<?xml version="1.0" encoding="UTF-8" standalone="no"?>
<rss xmlns:atom="http://www.w3.org/2005/Atom" xmlns:content="http://purl.org/rss/1.0/modules/content/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
<channel>
<title><![CDATA[News]]></title>
<description><![CDATA[Kaumudi Plus]]></description>
<link>https://www.kaumudiplus.com/news</link>
<image>
<url>https://www.kaumudiplus.com/images/logo.png</url>
<title>News</title>
<link>https://www.kaumudiplus.com/news</link>
</image>
<lastBuildDate>Thu, 18 Jun 2026 10:32:30 GMT</lastBuildDate>
<atom:link href="https://www.kaumudiplus.com/category/news/google_feeds.xml" rel="self" type="application/rss+xml"/>
<atom:link href="https://pubsubhubbub.appspot.com/" rel="hub" type="application/rss+xml"/>
<pubDate>Thu, 18 Jun 2026 10:32:30 GMT</pubDate>
<copyright><![CDATA[Kaumudi Plus]]></copyright>
<language><![CDATA[ml]]></language>
<ttl>1</ttl>
<category><![CDATA[News]]></category>
<item>
<link>https://www.kaumudiplus.com/news/india-uk-free-trade-agreement-to-come-into-effect-from-july-15-1603451</link>
<title><![CDATA[ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ ജൂലൈ പതിനഞ്ച് മുതൽ പ്രാബല്യത്തിൽ]]></title>
<enclosure length="52866" type="image/webp" url="https://www.kaumudiplus.com/h-upload/2026/06/18/2202508-india-uk-vyapara.webp"/>
<content:encoded><![CDATA[<figure> <img width='735' height='412' src='https://www.kaumudiplus.com/h-upload/2026/06/18/2202508-india-uk-vyapara.webp'/><figcaption></figcaption></figure><p> ദില്ലി :ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ജൂലൈ 15 മുതല്‍ പ്രാബല്യത്തില്‍ വരും. സ്റ്റീല്‍ വ്യാപാരവുമായി ബന്ധപ്പെട്ട ചില തര്‍ക്കങ്ങള്‍ പരിഹരിച്ചതിനുശേഷമാണ് 11 മാസം മുമ്പ് ഒപ്പുവെച്ച കരാര്‍ നടപ്പിലാകുന്നത്. ഇതോടുകൂടി ഇന്ത്യയുടെ കയറ്റുമതികളില്‍ 99% വരെ യുകെയിലേക്ക് തീരുവയില്ലാതെ കയറ്റി അയ്ക്കാനാവും. </p>
<p> </p>
<p>പ്രോസസ്ഡ് ഫുഡ് ഉല്‍പ്പന്നങ്ങള്‍ക്കുള്ള 70% വരെ ഉണ്ടായിരുന്ന തീരുവ പൂജ്യമായി കുറയുമെന്നത് ഇന്ത്യക്ക് ലഭിക്കുന്ന പ്രധാന നേട്ടമാണ്. സമുദ്രോല്‍പ്പന്നങ്ങള്‍ക്ക് 21.5%, എന്‍ജിനീയറിങ് ഉല്‍പ്പന്നങ്ങള്‍ക്കും ഓട്ടോ ഘടകങ്ങള്‍ക്കും 18%, തുകല്‍-പാദരക്ഷാ ഉല്‍പ്പന്നങ്ങള്‍ക്ക് 16%, വസ്ത്രങ്ങള്‍ക്കും ടെക്‌സ്‌റ്റൈല്‍ ഉല്‍പ്പന്നങ്ങള്‍ക്കും 12%, രാസവസ്തുക്കള്‍ക്കും ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍ക്കും 8% എന്നിങ്ങനെ ഉണ്ടായിരുന്ന തീരുവകള്‍ പൂജ്യത്തിലേക്ക് മാറും.ഇന്ത്യയിലെയും യുകെയിലെയും താല്‍ക്കാലിക തൊഴിലാളികള്‍ക്ക് ഇരുരാജ്യങ്ങളിലും സാമൂഹ്യസുരക്ഷാ സംഭാവനകള്‍ അടയ്‌ക്കേണ്ട സാഹചര്യം ഒഴിവാക്കുന്ന ഡബിള്‍ കോണ്‍ട്രിബ്യൂഷന്‍ കണ്‍വെന്‍ഷന്‍ കരാറും ജൂലൈ 15 മുതല്‍ പ്രാബല്യത്തില്‍ വരും. 75,000ത്തിലധികം ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കും 900ലധികം കമ്പനികള്‍ക്കും ഇതിന്റെ ഗുണം ലഭിക്കുമെന്നാണ് പ്രതീക്ഷ.</p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/news/india-uk-free-trade-agreement-to-come-into-effect-from-july-15-1603451</guid>
<category><![CDATA[News]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Thu, 18 Jun 2026 10:32:26 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/news/political-crisis-in-maharashtra-uddhav-thackerays-faction-on-the-verge-of-split-six-mps-abstain-from-parliamentary-meeting-1603436</link>
<title><![CDATA[മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി ;ഉദ്ധവ് താക്കറെ പക്ഷം പിളർപ്പിലേക്ക്; പാർലമെന്ററി യോഗത്തിൽ നിന്നുംആറ് എംപിമാർ വിട്ടുനിന്നു]]></title>
<enclosure length="13180" type="image/webp" url="https://www.kaumudiplus.com/h-upload/2026/06/18/2202479-thakkare.webp"/>
