഹാർട്ടോയുടെ കുട്ടികളായിരുന്നു. </p>
<p> </p>
<p>ഇന്തോനേഷ്യയുടെ സ്വാതന്ത്ര്യ കാലഘട്ടത്തിൽ സുഹാർട്ടോ "പ്രമുഖനായി ഉയർന്നുവന്നു" എന്നും 1945-ൽ യോഗ്യകാർത്തയിൽ നടന്ന ഒരു യുദ്ധത്തിൽ "ജാപ്പനീസ് സൈനികരുടെ നിരായുധീകരണത്തിന് നേതൃത്വം നൽകിയിരുന്നു" എന്നും അവാർഡ് ദാന ചടങ്ങിൽ പ്രസിഡന്റിന്റെ ഓഫീസിന്റെ തത്സമയ സ്ട്രീമിലെ ഒരു വോയ്‌സ് ഓവർ പറയുന്നുണ്ടായിരുന്നു . </p>
<p> </p>
<p>എന്നാൽ സുഹാർട്ടോയെ ദേശീയ നായകനായി ആദരിക്കുന്നതിനെ സമൂഹത്തിൽ നിന്നും വലിയ തരത്തിലുള്ള എതിർപ്പാണ് ഉണ്ടായിരിക്കുന്നത് .</p>
<p> </p>
<p>കഴിഞ്ഞയാഴ്ച, സുഹാർട്ടോയുടെ നാമനിർദ്ദേശത്തിൽ പ്രതിഷേധിച്ച് ഏകദേശം 100 പേർ ജക്കാർത്തയിൽ ഒത്തുകൂടി, അതേസമയം ഏകദേശം 16,000 പേർ ഇതേ ആവശ്യം ഉന്നയിച്ച് ഒരു ഓൺലൈൻ നിവേദനത്തിൽ ഒപ്പുവെയ്ക്കുകയും ചെയ്തു . </p>
<p> </p>
<p>ഇന്ന് ജക്കാർത്തയിൽ മറ്റൊരു പ്രതിഷേധം ആസൂത്രണം ചെയ്തിട്ടുണ്ട്, പ്രകടനങ്ങൾ പ്രതീക്ഷിച്ച് നൂറുകണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. </p>
<p> </p>
<p>നേരത്തെ ഒരു പ്രസ്താവനയിൽ, എൻ‌ജി‌ഒ ആംനസ്റ്റി ഇന്തോനേഷ്യ പറഞ്ഞത്, ഈ നീക്കം "സുഹാർട്ടോയുടെ സ്വേച്ഛാധിപത്യ ഭരണകൂടത്തിന്റെ പാപങ്ങളെ വെള്ളപൂശാനുള്ള" ശ്രമമായിരിക്കുമെന്നും ഇത് "ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമ"മാണെന്നും.</p>
<p> </p>
<p>മുൻ പ്രസിഡന്റ് സുഹാർട്ടോയ്ക്ക് ദേശീയ നായകന് പദവി നൽകുന്നത് എല്ലായ്പ്പോഴും വിവാദപരമായിരിക്കുമായിരുന്നു; അത് പ്രബോവോ നൽകിയതാണ് അത് ഇരട്ടിയാക്കുന്നത്.</p>
<p><br></p>
<p> രണ്ടുപേർക്കും മനുഷ്യാവകാശ ലംഘനങ്ങളുടെ ചരിത്രമുണ്ട്, അത് അവഗണിക്കാൻ കഴിയില്ല. </p>
<p> </p>
<p>1965-ൽ സുഹാർട്ടോ അധികാരം പിടിച്ചെടുത്തപ്പോൾ ഒരു രക്തരൂക്ഷിതമായ സംഭവത്തിന് നേതൃത്വം നൽകി, ഇന്തോനേഷ്യയുടെ ചരിത്രത്തിലെ വളരെ അപകടകരമായ സംഭവമായിരുന്നു അത്, അതിൽ കുറഞ്ഞത് അര ദശലക്ഷം കമ്മ്യൂണിസ്റ്റുകളെങ്കിലും കൊല്ലപ്പെടുകയും ചെയ്തു . </p>
<p> </p>
<p>അദ്ദേഹത്തിന്റെ മൂന്ന് പതിറ്റാണ്ടുകളുടെ അധികാരകാലം പീഡനങ്ങൾ, തിരോധാനങ്ങൾ, പൗരസ്വാതന്ത്ര്യത്തെ അടിച്ചമർത്തൽ എന്നിവയാൽ അടയാളപ്പെടുത്തി; 50 വർഷം മുമ്പ് കിഴക്കൻ ടിമോർ ആക്രമിച്ചത് ശീതയുദ്ധ കാലഘട്ടത്തിലെ ഏറ്റവും ക്രൂരമായ സൈനിക നടപടികളിൽ ഒന്നായിരുന്നു. </p>
<p> </p>
<p>എന്നിരുന്നാലും, സുഹാർട്ടോയുടെ നീണ്ട ഭരണം ആധുനിക ഇന്തോനേഷ്യയെ രൂപപ്പെടുത്തിയെന്നതിൽ സംശയമില്ല. ക്രൂരമായ ബലപ്രയോഗത്തിനുള്ള അദ്ദേഹത്തിന്റെ സന്നദ്ധത ഉണ്ടായിരുന്നിട്ടും, അദ്ദേഹത്തിന്റെ പ്രധാന ശ്രദ്ധ തന്റെ രാജ്യത്തിന് വികസനവും സ്ഥിരതയും കൊണ്ടുവരിക എന്നതായിരുന്നു. </p>
<p> </p>
<p>ഉയർന്ന തോതിലുള്ള അഴിമതി ഉണ്ടായിരുന്നിട്ടും, അദ്ദേഹം വലിയതോതിൽ വിജയിച്ചു. </p>
<p> </p>
<p>മൂന്ന് പതിറ്റാണ്ട് ഭരണകാലത്ത് ഇന്തോനേഷ്യയുടെ സമ്പദ്‌വ്യവസ്ഥ എല്ലാ വർഷവും ശരാശരി 7% വളർന്നു, അതേസമയം പണപ്പെരുപ്പം 1966-ൽ 600%-ൽ കൂടുതൽ ആയിരുന്നത് ഏകദേശം 10% ആയി. </p>
<p> </p>
<p>ഇന്തോനേഷ്യ ഇപ്പോൾ തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയാണ്. </p>
<p> </p>
<p>സുഹാർട്ടോ ഏറ്റവും കൂടുതൽ അഭിമാനിച്ചിരുന്ന പദവി "ബാപക് പെംബൻഗുനൻ" അഥവാ വികസനത്തിന്റെ പിതാവ് എന്നതായിരുന്നു.</p>
<p><br></p>
<p>എന്നിരുന്നാലും, അധികാരത്തിലിരിക്കെ കോടിക്കണക്കിന് ഡോളർ തട്ടിയെടുത്തതായി അദ്ദേഹത്തിനെതിരെ ആരോപണമുണ്ട്. </p>
<p> </p>
<p>1998-ൽ, സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് സുഹാർട്ടോ കടുത്ത എതിർപ്പിനെ നേരിട്ടപ്പോൾ, അദ്ദേഹം തന്റെ രാജ്യത്തുനിന്ന് സ്ഥാനമൊഴിയാനും താരതമ്യേന സമാധാനപരമായ ഒരു പരിവർത്തനം അനുവദിക്കാനുമുള്ള സമ്മാനം നൽകി. </p>
<p> </p>
<p>ഇന്ന്, പല ഇന്തോനേഷ്യക്കാരും സുഹാർട്ടോയുടെ ഭരണത്തിന്റെ നെഗറ്റീവ് വശങ്ങളേക്കാൾ കൂടുതൽ ഓർമ്മിക്കുന്നത് അതിന്റെ നല്ല വശങ്ങളായിരിക്കാം. </p>
