<?xml version="1.0" encoding="UTF-8" standalone="no"?>
<rss xmlns:atom="http://www.w3.org/2005/Atom" xmlns:content="http://purl.org/rss/1.0/modules/content/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
<channel>
<title><![CDATA[Sports]]></title>
<description><![CDATA[Kaumudi Plus]]></description>
<link>https://www.kaumudiplus.com/sports</link>
<image>
<url>https://www.kaumudiplus.com/images/logo.png</url>
<title>Sports</title>
<link>https://www.kaumudiplus.com/sports</link>
</image>
<lastBuildDate>Thu, 18 Jun 2026 11:10:26 GMT</lastBuildDate>
<atom:link href="https://www.kaumudiplus.com/category/sports/google_feeds.xml" rel="self" type="application/rss+xml"/>
<atom:link href="https://pubsubhubbub.appspot.com/" rel="hub" type="application/rss+xml"/>
<pubDate>Thu, 18 Jun 2026 11:10:26 GMT</pubDate>
<copyright><![CDATA[Kaumudi Plus]]></copyright>
<language><![CDATA[ml]]></language>
<ttl>1</ttl>
<category><![CDATA[Sports]]></category>
<item>
<link>https://www.kaumudiplus.com/sports/surya-kumar-yadav-leaves-mumbai-indians-for-kolkata-knight-riders-robin-uthappa-makes-prediction-1603473</link>
<title><![CDATA[മുംബൈ ഇന്ത്യൻസ് വിട്ട് സൂര്യ കുമാർയാദവ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലേക്ക്; പ്രവചനവുമായി റോബിൻ ഉത്തപ്പ]]></title>
<enclosure length="59822" type="image/webp" url="https://www.kaumudiplus.com/h-upload/2026/06/18/2202568-uthappa.webp"/>
<content:encoded><![CDATA[<figure> <img width='1200' height='570' src='https://www.kaumudiplus.com/h-upload/2026/06/18/2202568-uthappa.webp'/><figcaption></figcaption></figure><p>മുംബൈ ഇന്ത്യൻസിൻറെ സൂപ്പർ താരം സൂര്യകുമാർ യാദവ് മുംബൈ വിട്ട് തൻറെ പഴയ തട്ടകമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലേക്ക് മടങ്ങിയെത്തുമെന്ന അമ്പരപ്പിക്കുന്ന പ്രവചനവുമായി റോബിൻ ഉത്തപ്പ.'ദേശീയ ടീമിലേക്കുള്ള വാതിലുകൾ ഇനി മുന്നിൽ അടഞ്ഞേക്കുമെന്ന സൂചനകൾ ശക്തമായതോടെ, അവൻ തൻറെ ഐപിഎൽ കരിയറിന്റെ അവസാന ഘട്ടം കൊൽക്കത്തയിൽ കളിച്ച് അവസാനിപ്പിക്കാൻ തയ്യാറായേക്കും.' ഉത്തപ്പ പറഞ്ഞു. ഇന്ത്യയുടെ t20 ടീമിൻറെ മുൻ നായകൻ കൂടിയായിരുന്ന സൂര്യകുമാർ യാദവും നിലവിലെ ഇന്ത്യൻ ടീം മുഖ്യപരിശീലകൻ ഗൗതം ഗംഭീറും തമ്മിലുള്ള ആത്മബന്ധമാണ് ഈ നീക്കത്തിന് പിന്നിലെന്നും എല്ലാ അർത്ഥത്തിലും സൂര്യകുമാർ യാദവ് കൊൽക്കത്തയിലേക്ക് പോകാനാണ് സാധ്യതയെന്നും ഉത്തപ്പ കൂട്ടിച്ചേർത്തു.2014 മുതൽ 2017 വരെ ഗൗതം ഗംഭീർ കൊൽക്കത്തയുടെ നായകനായിരുന്ന സമയം സൂര്യകുമാർ യാദവ് കൊൽക്കത്തയിൽ കളിച്ചിരുന്നു. അന്ന് ഫിനിഷറുടെ റോളിലായിരുന്നു സൂര്യ മത്സരങ്ങളിൽ തിളങ്ങിയിരുന്നത്. കഴിഞ്ഞ ടി20 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച നായകനാണ് സൂര്യകുമാർ യാദവ്. എന്നാൽ, താരത്തിന്റെ മോശം ഫോം കാരണം അടുത്തിടെ ഇന്ത്യൻ ടി20 ടീമിൻറെ നായകസ്ഥാത്ത് നിന്ന് മാറ്റി ശ്രേയസ് അയ്യരിന് അതിന്റെ ചുമതല നൽകുകയായിരുന്നു<br></p>
