<?xml version="1.0" encoding="UTF-8" standalone="no"?>
<rss xmlns:atom="http://www.w3.org/2005/Atom" xmlns:content="http://purl.org/rss/1.0/modules/content/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
<channel>
<title><![CDATA[Kaumudi Plus]]></title>
<description><![CDATA[Kaumudi Plus]]></description>
<link>https://www.kaumudiplus.com</link>
<image>
<url>https://www.kaumudiplus.com/images/logo.png</url>
<title>Kaumudi Plus</title>
<link>https://www.kaumudiplus.com</link>
</image>
<lastBuildDate>Thu, 18 Jun 2026 12:14:58 GMT</lastBuildDate>
<atom:link href="https://www.kaumudiplus.com/google_feeds.xml" rel="self" type="application/rss+xml"/>
<atom:link href="https://pubsubhubbub.appspot.com/" rel="hub" type="application/rss+xml"/>
<pubDate>Thu, 18 Jun 2026 12:14:58 GMT</pubDate>
<copyright><![CDATA[Kaumudi Plus]]></copyright>
<language><![CDATA[ml]]></language>
<ttl>1</ttl>
<item>
<link>https://www.kaumudiplus.com/videos/555-zelensky-putinnato-g7summit-1603522</link>
<title><![CDATA[555 ഡ്രോണുകൾ, കത്തിയമർന്ന എണ്ണശാലകൾ; മോസ്‌കോയിൽ അന്തരീക്ഷം കലുഷിതം|zelensky | PUTIN|nato| G7SUMMIT|]]></title>
<description/>
<enclosure length="50000" type="video/mp4" url="https://www.youtube.com/watch?v=VNRjd_Vt-C8"/>
<content:encoded><![CDATA[<figure> <img src='https://www.kaumudiplus.com/h-upload/videothumb/yt_full_VNRjd_Vt-C8.jpg'/></figure><p></p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/videos/555-zelensky-putinnato-g7summit-1603522</guid>
<category><![CDATA[Videos]]></category>
<dc:creator><![CDATA[Admin]]></dc:creator>
<pubDate>Thu, 18 Jun 2026 11:45:22 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/sports/surya-kumar-yadav-leaves-mumbai-indians-for-kolkata-knight-riders-robin-uthappa-makes-prediction-1603473</link>
<title><![CDATA[മുംബൈ ഇന്ത്യൻസ് വിട്ട് സൂര്യ കുമാർയാദവ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലേക്ക്; പ്രവചനവുമായി റോബിൻ ഉത്തപ്പ]]></title>
<description/>
<enclosure length="59822" type="image/webp" url="https://www.kaumudiplus.com/h-upload/2026/06/18/2202568-uthappa.webp"/>
<content:encoded><![CDATA[<figure> <img width='1200' height='570' src='https://www.kaumudiplus.com/h-upload/2026/06/18/2202568-uthappa.webp'/><figcaption></figcaption></figure><p>മുംബൈ ഇന്ത്യൻസിൻറെ സൂപ്പർ താരം സൂര്യകുമാർ യാദവ് മുംബൈ വിട്ട് തൻറെ പഴയ തട്ടകമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലേക്ക് മടങ്ങിയെത്തുമെന്ന അമ്പരപ്പിക്കുന്ന പ്രവചനവുമായി റോബിൻ ഉത്തപ്പ.'ദേശീയ ടീമിലേക്കുള്ള വാതിലുകൾ ഇനി മുന്നിൽ അടഞ്ഞേക്കുമെന്ന സൂചനകൾ ശക്തമായതോടെ, അവൻ തൻറെ ഐപിഎൽ കരിയറിന്റെ അവസാന ഘട്ടം കൊൽക്കത്തയിൽ കളിച്ച് അവസാനിപ്പിക്കാൻ തയ്യാറായേക്കും.' ഉത്തപ്പ പറഞ്ഞു. ഇന്ത്യയുടെ t20 ടീമിൻറെ മുൻ നായകൻ കൂടിയായിരുന്ന സൂര്യകുമാർ യാദവും നിലവിലെ ഇന്ത്യൻ ടീം മുഖ്യപരിശീലകൻ ഗൗതം ഗംഭീറും തമ്മിലുള്ള ആത്മബന്ധമാണ് ഈ നീക്കത്തിന് പിന്നിലെന്നും എല്ലാ അർത്ഥത്തിലും സൂര്യകുമാർ യാദവ് കൊൽക്കത്തയിലേക്ക് പോകാനാണ് സാധ്യതയെന്നും ഉത്തപ്പ കൂട്ടിച്ചേർത്തു.2014 മുതൽ 2017 വരെ ഗൗതം ഗംഭീർ കൊൽക്കത്തയുടെ നായകനായിരുന്ന സമയം സൂര്യകുമാർ യാദവ് കൊൽക്കത്തയിൽ കളിച്ചിരുന്നു. അന്ന് ഫിനിഷറുടെ റോളിലായിരുന്നു സൂര്യ മത്സരങ്ങളിൽ തിളങ്ങിയിരുന്നത്. കഴിഞ്ഞ ടി20 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച നായകനാണ് സൂര്യകുമാർ യാദവ്. എന്നാൽ, താരത്തിന്റെ മോശം ഫോം കാരണം അടുത്തിടെ ഇന്ത്യൻ ടി20 ടീമിൻറെ നായകസ്ഥാത്ത് നിന്ന് മാറ്റി ശ്രേയസ് അയ്യരിന് അതിന്റെ ചുമതല നൽകുകയായിരുന്നു<br></p>
<p> </p>
<p> </p>
<p></p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/sports/surya-kumar-yadav-leaves-mumbai-indians-for-kolkata-knight-riders-robin-uthappa-makes-prediction-1603473</guid>
<category><![CDATA[Sports]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Thu, 18 Jun 2026 11:10:23 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/yathra/indias-first-8-lane-tunnel-under-tiger-reserve-delhi-mumbai-expressway-to-open-on-june-20-1603459</link>
<title><![CDATA[കടുവ സങ്കേതത്തിന് അടിയിലൂടെയുള്ള രാജ്യത്തെ ആദ്യ 8 വരി തുരങ്കം ;ഡൽഹി-മുംബൈ എക്സ്പ്രസ് വേ  ജൂൺ 20 ന്  തുറക്കും]]></title>
<description/>
<enclosure length="28662" type="image/webp" url="https://www.kaumudiplus.com/h-upload/2026/06/18/2202532-express.webp"/>
<content:encoded><![CDATA[<figure> <img width='557' height='370' src='https://www.kaumudiplus.com/h-upload/2026/06/18/2202532-express.webp'/><figcaption></figcaption></figure><p>ന്യൂഡൽഹി: ഡൽഹി-മുംബൈ എക്സ്പ്രസ് വേ ജൂൺ 20 ന് തുറക്കും .രാജസ്ഥാനിലെ കോട്ടയ്ക്ക് സമീപം നിർണായകമായ 4.9 കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്കം വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ് </p>
<p>2019 ലാണ് ഈ അഭിലാഷ പദ്ധതി ആരംഭിച്ചത്. ഡൽഹിയെയും ഗുജറാത്തിനെയും ബന്ധിപ്പിക്കുന്ന വിപുലമായ ഭാഗം നേരത്തെ പൂർത്തിയായിരുന്നെങ്കിലും, ഭൂമി ഏറ്റെടുക്കൽ വെല്ലുവിളികൾ കാരണം മൊത്തത്തിലുള്ള പദ്ധതിക്ക് ചെറിയ കാലതാമസം നേരിട്ടു. ഏകദേശം ഒരു ലക്ഷം കോടി രൂപ ചെലവിൽ ആണ് എക്സ്പ്രസ് വേ പൂർത്തിയാക്കിയത് .പരിസ്ഥിതി ലോലമായ മുകുന്ദര ഹിൽസ് ടൈഗർ റിസർവിനു താഴെയായി കടന്നു പോകുന്നു എന്ന സവിശേഷതയും ഉണ്ട് . ഇത് പ്രവർത്തനക്ഷമമാകുന്നതോടെ നിലവിൽ 24 മണിക്കൂറിൽ കൂടുതൽ സമയമെടുക്കുന്ന ഡൽഹി-മുംബൈ റോഡ് മാർഗമുള്ള യാത്ര 12 മണിക്കൂർ ആകും . </p>
<p> </p>
<p>യാത്രാ സമയം കുറയ്ക്കുന്നതിനൊപ്പം തന്നെ ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്ക് ലോജിസ്റ്റിക്സ് ചെലവ് കുറയ്ക്കാനും കണക്റ്റിവിറ്റി മെച്ചപ്പെടുത്താനും ഇത് സഹായകരമാകും . </p>
<p> </p>
<p>വന്യജീവികളെ ശല്യപ്പെടുത്താതെ തന്നെ തുരങ്കം വഴി ഗതാഗതം എക്സ്പ്രസ് വേയിലൂടെ സഞ്ചരിക്കാൻ സാധിക്കും, അതേസമയം നീളമേറിയതും വളഞ്ഞതുമായ ഒരു പാത ഒഴിവാക്കുകയും ചെയ്യും. ഇടനാഴിയിലൂടെ സുഗമമായ യാത്ര തടയുന്ന അവസാനത്തെ പ്രധാന വിടവുകളിൽ ഒന്നായിരുന്നു കോട്ട വിഭാഗം. </p>