<p><br></p>
<p>2008-ൽ 86 വയസ്സുള്ളപ്പോൾ അദ്ദേഹം മരിച്ചപ്പോൾ അദ്ദേഹത്തിന് ഒരു സംസ്ഥാന ബഹുമതിയോടെ ശവസംസ്കാരം ലഭിച്ചു. </p>
<p> </p>
<p>ഒരു ദശാബ്ദത്തിലേറെയായി, സുഹാർട്ടോയെ ദേശീയ നായകനായി പ്രഖ്യാപിക്കാൻ അദ്ദേഹത്തിന്റെ അനുയായികൾ ശ്രമിക്കുന്നുണ്ടായിരുന്നു . എന്നാൽ സുഹാർട്ടോയുടെ വിവാദപരമായ ഭരണ പാരമ്പര്യം കാരണം ഈ ശ്രമങ്ങൾ പരാജയപ്പെടുകയാണ് ഉണ്ടായതു . </p>
<p> </p>
<p>കഴിഞ്ഞ വർഷം, അദ്ദേഹത്തിന്റെ മുൻ മരുമകനായ പ്രബോവോയുടെ തിരഞ്ഞെടുപ്പ് ചരിത്രപരമായ പരിഷ്കരണവാദത്തിന്റെ ആശങ്കകൾ കൊണ്ടുവന്നു. </p>
<p> </p>
<p>പ്രബോവോ തന്റെ തിരഞ്ഞെടുപ്പ് വിജയ പ്രസംഗത്തിൽ മുൻ ഏകാധിപതിയുടെ ഭരണകൂടത്തെ പ്രശംസിച്ചു. അതിനുശേഷം, അദ്ദേഹത്തിന്റെ ഭരണകൂടം പുതിയ ചരിത്ര പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ ശ്രമിച്ചു, വിമർശകർ പറയുന്നതുപോലെ, പുതിയ ഓർഡർ കാലഘട്ടത്തിലെ അതിക്രമങ്ങളെ കുറച്ചുകാണുന്നു. </p>
<p> </p>
<p>സുഹാർട്ടോ ഭരണകൂടത്തിന് കീഴിൽ അവകാശ ലംഘനങ്ങളും യുദ്ധക്കുറ്റങ്ങളും ചുമത്തി മുൻ സൈനിക ജനറലായ പ്രബോവോയ്‌ക്കെതിരെ കേസെടുത്തു. </p>
<p> </p>
<p>1990 കളുടെ അവസാനത്തിൽ സുഹാർട്ടോ ഭരണകൂടത്തിന്റെ അവസാന നാളുകളിൽ നിരവധി ജനാധിപത്യ പ്രവർത്തകരെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ഒരു യൂണിറ്റിന് അദ്ദേഹം നേതൃത്വം നൽകിയെന്ന ആരോപണത്തിലൂടെയാണ് അദ്ദേഹം ഏറ്റവും കുപ്രസിദ്ധനായത്. 23 പേരിൽ ചിലർ രക്ഷപ്പെട്ടു, ഒരാൾ മരിച്ചു, 13 പേരെ ഇപ്പോഴും കാണാനില്ല. ഇന്തോനേഷ്യയുടെ നാലാമത്തെ പ്രസിഡന്റ് അബ്ദുറഹ്മാൻ വാഹിദിനെയും - പ്രാദേശികമായി ഗസ് ദൂർ എന്നറിയപ്പെടുന്ന - തൊഴിലാളി പ്രവർത്തകൻ മാർസിനയെയും - സുഹാർട്ടോയുടെ എതിരാളികളെയും തിങ്കളാഴ്ച ആദരിച്ചു. </p>
<p> </p>
<p>ആക്ടിവിസ്റ്റും ഫാക്ടറി തൊഴിലാളിയുമായ മാർസിനയെ 1993 ൽ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് ഭാഗമായി ഇന്തോനേഷ്യയിലെ തൊഴിലാളികളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടത്തിന്റെയും സുഹാർട്ടോയുടെ ഭരണത്തിൻ കീഴിലുള്ള അടിച്ചമർത്തലിന്റെയും പ്രതീകമായി അവരുടെ മരണം മാറുകയും ചെയ്തു . </p>
<p> </p>
<p>2009 ൽ മരിച്ച ഗസ് ദറിന് സുഹാർട്ടോയുമായി വളരെ മോശം ബന്ധമായിരുന്നു. പ്രായോഗിക സഹകരണം നിലനിർത്തിക്കൊണ്ടുതന്നെ വിമർശിക്കപ്പെട്ട സുഹാർട്ടോയെ പരസ്യമായി വെല്ലുവിളിച്ചതായി അദ്ദേഹം അറിയപ്പെടുന്നു. </p>
<p><br></p>
<p>വർഷങ്ങളോളം അദ്ദേഹം സഹിഷ്ണുതയുടെ ലിബറൽ ശബ്ദവും കൂടുതൽ ജനാധിപത്യപരമായ ഇന്തോനേഷ്യയുടെ വക്താവുമായിരുന്നു. </p>
<p> </p>
<p></p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/news/former-indonesian-dictator-suharto-declared-a-national-hero-1539019</guid>
<category><![CDATA[News]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Tue, 11 Nov 2025 09:24:42 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/special-stories/kavya-madhavan-pens-a-heartfelt-note-on-her-fathers-75th-birthday-1538803</link>
<title><![CDATA[അച്ഛന്റെ 75 ആം ജന്മദിനത്തിൽ ഹൃദയത്തിൽ തൊടുന്ന കുറിപ്പുമായി കാവ്യ മാധവൻ]]></title>
<enclosure length="48470" type="image/webp" url="https://www.kaumudiplus.com/h-upload/2025/11/10/2091726-kavya-father-birthday.webp"/>
<content:encoded><![CDATA[<figure> <img width='1133' height='516' src='https://www.kaumudiplus.com/h-upload/2025/11/10/2091726-kavya-father-birthday.webp'/><figcaption></figcaption></figure><p>നടി കാവ്യ മാധവനെപോലെ തന്നെ മലയാളികൾക്ക് പരിചിതമാണ് കാവ്യയുടെ മാതാപിതാക്കളായ പി മാധവനും ശ്യാമളയും .</p>
<p>കാവ്യയുടെ വളർച്ചയുടെ ഘട്ടങ്ങളിലെല്ലാം അതോടൊപ്പം സഞ്ചരിച്ച വ്യക്തികളായിരുന്നു ഇരുവരും .എന്നാൽ ഇക്കഴിഞ്ഞ ജൂണിൽ കാവ്യയുടെ അച്ഛൻ പി മാധവൻ അന്തരിച്ചു .</p>