<content:encoded><![CDATA[<figure> <img width='498' height='279' src='https://www.kaumudiplus.com/h-upload/2026/06/18/2202479-thakkare.webp'/><figcaption></figcaption></figure><p>മുംബൈ: മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന ഔദ്യോഗിക വിഭാഗത്തിൽ പിളർപ്പ് . പാർട്ടിയിലെ ആകെ ഒമ്പത് ലോക്‌സഭാ എംപിമാരിൽ ആറ് പേരും വ്യാഴാഴ്ച ചേർന്ന നിർണ്ണായക പാർലമെന്ററി പാർട്ടി യോഗത്തിൽ നിന്നും കൂട്ടത്തോടെ വിട്ടുനിന്നു. ഇവർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ ശിവസേനയിൽ ചേരാൻ ഒരുങ്ങിക്കഴിഞ്ഞു . അരവിന്ദ് സാവന്ത്, അനിൽ ദേശായി, രാജാഭൗ വാജെ എന്നീ മൂന്ന് ലോക്സഭാ എംപിമാരും രാജ്യസഭാ എംപിയായ സഞ്ജയ് റാവത്തും മാത്രമാണ് ഉദ്ധവ് പക്ഷത്തിന്റെ യോഗത്തിൽ പങ്കെടുത്തത്. </p>
<p>ബാക്കിയുള്ള ആറ് എംപിമാരായ നാഗേഷ് അഷ്ടിക്കർ, സഞ്ജയ് ദേശ്മുഖ്, സഞ്ജയ് ജാദവ്, സഞ്ജയ് ദിനാ പാട്ടീൽ, ഓംപ്രകാശ് രാജെനിംബാൽക്കർ, ഭാവുസാഹേബ് വക്ചൗരെ എന്നിവരുടെ അസാന്നിധ്യമാണ് പാർട്ടിയിലെ പുതിയ പിളർപ്പ് മറനീക്കി പുറത്തുവരുന്നതിൽ കലാശിച്ചചത്. ഈ ആറ് എംപിമാരും ഒപ്പുവെച്ച കത്ത് ഡൽഹിയിൽ ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് സമർപ്പിച്ചതായി വിശ്വസനീയ കേന്ദ്രങ്ങൾ വ്യക്തമാക്കി. എന്നാൽ നടപടിക്രമങ്ങൾ പൂർത്തിയാകുന്നതിന് മുൻപ് എംപിമാരെ നേരിൽ കണ്ട് ഒപ്പുകൾ ഒത്തുനോക്കാനുള്ള പരിശോധനകളിലാണ് നിലവിൽ സ്പീക്കറുടെ ഓഫീസ്.<br></p>
<p></p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/news/political-crisis-in-maharashtra-uddhav-thackerays-faction-on-the-verge-of-split-six-mps-abstain-from-parliamentary-meeting-1603436</guid>
<category><![CDATA[News]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Thu, 18 Jun 2026 09:57:44 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/news/india-becomes-a-major-power-in-the-global-defense-manufacturing-sector-1603375</link>
<title><![CDATA[ആഗോള പ്രതിരോധ നിര്‍മാണ മേഖലയിൽ  മുഖ്യ ശക്തിയായി  ഇന്ത്യ]]></title>
<enclosure length="30562" type="image/webp" url="https://www.kaumudiplus.com/h-upload/2026/06/18/2202366-prathiro.webp"/>
<content:encoded><![CDATA[<figure> <img width='499' height='278' src='https://www.kaumudiplus.com/h-upload/2026/06/18/2202366-prathiro.webp'/><figcaption></figcaption></figure><p>ന്യൂഡൽഹി: ആഗോള പ്രതിരോധ നിർമാണ മേഖലയിലെ പ്രധാന ശക്തിയായി മാറി ഇന്ത്യ . 2025-26 സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്റെ പ്രതിരോധ കയറ്റുമതി ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 38,424 കോടി രൂപയിലെത്തി റെക്കോർഡ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് .<br></p>
<p> </p>
<p>മുൻ സാമ്പത്തിക വർഷത്തെ 23,622 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 62.66 ശതമാനത്തിന്റെ വൻ വർധനവാണ് രേഖപ്പെടുത്തിയത്. ഒരു വർഷത്തിനിടെ 14,802 കോടി രൂപയുടെ അധിക കയറ്റുമതി നേടിയത് ഇന്ത്യയുടെ പ്രതിരോധ വ്യവസായ ചരിത്രത്തിലെ ഏറ്റവും വലിയ വാർഷിക വളർച്ചയായി മാറിയിരിക്കുകയാണ്.ഇന്ത്യൻ നിർമിത ആയുധ സംവിധാനങ്ങൾക്കും സൈനിക സാങ്കേതികവിദ്യകൾക്കും ആഗോള വിപണിയിൽ ലഭിച്ചുവരുന്ന സ്വീകാര്യതയുടെ പ്രതിഫലനമായാണ് ഈ നേട്ടത്തെ വിലയിരുത്തുന്നത്. പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ പ്രതിരോധ ഉൽപ്പാദനവും റെക്കോർഡ് നേട്ടത്തിലെത്തിയിരിക്കുകയാണ്. 2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ആകെ പ്രതിരോധ ഉൽപ്പാദനം 1.78 ലക്ഷം കോടി രൂപയായി ഉയർന്നു. </p>
<p> </p>
<p>കയറ്റുമതിയിൽ പൊതുമേഖലയും സ്വകാര്യ മേഖലയും നിർണായക പങ്കുവഹിച്ചിട്ടുണ്ട്. പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങൾ (DPSU) മൊത്തം കയറ്റുമതിയുടെ 54.84 ശതമാനവും സ്വകാര്യ മേഖല 45.16 ശതമാനവും സംഭാവന ചെയ്തു. പൊതുമേഖലാ സ്ഥാപനങ്ങളുടെ കയറ്റുമതി ഒരു വർഷത്തിനിടെ 151 ശതമാനം ഉയർന്നപ്പോൾ സ്വകാര്യ മേഖലയുടെ വളർച്ച 14 ശതമാനമായിരുന്നു. ഇന്ത്യയുടെ പ്രതിരോധ രംഗത്ത് സർക്കാർ സ്ഥാപനങ്ങൾക്കും സ്വകാര്യ കമ്പനികൾക്കും ഒരുപോലെ വലിയ പങ്ക് വഹിക്കാൻ കഴിയുന്നുവെന്നതിന്റെ തെളിവായാണ് ഈ കണക്കുകൾ വിലയിരുത്തപ്പെടുന്നത്. </p>