<p> </p>
<p>കടുവാ സംരക്ഷണ കേന്ദ്രത്തിന്റെ പാരിസ്ഥിതിക സെൻസിറ്റീവ് സ്വഭാവം കാരണം തുരങ്കം പൂർത്തിയാക്കാൻ ഏകദേശം നാലര വർഷമെടുത്തു. </p>
<p>തുരങ്കത്തിനുള്ളിലെ വാഹന ചലനം നിരീക്ഷിക്കാൻ നൈറ്റ് വിഷൻ സഹിതമുള്ള AI- പ്രാപ്തമാക്കിയ ക്യാമറകൾ സ്ഥാപിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. ജെറ്റ് ഫാനുകൾ വഴി നിയന്ത്രിത വായുസഞ്ചാരം നിലനിർത്തും, അടിയന്തര ഘട്ടങ്ങളിൽ ഡ്രൈവർമാരുമായി നേരിട്ട് ആശയവിനിമയം നടത്തുന്നതിന് ഒരു എഫ്എം റേഡിയോ ലൈസൻസ് നേടിയിട്ടുണ്ട്.ഈ എക്സ്പ്രസ് വേ വടക്കൻ, പടിഞ്ഞാറൻ ഇന്ത്യകൾക്കിടയിലുള്ള റോഡ് കണക്റ്റിവിറ്റിയെ ഗണ്യമായി ശക്തിപ്പെടുത്തുകയും റോഡ് ഉപയോക്താക്കൾ, ഗതാഗതക്കാർ, ബിസിനസുകൾ എന്നിവർക്ക് ഒരുപോലെ പ്രയോജനകരമാവുകയും ചെയ്യും , കോട്ട, രത്ലം, ബറൂച്ച് തുടങ്ങിയ നഗരങ്ങളിലെ സാമ്പത്തിക പ്രവർത്തനങ്ങൾക്കും ഇത് സഹായകരമാകും . </p>
<p> </p>
<p>മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന തരത്തിലാണ് ആക്‌സസ് നിയന്ത്രിത എക്‌സ്പ്രസ്‌വേ രൂപകൽപ്പന ചെയ്തിരിക്കുന്നത്, ഇത് വിജ്ഞാപനം ചെയ്ത പരിധികൾക്കും ഗതാഗത സാഹചര്യങ്ങൾക്കും വിധേയമാണ്. ട്രാഫിക് സിഗ്നലുകളോ ഗ്രേഡ് ക്രോസിംഗുകളോ ഇല്ലാത്തതിനാൽ, യാത്രാ സമയം കുറയ്ക്കാനും സുഗമമായ യാത്ര ഉറപ്പാക്കാനും കഴിയും . </p>
<p> </p>
<p>ഹരിയാനയിലെ ഗുരുഗ്രാമിലെ സോഹ്നയ്ക്ക് സമീപം ആരംഭിച്ച് ആറ് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ഈ എക്സ്പ്രസ് വേ മഹാരാഷ്ട്രയിലെ മുംബൈയിലുള്ള ജവഹർലാൽ നെഹ്‌റു പോർട്ട് ട്രസ്റ്റിന് (ജെഎൻപിടി) സമീപമാണ് അവസാനിക്കുന്നത് . </p>
<p> </p>
<p> </p>
<p></p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/yathra/indias-first-8-lane-tunnel-under-tiger-reserve-delhi-mumbai-expressway-to-open-on-june-20-1603459</guid>
<category><![CDATA[Yathra]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Thu, 18 Jun 2026 10:50:20 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/videos/14-800-us-iran-draft-agreement--1603478</link>
<title><![CDATA[14 പോയിന്റുകൾ, 800 വാക്കുകൾ; യുഎസ് - ഇറാൻ കരാറിന്റെ കരട് വിവരങ്ങൾ പുറത്ത് |us-iran draft agreement |]]></title>
<description/>
<enclosure length="50000" type="video/mp4" url="https://www.youtube.com/watch?v=Kpqcow1A4Ws"/>
<content:encoded><![CDATA[<figure> <img src='https://www.kaumudiplus.com/h-upload/videothumb/yt_full_Kpqcow1A4Ws.jpg'/></figure><p></p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/videos/14-800-us-iran-draft-agreement--1603478</guid>
<category><![CDATA[Videos]]></category>
<dc:creator><![CDATA[Admin]]></dc:creator>
<pubDate>Thu, 18 Jun 2026 10:48:54 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/news/india-uk-free-trade-agreement-to-come-into-effect-from-july-15-1603451</link>
<title><![CDATA[ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ ജൂലൈ പതിനഞ്ച് മുതൽ പ്രാബല്യത്തിൽ]]></title>
<description/>
<enclosure length="52866" type="image/webp" url="https://www.kaumudiplus.com/h-upload/2026/06/18/2202508-india-uk-vyapara.webp"/>
<content:encoded><![CDATA[<figure> <img width='735' height='412' src='https://www.kaumudiplus.com/h-upload/2026/06/18/2202508-india-uk-vyapara.webp'/><figcaption></figcaption></figure><p>�ദില്ലി :ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ജൂലൈ 15 മുതല്‍ പ്രാബല്യത്തില്‍ വരും. സ്റ്റീല്‍ വ്യാപാരവുമായി ബന്ധപ്പെട്ട ചില തര്‍ക്കങ്ങള്‍ പരിഹരിച്ചതിനുശേഷമാണ് 11 മാസം മുമ്പ് ഒപ്പുവെച്ച കരാര്‍ നടപ്പിലാകുന്നത്. ഇതോടുകൂടി ഇന്ത്യയുടെ കയറ്റുമതികളില്‍ 99% വരെ യുകെയിലേക്ക് തീരുവയില്ലാതെ കയറ്റി അയ്ക്കാനാവും. </p>
<p> </p>
<p>പ്രോസസ്ഡ് ഫുഡ് ഉല്‍പ്പന്നങ്ങള്‍ക്കുള്ള 70% വരെ ഉണ്ടായിരുന്ന തീരുവ പൂജ്യമായി കുറയുമെന്നത് ഇന്ത്യക്ക് ലഭിക്കുന്ന പ്രധാന നേട്ടമാണ്. സമുദ്രോല്‍പ്പന്നങ്ങള്‍ക്ക് 21.5%, എന്‍ജിനീയറിങ് ഉല്‍പ്പന്നങ്ങള്‍ക്കും ഓട്ടോ ഘടകങ്ങള്‍ക്കും 18%, തുകല്‍-പാദരക്ഷാ ഉല്‍പ്പന്നങ്ങള്‍ക്ക് 16%, വസ്ത്രങ്ങള്‍ക്കും ടെക്‌സ്‌റ്റൈല്‍ ഉല്‍പ്പന്നങ്ങള്‍ക്കും 12%, രാസവസ്തുക്കള്‍ക്കും ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍ക്കും 8% എന്നിങ്ങനെ ഉണ്ടായിരുന്ന തീരുവകള്‍ പൂജ്യത്തിലേക്ക് മാറും.ഇന്ത്യയിലെയും യുകെയിലെയും താല്‍ക്കാലിക തൊഴിലാളികള്‍ക്ക് ഇരുരാജ്യങ്ങളിലും സാമൂഹ്യസുരക്ഷാ സംഭാവനകള്‍ അടയ്‌ക്കേണ്ട സാഹചര്യം ഒഴിവാക്കുന്ന ഡബിള്‍ കോണ്‍ട്രിബ്യൂഷന്‍ കണ്‍വെന്‍ഷന്‍ കരാറും ജൂലൈ 15 മുതല്‍ പ്രാബല്യത്തില്‍ വരും. 75,000ത്തിലധികം ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കും 900ലധികം കമ്പനികള്‍ക്കും ഇതിന്റെ ഗുണം ലഭിക്കുമെന്നാണ് പ്രതീക്ഷ.</p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/news/india-uk-free-trade-agreement-to-come-into-effect-from-july-15-1603451</guid>
<category><![CDATA[News]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Thu, 18 Jun 2026 10:32:26 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/news/political-crisis-in-maharashtra-uddhav-thackerays-faction-on-the-verge-of-split-six-mps-abstain-from-parliamentary-meeting-1603436</link>
<title><![CDATA[മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി ;ഉദ്ധവ് താക്കറെ പക്ഷം പിളർപ്പിലേക്ക്; പാർലമെന്ററി യോഗത്തിൽ നിന്നുംആറ് എംപിമാർ വിട്ടുനിന്നു]]></title>
<description/>
<enclosure length="13180" type="image/webp" url="https://www.kaumudiplus.com/h-upload/2026/06/18/2202479-thakkare.webp"/>
<content:encoded><![CDATA[<figure> <img width='498' height='279' src='https://www.kaumudiplus.com/h-upload/2026/06/18/2202479-thakkare.webp'/><figcaption></figcaption></figure><p>മുംബൈ: മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന ഔദ്യോഗിക വിഭാഗത്തിൽ പിളർപ്പ് . പാർട്ടിയിലെ ആകെ ഒമ്പത് ലോക്‌സഭാ എംപിമാരിൽ ആറ് പേരും വ്യാഴാഴ്ച ചേർന്ന നിർണ്ണായക പാർലമെന്ററി പാർട്ടി യോഗത്തിൽ നിന്നും കൂട്ടത്തോടെ വിട്ടുനിന്നു. ഇവർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ ശിവസേനയിൽ ചേരാൻ ഒരുങ്ങിക്കഴിഞ്ഞു . അരവിന്ദ് സാവന്ത്, അനിൽ ദേശായി, രാജാഭൗ വാജെ എന്നീ മൂന്ന് ലോക്സഭാ എംപിമാരും രാജ്യസഭാ എംപിയായ സഞ്ജയ് റാവത്തും മാത്രമാണ് ഉദ്ധവ് പക്ഷത്തിന്റെ യോഗത്തിൽ പങ്കെടുത്തത്. </p>