<p>ഇപ്പോഴിതാ അദ്ദേഹത്തിന്റെ അസാന്നിധ്യത്തിൽ അച്ഛന്റെ 75 – ആം ജന്മദിനത്തിൽ സോഷ്യൽ മീഡിയയിലൂടെ ഹൃദയത്തിൽ തൊടുന്ന കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് കാവ്യ മാധവൻ .</p>
<p><b>കുറിപ്പിന്റെ പൂർണ രൂപം</b> </p>
<p>ഇന്ന് നവംബർ 10; അച്ഛന്റെ 75-ാം പിറന്നാൾ. അച്ഛൻ ഒരിക്കലും ഓർത്തിരിക്കാത്ത, ആഘോഷിക്കാത്ത ദിവസം. അച്ഛന്റെ സന്തോഷങ്ങൾ എപ്പോഴും ഞങ്ങളായിരുന്നു. പക്ഷേ ഈ പിറന്നാൾ വലിയ ആഘോഷമാക്കണമെന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. അതിനായി അച്ഛൻ അറിയാതെ കുറെയേറെ കാര്യങ്ങൾ നേരത്തെ പ്ലാൻ ചെയ്തിരുന്നു.എന്റെ ഓരോ പിറന്നാളും ജീവിതത്തിലെ ഏറ്റവും മനോഹരമായ ഓരോ ഓർമകളാക്കിയ അച്ഛന്റെ ഈ 75–ാം പിറന്നാൾ ഏറ്റവും ഗംഭീരമാക്കാനുള്ള തയാറെടുപ്പുകൾ. പക്ഷേ...അച്ഛന് തിരക്കായി…എഴുപത്തിയഞ്ചാം പിറന്നാൾ ദിനത്തിൽ ഏഴു തിരിയിട്ട വിളക്ക് പോൽ തെളിയുന്ന അച്ഛന്റെ ഓർമകൾക്ക് മുമ്പിൽ ഹൃദയാഞ്‌ജലി’.കാവ്യ കുറിച്ചത് ഇങ്ങിനെ ആയിരുന്നു .</p>
<p>തന്റെ കൂടെ ഇപ്പോഴും ഉണ്ടായിരുന്ന തന്റെ നട്ടെല്ലാണ് മാതാപിതാൾ എന്ന് കാവ്യ പല സന്ദര്ഭങ്ങളിലും പറഞ്ഞിട്ടുണ്ട് .</p>
<p> </p>
<p><br><br></p>
<p><br></p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/special-stories/kavya-madhavan-pens-a-heartfelt-note-on-her-fathers-75th-birthday-1538803</guid>
<category><![CDATA[Special Stories]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Mon, 10 Nov 2025 11:18:51 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/movies/pictures-of-suchitra-mohanlal-and-her-daughter-vismaya-visiting-mookambika-go-viral-1538794</link>
<title><![CDATA[സുചിത്ര മോഹൻലാലും മകൾ വിസ്മയയും മൂകാംബിക ദർശനം നടത്തിയതിന്റെ ചിത്രങ്ങൾ വൈറൽ]]></title>
<enclosure length="116584" type="image/webp" url="https://www.kaumudiplus.com/h-upload/2025/11/10/2091715-vismaya-mohanlal-mookambika.webp"/>
<content:encoded><![CDATA[<figure> <img width='1200' height='675' src='https://www.kaumudiplus.com/h-upload/2025/11/10/2091715-vismaya-mohanlal-mookambika.webp'/><figcaption></figcaption></figure><p>നടൻ മോഹൻലാലിൻറെ ഭാര്യ സുചിത്ര മോഹൻലാലും മകൾ വിസ്മയ മോഹൻലാലും മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തിയതിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി കൊണ്ടിരിക്കുകയാണ് .</p>
<p>അച്ഛന്റെയും ചേട്ടന്റെയും പാത പിന്തുടർന്ന് അഭിനയരംഗത്തേക്ക് ചുവടു വെയ്ക്കുന്ന വിസ്മയ ഇതിനു മുന്നോടി ആയി 'അമ്മ സുചിത്രയ്‌ക്കൊപ്പമാണ് മൂകാംബിക ദേവിയുടെ ദർശനം തേടി എത്തിയത് .</p>
<p>ഇരുവരും ക്ഷേത്രാചാര പ്രകാരമുള്ള പൂജകളിലും ചടങ്ങുകളിലും പങ്കെടുത്തതിനുശേഷമാണ് മടങ്ങിയത് .</p>
<p>ആശിർവാദ് സിനിമാസിന്റെ ബാനറിൽ നിർമ്മിച്ച് ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന സിനിമയിലൂടെയാണ് വിസ്മയ അരങ്ങേറ്റം കുറിക്കുന്നത് .</p>
<p>കഴിഞ്ഞദിവസം ചിത്രത്തിന്റെ പൂജ ചടങ്ങുകൾ കഴിഞ്ഞദിവസം കൊച്ചിയിൽ വെച്ച് നടന്നിരുന്നു . </p>
<p> </p>
<p></p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/movies/pictures-of-suchitra-mohanlal-and-her-daughter-vismaya-visiting-mookambika-go-viral-1538794</guid>
<category><![CDATA[Movies]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Mon, 10 Nov 2025 10:58:36 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/news/abhinaya-leaves-the-world-of-isolation-and-pain-1538788</link>
<title><![CDATA[ഒറ്റപ്പെടലിന്റെയും വേദനകളുടെയും ലോകത്തുനിന്ന് അഭിനയ് വിടവാങ്ങി]]></title>