<p>പ്രതിരോധ മേഖലയിൽ നടക്കുന്ന മാറ്റം കയറ്റുമതി കണക്കുകളേക്കാൾ വലുതാമെന്ന് വ്യവസായ രംഗത്തെ പ്രമുഖർ ചൂണ്ടിക്കാട്ടുന്നു. ആധുനിക യുദ്ധങ്ങൾ അതിവേഗവും സാങ്കേതികവിദ്യയെ ആശ്രയിച്ചുള്ളതുമായ രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്ന് ആർമറി സ്ഥാപകനായ അമർദീപ് സിങ് പറഞ്ഞു. ഡ്രോണുകൾ, സൈബർ സംവിധാനങ്ങൾ, കൃത്രിമ ബുദ്ധി അടിസ്ഥാനമാക്കിയ നിരീക്ഷണ സംവിധാനങ്ങൾ, ഇലക്ട്രോണിക് യുദ്ധോപകരണങ്ങൾ, ആളില്ലാത്ത സൈനിക സംവിധാനങ്ങൾ എന്നിവയാണ് യുദ്ധങ്ങളുടെ ഭാവിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. </p>
<p> </p>
<p> </p>
<p> </p>
<p> </p>
<p> </p>
<p></p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/news/india-becomes-a-major-power-in-the-global-defense-manufacturing-sector-1603375</guid>
<category><![CDATA[News]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Thu, 18 Jun 2026 08:24:14 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/news/no-new-dam-will-be-allowed-in-mullaperiyar-vijay-government-clarifies-policy-1603371</link>
<title><![CDATA['മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ല;നയം വ്യക്തമാക്കി വിജയ് സർക്കാർ]]></title>
<enclosure length="13892" type="image/webp" url="https://www.kaumudiplus.com/h-upload/2026/06/18/2202352-assembly-section.webp"/>
<content:encoded><![CDATA[<figure> <img width='496' height='278' src='https://www.kaumudiplus.com/h-upload/2026/06/18/2202352-assembly-section.webp'/><figcaption></figcaption></figure><p>ചെന്നൈ :മുല്ലപെരിയാർ വിഷയത്തിൽ കേരള സർക്കാരിന്റെ നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കാനൊരുങ്ങി വിജയ് സർക്കാർ . തമിഴ്‌നാടിന്റെ അനുമതിയില്ലാതെ പുതിയ അണക്കെട്ട് അനുവദിക്കില്ലെന്ന് തമിഴ്നാട് സർക്കാർ വ്യക്തമാക്കി .ഗവർണ്ണർ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലാണ് വിജയ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് പണിയാൻ കേരള സർക്കാർ അണിയറയിൽ നിരന്തരമായ ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും തമിഴ്‌നാടിന്റെ താല്പര്യങ്ങളും കർഷകരുടെ അവകാശങ്ങളും സംരക്ഷിക്കാൻ ഇത്തരം നീക്കങ്ങളെ പൂർണ്ണമായി തടയുമെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണ്ണർ പറഞ്ഞു.കേരളവുമായുള്ള തർക്കത്തിന് പുറമെ, അയൽ സംസ്ഥാനമായ കർണ്ണാടകവുമായുള്ള ജലവിനിയോഗ വിഷയത്തിലും തമിഴ്‌നാട് തങ്ങളുടെ നിലപാട് കടുപ്പിച്ചു. കാവേരി നദിയിൽ നിന്നും തമിഴ്‌നാടിന് അർഹതപ്പെട്ട വെള്ളം കൃത്യമായി ലഭിക്കുന്നതിൽ എല്ലാ വർഷവും വിവിധ തരത്തിലുള്ള തടസങ്ങൾ നിലനിൽക്കുന്നുണ്ട്. കാവേരിക്ക് കുറുകെ മേക്കേദാടുവിൽ പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള കർണ്ണാടക സർക്കാരിന്റെ ഏകപക്ഷീയമായ തീരുമാനം തമിഴ്‌നാട്ടിലെ അതിർത്തി കർഷകരെ വലിയ തോതിൽ ബാധിക്കുമെന്നും ഗവർണ്ണർ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ കർണ്ണാടകയുടെ ഡാം നിർമ്മാണത്തിനെതിരെ തമിഴ്‌നാട് സർക്കാർ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകും. സംസ്ഥാനത്ത് വരൾച്ച പ്രതിരോധിക്കുന്നതിനായി ആവശ്യമുള്ള പ്രദേശങ്ങളിൽ പുതിയ തടയണകൾ നിർമ്മിച്ചും മഴവെള്ള സംഭരണം ഊർജ്ജിതമാക്കിയും ഭൂഗർഭജല നിരപ്പ് സംരക്ഷിക്കാനുള്ള വിപുലമായ പദ്ധതികൾ നടപ്പിലാക്കുമെന്നും നയപ്രഖ്യാപനത്തിൽ വ്യക്തമാക്കുന്നുണ്ട്.<br></p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/news/no-new-dam-will-be-allowed-in-mullaperiyar-vijay-government-clarifies-policy-1603371</guid>
<category><![CDATA[News]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Thu, 18 Jun 2026 08:17:47 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/news/production-of-jawan-liquor-stopped-a-week-ago-loss-of-rs-28-crore-minister-announces-investigation-1603326</link>
<title><![CDATA[ജവാന്‍ മദ്യത്തിന്റെ ഉത്പാദനം നിലച്ചിട്ട് ഒരാഴ്ച  ;28 കോടിയുടെ നഷ്ടം ;അന്വേഷണം പ്രഖ്യാപിച്ചു മന്ത്രി]]></title>
<enclosure length="35596" type="image/webp" url="https://www.kaumudiplus.com/h-upload/2026/06/18/2202251-jawan.webp"/>