<p>ബാക്കിയുള്ള ആറ് എംപിമാരായ നാഗേഷ് അഷ്ടിക്കർ, സഞ്ജയ് ദേശ്മുഖ്, സഞ്ജയ് ജാദവ്, സഞ്ജയ് ദിനാ പാട്ടീൽ, ഓംപ്രകാശ് രാജെനിംബാൽക്കർ, ഭാവുസാഹേബ് വക്ചൗരെ എന്നിവരുടെ അസാന്നിധ്യമാണ് പാർട്ടിയിലെ പുതിയ പിളർപ്പ് മറനീക്കി പുറത്തുവരുന്നതിൽ കലാശിച്ചചത്. ഈ ആറ് എംപിമാരും ഒപ്പുവെച്ച കത്ത് ഡൽഹിയിൽ ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് സമർപ്പിച്ചതായി വിശ്വസനീയ കേന്ദ്രങ്ങൾ വ്യക്തമാക്കി. എന്നാൽ നടപടിക്രമങ്ങൾ പൂർത്തിയാകുന്നതിന് മുൻപ് എംപിമാരെ നേരിൽ കണ്ട് ഒപ്പുകൾ ഒത്തുനോക്കാനുള്ള പരിശോധനകളിലാണ് നിലവിൽ സ്പീക്കറുടെ ഓഫീസ്.<br></p>
<p></p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/news/political-crisis-in-maharashtra-uddhav-thackerays-faction-on-the-verge-of-split-six-mps-abstain-from-parliamentary-meeting-1603436</guid>
<category><![CDATA[News]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Thu, 18 Jun 2026 09:57:44 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/crime/anganwadi-worker-found-dead-in-forest-accused-arre-1603431</link>
<title><![CDATA[അങ്കണവാടി ജീവനക്കാരി വനത്തിനുള്ളിൽ മരിച്ച നിലയിൽ ;പ്രതി പിടിയിൽ]]></title>
<description/>
<enclosure length="21176" type="image/webp" url="https://www.kaumudiplus.com/h-upload/2026/06/18/2202465-yuvathiye.webp"/>
<content:encoded><![CDATA[<figure> <img width='732' height='413' src='https://www.kaumudiplus.com/h-upload/2026/06/18/2202465-yuvathiye.webp'/><figcaption></figcaption></figure><p>പത്തനംതിട്ട: ഗവി-മീനാറിൽ വനത്തിനുള്ളിൽ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം .മീനാർ അങ്കണവാടിയിലെ ഹെൽപ്പറായ തമിഴ്‌നാട് സ്വദേശി മേനകയാണ് മരിച്ചത്. പ്രതിയെ കസ്റ്റഡിയിലെടുത്തു .ഗവിയിൽ താമസിക്കുന്ന യുവതി മീനാറിലെ അങ്കണവാടി ജോലിചെയ്യുന്നത്. ഇന്ന് രാവിലെ ഒൻപത് മണിയോടെ ഇവർ ഗവിയിൽനിന്ന് മീനാറിലേക്ക് പോകുന്നത് നാട്ടുകാർ കണ്ടിരുന്നു. മൂന്നുകിലോമീറ്റർ അകലെയാണ് അങ്കണവാടി. പൂർണമായും വനത്തിനുള്ളിലൂടെയാണ് അങ്കണവാടിയിലേക്കുള്ള പാത. വഴി മധ്യേയുള്ള തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.അങ്കണവാടിയിലേക്ക് പോയ ഇവരെ എന്തോ കടിച്ചെന്ന് പറഞ്ഞ് തമിഴ്‌നാട്ടിലുള്ള യുവതിയുടെ അച്ഛനെ ഫോണിൽ വിളിച്ചറിയിച്ചിരുന്നു. അച്ഛൻ തിരിച്ചുവിളിച്ചെങ്കിലും കിട്ടാതെവന്നതോടെ വിവരം നാട്ടുകാരെ അറിയിച്ചു. പിന്നീട് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം തോടിന് സമീപം കണ്ടെത്തിയത്.<br></p>
<p>ആദിവാസി വിഭാഗത്തിൽ പെട്ട വിനോദ് കുമാർ എന്നയാളാണ് യുവതിയെ കൊലപ്പെടുത്തിയത്. സംശയത്തിന്റെ അടിസ്ഥാന്തതിൽ ഇയാളെ വണ്ടിപ്പെരിയാർ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. തുടർന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്<br></p>
<p>ബലാത്സം​ഗത്തിന് ശേഷം കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നുവെന്ന് ഇയാൾ സമ്മതിച്ചു. </p>
<p>ഗവിയിൽ നിന്നും മീനാർ ഭാഗത്തേക്ക് പോകുന്ന റോഡിൻ്റെ അടുത്തുള്ള വനത്തിൽ താൽക്കാലിക ഷെഡ്ഡ് കെട്ടി ഒളിച്ച് താമസിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതിനിടെയാണ് ഇവിടുത്തെ വിജനമായ റോഡിലൂടെ പതിവായി ജോലിക്ക് പോവുകയും വരുകയും ചെയ്യുന്ന യുവതിയെ നിരീക്ഷിക്കുന്നത്. തുടർന്ന് ഇവിടെ നിന്നും ഒരു കിലോമീറ്റർ മാറിയുള്ള സ്ഥലത്ത് വച്ച് യുവതിയെ ആക്രമിക്കുകയായിരുന്നു. ഈ യുവതിയെ ഇയാൾ സ്ഥിരമായി ശല്യം ചെയ്യാറുണ്ടെന്ന് പൊലീസ് കണ്ടെത്തി. അതേസമയം, പ്രതിക്കൊപ്പം 13 വയസോളം തോന്നിക്കുന്ന പെൺകുട്ടിയെ കണ്ടെത്തിയിട്ടുണ്ട്. ഈ കുട്ടിയെ കുറിച്ചും പൊലീസ് അന്വേഷിച്ചു വരികയാണ്. </p>
<p></p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/crime/anganwadi-worker-found-dead-in-forest-accused-arre-1603431</guid>
<category><![CDATA[Crime]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Thu, 18 Jun 2026 09:48:45 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/sports/cristiano-ronaldos-complexion-faded-leopards-put-up-a-surprising-fight-on-the-field-1603421</link>
<title><![CDATA[നിറം മങ്ങി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ;മൈതാനത്ത് അമ്പരപ്പിക്കുന്ന പോരാട്ടം നടത്തി  'പുള്ളിപ്പുലികള്‍']]></title>
<description/>
<enclosure length="44624" type="image/webp" url="https://www.kaumudiplus.com/h-upload/2026/06/18/2202438-pullippa.webp"/>
<content:encoded><![CDATA[<figure> <img width='499' height='282' src='https://www.kaumudiplus.com/h-upload/2026/06/18/2202438-pullippa.webp'/><figcaption></figcaption></figure><p>ഹൂസ്റ്റൺ:കോംഗോ ഫുട്‌ബോൾ ടീമിന് 'പുള്ളിപ്പുലികൾ' എന്നൊരു പേരുണ്ട് . യഥാർത്ഥത്തിൽ ആ വിളിപ്പേരിന്റെ പൊരുൾ പോർച്ചു​ഗൽ ശരിക്കും അറിഞ്ഞു. നീണ്ട ഇടവേളയ്ക്ക് ശേഷം ലോകകപ്പ് വീണ്ടും കളിക്കാനെത്തിയ പുള്ളിപുലികൾ അമ്പരപ്പിക്കുന്ന പോരാട്ടമാണ് മൈതാനത്ത് പുറത്തെടുത്തത്. ലോക കിരീടം നേടാൻ സാധ്യതയുള്ള ടീമുകളുടെ കൂട്ടത്തിൽ ആരാധകർ ഇത്തവണ എഴുതി ചേർത്ത പേരാണ് പോർച്ചുഗലിന്റേത്. എന്നാൽ അതൊന്നും ചരിത്രത്തിൽ രണ്ടാം തവണ ലോകകപ്പിനെത്തിയ കോംഗോ ടീമിനെ ബാധിക്കുന്നതേ ആയിരുന്നില്ല. കരുത്തരായ പോർച്ചുഗലിനെ അവർ 1-1നു സമനിലയിൽ തളച്ചു. കളിയുടെ ആറാം മിനിറ്റിൽ ഗോൾ വഴങ്ങിയിട്ടും ഉജ്ജ്വല പോരാട്ടം കാഴ്ച്ച വച്ച കോംഗോലീസ് വീറോടെ സമനില പൊരുതി വാങ്ങി. ആക്രമണത്തിലും പ്രതിരോധത്തിലും അവർ പോർച്ചുഗലിനെ അടിമുടി വിറപ്പിച്ചു.<br></p>
<p> </p>
<p>നായകനും സൂപ്പർ താരവുമായ ക്രിസ്റ്റ്യാനോ റൊണാൾഡോ തീർത്തും നിറം മങ്ങിയ പോരിൽ ആദ്യ പകുതിയിൽ താരം ഒരു തവണ മാത്രമാണ് എതിർ ബോക്‌സിൽ നിന്നു പന്ത് തൊട്ടത്. രണ്ടാം പകുതിയിൽ രണ്ട് മികച്ച അവരങ്ങൾ ലഭിച്ചിട്ടും അതൊന്നും മുതലെടുക്കാൻ താരത്തിനു സാധിച്ചതുമില്ല.1974ലാണ് കോംഗോ ആദ്യമായും അവസാനമായും ലോകകപ്പ് കളിച്ചത്. അതിനു ശേഷം ഇപ്പോഴാണ് അവരുടെ രണ്ടാം വരവ്.</p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/sports/cristiano-ronaldos-complexion-faded-leopards-put-up-a-surprising-fight-on-the-field-1603421</guid>