<enclosure length="12648" type="image/webp" url="https://www.kaumudiplus.com/h-upload/2025/11/10/2091709-abhinay.webp"/>
<content:encoded><![CDATA[<figure> <img width='719' height='406' src='https://www.kaumudiplus.com/h-upload/2025/11/10/2091709-abhinay.webp'/><figcaption></figcaption></figure><p>തമിഴ് നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ അഭിനയ് കിങ്ങർ അന്തരിച്ചു .</p>
<p>കരൾ രോഗബാധിതനായി വളരെ കാലമായി ചികിത്സയിലായിരുന്നു അദ്ദേഹം .</p>
<p>മലയാളിയായിരുന്ന നടി രാധാമണിയുടെ മകനായ അഭയ് അഭയ് ‘തുള്ളുവതോ ഇളമൈ’,‘സൊല്ല സൊല്ല ഇനിക്കും’, ‘പാലൈവാന സോലൈ’, ‘ജംക്ഷൻ’, ‘സിങ്കാര ചെന്നൈ’, ‘പൊൻ മേഘലൈ ‘തുപ്പാക്കി’, ‘അൻജാൻ’ തുടങ്ങിയ ഒട്ടനവധി ചിത്രങ്ങളിലും കൈ എത്തും ദൂരത്തിൽ കിഷോർ എന്ന കഥാപാത്രത്തെയും അവിസ്മരണീയമാക്കിയിട്ടുണ്ട്.</p>
<p>2014ൽ റിലീസ് ചെയ്ത ‘വല്ലവനക്കും പുല്ലും ആയുധം’ എന്ന സിനിമയിലാണ് അഭിനയ് കിങ്ങർ അവസാനമായി അഭിനയിച്ചത് .</p>
<p>കടുത്ത കരൾരോഗത്തോടൊപ്പം തന്നെ സാമ്പത്തിക പ്രതിസന്ധിയും അദ്ദേഹം നേരിട്ടിരുന്നു .വളരെ പ്രയാസത്തോടെയാണ് അദ്ദേഹം ജീവിതം മുന്നോട്ടുകൊണ്ടുപോയ്‌കൊണ്ടിരുന്നത് .</p>
<p><br></p>
<p>ദേശീയ പുരസ്‌കാരം നേടിയ ഉത്തരായനം ഉൾപ്പെടെ ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള മലയാളിയായ രാധാമണി അർബുദ രോഗത്തെ തുടർന്ന് 2019-ൽ മരണപ്പെട്ടതോടെ അഭിനയ് ജീവിതത്തിൽ ആകെ ഒറ്റപ്പെട്ട അവസ്ഥയിൽ ആയിരുന്നു . </p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/news/abhinaya-leaves-the-world-of-isolation-and-pain-1538788</guid>
<category><![CDATA[News]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Mon, 10 Nov 2025 10:36:15 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/special-stories/actor-janardhanan-reveals-that-he-had-an-affair-with-another-woman-eighteen-years-ago-1537319</link>
<title><![CDATA[പതിനെട്ടു വർഷം മുൻപ് മറ്റൊരു സ്ത്രീയുമായി തനിക്ക് ബന്ധമുണ്ടായിരുന്നു എന്ന വെളിപ്പെടുത്തലുമായി നടൻ ജനാർദ്ദനൻ]]></title>
<enclosure length="31900" type="image/webp" url="https://www.kaumudiplus.com/h-upload/2025/11/03/2089517-janardhanan.webp"/>
<content:encoded><![CDATA[<figure> <img width='1200' height='675' src='https://www.kaumudiplus.com/h-upload/2025/11/03/2089517-janardhanan.webp'/><figcaption></figcaption></figure><p>പതിനെട്ടു വർഷങ്ങൾക്കു മുൻപ് തനിക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നെന്നും ഇക്കാര്യം തന്റെ ഭാര്യക്ക് അറിയാമായിരുന്നെന്നും തുറന്നുപറഞ്ഞിരിക്കുകയാണ് മലയാളികളുടെ പ്രിയ നടൻ ജനാർദ്ദനൻ .</p>
<p>ആ സ്ത്രീയുമായി ബന്ധത്തിലായിരുന്നപ്പോൾ അവർക്ക് വേണ്ടി ഒരുപാട് സഹായങ്ങൾ ചെയ്തു കൊടുത്തിട്ടുണ്ടെന്നും അവസാനം അവരുടെ മകൻ വലിയ നിലയിൽ എത്തിയപ്പോൾ ഈ ബന്ധവുമായി മുന്നോട്ട് പോകുന്നത് വളരെയധികം മോശമാണെന്നും ആരെങ്കിലും അറിഞ്ഞാൽ വളരെ നാണക്കേടാകുമെന്നു കരുതി ഉപേക്ഷിക്കേണ്ടി വന്നെന്നും ജനാർദ്ദനൻ പറഞ്ഞു .</p>
<p>ജീവിതത്തിൽ താൻ എടുത്ത വളരെയധികം തെറ്റായിപോയ ഒരു തീരുമാനം ആയിരുന്നു ആ ബന്ധം എന്നും അദ്ദേഹം പറഞ്ഞു .</p>
<p>നടന്ന കാര്യങ്ങൾ എല്ലാം തന്നെ തന്റെ ഭാര്യക്ക് അറിയാവുന്നതായിരുന്നു ,തന്റെ ഭാര്യക്ക് തന്നെ ചെറുപ്പം മുതൽ അറിയാമായിരുന്നു ,തന്നെകുറിച്ചു മറ്റൊരു തരത്തിലുമുള്ള തെറ്റിദ്ധാരണകളും അവരുടെ മനസ്സിൽ ഉണ്ടായിരുന്നില്ലെന്നും വളരെ നല്ല സ്റ്റാൻഡേർഡ് ഓഫ് ലിവിങ് ആയിരുന്നു അവരോടൊപ്പം ഉള്ളതെന്നുമാണ് അദ്ദേഹം പറയുന്നത് .</p>
<p>ഈ ഒരു സംഭവം അല്ലാതെ മറ്റൊരു തരത്തിലുള്ള ബ്ലാക്ക്മാർക്കും തന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .</p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/special-stories/actor-janardhanan-reveals-that-he-had-an-affair-with-another-woman-eighteen-years-ago-1537319</guid>