<p> </p>
<p> </p>
<p></p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/sports/surya-kumar-yadav-leaves-mumbai-indians-for-kolkata-knight-riders-robin-uthappa-makes-prediction-1603473</guid>
<category><![CDATA[Sports]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Thu, 18 Jun 2026 11:10:23 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/sports/cristiano-ronaldos-complexion-faded-leopards-put-up-a-surprising-fight-on-the-field-1603421</link>
<title><![CDATA[നിറം മങ്ങി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ;മൈതാനത്ത് അമ്പരപ്പിക്കുന്ന പോരാട്ടം നടത്തി  'പുള്ളിപ്പുലികള്‍']]></title>
<enclosure length="44624" type="image/webp" url="https://www.kaumudiplus.com/h-upload/2026/06/18/2202438-pullippa.webp"/>
<content:encoded><![CDATA[<figure> <img width='499' height='282' src='https://www.kaumudiplus.com/h-upload/2026/06/18/2202438-pullippa.webp'/><figcaption></figcaption></figure><p>ഹൂസ്റ്റൺ:കോംഗോ ഫുട്‌ബോൾ ടീമിന് 'പുള്ളിപ്പുലികൾ' എന്നൊരു പേരുണ്ട് . യഥാർത്ഥത്തിൽ ആ വിളിപ്പേരിന്റെ പൊരുൾ പോർച്ചു​ഗൽ ശരിക്കും അറിഞ്ഞു. നീണ്ട ഇടവേളയ്ക്ക് ശേഷം ലോകകപ്പ് വീണ്ടും കളിക്കാനെത്തിയ പുള്ളിപുലികൾ അമ്പരപ്പിക്കുന്ന പോരാട്ടമാണ് മൈതാനത്ത് പുറത്തെടുത്തത്. ലോക കിരീടം നേടാൻ സാധ്യതയുള്ള ടീമുകളുടെ കൂട്ടത്തിൽ ആരാധകർ ഇത്തവണ എഴുതി ചേർത്ത പേരാണ് പോർച്ചുഗലിന്റേത്. എന്നാൽ അതൊന്നും ചരിത്രത്തിൽ രണ്ടാം തവണ ലോകകപ്പിനെത്തിയ കോംഗോ ടീമിനെ ബാധിക്കുന്നതേ ആയിരുന്നില്ല. കരുത്തരായ പോർച്ചുഗലിനെ അവർ 1-1നു സമനിലയിൽ തളച്ചു. കളിയുടെ ആറാം മിനിറ്റിൽ ഗോൾ വഴങ്ങിയിട്ടും ഉജ്ജ്വല പോരാട്ടം കാഴ്ച്ച വച്ച കോംഗോലീസ് വീറോടെ സമനില പൊരുതി വാങ്ങി. ആക്രമണത്തിലും പ്രതിരോധത്തിലും അവർ പോർച്ചുഗലിനെ അടിമുടി വിറപ്പിച്ചു.<br></p>
<p> </p>
<p>നായകനും സൂപ്പർ താരവുമായ ക്രിസ്റ്റ്യാനോ റൊണാൾഡോ തീർത്തും നിറം മങ്ങിയ പോരിൽ ആദ്യ പകുതിയിൽ താരം ഒരു തവണ മാത്രമാണ് എതിർ ബോക്‌സിൽ നിന്നു പന്ത് തൊട്ടത്. രണ്ടാം പകുതിയിൽ രണ്ട് മികച്ച അവരങ്ങൾ ലഭിച്ചിട്ടും അതൊന്നും മുതലെടുക്കാൻ താരത്തിനു സാധിച്ചതുമില്ല.1974ലാണ് കോംഗോ ആദ്യമായും അവസാനമായും ലോകകപ്പ് കളിച്ചത്. അതിനു ശേഷം ഇപ്പോഴാണ് അവരുടെ രണ്ടാം വരവ്.</p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/sports/cristiano-ronaldos-complexion-faded-leopards-put-up-a-surprising-fight-on-the-field-1603421</guid>
<category><![CDATA[Sports]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Thu, 18 Jun 2026 09:33:16 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/sports/lionel-messi-scores-his-first-hat-trick-in-the-world-cup-argentina-secures-victory-this-time-1603111</link>
<title><![CDATA[ലോകകപ്പിലെ ആദ്യ ഹാട്രികുമായി  ലയണല്‍ മെസി;അർജന്റീനയ്ക്ക് ഇത്തവണ ജയത്തുടക്കം]]></title>