<content:encoded><![CDATA[<figure> <img width='827' height='491' src='https://www.kaumudiplus.com/h-upload/2026/06/18/2202251-jawan.webp'/><figcaption></figcaption></figure><p>തിരുവനന്തപുരം: ജവാൻ മദ്യത്തിന്റെ ഉത്പാദനം നിലച്ചിട്ട് ഒരാഴ്ച ; അന്വേഷണത്തിന് നിർദേശം നൽകിയിരിക്കുകയാണ് എക്‌സൈസ് മന്ത്രി. മദ്യം നിറയ്ക്കുന്ന കുപ്പിക്കും അടപ്പിനും വിലകൂടിയതാണ് ജവാൻ ഉത്പാദനത്തെ ബാധിച്ചത് .മദ്യ നിർമ്മാണ പ്ലാന്റിലെ പ്രതിസന്ധി മന്ത്രിയെ അറിയിക്കാൻ വൈകിയത് അന്വേഷിക്കാൻ മന്ത്രി എം ലിജു നികുതി സെക്രട്ടറിയെ ചുമതലപ്പെടുത്തി. </p>
<p>ടെൻഡറുകൾ ഉടൻ വിളിക്കാനും മദ്യ ഉത്പാദനം അടിയന്തരമായി പുനഃരാരംഭിക്കാനും മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.മദ്യ ഉത്പാദനം നിലച്ചത് മാധ്യമങ്ങളിലൂടെയാണ് മന്ത്രി അറിഞ്ഞതെന്നാണ് വിവരം. ജവാൻ മദ്യത്തിന്റെ ഉത്പാദനം പുനഃരാരംഭിക്കാത്തതിനാൽ അഞ്ച് ദിവസത്തിനിടെ 28 കോടി രൂപയുടെ നഷ്ടമാണ് സർക്കാരിന് ഉണ്ടായത്.</p>
<p> ടെൻഡർ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാത്തതാണ് പ്രശ്നമായതെന്നാണ് റിപ്പോർട്ട്.ബെവ്കോ എംഡി എം ആർ അജിത് കുമാറിന്റെ ഭാഗത്തുനിന്ന് ടെൻഡർ മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള നടപടികളുണ്ടാകുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു. പ്രതിസന്ധി ചൂണ്ടിക്കാട്ടി ടിഎസ് സിഎൽ മാനേജർ നാലുതവണ എംഡിക്ക് കത്ത് നൽകിയതായാണ് വിവരം. എന്നാൽ ട്രാവൻകൂർ ഷുഗേഴ്സിൽ നിന്നും അറിയിപ്പ് ലഭിച്ചില്ലെന്നാണ് സിഎംഡി എം ആർ അജിത് കുമാർ പറയുന്നത്.<br></p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/news/production-of-jawan-liquor-stopped-a-week-ago-loss-of-rs-28-crore-minister-announces-investigation-1603326</guid>
<category><![CDATA[News]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Thu, 18 Jun 2026 07:12:10 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/news/a-major-setback-for-mamata-banerjee-ritabrata-banerjee-will-continue-as-the-leader-of-opposition-1603324</link>
<title><![CDATA[മമത ബാനർജിക്ക് കനത്ത തിരിച്ചടി ; ഋതബ്രത ബാനർജി പ്രതിപക്ഷ നേതാവായി തുടരും]]></title>
<enclosure length="13730" type="image/webp" url="https://www.kaumudiplus.com/h-upload/2026/06/18/2202247-mamatha-baner.webp"/>
<content:encoded><![CDATA[<figure> <img width='647' height='358' src='https://www.kaumudiplus.com/h-upload/2026/06/18/2202247-mamatha-baner.webp'/><figcaption></figcaption></figure><p>കൊൽക്കത്ത: മമത ബാനർജിക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് കൊൽക്കത്ത ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ. ഋതബ്രത ബാനർജിയെ പശ്ചിമ ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ച സ്പീക്കർ രഥിൻ ബസുവിന്റെ നടപടിയിൽ അടിയന്തരമായി ഇടപെടാനോ ഇടക്കാല സ്റ്റേ അനുവദിക്കാനോ ഹൈക്കോടതി വിസമ്മതിച്ചു. സ്പീക്കറുടെ തീരുമാനം താല്കാലികമായി നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി.ഹൈക്കോടതി സിംഗിൾ ബെഞ്ച് ജഡ്ജി ജസ്റ്റിസ് കൃഷ്ണ റാവുവാണ് കേസിൽ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. കേസിൽ കൂടുതൽ വാദം കേൾക്കുന്നതിനായി ജൂലൈ 28-ലേക്ക് മാറ്റിയ കോടതി, അതുവരെ സ്പീക്കറുടെ തീരുമാനത്തിൽ ഇടപെടില്ലെന്ന് വ്യക്തമാക്കി. ഹർജി നൽകിയ മമത പക്ഷത്തിന് അനുകൂലമായി പ്രഥമദൃഷ്ട്യാ അടിയന്തര ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനുള്ള സാഹചര്യങ്ങൾ നിലവിലില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സ്റ്റേ ആവശ്യം കോടതി തള്ളിയത്. കേസിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ കക്ഷികളും അടുത്ത വാദത്തിന് മുൻപായി തങ്ങളുടെ വിശദമായ സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി വ്യക്തമാക്കി.<br></p>
<p> </p>
<p></p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/news/a-major-setback-for-mamata-banerjee-ritabrata-banerjee-will-continue-as-the-leader-of-opposition-1603324</guid>
<category><![CDATA[News]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Thu, 18 Jun 2026 07:04:21 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/news/pm-shri-can-the-agreement-be-taken-and-thrown-into-the-arabian-sea-km-shajis-previous-remarks-turned-into-a-rant-1603320</link>
<title><![CDATA[പിഎം ശ്രീ കരാര്‍ അറബിക്കടലില്‍ കൊണ്ടുപോയി എറിയാന്‍ കഴിയുമോ?'മുൻ പരാമർശത്തിൽ മലക്കം മറിഞ്ഞു  കെഎം ഷാജി]]></title>