<category><![CDATA[Sports]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Thu, 18 Jun 2026 09:33:16 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/astro/main-door-of-the-houseproperty-instructions-1603418</link>
<title><![CDATA[വീടിന്റെ പ്രധാന വാതിൽ ;വസ്തു നിർദ്ദേശങ്ങൾ]]></title>
<description/>
<enclosure length="36390" type="image/webp" url="https://www.kaumudiplus.com/h-upload/2026/06/18/2202429-veedinte-pradhana.webp"/>
<content:encoded><![CDATA[<figure> <img width='518' height='290' src='https://www.kaumudiplus.com/h-upload/2026/06/18/2202429-veedinte-pradhana.webp'/><figcaption></figcaption></figure><p>വീടിന്റെ പ്രധാന വാതിൽ ജ്യോതിഷപ്രകാരം വളരെ പ്രധാനപ്പെട്ടതാണ് .വാതിലിനു നേരെ മുന്നിൽ ഇലക്ട്രിക് പോസ്റ്റ് ,വൻമരങ്ങൾ ,ആരാധനാലയങ്ങൾ ,നേരെ വീട്ടിലേക്ക് വന്നു ചേരുന്ന വിധത്തിലുള്ള റോഡ് എന്നിവ പാടില്ലെന്നതാണ് വാസ്തുശാസ്ത പ്രകാരം പറയുന്നത് .<br></p>
<p> രണ്ടുദിശകളിലേക്ക് പ്രവേശനം വേണ്ടതുണ്ടെങ്കിൽ, രണ്ടു വാതിലുകളിൽ ഒന്ന് വടക്കോ കിഴക്കോ ആകണം. മൂന്ന് വാതിലുകളാണ് വേണ്ടതെങ്കിൽ രണ്ടെണ്ണം വടക്കും കിഴക്കുമായിട്ടും മൂന്നാമത്തേത് പടിഞ്ഞാറോ തെക്കോ ആയിട്ടും ചെയ്യുക.വീട്ടിലേക്ക് പ്രവേശിക്കാനുള്ള വാതിൽ വീടിന്റെ മുഖപ്പൂവിന്റെ നടുക്കോ പിന്നീട് നീട്ടിയെടുത്ത ഭാഗത്തോ മുറിച്ചുമാറ്റിയ ഭാഗത്തോ ആകാൻ പാടില്ല. വീടിന്റെ പ്രധാന പ്രവേശന കവാടം നേരെ എതിരെയുള്ള വീടിന്റെ പ്രധാന പ്രവേശന കവാടത്തിന് നേരെ എതിരെ വരാൻ പാടില്ല. പ്രധാന വാതിലിനു വീടിന്റെ മറ്റു വാതിലുകളേക്കാൾ വലുതായിരിക്കണം. അത് അകത്തേക്ക് ഇടതു വശത്തേക്ക് തുറക്കുന്നത് ആയിരിക്കണം. മുൻവശത്തുള്ള പ്രധാനവാതിൽ പിൻവശത്ത് വീട്ടിൽ നിന്നും പുറത്തു കടക്കുന്നതിനുള്ള വാതിലിന് എതിരാകരുത്. മുഖ്യവാതിൽ ദിവസവും തുറക്കണം. ചിലർ സൗകര്യാർത്ഥം വീട്ടിനകത്തേക്ക് കടക്കാനും പുറത്തിറങ്ങാനും വശങ്ങളിലുള്ള വാതിലുകളോ പിൻവാതിലുകളോ ഉപയോഗിക്കും. ഇത് പാടില്ല. മുൻവശത്തെ മുഖ്യവാതിൽ എപ്പോഴും ഉപയോഗിച്ചില്ല എങ്കിൽ അകത്തേക്ക് ശുഭകരമായ ഊർജ്ജം ഒഴുകിയെത്തുകയില്ല.</p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/astro/main-door-of-the-houseproperty-instructions-1603418</guid>
<category><![CDATA[Astro]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Thu, 18 Jun 2026 09:27:06 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/movies/panorama-studios-with-two-big-budget-films-fahadh-faasil-as-the-hero-1603410</link>
<title><![CDATA[രണ്ട് ബി​ഗ് ബഡ്ജറ്റ് ചിത്രങ്ങളുമായി പനോരമ സ്റ്റുഡിയോസ്; നായകനായി ഫ​ഹദ് ഫാസിൽ]]></title>
<description/>
<enclosure length="12970" type="image/webp" url="https://www.kaumudiplus.com/h-upload/2026/06/18/2202420-fahad-fassil-panorama.webp"/>
<content:encoded><![CDATA[<figure> <img width='502' height='281' src='https://www.kaumudiplus.com/h-upload/2026/06/18/2202420-fahad-fassil-panorama.webp'/><figcaption></figcaption></figure><p>'ദൃശ്യം 3' സൂപ്പർ സൂപ്പർ ഹിറ്റായതിന് പിന്നാലെ, ഇന്ത്യയിലെ വളരെയധികം ശ്രദ്ധേയ സിനിമാ നിർമ്മാണ കമ്പനിയായ പനോരമ സ്റ്റുഡിയോസ് പുതിയ രണ്ട് മലയാള ചിത്രങ്ങൾ കൂടി പ്രഖ്യാപിച്ചു. നിർമ്മാതാവ് ജേക്കബ് ബാബുവുമായി സഹകരിച്ചാണ് പനോരമ സ്റ്റുഡിയോസ് ഈ രണ്ട് ചിത്രങ്ങളും നിർമ്മിക്കുന്നത്. ഇന്ത്യൻ സിനിമയിലെ മികച്ച താരങ്ങളിലൊരാളും കരിയറിൽ ഏറെ വൈവിധ്യങ്ങളുമുള്ള നടൻ ഫഹദ് ഫാസിലാണ് രണ്ട് ചിത്രങ്ങളിലും പ്രധാന വേഷത്തിൽ എത്തുന്നത്.ഫഹദിൻറെ ശക്തമായ കഥാപാത്ര തിരഞ്ഞെടുപ്പുകളും അഭിനയശൈലിയും പുതിയ പ്രൊജക്റ്റുകൾക്കും കരുത്താകുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. "ഈ ചിത്രങ്ങളിലേക്ക് എന്നെ ആകർഷിച്ചത് ഇതിൻറെ ശക്തമായ തിരക്കഥകളും അണിയറപ്രവർത്തകരുടെ കാഴ്ചപ്പാടുമാണ്.<br></p>
<p> </p>
<p>ഒരു നടൻ എന്ന നിലയിൽ എന്നെ വെല്ലുവിളിക്കുന്നതും പ്രേക്ഷകർക്ക് പുതുമ നൽകുന്നതുമായ സിനിമകളുടെ ഭാഗമാകാൻ ഞാൻ എപ്പോഴും ആഗ്രഹിക്കുന്നു. ജേക്കബ് ബാബുവുമായും പനോരമ സ്റ്റുഡിയോസുമായും നടത്തിയ ചർച്ചകൾ ഏറെ പ്രചോദനം നൽകുന്നതായിരുന്നു.ചിത്രങ്ങൾ അടുത്ത വർഷം പ്രേക്ഷകരിലേക്ക് എത്തിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്", വെല്ലുവിളികൾ നിറഞ്ഞ കഥാപാത്രങ്ങൾ ആവേശത്തോടെ ഏറ്റെടുക്കാറുള്ള ഫഹദ് ഫാസിൽ പുതിയ ചിത്രങ്ങളെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്. 'ഓംകാര', 'പ്യാർ കാ പഞ്ച്നാമ', 'ദൃശ്യം', 'റെയ്ഡ്', 'ഷൈത്താൻ' തുടങ്ങി നിരവധി സൂപ്പർഹിറ്റ് ബോളിവുഡ് ചിത്രങ്ങൾ സമ്മാനിച്ച പനോരമ സ്റ്റുഡിയോസ് ഇപ്പോൾ മലയാള സിനിമയിലും സജീവമാവുകയാണ്. </p>
<p> </p>
<p>'ദൃശ്യം 3' കൂടാതെ റഹ്മാൻ, ഭാവന എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ 'അനോമി', ആസിഫ് അലിയുടെ 'ടികിടാക', കുഞ്ചാക്കോ ബോബൻ - ലിജോമോൾ ജോസ് ചിത്രം 'ഉന്മാദം', ഒപ്പം നിവിൻ പോളിയുമായുള്ള പുതിയ പ്രൊജക്റ്റ് എന്നിവ പനോരമ സ്റ്റുഡിയോസ് മലയാളത്തിൽ നിർമ്മിക്കുന്ന മറ്റു ചിത്രങ്ങളാണ്. </p>
<p> </p>
<p>"മലയാള സിനിമയിലെ മികച്ച കഥപറച്ചിൽ രീതികളിലുള്ള വിശ്വാസമാണ് ഞങ്ങളെ ഇവിടെ എത്തിച്ചത്. സിനിമയോടുള്ള അഭിനിവേശവും മലയാള സിനിമാ വിപണിയെക്കുറിച്ചുള്ള കൃത്യമായ ധാരണയുമുള്ള ജേക്കബ് ബാബുവുമായി ഒന്നിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഫഹദ് ഫാസിൽ ഈ ചിത്രങ്ങളിൽ നായകനാകുന്നു എന്നത് പ്രൊജക്റ്റിൻറെ ആവേശം ഇരട്ടിയാക്കുന്നു", പനോരമ സ്റ്റുഡിയോസ് പ്രൊഡ്യൂസർ കുമാർ മങ്കാത് പഥക് വ്യക്തമാക്കി. </p>
<p> </p>
<p>"പ്രേക്ഷകരെ ആകർഷിക്കുന്നതും ദീർഘകാലം ഓർമ്മിക്കപ്പെടുന്നതുമായ സിനിമകൾ ചെയ്യാനാണ് ഞങ്ങൾ ശ്രമിക്കാറുള്ളത്. ഈ കഥാപാത്രങ്ങളെ ജീവസ്സുറ്റതാക്കാൻ ഫഹദ് ഫാസിലിനേക്കാൾ മികച്ച മറ്റൊരു ചോയ്സ് ഇല്ല.", പ്രൊഡ്യൂസർ അഭിഷേക് പഥകിൻറെ വാക്കുകൾ. മലയാള സിനിമയിലെ മുൻനിര നിർമ്മാണ-വിതരണ കമ്പനിയായ 'മാക്സ്‌ലാബ് സിനിമാസ് ആൻഡ് എൻറർടെയ്ൻമെൻറ്സ്' വഴിയും തിയേറ്റർ ഉടമ എന്ന നിലയിലും ശ്രദ്ധേയനായ വ്യക്തിത്വമാണ് ജേക്കബ് കെ. ബാബു."നല്ല കൂട്ടായ്മകളാണ് നല്ല സിനിമകൾ സൃഷ്ടിക്കുന്നത്. പനോരമ സ്റ്റുഡിയോസുമായി കൈകോർക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്. കുമാർജിയും അഭിഷേകും എന്നും നല്ല സിനിമകൾക്കൊപ്പം നിന്നവരാണ്. ഒപ്പം ഫഹദ് ഫാസിൽ കൂടി ചേരുമ്പോൾ പ്രേക്ഷകർക്ക് തിയേറ്ററുകളിൽ ഒരു ദൃശ്യവിരുന്ന് തന്നെ പ്രതീക്ഷിക്കാം", പുതിയ കൂട്ടുകെട്ടിനെക്കുറിച്ച് ജേക്കബ് ബാബു പ്രതികരിച്ചത് ഇങ്ങനെയാണ്.നിലവിൽ പ്രീ-പ്രൊഡക്ഷൻ ഘട്ടത്തിലുള്ള ഈ രണ്ട് ചിത്രങ്ങളും 2027-ൽ തിയറ്ററുകളിൽ റിലീസ് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ചിത്രങ്ങളുടെ സംവിധായകർ, മറ്റു താരങ്ങൾ, സാങ്കേതിക പ്രവർത്തകർ എന്നിവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ ഔദ്യോഗികമായി പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. പിആർഒ ആതിര ദിൽജിത്ത്. </p>