<category><![CDATA[Special Stories]]></category>
<dc:creator><![CDATA[Rajesh]]></dc:creator>
<pubDate>Mon, 03 Nov 2025 11:53:03 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/movies/the-title-teaser-of-the-new-film-dc-starring-famous-tamil-director-lokesh-kanagaraj-is-causing-a-lot-of-discussion-1537314</link>
<title><![CDATA[പ്രശസ്ത തമിഴ് സംവിധായകൻ ലോകേഷ് കനകരാജ് നായകനാകുന്ന പുതിയ ചിത്രമായ ഡി സി യുടെ ടൈറ്റിൽ ടീസർ വളരെയധികം ചർച്ചയാകുന്നു]]></title>
<enclosure length="6492" type="image/webp" url="https://www.kaumudiplus.com/h-upload/2025/11/03/2089504-lokeshkanagaraj.webp"/>
<content:encoded><![CDATA[<figure> <img width='351' height='267' src='https://www.kaumudiplus.com/h-upload/2025/11/03/2089504-lokeshkanagaraj.webp'/><figcaption></figcaption></figure><p>സംവിധായകൻ ലോകേഷ് കനകരാജ് നായകനായി അരുൺ മാതേശ്വരൻ ഒരുക്കുന്ന പുതിയ ചിത്രമായ ഡിസി യുടെ ടൈറ്റിൽ ടീസർ വളരെയധികം സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് .</p>
<p><br></p>
<p>അസാമാന്യ സംവിധാന മികവുകൊണ്ട് സിനിമ പ്രേമികളെ വിസ്മയിപ്പിച്ച ലോകേഷിന്റെ മാസ്സ് ഗെറ്റപ്പിലുള്ള ചിത്രങ്ങൾ പുറത്തു വന്നതോടുകൂടി സിനിമയ്ക്കായുള്ള കാത്തിരിപ്പിൽ ആണ് ആരാധകർ .</p>
<p>നടി വമിഖ ഗബ്ബിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്, ലോകേഷ് കനകരാജ് ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് ഇതെന്നുമുള്ള സവിശേഷതയും ചിത്രത്തിനുണ്ട് .</p>
<p>സൺ പിക്‌ചേഴ്‌സ് നിർമ്മിക്കുന്ന ചിത്രത്തിൽ ദേവ്‌ദാസ് എന്ന കഥാപാത്രത്തെയാണ് ലോകേഷ് അവതരിപ്പിക്കുന്നത് .ചിത്രം അടുത്ത വർഷം തീയേറ്ററുകളിൽ എത്തും . </p>
<p>അരുൺ മാതേശ്വരനും ഫ്രാങ്ക്ലിൻ ജേക്കബും സംഭാഷണങ്ങൾ ഒരുക്കുന്ന ചിത്രത്തിന് അരുൺ രഞ്ജൻ തിരക്കഥ ഒരുക്കുന്നു. </p>
<p>ചിത്രത്തിന്റെ സംഗീതം അനിരുദ്ധും ഛായാഗ്രഹണം മുകേഷ് ജിയും നിർവഹിക്കും. എഡിറ്റിംഗ് ജി.കെ. പ്രസന്ന, കലാസംവിധാനം കണ്ണൻ എസ്. </p>
<p>ചിത്രത്തിന്റെ ഷൂട്ടിംഗ് വേഗത്തിൽ പുരോഗമിക്കുകയാണെന്നും അടുത്ത വർഷം ജനുവരിയിൽ മുഴുവൻ ചിത്രവും പൂർത്തിയാകുമെന്നും അണിയറപ്രവർത്തകർ അറിയിച്ചു . </p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/movies/the-title-teaser-of-the-new-film-dc-starring-famous-tamil-director-lokesh-kanagaraj-is-causing-a-lot-of-discussion-1537314</guid>
<category><![CDATA[Movies]]></category>
<dc:creator><![CDATA[Rajesh]]></dc:creator>
<pubDate>Mon, 03 Nov 2025 11:30:23 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/crime/the-search-continues-for-the-accused-in-the-case-of-the-abduction-and-gang-rape-of-a-college-student-in-coimbatore-1537298</link>
<title><![CDATA[കോയമ്പത്തൂരിൽ കോളേജ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികൾക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുന്നു]]></title>
<enclosure length="20526" type="image/webp" url="https://www.kaumudiplus.com/h-upload/2025/11/03/2089474-rape-case-coimbatore.webp"/>
<content:encoded><![CDATA[<figure> <img width='740' height='405' src='https://www.kaumudiplus.com/h-upload/2025/11/03/2089474-rape-case-coimbatore.webp'/><figcaption></figcaption></figure><p>കോയമ്പത്തൂരിൽ കോളേജ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികൾക്കുവേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കി തമിഴ്നാട് പോലീസ് .</p>