<enclosure length="19626" type="image/webp" url="https://www.kaumudiplus.com/h-upload/2026/06/18/2202242-k-shaji.webp"/>
<content:encoded><![CDATA[<figure> <img width='1200' height='625' src='https://www.kaumudiplus.com/h-upload/2026/06/18/2202242-k-shaji.webp'/><figcaption></figcaption></figure><p>തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ മുൻനിലപാടിൽ മലക്കം മറിഞ്ഞു മന്ത്രി കെഎം ഷാജി. കരാർ അറബിക്കടലിൽ തള്ളുമെന്ന മുൻ പരാമശത്തെ കുറിച്ച് ചോദിച്ചപ്പോൾ പ്രസംഗത്തിൽ പലതും പറയുമെന്നും അത് തെരുവിൽ പറയുന്ന രാഷ്ട്രീയമാണെന്നും കെഎം ഷാജി പറഞ്ഞു. പ്രസംഗത്തിലെ ചില വാചകങ്ങൾ എടുത്ത് വിവാദമേക്കണ്ടതില്ല. അതൊക്കെ പ്രസംഗത്തിലെ ചില പ്രയോഗങ്ങളാണ്. സാമാന്യയുക്തിയുള്ളവർക്ക് അത് മനസിലാകുമെന്നും ഷാജി മാധ്യമങ്ങളോട് പറഞ്ഞു.കരാർ ഒപ്പിട്ട പദ്ധതി ഒരുമാസത്തിനകം റദ്ദ് ചെയ്ത് മുന്നോട്ടുപോകാൻ ഒരു സർക്കാരിനും കഴിയില്ല. അതിന് സമയം അനുവദിക്കണം. വിഡി സതീശനായാലും പിണറായി വിജയനായാലും ഒപ്പിടുന്നത് അവരുടെ ഒപ്പല്ല. സംസ്ഥാനത്തിന്റെ ഒപ്പ് ആണ്. സംസ്ഥാനം ഒപ്പിട്ട കരാറിൽ നിന്ന് വൈരാഗ്യബുദ്ധി കൊണ്ട് ഇറങ്ങിപ്പോരാൻ ആർക്കും പറ്റില്ലെന്ന് കെഎം ഷാജി പറഞ്ഞു.കേരളത്തിലെ പാഠ്യപദ്ധതികൾക്ക് അനുസൃതമായി വരാവുന്നത് മാത്രമേ സിലബസിൽ അംഗീകരിക്കുകയുള്ളു. അല്ലാത്തത് അംഗീകരിക്കില്ല. അത് കറക്ട് ചെയ്യാൻ സമയം ആവശ്യമുണ്ട്. പ്രസംഗത്തിനകത്ത് പറഞ്ഞ കാര്യമൊക്കെ വലിയ രാഷ്ട്രീയമായി ചൂണ്ടിക്കാട്ടുകയാണ് ചിലർ. പ്രസംഗത്തിൽ അങ്ങനെ പലതുമൊക്കെ പറയും. അത് പ്രസംഗത്തിലെ പ്രയോഗങ്ങളാണ്. പിഎം ശ്രീ പദ്ധതിയുടെ കരാർ അങ്ങനെ അറബിക്കടലിൽ കൊണ്ടുപോയി എറിയാൻ കഴിയുമോ? അത് തെരുവിൽ പറയുന്ന രാഷ്ട്രീയമാണെന്നും ഷാജി പറഞ്ഞു.<br></p>
<p> </p>
<p>പ്രതിപക്ഷത്തിരിക്കുമ്പോൾ ഭരണപക്ഷത്തെ എതിർക്കേണ്ടത് അവർ ചെയ്യേണ്ട രാഷ്ട്രീയ ധർമമാണ്. അതിന് കൃത്യമായി മറുപടി പറയുകയാണ് സർക്കാരിന്റെ ഉത്തരവാദിത്വം. അങ്ങനെ കറക്ട് ചെയ്ത് പോകേണ്ടതാണ് രാഷ്ട്രീയമെന്നും മന്ത്രി കൂട്ടിച്ചേർത്തു. </p>
<p></p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/news/pm-shri-can-the-agreement-be-taken-and-thrown-into-the-arabian-sea-km-shajis-previous-remarks-turned-into-a-rant-1603320</guid>
<category><![CDATA[News]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Thu, 18 Jun 2026 06:35:45 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/news/government-launches-anti-alcohol-campaign-with-rs-1-cess-per-bottle-1603303</link>
<title><![CDATA[കുപ്പി ഒന്നിന് 1 രൂപ സെസ്;ലഹരിവിരുദ്ധ ക്യാമ്പയിനുമായി സർക്കാർ]]></title>
<enclosure length="20880" type="image/webp" url="https://www.kaumudiplus.com/h-upload/2026/06/18/2202222-drug.webp"/>
<content:encoded><![CDATA[<figure> <img width='544' height='407' src='https://www.kaumudiplus.com/h-upload/2026/06/18/2202222-drug.webp'/><figcaption></figcaption></figure><p>തിരുവനന്തപുരം: സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ഏർപ്പെടുത്താനൊരുങ്ങി സർക്കാർ .എക്‌സൈസ് വകുപ്പിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തുന്നതിനായിട്ടാണ് ഇത്തരം നീക്കം . പ്രതിമാസം ശരാശരി 4.9 കോടി കുപ്പി മദ്യം വിറ്റഴിയുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതുവഴി മാസം അഞ്ച് കോടിയോളം രൂപ സെസ് ഇനത്തിൽ സമാഹരിക്കാനാകും. ലഹരിവിമുക്ത കേന്ദ്രങ്ങളുടെ പ്രവർത്തനം വിപുലീകരിക്കുന്നതിനും എക്‌സൈസ് വകുപ്പിന് കീഴിൽ പുനരധിവാസ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനും ഈ തുക വിനിയോഗിക്കുമെന്ന് അധികൃതർ അറിയിച്ചു.</p>
<p>ലഹരിമരുന്ന് ഉപയോഗം തടയുന്നതിനായി എക്‌സൈസ് വകുപ്പ് നടപ്പിലാക്കാൻ പോകുന്ന സമഗ്ര ലഹരി നയത്തിന് ഈ അധിക വരുമാനം വലിയ കരുത്താകുമെന്നാണ് പ്രതീക്ഷ. നിയമപാലനം, ബോധവൽക്കരണം, ലഹരിവിമുക്തി, പുനരധിവാസം എന്നീ നാല് കാര്യങ്ങൾക്കായാകും ഈ നയം പ്രവർത്തിക്കുക. ലഹരിവിരുദ്ധ നയത്തിൽ പുനരധിവാസം കൂടി ഉൾപ്പെടുത്തുന്നത് ഇതാദ്യമായാണ്. സംസ്ഥാനത്ത് പുനരധിവാസ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും കൂടുതൽ ലഹരിവിമുക്ത കേന്ദ്രങ്ങൾ തുടങ്ങുമെന്നും എക്‌സൈസ് മന്ത്രി എം ലിജു വ്യക്തമാക്കി. സർക്കാർ ഫണ്ടുകൾക്ക് പുറമെ സിഎസ്ആർ ഫണ്ടുകളും ഇതിനായി ഉപയോഗിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.<br></p>