<p> </p>
<p> </p>
<p> </p>
<p> </p>
<p> </p>
<p></p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/movies/panorama-studios-with-two-big-budget-films-fahadh-faasil-as-the-hero-1603410</guid>
<category><![CDATA[Movies]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Thu, 18 Jun 2026 09:16:03 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/social-media/calling-someone-trans-is-not-an-insult-anandita-against-trolls-khushbu-claps-1603407</link>
<title><![CDATA["ട്രാൻസ്" വ്യക്തിയെന്ന വിളി അധിക്ഷേപമല്ല ;ട്രോളുകൾക്കെതിരെഅനന്ദിത;  കയ്യടിച്ച് ഖുശ്ബു]]></title>
<description/>
<enclosure length="28692" type="image/webp" url="https://www.kaumudiplus.com/h-upload/2026/06/18/2202412-khushbu-and-sundhar.webp"/>
<content:encoded><![CDATA[<figure> <img width='736' height='488' src='https://www.kaumudiplus.com/h-upload/2026/06/18/2202412-khushbu-and-sundhar.webp'/><figcaption></figcaption></figure><p>സോഷ്യൽ മീഡിയയിലെ തനിക്കെതിരായ ട്രോളുകൾക്കെതിരെ നടി ഖുശ്ബുവിന്റേയും സംവിധായകൻ സുന്ദർ സിയുടേയും മകൾ അനന്ദിത സുന്ദർ. തന്നെ പരിഹസിക്കാൻ ട്രാൻസ്‌ജെൻഡർ എന്ന് വിളിക്കുന്നവർക്കുള്ള മറുപടിയാണ് താരപുത്രി നൽകുന്നത്. ട്രാൻസ് വ്യക്തിയാകുന്നതിൽ അപമാനം തോന്നേണ്ടതില്ലെന്നാണ് അനന്ദിത പറയുന്നത്.<br></p>
<p>''ട്രാൻസ്‌ജെൻഡർ വ്യക്തികൾ വളരെ നല്ലവരാണെന്ന് ഞാൻ വിശ്വസിക്കുന്നത്. അല്ലേ? അവർ നല്ല സ്വഭാവമുള്ളവരും ഭംഗിയുള്ളവരുമാണ്. ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളവരിൽ ഏറ്റവും കനിവുള്ള വ്യക്തികൾ ട്രാൻസ്‌ജെൻഡർ വ്യക്തികളാണ്. പക്ഷെ ഇൻസ്റ്റഗ്രാം തുറന്നാൽ, എന്നെ അധിക്ഷേപിക്കാൻ അവർ പറയുക എന്നെ കാണാൻ ട്രാൻസ് വ്യക്തിയെ പോലുണ്ടെന്നാണ്. ഇത് എന്നോടുള്ളത് മാത്രമല്ല. നിങ്ങൾ ഹോമോഫോബിക് കൂടിയാണ്. നിങ്ങൾക്ക് വിവരമില്ല'' എന്നാണ് അനന്ദിതയുടെ പ്രതികരണം.''ആദ്യം തന്നെ പറയട്ടെ, ടാൻസ് വ്യക്തിയാവുക എന്നത് അപമാനമല്ല. പക്ഷെ ഞാൻ മറ്റെന്തിനേക്കാളും കൂടുതൽ കാണുന്നത് ഇതാണ്. ഞാനൊരു സ്ത്രീയാണ്. </p>
<p>മറ്റെന്തിനേക്കാളും, ജീവിതത്തിൽ കനിവോടെ കടന്നു പോകാനാണ് ഞാൻ ശ്രമിക്കാറുള്ളത്. മറ്റുള്ളവരെ നിയന്ത്രിക്കാൻ എനിക്കാകില്ല. എനിക്ക് അറിയുന്നവർ ഇത് പറയുന്നവർ ദയയില്ലാത്തവരാണെന്നാണ്. സങ്കടകരമെന്ന് പറയാമല്ലോ, ലോകത്ത് അധികം പേരും അങ്ങനാണ്. ഞാനൊരു ഫോട്ടോ പങ്കുവച്ചാൽ താഴെ വരുന്ന കമന്റുകൾ എന്നെ കാണാൻ ഭംഗിയില്ലെന്ന് പറയുന്നതാകും. എനിക്കിപ്പോൾ നല്ല തൊലിക്കട്ടിയായിട്ടുണ്ട്.</p>
<p>പക്ഷെ അതൊരു സങ്കടകരമായ കാര്യമല്ലേ?'' എന്നും താരപുത്രി ചോദിക്കുന്നു.ഈ വെറുപ്പ് ഒരിക്കലും ഇല്ലാതാകില്ലെന്നും അനന്ദിത പറഞ്ഞു. പിന്നാലെ അനന്ദിതയ്ക്ക് പിന്തുണയുമായി അമ്മ ഖുശ്ബുവുമെത്തി. അനന്ദിതയുടെ പോഡ്കാസ്റ്റിന്റെ വിഡിയോ പങ്കുവച്ചു കൊണ്ടായിരുന്നു ഖുശ്ബുവിന്റെ പ്രതികരണം. ബൊമ്മായ് നിന്നെയോർത്ത് ഒരുപാട് അഭിമാനിക്കുന്നു എന്നാണ് മകൾക്ക് പിന്തുണ അറിയിച്ചു കൊണ്ട് ഖുശ്ബു എഴുതിയത്. </p>
<p></p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/social-media/calling-someone-trans-is-not-an-insult-anandita-against-trolls-khushbu-claps-1603407</guid>
<category><![CDATA[Social Media]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Thu, 18 Jun 2026 09:02:59 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/health/malaria-spread-symptoms-prevention-1603390</link>
<title><![CDATA[മലേറിയ വ്യാപനം ;രോഗ ലക്ഷണങ്ങൾ ,പ്രതിരോധം]]></title>
<description/>
<enclosure length="6696" type="image/webp" url="https://www.kaumudiplus.com/h-upload/2026/06/18/2202387-malerii.webp"/>
<content:encoded><![CDATA[<figure> <img width='499' height='280' src='https://www.kaumudiplus.com/h-upload/2026/06/18/2202387-malerii.webp'/><figcaption></figcaption></figure><p>മനുഷ്യരിലും മൃഗങ്ങളിലും കൊതുക് പരത്തുന്ന ഒരു സാംക്രമിക രോഗമാണ് മലമ്പനി അഥവാ മലേറിയ. യഥാസമയം ചികിത്സിച്ചില്ലെങ്കിൽ ഇത് കടുത്ത വിളർച്ച, അവയവങ്ങളുടെ തകരാറ്, കോമ തുടങ്ങിയ അവസ്ഥകൾക്കും മരണത്തിനും കാരണമാവും.<br></p>
<p><b>കൊതുക് കടി സൂക്ഷിക്കണം </b></p>
<p>അനോഫിലിസ് ഇനത്തിൽപെട്ട പെൺകൊതുകിലൂടെയാണ് മനുഷ്യനിലേക്ക് രോഗം പകരുന്നത്. പ്ലാസ്മോഡിയം (Plasmodium) പാരസൈറ്റുകൾ ശരീരത്തിൽ പ്രവേശിച്ചാൽ ഏഴ് മുതൽ 30 ദിവസത്തിൽ രോ​ഗലക്ഷണങ്ങൾ പ്രകടമാകും. രക്തത്തിൽ പ്രവേശിക്കുന്ന അണുക്കൾ കരളിൽ പെരുകുന്നു. കരളിന്റെ കോശങ്ങൾ നശിക്കാനും അടുത്ത ഘട്ടത്തിൽ ചുവന്ന രക്താണുക്കളെ ആക്രമിക്കാനും ഇത് കാരണമാകുന്നു. </p>
<p> </p>
<p>ഇത് അനീമിയയ്ക്കും രക്തക്കുഴലുകളിൽ തടസ്സമുണ്ടാക്കി അവയവങ്ങളിലേക്കുള്ള ഓക്സിജൻ പ്രവാഹം കുറയ്ക്കാനും കാരണമാകുന്നു. രോഗം തിരിച്ചറിയാതെ പോകുന്ന സാഹചര്യത്തിൽ സമൂഹത്തിനുള്ളിൽ രോഗവ്യാപന സാധ്യതയും ഉയരും. അപൂർവം അവസരങ്ങളിൽ രക്തദാനത്തിലൂടെയും രോ​ഗം പകരാമെന്ന് വിദ​ഗ്ധർ പറയുന്നു. </p>
<p> </p>
<p><b>മിക്സഡ് ഇൻഫെക്ഷനും കോ-ഇൻഫെക്ഷനും </b></p>
<p>ചില സാഹചര്യങ്ങളിൽ ഒരേ സമയം ഒന്നിലധികം പ്ലാസ്മോഡിയം സ്പീഷീസുകൾ ബാധിക്കുന്ന മിക്സഡ് മലേറിയ ഇൻഫെക്ഷൻ ഉണ്ടാകാം. ഇത് രോഗലക്ഷണങ്ങൾ കൂടുതൽ സങ്കീർണമാക്കുകയും ചികിത്സയ്ക്ക് പ്രത്യേക ശ്രദ്ധ ആവശ്യപ്പെടുകയും ചെയ്യുന്നു. കൂടാതെ, ടൈഫോയിഡ് പോലുള്ള മറ്റ് പകർച്ചവ്യാധികളോടൊപ്പം കോ-ഇൻഫെക്ഷൻ ഉണ്ടായേക്കാം. ഇത്തരം സാഹചര്യങ്ങളിൽ രോഗനിർണ്ണയം വൈകിയാൽ രോഗാവസ്ഥ വേഗത്തിൽ മോശമാകാൻ സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ കൃത്യവും വേഗത്തിലുള്ള പരിശോധന അത്യാവശ്യമാണ്. </p>
<p> </p>
<p><b>രോഗലക്ഷണങ്ങൾ </b></p>
<p>പനി, കുളിർ, അപസ്മാരം, മാനസിക നിലയിൽ തകരാർ എന്നിവയാണ് ലക്ഷണങ്ങൾ. മലേറിയയുടെ ആദ്യ ലക്ഷണങ്ങൾ മറ്റു പകർച്ചപ്പനികളോട് സാമ്യമുള്ളവയാണ്. അതിനാൽ തിരിച്ചറിയാൻ വൈകും. വിറയലോടു കൂടിയ പനി, ഒന്നിടവിട്ട ദിവസങ്ങളിലെ പനി എന്നിവ പ്രത്യേകം ശ്രദ്ധിക്കണം. രോഗിക്ക് വിറയലും നല്ല തണുപ്പും ഉണ്ടാവുകയോ, രോഗിയുടെ ശരീരത്തിൽ പൊള്ളുന്ന പനിയും ഒപ്പം തലവേദനയും അനുഭവപ്പെടുകയോ, അമിതമായി വിയർക്കുകയും ഒപ്പം തളരുകയും ചെയ്യുകയും ചെയ്യുക, ശരീരവേദന, തലവേദന, സന്ധിവേദന, ഛർദ്ദി, ഓക്കാനം, വിളർച്ച (അനീമിയ) എന്നിവയും കാണപ്പെടാറുണ്ട്.<br></p>