<p>കോയമ്പത്തൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഞായറാഴ്ച രാത്രിയാണ് സംഭവം.</p>
<p>കോയമ്പത്തൂരിൽ പഠിക്കുന്ന മധുര സ്വദേശിനിയായ യുവതിയാണ് അതിക്രമത്തിന് ഇരയായത്. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.</p>
<p>വിദ്യാർത്ഥിനി പുരുഷ സുഹൃത്തിനൊപ്പം രാത്രി 11 മണിക്ക് വിമാനത്താവളത്തിന് സമീപത്തെ ബൃന്ദാവൻ നഗറിലൂടെ കാറിൽ ഇരിക്കുകയായിരുന്നു. </p>
<p>ഈ സമയത്ത് മൂന്നംഗ സംഘം കാറിനടുത്തെത്തി, വടിവാൾ കൊണ്ട് ആക്രമിച്ചശേഷം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. മറ്റൊരു സ്ഥലത്തു കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. </p>
<p> </p>
<p>പീഡനത്തിന് ശേഷം അക്രമി സംഘം സ്ഥലംവിട്ടു. </p>
<p>ആക്രമണത്തിൽ പരിക്കേറ്റ സുഹൃത്താണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തുമ്പോൾ പെൺകുട്ടി അർധനഗ്നയായി അബോധാവസ്ഥയിലായിരുന്നു. </p>
<p>വിദ്യാർത്ഥിനിയെ ഉടൻ തന്നെ പൊലീസ് ആശുപത്രിയിലാക്കി.</p>
<p> ഗുരുതരമായി പരിക്കേറ്റ സുഹൃത്ത് കോയമ്പത്തൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.</p>
<p>പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.</p>
<p> അക്രമികളെ പിടികൂടുന്നതിനായി ഏഴു പ്രത്യേക സംഘത്തെയും കോയമ്പത്തൂർ സിറ്റി പൊലീസ് കമ്മീഷണർ നിയോഗിച്ചിട്ടുണ്ട്. </p>
<p>ഫോറൻസിക് വിദഗ്ധർ അടക്കം സ്ഥലത്തെത്തി തെളിവെടുത്തു. ഉടൻ തന്നെ പ്രതികളെ പിടികൂടാനാകുമെന്ന് പൊലീസ് പ്രതീക്ഷ പ്രകടിപ്പിച്ചു.</p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/crime/the-search-continues-for-the-accused-in-the-case-of-the-abduction-and-gang-rape-of-a-college-student-in-coimbatore-1537298</guid>
<category><![CDATA[Crime]]></category>
<dc:creator><![CDATA[Rajesh]]></dc:creator>
<pubDate>Mon, 03 Nov 2025 10:46:23 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/news/the-construction-of-a-state-of-the-art-specialty-hospital-built-in-nilakkal-for-the-health-care-of-pilgrims-aimed-at-the-sabarimala-mandala-makaravilakku-pilgrimage-will-be-inaugurated-tomorrow-1537285</link>
<title><![CDATA[ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനം ലക്ഷ്യമിട്ടുകൊണ്ട്  തീർത്ഥാടകരുടെ ആരോഗ്യസംരക്ഷണത്തിനായി നിലയ്ക്കലിൽ നിർമ്മിച്ച അത്യാധുനിക സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ നിർമ്മാണോദ്‌ഘാടനം നാളെ]]></title>
<enclosure length="15314" type="image/webp" url="https://www.kaumudiplus.com/h-upload/2025/11/03/2089442-nilaykkal-hospital.webp"/>
<content:encoded><![CDATA[<figure> <img width='524' height='317' src='https://www.kaumudiplus.com/h-upload/2025/11/03/2089442-nilaykkal-hospital.webp'/><figcaption></figcaption></figure><p>പത്തനംതിട്ട :ശബരിമല മകരവിളക്ക് തീർത്ഥാടനം ആരംഭിക്കാൻ ഇനി കുറച്ചുനാളുകൾ മാത്രം അവശേഷിക്കെ തീർത്ഥാടകരുടെ ആരോഗ്യസംരക്ഷണം മുന്നിൽ കണ്ടുകൊണ്ട് നിലയ്ക്കലിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ സ്പെഷ്യലിറ്റി ഹോസ്പിറ്റൽ യാഥാർഥ്യത്തിലേക്ക് .</p>
<p> നാട്ടുകാര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും സേവനം ലഭ്യമാകുന്ന രീതിയിലാണ് സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ വിഭാവനം ചെയ്തിരിക്കുന്നത്.</p>
<p>നിലയ്ക്കലില്‍ ദേവസ്വം ബോര്‍ഡ് അനുവദിച്ച ഭൂമിയില്‍ 6.12 കോടി രൂപയോളം ചെലവഴിച്ചാണ് സ്പെഷ്യാലിറ്റി ആശുപത്രി സജ്ജമാക്കുന്നത്. </p>
<p>ആശുപത്രിയുടെ നിര്‍മാണ ഉദ്ഘാടനം ചൊവ്വാഴ്ച 12 മണിക്ക് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. </p>
<p>ശബരിമലയില്‍ എത്തുന്ന തീര്‍ഥാടകരുടെ ആരോഗ്യ സംരക്ഷണം മുന്നില്‍ കണ്ടാണ് നിലയ്ക്കലില്‍ ശബരിമല ബേസ് ക്യാമ്പ് ആശുപത്രി കെട്ടിടം ഒരുങ്ങുന്നത്.</p>