<p> </p>
<p>പുനരധിവാസ മേഖലയെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും വിശദാംശങ്ങൾ വൈകാതെ പുറത്തുവിടുമെന്നും മന്ത്രി പറഞ്ഞു. 'പുനരധിവാസ കേന്ദ്രങ്ങളിൽ എത്തുന്നവർക്ക് അവരുടെ താൽപര്യങ്ങൾക്കനുസരിച്ച് പ്രത്യേക പരിശീലനം നൽകും. ഓരോരുത്തരുടെയും ആവശ്യങ്ങൾ വ്യത്യസ്തമായിരിക്കും. ഉദാഹരണത്തിന്, ഒരു യുവാവിന് ക്രിക്കറ്റിനോടാണ് താല്പര്യമെങ്കിൽ ഒരു അക്കാദമിയിൽ ചേരാനുള്ള അവസരം നൽകും. കലാരംഗത്ത് താൽപര്യമുള്ളവർക്ക് അതിനനുസരിച്ചുള്ള സമീപനമായിരിക്കും. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് മടങ്ങിവരാൻ സാമൂഹിക സേവനം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സൗകര്യവും ഒരുക്കും' -മന്ത്രി പറഞ്ഞു.</p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/news/government-launches-anti-alcohol-campaign-with-rs-1-cess-per-bottle-1603303</guid>
<category><![CDATA[News]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Thu, 18 Jun 2026 05:42:31 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/news/heavy-rains-expected-in-the-state-yellow-alert-in-seven-districts-1603299</link>
<title><![CDATA[സംസ്ഥാനത്ത് മഴ ശക്തമാകും; ഏഴ് ജില്ലകളില്‍  യെല്ലോ അലര്‍ട്ട്]]></title>
<enclosure length="32784" type="image/webp" url="https://www.kaumudiplus.com/h-upload/2026/06/18/2202211-rain-alert.webp"/>
<content:encoded><![CDATA[<figure> <img width='900' height='506' src='https://www.kaumudiplus.com/h-upload/2026/06/18/2202211-rain-alert.webp'/><figcaption></figcaption></figure><p>തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും . ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേർട്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഉയർന്ന കാറ്റിനും സാധ്യതയുണ്ട്. മധ്യകേരളത്തിലും വടക്കൻ മലബാർ ജില്ലകളിലും ശക്തമായ മഴ ലഭിക്കുമെന്നാണ് കരുതുന്നത്.ജൂൺ 21ന് വീണ്ടും മഴ വീണ്ടും ശക്തമാകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ 21ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പടിഞ്ഞാറൻ കാറ്റ് ശക്തിപ്രാപിച്ചതോടെയാണ് മഴ ശക്തമാകുന്നത്. മണിക്കൂറിൽ 30 മുതൽ 40കിലോമീറ്റർ വേഗതയുള്ള കാറ്റിന് ഇന്ന് സാധ്യതയുണ്ട്. മലയോരപ്രദേശങ്ങൾ, തീരപ്രദേശങ്ങൾ എന്നിവിടങ്ങളിലുള്ളവർ ജില്ലാ കളക്ടർമാരുടെ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണം.<br></p>
<p> </p>
<p>തെക്കൻ ജില്ലകളിലും നേരിയ തോതിൽ മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ആളുകൾ ജാഗ്രത പാലിക്കണം. കാലവർഷം ഇത്തവണ നേരത്തെ എത്തിയെങ്കിലും കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് മഴ കുറവായിരിക്കും. ഇത് ഉത്തരേന്ത്യയിൽ ഉൾപ്പെടെ കർഷകർക്ക് തിരിച്ചടിയായേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.</p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/news/heavy-rains-expected-in-the-state-yellow-alert-in-seven-districts-1603299</guid>
<category><![CDATA[News]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Thu, 18 Jun 2026 05:03:54 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/news/concern-over-shigella-outbreak-in-the-state-12-people-tested-positive-for-the-disease-on-wednesday-caution-advised-1603297</link>
<title><![CDATA[സംസ്ഥാനത്ത് ഷിഗെല്ല രോഗ വ്യാപനം ആശങ്കയിൽ ;ബുധനാഴ്ച രോഗം സ്ഥിരീകരിച്ചത് 12 പേർക്ക്,ജാഗ്രത നിർദേശം]]></title>
<enclosure length="15094" type="image/webp" url="https://www.kaumudiplus.com/h-upload/2026/06/18/2202210-shigellam.webp"/>