<p> </p>
<p>സ്വയം ചികിത്സ ഒഴിവാക്കി രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ രോഗിയെ ആശുപത്രിയിൽ എത്തിക്കുന്നതിന്റെ പ്രാധാന്യം : </p>
<p> </p>
<p>കൃത്യമായ രോഗനിർണ്ണയം: മൈക്രോസ്കോപ്പി (Peripheral Smear), റാപ്പിഡ് ഡയഗ്നോസ്റ്റിക് ടെസ്റ്റുകൾ (RDTs) വഴി കൃത്യമായി കണ്ടെത്താം. </p>
<p> </p>
<p>ഫലപ്രദമായ ചികിത്സ: 'അർട്ടെമിസിനിൻ' (Artemisinin) അധിഷ്ഠിത മരുന്നുകൾ ഉടൻ ആരംഭിക്കാം. </p>
<p> </p>
<p>നിരീക്ഷണം: ബോധക്ഷയം, ശ്വാസംമുട്ടൽ തുടങ്ങിയ ലക്ഷണങ്ങൾ ഉടൻ കണ്ടെത്താനും ചികിത്സിക്കാനും സാധിക്കും. </p>
<p> </p>
<p>അപകടസാധ്യതയുള്ളവർ ശ്രദ്ധിക്കുക: </p>
<p> </p>
<p>അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾ </p>
<p> </p>
<p>ഗർഭിണികൾ </p>
<p> </p>
<p>പ്രായമായവർ </p>
<p> </p>
<p>രോഗപ്രതിരോധ ശേഷി കുറഞ്ഞവർ </p>
<p> </p>
<p>ആധുനിക കാലത്ത് മലേറിയ കണ്ടെത്താൻ മിനിറ്റുകൾ മാത്രം മതി. റാപ്പിഡ് ഡയഗ്നോസ്റ്റിക് ടെസ്റ്റുകൾ (RDTs) ഇന്ന് എല്ലാ സ്ഥലങ്ങളിലും ലഭ്യമാണ്. മൈക്രോസ്കോപ്പി പരിശോധനയിലൂടെ പരാന്നഭോജിയുടെ തീവ്രത അളക്കാനും സാധിക്കും. രോഗം കണ്ടെത്തിക്കഴിഞ്ഞാൽ അർട്ടെമിസിനിൻ- ബേസ്ഡ് കോമ്പിനേഷൻ തെറാപിസ് (ACT) ചികിത്സയിലൂടെ പാരസൈറ്റുകളെ രക്തത്തിൽ നിന്ന് വേഗത്തിൽ നീക്കം ചെയ്യാം. ഇത് മരണസാധ്യത ഗണ്യമായി കുറയ്ക്കുകയും രോഗി വേഗത്തിൽ സുഖം പ്രാപിക്കാൻ സഹായിക്കുകയും ചെയ്യുന്നു. </p>
<p> </p>
<p>മലേറിയ നിയന്ത്രിക്കുന്നതിനായി പ്രാദേശിക പരിശോധനാ കേന്ദ്രങ്ങളും കമ്മ്യൂണിറ്റി ഹെൽത്ത് വർക്കർമാരും ഇന്ന് സജീവമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), കാലാവസ്ഥാ നിരീക്ഷണം എന്നിവ ഉപയോഗിച്ച് മലേറിയ പടരാൻ സാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. രോഗലക്ഷണങ്ങൾ കണ്ടാലുടൻ കൃത്യമായ പരിശോധനയും ചികിത്സയും ഉറപ്പാക്കിയാൽ മലേറിയയെ പൂർണ്ണമായും സുഖപ്പെടുത്താം. വൈകിയുള്ള ചികിത്സ ജീവന് തന്നെ ഭീഷണിയാകാം. </p>
<p><b>പ്രതിരോധം </b></p>
<p> </p>
<p>കൊതുകുകൾ വളരുന്ന സാഹചര്യം ഒഴിവാക്കുകയാണ് മലേറിയ വരാതിരിക്കാനുള്ള പ്രധാന മാർഗം. വീടും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കുക, കൊതുകിന്റെ വാസസ്ഥലങ്ങൾ നശിപ്പിക്കുക, പാത്രങ്ങളിലും കുപ്പികളിലും മറ്റും വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കാതിരിക്കുക, കിണറും വാട്ടർ ടാങ്കുകളും വല കൊണ്ട് മൂടുക, കൊതുകിന്റെ മുട്ട വിരിഞ്ഞുണ്ടാവുന്ന കൂത്താടികളെ കൂട്ടത്തോടെ നശിപ്പിക്കുവാൻ കീടനാശിനികളോ മണ്ണെണ്ണയോ മോസ്ക്വിറ്റോ ലാർവിസിഡൻ ഓയിലോ ജലോപരിതലത്തിൽ ഒഴിക്കുക </p>
<p>രോഗി രോഗം ഭേദമാകുന്നതു വരെ കൊതുകു വലയ്ക്കുള്ളിൽത്തന്നെ കിടക്കാനും ശ്രദ്ധിക്കണം. നമുക്കിടയിൽ താമസിക്കുന്നവർക്ക് രോഗം സ്ഥിരീകരിച്ചാൽ രോഗമില്ലാത്തവരും കൂടെ ഉള്ളവർക്ക് രോഗമുള്ള കാലയളവിൽ കൊതുകു വല ഉപയോഗിക്കണം. കൂടാതെ ശരീരം മുഴുവൻ മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ഉപയോഗിക്കുക. വീടിനുള്ളിൽ കൊതുക് കടക്കാതിരിക്കാൻ വലകൾ തറയ്ക്കുക. കൊതുകുതിരികൾ, വൈദ്യുതിയിൽ പ്രവർത്തിക്കുന്ന റിപ്പല്ലർ, ബാറ്റ് എന്നിവ ഉപയോഗിക്കുന്നതും രോഗപ്രതിരോധത്തിന് നല്ലതാണ്.</p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/health/malaria-spread-symptoms-prevention-1603390</guid>
<category><![CDATA[Health]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Thu, 18 Jun 2026 08:46:26 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/news/india-becomes-a-major-power-in-the-global-defense-manufacturing-sector-1603375</link>
<title><![CDATA[ആഗോള പ്രതിരോധ നിര്‍മാണ മേഖലയിൽ  മുഖ്യ ശക്തിയായി  ഇന്ത്യ]]></title>
<description/>
<enclosure length="30562" type="image/webp" url="https://www.kaumudiplus.com/h-upload/2026/06/18/2202366-prathiro.webp"/>
<content:encoded><![CDATA[<figure> <img width='499' height='278' src='https://www.kaumudiplus.com/h-upload/2026/06/18/2202366-prathiro.webp'/><figcaption></figcaption></figure><p>ന്യൂഡൽഹി: ആഗോള പ്രതിരോധ നിർമാണ മേഖലയിലെ പ്രധാന ശക്തിയായി മാറി ഇന്ത്യ . 2025-26 സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്റെ പ്രതിരോധ കയറ്റുമതി ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 38,424 കോടി രൂപയിലെത്തി റെക്കോർഡ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് .<br></p>
<p> </p>
<p>മുൻ സാമ്പത്തിക വർഷത്തെ 23,622 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 62.66 ശതമാനത്തിന്റെ വൻ വർധനവാണ് രേഖപ്പെടുത്തിയത്. ഒരു വർഷത്തിനിടെ 14,802 കോടി രൂപയുടെ അധിക കയറ്റുമതി നേടിയത് ഇന്ത്യയുടെ പ്രതിരോധ വ്യവസായ ചരിത്രത്തിലെ ഏറ്റവും വലിയ വാർഷിക വളർച്ചയായി മാറിയിരിക്കുകയാണ്.ഇന്ത്യൻ നിർമിത ആയുധ സംവിധാനങ്ങൾക്കും സൈനിക സാങ്കേതികവിദ്യകൾക്കും ആഗോള വിപണിയിൽ ലഭിച്ചുവരുന്ന സ്വീകാര്യതയുടെ പ്രതിഫലനമായാണ് ഈ നേട്ടത്തെ വിലയിരുത്തുന്നത്. പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ പ്രതിരോധ ഉൽപ്പാദനവും റെക്കോർഡ് നേട്ടത്തിലെത്തിയിരിക്കുകയാണ്. 2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ആകെ പ്രതിരോധ ഉൽപ്പാദനം 1.78 ലക്ഷം കോടി രൂപയായി ഉയർന്നു. </p>
<p> </p>
<p>കയറ്റുമതിയിൽ പൊതുമേഖലയും സ്വകാര്യ മേഖലയും നിർണായക പങ്കുവഹിച്ചിട്ടുണ്ട്. പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങൾ (DPSU) മൊത്തം കയറ്റുമതിയുടെ 54.84 ശതമാനവും സ്വകാര്യ മേഖല 45.16 ശതമാനവും സംഭാവന ചെയ്തു. പൊതുമേഖലാ സ്ഥാപനങ്ങളുടെ കയറ്റുമതി ഒരു വർഷത്തിനിടെ 151 ശതമാനം ഉയർന്നപ്പോൾ സ്വകാര്യ മേഖലയുടെ വളർച്ച 14 ശതമാനമായിരുന്നു. ഇന്ത്യയുടെ പ്രതിരോധ രംഗത്ത് സർക്കാർ സ്ഥാപനങ്ങൾക്കും സ്വകാര്യ കമ്പനികൾക്കും ഒരുപോലെ വലിയ പങ്ക് വഹിക്കാൻ കഴിയുന്നുവെന്നതിന്റെ തെളിവായാണ് ഈ കണക്കുകൾ വിലയിരുത്തപ്പെടുന്നത്. </p>
<p>പ്രതിരോധ മേഖലയിൽ നടക്കുന്ന മാറ്റം കയറ്റുമതി കണക്കുകളേക്കാൾ വലുതാമെന്ന് വ്യവസായ രംഗത്തെ പ്രമുഖർ ചൂണ്ടിക്കാട്ടുന്നു. ആധുനിക യുദ്ധങ്ങൾ അതിവേഗവും സാങ്കേതികവിദ്യയെ ആശ്രയിച്ചുള്ളതുമായ രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്ന് ആർമറി സ്ഥാപകനായ അമർദീപ് സിങ് പറഞ്ഞു. ഡ്രോണുകൾ, സൈബർ സംവിധാനങ്ങൾ, കൃത്രിമ ബുദ്ധി അടിസ്ഥാനമാക്കിയ നിരീക്ഷണ സംവിധാനങ്ങൾ, ഇലക്ട്രോണിക് യുദ്ധോപകരണങ്ങൾ, ആളില്ലാത്ത സൈനിക സംവിധാനങ്ങൾ എന്നിവയാണ് യുദ്ധങ്ങളുടെ ഭാവിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. </p>