<p>10700 ചതുരശ്ര വിസ്തീര്‍ണത്തില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്‌ലോറില്‍ റിസപ്ഷന്‍, പൊലീസ് ഹെല്‍പ്പ് ഡെസ്‌ക്, 3 ഒപി മുറികള്‍, അത്യാഹിത വിഭാഗം, നഴ്സസ് സ്റ്റേഷന്‍, ഇസിജി റൂം, ഐസിയു, ഫാര്‍മസി, സ്റ്റോര്‍ ഡ്രസിങ് റൂം, പ്ലാസ്റ്റര്‍ റൂം, ലാബ്, സാമ്പിള്‍ കളക്ഷന്‍ ഏരിയ, ഇ-ഹെല്‍ത്ത് റൂം, ഇലക്ട്രിക്കല്‍ പാനല്‍ റൂം, ലിഫ്റ്റ് റൂം, ടോയ്ലറ്റ് എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു.</p>
<p> ഒന്നാം നിലയില്‍ എക്സ്-റേ റൂം, ഓഫീസ് റൂം, ഡോക്ടേഴ്സ് റൂം, മൈനര്‍ ഓപ്പറേഷന്‍ തിയേറ്റര്‍, സ്‌ക്രബ്ബ്, ഓട്ടോക്ലവ്, ഡ്രസ്സിംഗ് റൂം, സ്റ്റോര്‍ റൂം എന്നിവയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.</p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/news/the-construction-of-a-state-of-the-art-specialty-hospital-built-in-nilakkal-for-the-health-care-of-pilgrims-aimed-at-the-sabarimala-mandala-makaravilakku-pilgrimage-will-be-inaugurated-tomorrow-1537285</guid>
<category><![CDATA[News]]></category>
<dc:creator><![CDATA[Rajesh]]></dc:creator>
<pubDate>Mon, 03 Nov 2025 10:20:15 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/news/a-young-woman-tourist-from-mumbai-shares-her-ordeal-with-taxi-drivers-in-munnar-1537280</link>
<title><![CDATA[മൂന്നാറിലെ  ടാക്സി ഡ്രൈവർമാരിൽ നിന്നും നേരിട്ട ദുരനുഭവം പങ്കുവെച്ചു മുംബൈ സ്വദേശിനിയായ വിനോദ സഞ്ചാരി]]></title>
<enclosure length="15440" type="image/webp" url="https://www.kaumudiplus.com/h-upload/2025/11/03/2089433-mumbai-tourist.webp"/>
<content:encoded><![CDATA[<figure> <img width='489' height='281' src='https://www.kaumudiplus.com/h-upload/2025/11/03/2089433-mumbai-tourist.webp'/><figcaption></figcaption></figure><p>മൂന്നാറിലെത്തിയ മുംബൈ സ്വദേശിയായ യുവതിക്ക് ടാക്സി ഡ്രൈവർമാരിൽ നിന്ന് മോശം അനുഭവം നേരിട്ടതായി പരാതി.</p>
<p> ഊബർ ടാക്സി വിളിച്ച് യാത്രചെയ്യാൻ ശ്രമിച്ചപ്പോൾ മൂന്നാറിലെ ഡ്രൈവർമാർ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയെന്ന വിവരം സാമൂഹ്യ മാധ്യമ അക്കൗണ്ടിലൂടെയാണ് യുവതി വെളിപ്പെടുത്തിയത്.</p>
<p> മുംബൈയിൽ അസി. പ്രൊഫസറായി ജോലി നോക്കുന്ന ജാൻവിയെയാണ് ഭീഷണിപ്പെടുത്തിയത്. വിനോദയാത്രയുടെ ഭാഗമായി ഓക്ടോബർ 30ന് മൂന്നാറിലെത്തിയപ്പോഴാണ് മോശം അനുഭവമുണ്ടായത്.</p>
<p> സ്ഥലത്തെത്തിയ പൊലീസും ടാക്സി ഡ്രൈവർമാർക്ക് അനുകൂല നിലപാടെടുത്തെന്നും യുവതിയുടെ വീഡിയോയിൽ പറയുന്നു. </p>
<p>ഇത്രയും മോശം അനുഭവമുണ്ടായതിനാൽ ഇനി കേരളത്തിലേക്കില്ലെന്നും പറഞ്ഞാണ് ജാൻവി വീഡിയോ അവസാനിപ്പിക്കുന്നത്.</p>
<p>വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായതിന് പിന്നാലെ സംഭവത്തിൽ മൂന്നാർ പൊലീസ് സ്വമേധയാ കേസെടുത്തു..</p>
<p> സംഭവവുമായി ബന്ധപ്പെട്ട് എസ് ഐ ജോർജ് കുര്യനെയും എഎസ്‌ഐ സാജു പൗലോസിനെയും സസ്‌പെൻഡ് ചെയ്തു. </p>
<p> </p>
<p></p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/news/a-young-woman-tourist-from-mumbai-shares-her-ordeal-with-taxi-drivers-in-munnar-1537280</guid>
<category><![CDATA[News]]></category>
<dc:creator><![CDATA[Rajesh]]></dc:creator>
<pubDate>Mon, 03 Nov 2025 10:03:07 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/news/around-100-students-of-a-private-residential-madrasa-in-west-bengals-purva-burdwan-district-have-been-admitted-to-hospital-after-suffering-from-food-poisoning-1537147</link>