<content:encoded><![CDATA[<figure> <img width='499' height='280' src='https://www.kaumudiplus.com/h-upload/2026/06/18/2202210-shigellam.webp'/><figcaption></figcaption></figure><p>തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല രോഗം വർധിക്കുന്നു . അതീവ ജാഗ്രത നിർദേശവുമായി ആരോഗ്യവകുപ്പ് . ഒരാൾ കൂടി മരിക്കുകയും 12 പേർക്ക് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തതോടെആശങ്ക തുടരുകയാണ് . ഷിഗെല്ലയ്‌ക്കൊപ്പം ഡെങ്കി, എലിപ്പനി കേസുകളും വർധിക്കുന്നുണ്ട്. രോഗവ്യാപനം തടയാൻ കാര്യക്ഷമമായി ശുചീകരണ പ്രവൃത്തികൾ നടത്തണമെന്നാണ് ആരോഗ്യ പ്രവർത്തകരുടെ മുന്നറിയിപ്പ്.മലപ്പുറം ആലിപ്പറമ്പ് സ്വദേശിയായ 75കാരിയാണ് ബുധനാഴ്ച ഷിഗെല്ല ബാധിച്ച് മരിച്ചത്. തൃശ്ശൂർ അരിമ്പൂരിൽ വൃദ്ധദമ്പതികൾക്കും കണ്ണൂരിൽ 62കാരിക്കും രോഗം ബാധിച്ചത്. പ്രതിദിന ഡെങ്കി കേസുകളുടെ എണ്ണം 100 കടന്നു. 17 ദിവസത്തിനിടെ 91 പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ഇന്ന് മാത്രം 105 ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്തു. ഈ മാസം ഡെങ്കി ബാധിച്ചത് 1029 പേർക്കാണ്. 19 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു.<br></p>
<p> </p>
<p>ഈ വർഷം 22 എലിപ്പനി മരണമാണ് റിപ്പോർട്ട് ചെയ്തത്. പതിനായിരത്തിന് മുകളിലാണ് സംസ്ഥാനത്തെ പനി ബാധിതരുടെ കണക്ക്. പകർച്ചവ്യാധി വ്യാപനം തടയാൻ മൂന്ന് ദിവസം ഡ്രൈ ഡേ നടത്താനാണ് ആരോഗ്യവകുപ്പിന്റെ നിർദേശം. മലിനമായ ജലം, ഭക്ഷണം എന്നിവയിലൂടെയാണ് പ്രധാനമായും രോഗം പടരുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിയിലേറെ കേസുകളാണ് ഈ വർഷം റിപ്പോർട്ട് ചെയ്തത്. ആരോഗ്യ വകുപ്പിന്റെ നടപടികൾക്കപ്പുറം, സ്വയം പ്രതിരോധവും പ്രധാനമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. രോഗ ബാധിതർ പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കണമെന്നും രോഗ ലക്ഷണങ്ങളുള്ള കുട്ടികളെ സ്‌കൂളിൽ അയക്കരുതെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.</p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/news/concern-over-shigella-outbreak-in-the-state-12-people-tested-positive-for-the-disease-on-wednesday-caution-advised-1603297</guid>
<category><![CDATA[News]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Thu, 18 Jun 2026 04:47:32 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/news/end-to-west-asian-conflict-us-iran-peace-deal-in-effect-hormuz-opened-1603296</link>
<title><![CDATA[പശ്ചിമേഷ്യൻ സംഘർഷത്തിന് അന്ത്യം ; യുഎസ്- ഇറാന്‍ സമാധാനക്കരാര്‍ പ്രാബല്യത്തില്‍;ഹോര്‍മുസ് തുറന്നു]]></title>
<enclosure length="13336" type="image/webp" url="https://www.kaumudiplus.com/h-upload/2026/06/18/2202208-masoodd.webp"/>
<content:encoded><![CDATA[<figure> <img width='499' height='281' src='https://www.kaumudiplus.com/h-upload/2026/06/18/2202208-masoodd.webp'/><figcaption></figcaption></figure><p>വാഷിങ്ടൺ/ ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ മാസങ്ങളോളം നീണ്ട്നിന്ന സംഘർഷത്തിന് അന്ത്യം . യുഎസ്- ഇറാൻ സമാധാനക്കരാർ പ്രാബല്യത്തിൽ. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനും കരാറിൽ ഇലക്ട്രോണിക് ഒപ്പ് രേഖപ്പെടുത്തി. കരാർ പ്രാബല്യത്തിൽ വന്നതായി ഇരു രാജ്യങ്ങളും അറിയിച്ചു. പശ്ചിമേഷ്യയിൽ നിന്നുള്ള ചരക്കുനീക്കത്തിന് നിർണായകമായ ഹോർമുസ് കടലിടുക്കും കരാറിന്റെ ഭാഗമായി തുറന്നു നൽകുന്നതോടെ ഇതുവഴിയുള്ള കപ്പൽ ഗതാഗതം സാധാരണ നിലയിലാകും. ട്രംപ് കരാറിൽ ഒപ്പുവയ്ക്കുന്നതിന്റെ ദൃശ്യങ്ങൾ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പുറത്തുവിട്ടു.ഫ്രഞ്ച് പ്രസിഡന്റിന്റെ വേഴ്‌സായ് കൊട്ടാരത്തിൽ നടന്ന അത്താഴവിരുന്നിനിടെയാണ് ട്രംപ് കരാറിൽ ഒപ്പുവച്ചതെന്ന് യുഎസ് മാധ്യമമായ ആക്‌സിയോസ് റിപ്പോർട്ട് ചെയ്തു. യുഎസ് ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ എഎഫ്പിയോട് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. കരാർ ഒപ്പുവച്ച വിവരം ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർനയും സ്ഥിരീകരിച്ചു. ഇറാൻ കരാർ ലംഘിച്ചാൽ കടുത്ത ബോംബാക്രമണം നടത്തുമെന്ന് ട്രംപ് പറഞ്ഞു. ഇറാനികളെ ബുദ്ധിശാലികളെന്നും ട്രംപ് വിശേഷിപ്പിച്ചു.<br></p>
<p>കരാറിന്റെ അന്തിമരൂപത്തിൽ ഇരുരാജ്യങ്ങളുടെയും പ്രസിഡന്റുമാർ ഒപ്പുവച്ചതായി ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖാഇ വ്യക്തമാക്കി. ഇത് എത്രത്തോളം കൃത്യമായി നടപ്പിലാകുമെന്ന് പരിശോധിക്കേണ്ട സമയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെള്ളിയാഴ്ച ജനീവയിൽ നിശ്ചയിച്ചിരുന്ന ഔദ്യോഗിക കൂടിക്കാഴ്ചകൾക്ക് മാറ്റമില്ല. കരാർ ഒപ്പുവച്ചതോടെ അടുത്ത 60 ദിവസത്തിനുള്ളിൽ അന്തിമ വ്യവസ്ഥകൾ സംബന്ധിച്ച് ഇരുരാജ്യങ്ങളും ചർച്ചകൾ പൂർത്തിയാക്കും. </p>