<p> </p>
<p> </p>
<p> </p>
<p> </p>
<p> </p>
<p></p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/news/india-becomes-a-major-power-in-the-global-defense-manufacturing-sector-1603375</guid>
<category><![CDATA[News]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Thu, 18 Jun 2026 08:24:14 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/news/no-new-dam-will-be-allowed-in-mullaperiyar-vijay-government-clarifies-policy-1603371</link>
<title><![CDATA['മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ല;നയം വ്യക്തമാക്കി വിജയ് സർക്കാർ]]></title>
<description/>
<enclosure length="13892" type="image/webp" url="https://www.kaumudiplus.com/h-upload/2026/06/18/2202352-assembly-section.webp"/>
<content:encoded><![CDATA[<figure> <img width='496' height='278' src='https://www.kaumudiplus.com/h-upload/2026/06/18/2202352-assembly-section.webp'/><figcaption></figcaption></figure><p>ചെന്നൈ :മുല്ലപെരിയാർ വിഷയത്തിൽ കേരള സർക്കാരിന്റെ നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കാനൊരുങ്ങി വിജയ് സർക്കാർ . തമിഴ്‌നാടിന്റെ അനുമതിയില്ലാതെ പുതിയ അണക്കെട്ട് അനുവദിക്കില്ലെന്ന് തമിഴ്നാട് സർക്കാർ വ്യക്തമാക്കി .ഗവർണ്ണർ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലാണ് വിജയ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് പണിയാൻ കേരള സർക്കാർ അണിയറയിൽ നിരന്തരമായ ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും തമിഴ്‌നാടിന്റെ താല്പര്യങ്ങളും കർഷകരുടെ അവകാശങ്ങളും സംരക്ഷിക്കാൻ ഇത്തരം നീക്കങ്ങളെ പൂർണ്ണമായി തടയുമെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണ്ണർ പറഞ്ഞു.കേരളവുമായുള്ള തർക്കത്തിന് പുറമെ, അയൽ സംസ്ഥാനമായ കർണ്ണാടകവുമായുള്ള ജലവിനിയോഗ വിഷയത്തിലും തമിഴ്‌നാട് തങ്ങളുടെ നിലപാട് കടുപ്പിച്ചു. കാവേരി നദിയിൽ നിന്നും തമിഴ്‌നാടിന് അർഹതപ്പെട്ട വെള്ളം കൃത്യമായി ലഭിക്കുന്നതിൽ എല്ലാ വർഷവും വിവിധ തരത്തിലുള്ള തടസങ്ങൾ നിലനിൽക്കുന്നുണ്ട്. കാവേരിക്ക് കുറുകെ മേക്കേദാടുവിൽ പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള കർണ്ണാടക സർക്കാരിന്റെ ഏകപക്ഷീയമായ തീരുമാനം തമിഴ്‌നാട്ടിലെ അതിർത്തി കർഷകരെ വലിയ തോതിൽ ബാധിക്കുമെന്നും ഗവർണ്ണർ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ കർണ്ണാടകയുടെ ഡാം നിർമ്മാണത്തിനെതിരെ തമിഴ്‌നാട് സർക്കാർ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകും. സംസ്ഥാനത്ത് വരൾച്ച പ്രതിരോധിക്കുന്നതിനായി ആവശ്യമുള്ള പ്രദേശങ്ങളിൽ പുതിയ തടയണകൾ നിർമ്മിച്ചും മഴവെള്ള സംഭരണം ഊർജ്ജിതമാക്കിയും ഭൂഗർഭജല നിരപ്പ് സംരക്ഷിക്കാനുള്ള വിപുലമായ പദ്ധതികൾ നടപ്പിലാക്കുമെന്നും നയപ്രഖ്യാപനത്തിൽ വ്യക്തമാക്കുന്നുണ്ട്.<br></p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/news/no-new-dam-will-be-allowed-in-mullaperiyar-vijay-government-clarifies-policy-1603371</guid>
<category><![CDATA[News]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Thu, 18 Jun 2026 08:17:47 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/videos/-masoud-pezeshkian-1603367</link>
<title><![CDATA[പകയും ഉപരോധവും തീർന്നു; ചരിത്രപരമായ ഉടമ്പടിയിൽ ഒപ്പുവെച്ച് അമേരിക്കയും ഇറാനും |masoud pezeshkian|]]></title>
<description/>
<enclosure length="50000" type="video/mp4" url="https://www.youtube.com/watch?v=coSVh7TmEoE"/>
<content:encoded><![CDATA[<figure> <img src='https://www.kaumudiplus.com/h-upload/videothumb/yt_full_coSVh7TmEoE.jpg'/></figure><p></p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/videos/-masoud-pezeshkian-1603367</guid>
<category><![CDATA[Videos]]></category>
<dc:creator><![CDATA[Admin]]></dc:creator>
<pubDate>Thu, 18 Jun 2026 08:00:04 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/business/there-is-no-change-in-the-price-of-gold-in-the-state-the-price-of-one-pawn-of-gold-is-rs-110800-1603340</link>
<title><![CDATA[സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല;ഒരു പവന്‍ സ്വര്‍ണത്തിന്റെ  വില 1,10,800 രൂപ]]></title>
<description/>
<enclosure length="22612" type="image/webp" url="https://www.kaumudiplus.com/h-upload/2026/06/18/2202283-goldin.webp"/>
<content:encoded><![CDATA[<figure> <img width='501' height='280' src='https://www.kaumudiplus.com/h-upload/2026/06/18/2202283-goldin.webp'/><figcaption></figcaption></figure><p>കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 1,10,800 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്് 13,850 രൂപ നൽകണം. പണിക്കൂലിയും നികുതിയും കൂടി ചേർക്കുമ്പോൾ വില ഇനിയും ഉയരും.ശനിയാഴ്ച ഒറ്റയടിക്ക് 2160 രൂപ കൂടിയതോടെ വിലയിൽ വർധനവിന്റെ ട്രെൻഡ് തുടങ്ങിയത്. മൂന്നുദിവസത്തിനിടെ 4300 രൂപയാണ് വർധിച്ചു. കഴിഞ്ഞ ആഴ്ച 5000 രൂപയിലധികം ഇടിവുണ്ടായതിന് പിന്നാലെയാണ് സ്വർണവില ഉയരാൻ തുടങ്ങിയത്.ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണ വിലയിലെ റെക്കോർഡ്. ഡിസംബർ 23നാണ് പവൻ വില ആദ്യമായി ഒരു ലക്ഷം കടന്നത്.<br></p>
<p> </p>
<p></p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/business/there-is-no-change-in-the-price-of-gold-in-the-state-the-price-of-one-pawn-of-gold-is-rs-110800-1603340</guid>
<category><![CDATA[Business]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Thu, 18 Jun 2026 07:30:54 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/news/production-of-jawan-liquor-stopped-a-week-ago-loss-of-rs-28-crore-minister-announces-investigation-1603326</link>
<title><![CDATA[ജവാന്‍ മദ്യത്തിന്റെ ഉത്പാദനം നിലച്ചിട്ട് ഒരാഴ്ച  ;28 കോടിയുടെ നഷ്ടം ;അന്വേഷണം പ്രഖ്യാപിച്ചു മന്ത്രി]]></title>
<description/>
<enclosure length="35596" type="image/webp" url="https://www.kaumudiplus.com/h-upload/2026/06/18/2202251-jawan.webp"/>