<title><![CDATA[പശ്ചിമ ബംഗാളിലെ പൂർവ ബർദ്വാൻ ജില്ലയിലെ സ്വകാര്യ റെസിഡൻഷ്യൽ മദ്രസയിലെ നൂറോളം വിദ്യാർത്ഥികളെ  ഭക്ഷ്യവിഷ ബാധ ഏറ്റതിനെത്തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചു .]]></title>
<enclosure length="22218" type="image/webp" url="https://www.kaumudiplus.com/h-upload/2025/11/02/2089252-madrasa-news.webp"/>
<content:encoded><![CDATA[<figure> <img width='662' height='375' src='https://www.kaumudiplus.com/h-upload/2025/11/02/2089252-madrasa-news.webp'/><figcaption></figcaption></figure><p>കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പൂർവ ബർദ്വാൻ ജില്ലയിലെ സ്വകാര്യ റെസിഡൻഷ്യൽ മദ്രസയിലെ നൂറോളം വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷ ബാധയേറ്റു . </p>
<p>ഓസ്ഗ്രാമിലെ പിച്കുരി നവാബിയ മദ്രസയിലെ വിദ്യാർത്ഥികളെയാണ് ആശുപത്രിയിൽപ്രവേശിപ്പിച്ചത് .</p>
<p> ശനിയാഴ്ച രാവിലെയോടെയാണ് അസുഖം ആദ്യമായി റിപ്പോർട്ട് ചെയ്തത്. ഏകദേശം 7-8 വിദ്യാർത്ഥികൾക്കാണ് ആദ്യം വയറുവേദന, ഛർദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. </p>
<p>പിന്നീട് രോഗം ബാധിച്ച വിദ്യാർത്ഥികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു. മദ്രസ അധികൃതർ ആദ്യം കുട്ടികളെ ഗുസ്കാര പ്രൈമറി ഹെൽത്ത് സെൻററിലേക്ക് മാറ്റിയെങ്കിലും രാത്രിയോടെ കൂടുതൽ ചികിത്സയ്ക്കായി അവരെ ബർദ്വാൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.കുട്ടികൾ അപകടനില തരണം ചെയ്തതായി അറിയിക്കുന്നു .</p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/news/around-100-students-of-a-private-residential-madrasa-in-west-bengals-purva-burdwan-district-have-been-admitted-to-hospital-after-suffering-from-food-poisoning-1537147</guid>
<category><![CDATA[News]]></category>
<dc:creator><![CDATA[Rajesh]]></dc:creator>
<pubDate>Sun, 02 Nov 2025 10:34:53 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/news/23-killed-in-mexico-supermarket-explosion-1537146</link>
<title><![CDATA[മെക്സിക്കോയിൽ  സൂപ്പർമാർക്കറ്റിലുണ്ടായ സ്‌ഫോടനത്തിൽ 23 പേർക്ക് ജീവൻ നഷ്ടമായി]]></title>
<enclosure length="37254" type="image/webp" url="https://www.kaumudiplus.com/h-upload/2025/11/02/2089251-mexicoo-fire.webp"/>
<content:encoded><![CDATA[<figure> <img width='900' height='506' src='https://www.kaumudiplus.com/h-upload/2025/11/02/2089251-mexicoo-fire.webp'/><figcaption></figcaption></figure><p>സൊനോറ: മെക്‌സിക്കോയിലെ സൂപ്പർ മാർക്കറ്റിലുണ്ടായ സ്ഫോടനത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ23 പേർ കൊല്ലപ്പെട്ടു.</p>
<p> 12ലേറെ പേർക്ക് ഈ അപകടത്തിൽ പരിക്കേൽക്കുകയും ചെയ്തു . മെക്‌സിക്കോയിലെ വടക്കൻ സംസ്ഥാനമായ സൊനോറയുടെ തലസ്ഥാനമായ ഹെർമോസില്ലോയിലാണ് ഇത്തരത്തിൽ അതി ദാരുണമായസംഭവം ഉണ്ടായതു . </p>
<p>സ്ഫോടനത്തിന് പിന്നാലെയുണ്ടായ തീപിടിത്തത്തിലാണ് ആളുകൾ മരിച്ചതെന്നും സ്ഫോടനമുണ്ടാകാനുള്ള കാരണത്തെക്കുറിച്ച് വ്യക്തമല്ലെന്നും അധികൃതർ അറിയിച്ചു.</p>
<p>രാജ്യത്തെ പ്രധാന ഉത്സവങ്ങളിലൊന്നായ ഡേ ഓഫ് ദ ഡെഡുമായി ബന്ധപ്പെട്ട ആഘോഷങ്ങൾക്കുള്ള ഒരുക്കത്തിനിടെയാണ് ദുരന്തം.</p>
<p>വിഷവാതം ശ്വസിച്ചാണ് കൂടുതൽ മരണങ്ങളുമെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി സാലസ് ഷാവേസ് പറഞ്ഞു. തീപിടിത്തത്തിന്റെ യഥാർഥ കാരണം വ്യക്തമല്ല. </p>
<p></p>
<p><br><br></p>
<p><br></p>
<p><br></p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/news/23-killed-in-mexico-supermarket-explosion-1537146</guid>
<category><![CDATA[News]]></category>
<dc:creator><![CDATA[Rajesh]]></dc:creator>
<pubDate>Sun, 02 Nov 2025 10:26:28 GMT</pubDate>
</item>
</channel>
</rss>