<p> </p>
<p><b>കരാറിലെ പ്രധാന വ്യവസ്ഥകൾ </b></p>
<p> </p>
<p>60 ദിവസത്തിനുള്ളിൽ അന്തിമ കരാറിലെത്തണം. </p>
<p> </p>
<p>ഇറാനിലേർപ്പെടുത്തിയ നാവിക വിലക്ക് യുഎസ് 30 ദിവസത്തിനുള്ളിൽ അവസാനിപ്പിക്കും. അതുവരെ യുദ്ധത്തിനു മുൻപ് ഇറാനിലേക്കുണ്ടായിരുന്ന ഗതാഗതത്തിന് ആനുപാതികമായ കപ്പലുകൾക്ക് അനുമതി നൽകും. </p>
<p> </p>
<p>ഹോർമുസ് കടലിടുക്ക് തുറക്കും. 60 ദിവസത്തേക്ക് ഹോർമുസിൽ ടോൾ നൽകേണ്ട. പിന്നീട് ഒമാനും മറ്റ് ഗൾഫ് രാജ്യങ്ങളുമായി ചർച്ച ചെയ്ത് ഹോർമുസ് നടത്തിപ്പുമായി ബന്ധപ്പെട്ട് വിശാലമായ കരാറിൽ ഇറാനെത്തണം. </p>
<p> </p>
<p>ഇറാന്റെ പുനരുദ്ധാരണത്തിനും സാമ്പത്തിക വികസനത്തിനുമായി 30,000 കോടി ഡോളറിന്റെ ഫണ്ട്. </p>
<p> </p>
<p>ഇറാനെതിരെയുള്ള എല്ലാ ഉപരോധങ്ങളും നീക്കും. </p>
<p> </p>
<p>ഇറാൻ ഒരിക്കലും ആണവായുധം വികസിപ്പിക്കില്ല. ഇറാനിലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ഐഎഇഎയുടെ മേൽനോട്ടത്തിൽ മാറ്റും. </p>
<p> </p>
<p> </p>
<p> </p>
<p></p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/news/end-to-west-asian-conflict-us-iran-peace-deal-in-effect-hormuz-opened-1603296</guid>
<category><![CDATA[News]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Thu, 18 Jun 2026 04:43:23 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/news/spread-of-epidemic-three-day-dry-day-in-the-state-health-department-takes-action-1603105</link>
<title><![CDATA[പകർച്ചവ്യാധി വ്യാപനം ; സംസ്ഥാനത്ത് മൂന്ന് ദിവസം ഡ്രൈ ഡേ; നടപടിയുമായി ആരോഗ്യവകുപ്പ്]]></title>
<enclosure length="50888" type="image/webp" url="https://www.kaumudiplus.com/h-upload/2026/06/17/2201779-dri-da.webp"/>
<content:encoded><![CDATA[<figure> <img width='498' height='278' src='https://www.kaumudiplus.com/h-upload/2026/06/17/2201779-dri-da.webp'/><figcaption></figcaption></figure><p>തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ മൂന്ന് ദിവസം ഡ്രൈ ഡേ നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനം . ഡ്രൈ ഡേയുടെ ഭാഗമായി വെള്ളിയാഴ്ച സ്‌കൂളുകളിലും ശനിയാഴ്ച ഓഫീസുകളിലും ഞായറാഴ്ച വീടുകളിലുമാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുമായും ജില്ലാ കലക്ടര്‍മാരുമായും ആരോഗ്യമന്ത്രി കെ മുരളീധരന്‍ നടത്തിയ അവലോകന യോഗത്തിലാണ് തീരുമാനം.മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളിലെ പോരായ്മകള്‍ കണക്കിലെടുത്താണ് അടിയന്തരമായി ഡ്രൈ ഡേ നടപടികളുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത്തവണ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പില്‍ മുങ്ങിപ്പോകുന്നതാണ് കണ്ടത്. ഇക്കാര്യം കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി കെ മുരളീധരന്‍ സമ്മതിക്കുകയും ചെയ്തിരുന്നു.</p>
<p> ഈ പശ്ചാത്തലത്തിലാണ് പകര്‍ച്ചവ്യാധി വ്യാപനം തടയാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചത്.ഇന്നലെ മാത്രം എട്ടുപേര്‍ക്കാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്. ഡെങ്കിപ്പനി കേസുകളും വര്‍ധിക്കുന്നുണ്ട്. പതിനായിരത്തിന് മുകളിലാണ് ഓരോ ദിവസവും പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം. മഴ ശക്തമായാല്‍ ഡെങ്കിപ്പനി കേസുകളും എലി പനി കേസുകളും വര്‍ധിച്ചേക്കാമെന്നാണ് ആരോഗ്യവിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഇത് ആരോഗ്യരംഗം കൂടുതല്‍ വഷളാവാന്‍ ഇടയാക്കിയേക്കുമെന്ന് മുന്‍കൂട്ടി കണ്ടാണ് നടപടി സ്വീകരിച്ചത്. വരുംദിവസങ്ങളില്‍ ആരോഗ്യരംഗത്ത് കൂടുതല്‍ ജാഗ്രത ആവശ്യമാണ്. ഇതും കൂടി കണക്കിലെടുത്താണ് ശക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിച്ചത്. </p>
<p></p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/news/spread-of-epidemic-three-day-dry-day-in-the-state-health-department-takes-action-1603105</guid>
<category><![CDATA[News]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Wed, 17 Jun 2026 11:20:11 GMT</pubDate>
</item>
</channel>
</rss>