<enclosure length="16766" type="image/webp" url="https://www.kaumudiplus.com/h-upload/2026/06/17/2201791-messinte.webp"/>
<content:encoded><![CDATA[<figure> <img width='501' height='280' src='https://www.kaumudiplus.com/h-upload/2026/06/17/2201791-messinte.webp'/><figcaption></figcaption></figure><p>കാന്‍സാസ് സിറ്റി:ലോകകപ്പില്‍ ആദ്യമായി ഹാട്രിക് കണ്ടെത്തി സൂപ്പര്‍ താരം ലയണല്‍ മെസി. ഇതോടെ അര്‍ജന്റീനയ്ക്ക് ഇത്തവണ ജയത്തുടക്കം . 17, 60, 76 മിനുറ്റുകളിലാണ് മെസ്സി വലകുലുക്കിയത്. തിരിച്ചടിക്കാന്‍ അള്‍ജീരിയ ശ്രമിച്ചെങ്കിലും ഷോട്ടുകള്‍ ലക്ഷ്യം കണ്ടില്ല. മറുപടിയില്ലാത്ത മൂന്ന് ഗോളിനാണ് അര്‍ജന്റീനയുടെ വിജയം.ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയ്ക്ക് ശേഷം ലോകകപ്പില്‍ ഹാട്രിക് നേടുന്ന രണ്ടാമത്തെ താരമാണ് മെസി. 16 ഗോളുകളോടെ ലോകകപ്പ് ചരിത്രത്തിലെ ഗോൾവേട്ടക്കാരിൽ ഒന്നാമതുള്ള മിറോസ്‌ലാവ് ക്ലോസയുടെ റെക്കോർഡിനൊപ്പമെത്തുകയും ചെയ്തു. അർജന്റീന ജഴ്സിയിൽ മെസിക്ക് 120 ഗോളായി. </p>
<p> </p>
<p>17ാം മിനിറ്റില്‍ മധ്യനിര താരം റോഡ്രിഗോ ഡി പോള്‍ നല്‍കിയ അസിസ്റ്റില്‍ നിന്നാണ് മെസി ആദ്യ ഗോള്‍ നേടിയത്. ബോക്‌സിന്റെ വലതു വശത്തുനിന്നും തന്റെ വിഖ്യാതമായ ശൈലിയില്‍ ഇടത്തോട്ട് ഒരു കട്ട്-ഇന്‍. മെസിയുടെ ഷോട്ട് അള്‍ജീരിയന്‍ പോസ്റ്റിന്റെ ടോപ്പ് കോര്‍ണറിലേക്കാണ് തുളച്ചുകയറിയത്. ഗോളിന് തൊട്ടുപിന്നാലെ വാര്‍ പരിശോധന നടത്തിയെങ്കിലും ഇത്തവണ പിഴവുകളൊന്നുമില്ലാതെ ഗോള്‍ അനുവദിച്ചതോടെ അര്‍ജന്റീന 1-0 ന് മുന്നിലെത്തി.ലീഡ് നേടിയതോടെ മത്സരം ഏറെക്കുറെ പൂര്‍ണമായും അര്‍ജന്റീനയുടെ വരുതിയിലായി. 40ാം മിനിറ്റല്‍ അള്‍ജീരിയയുടെ ശക്തമായ ഒരു മുന്നേറ്റം കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് കോര്‍ണര്‍ വഴങ്ങി രക്ഷപ്പെടുത്തി. ഇതോടെ ഒന്നാം പകുതിയില്‍ അര്‍ജന്റീന ലീഡ് നിലനിര്‍ത്തി. (10). രണ്ടാം പകുതിയുടെ തുടക്കത്തില്‍ അര്‍ജന്റീന തങ്ങളുടെ റൈറ്റ് ബാക്ക് ഗോണ്‍സാലോ മോണ്ടിയലിന് പകരം നാഹുവല്‍ മൊളീനയെ ഇറക്കി. 54-ാം മിനിറ്റില്‍ മാര്‍ട്ടിനെസിന് പകരം ജൂലിയന്‍ അല്‍വാരസും, തിയാഗോ അല്‍മാഡയ്ക്ക് പകരം നിക്കോളാസ് ഗോണ്‍സാലസും കളത്തിലെത്തി. </p>
<p> </p>
<p>60ാം മിനിറ്റില്‍ മെസിയുടെ രണ്ടാം ഗോള്‍ പിറന്നു. 76ാം മിനിറ്റില്‍ മൂന്നാം തവണയും വലകുലുക്കി ലോകകപ്പില്‍ ആദ്യ ഹാട്രിക്ക്. ഇതോടെ 16 ഗോളുകളുമായി ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ എന്ന റെക്കോര്‍ഡിനൊപ്പമെത്തി. ഹാട്രിക്ക് ഗോളിനു പിന്നാലെ 79ാം മിനിറ്റില്‍ പരിശീലകന്‍ സ്‌കലോണി മെസിയെ സബ്സ്റ്റിറ്റിയൂട്ട് ചെയ്തു. പിന്നീട് ഇരു ടീമുകള്‍ക്കും ഗോള്‍ കണ്ടെത്താനാകാതെ വന്നതോടെ 3-0ത്തിന് അര്‍ജന്റീന ജയം സ്വന്തമാക്കി. </p>
<p></p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/sports/lionel-messi-scores-his-first-hat-trick-in-the-world-cup-argentina-secures-victory-this-time-1603111</guid>
<category><![CDATA[Sports]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Wed, 17 Jun 2026 11:26:07 GMT</pubDate>
</item>
</channel>
</rss>