<content:encoded><![CDATA[<figure> <img width='827' height='491' src='https://www.kaumudiplus.com/h-upload/2026/06/18/2202251-jawan.webp'/><figcaption></figcaption></figure><p>തിരുവനന്തപുരം: ജവാൻ മദ്യത്തിന്റെ ഉത്പാദനം നിലച്ചിട്ട് ഒരാഴ്ച ; അന്വേഷണത്തിന് നിർദേശം നൽകിയിരിക്കുകയാണ് എക്‌സൈസ് മന്ത്രി. മദ്യം നിറയ്ക്കുന്ന കുപ്പിക്കും അടപ്പിനും വിലകൂടിയതാണ് ജവാൻ ഉത്പാദനത്തെ ബാധിച്ചത് .മദ്യ നിർമ്മാണ പ്ലാന്റിലെ പ്രതിസന്ധി മന്ത്രിയെ അറിയിക്കാൻ വൈകിയത് അന്വേഷിക്കാൻ മന്ത്രി എം ലിജു നികുതി സെക്രട്ടറിയെ ചുമതലപ്പെടുത്തി. </p>
<p>ടെൻഡറുകൾ ഉടൻ വിളിക്കാനും മദ്യ ഉത്പാദനം അടിയന്തരമായി പുനഃരാരംഭിക്കാനും മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.മദ്യ ഉത്പാദനം നിലച്ചത് മാധ്യമങ്ങളിലൂടെയാണ് മന്ത്രി അറിഞ്ഞതെന്നാണ് വിവരം. ജവാൻ മദ്യത്തിന്റെ ഉത്പാദനം പുനഃരാരംഭിക്കാത്തതിനാൽ അഞ്ച് ദിവസത്തിനിടെ 28 കോടി രൂപയുടെ നഷ്ടമാണ് സർക്കാരിന് ഉണ്ടായത്.</p>
<p> ടെൻഡർ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാത്തതാണ് പ്രശ്നമായതെന്നാണ് റിപ്പോർട്ട്.ബെവ്കോ എംഡി എം ആർ അജിത് കുമാറിന്റെ ഭാഗത്തുനിന്ന് ടെൻഡർ മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള നടപടികളുണ്ടാകുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു. പ്രതിസന്ധി ചൂണ്ടിക്കാട്ടി ടിഎസ് സിഎൽ മാനേജർ നാലുതവണ എംഡിക്ക് കത്ത് നൽകിയതായാണ് വിവരം. എന്നാൽ ട്രാവൻകൂർ ഷുഗേഴ്സിൽ നിന്നും അറിയിപ്പ് ലഭിച്ചില്ലെന്നാണ് സിഎംഡി എം ആർ അജിത് കുമാർ പറയുന്നത്.<br></p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/news/production-of-jawan-liquor-stopped-a-week-ago-loss-of-rs-28-crore-minister-announces-investigation-1603326</guid>
<category><![CDATA[News]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Thu, 18 Jun 2026 07:12:10 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/videos/-english-channel-admiral-grigorovichkeir-starmer-yuke-yacht-1603329</link>
<title><![CDATA[ഇംഗ്ലീഷ് ചാനലിൽ വെടിവെപ്പ്: |english channel | admiral grigorovich|keir starmer| yuke yacht|]]></title>
<description/>
<enclosure length="50000" type="video/mp4" url="https://www.youtube.com/watch?v=hCSUkmend1I"/>
<content:encoded><![CDATA[<figure> <img src='https://www.kaumudiplus.com/h-upload/videothumb/yt_full_hCSUkmend1I.jpg'/></figure><p></p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/videos/-english-channel-admiral-grigorovichkeir-starmer-yuke-yacht-1603329</guid>
<category><![CDATA[Videos]]></category>
<dc:creator><![CDATA[Admin]]></dc:creator>
<pubDate>Thu, 18 Jun 2026 07:04:22 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/news/a-major-setback-for-mamata-banerjee-ritabrata-banerjee-will-continue-as-the-leader-of-opposition-1603324</link>
<title><![CDATA[മമത ബാനർജിക്ക് കനത്ത തിരിച്ചടി ; ഋതബ്രത ബാനർജി പ്രതിപക്ഷ നേതാവായി തുടരും]]></title>
<description/>
<enclosure length="13730" type="image/webp" url="https://www.kaumudiplus.com/h-upload/2026/06/18/2202247-mamatha-baner.webp"/>
<content:encoded><![CDATA[<figure> <img width='647' height='358' src='https://www.kaumudiplus.com/h-upload/2026/06/18/2202247-mamatha-baner.webp'/><figcaption></figcaption></figure><p>കൊൽക്കത്ത: മമത ബാനർജിക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് കൊൽക്കത്ത ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ. ഋതബ്രത ബാനർജിയെ പശ്ചിമ ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ച സ്പീക്കർ രഥിൻ ബസുവിന്റെ നടപടിയിൽ അടിയന്തരമായി ഇടപെടാനോ ഇടക്കാല സ്റ്റേ അനുവദിക്കാനോ ഹൈക്കോടതി വിസമ്മതിച്ചു. സ്പീക്കറുടെ തീരുമാനം താല്കാലികമായി നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി.ഹൈക്കോടതി സിംഗിൾ ബെഞ്ച് ജഡ്ജി ജസ്റ്റിസ് കൃഷ്ണ റാവുവാണ് കേസിൽ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. കേസിൽ കൂടുതൽ വാദം കേൾക്കുന്നതിനായി ജൂലൈ 28-ലേക്ക് മാറ്റിയ കോടതി, അതുവരെ സ്പീക്കറുടെ തീരുമാനത്തിൽ ഇടപെടില്ലെന്ന് വ്യക്തമാക്കി. ഹർജി നൽകിയ മമത പക്ഷത്തിന് അനുകൂലമായി പ്രഥമദൃഷ്ട്യാ അടിയന്തര ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനുള്ള സാഹചര്യങ്ങൾ നിലവിലില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സ്റ്റേ ആവശ്യം കോടതി തള്ളിയത്. കേസിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ കക്ഷികളും അടുത്ത വാദത്തിന് മുൻപായി തങ്ങളുടെ വിശദമായ സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി വ്യക്തമാക്കി.<br></p>
<p> </p>
<p></p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/news/a-major-setback-for-mamata-banerjee-ritabrata-banerjee-will-continue-as-the-leader-of-opposition-1603324</guid>
<category><![CDATA[News]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Thu, 18 Jun 2026 07:04:21 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/news/pm-shri-can-the-agreement-be-taken-and-thrown-into-the-arabian-sea-km-shajis-previous-remarks-turned-into-a-rant-1603320</link>
<title><![CDATA[പിഎം ശ്രീ കരാര്‍ അറബിക്കടലില്‍ കൊണ്ടുപോയി എറിയാന്‍ കഴിയുമോ?'മുൻ പരാമർശത്തിൽ മലക്കം മറിഞ്ഞു  കെഎം ഷാജി]]></title>
<description/>
<enclosure length="19626" type="image/webp" url="https://www.kaumudiplus.com/h-upload/2026/06/18/2202242-k-shaji.webp"/>
<content:encoded><![CDATA[<figure> <img width='1200' height='625' src='https://www.kaumudiplus.com/h-upload/2026/06/18/2202242-k-shaji.webp'/><figcaption></figcaption></figure><p>തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ മുൻനിലപാടിൽ മലക്കം മറിഞ്ഞു മന്ത്രി കെഎം ഷാജി. കരാർ അറബിക്കടലിൽ തള്ളുമെന്ന മുൻ പരാമശത്തെ കുറിച്ച് ചോദിച്ചപ്പോൾ പ്രസംഗത്തിൽ പലതും പറയുമെന്നും അത് തെരുവിൽ പറയുന്ന രാഷ്ട്രീയമാണെന്നും കെഎം ഷാജി പറഞ്ഞു. പ്രസംഗത്തിലെ ചില വാചകങ്ങൾ എടുത്ത് വിവാദമേക്കണ്ടതില്ല. അതൊക്കെ പ്രസംഗത്തിലെ ചില പ്രയോഗങ്ങളാണ്. സാമാന്യയുക്തിയുള്ളവർക്ക് അത് മനസിലാകുമെന്നും ഷാജി മാധ്യമങ്ങളോട് പറഞ്ഞു.കരാർ ഒപ്പിട്ട പദ്ധതി ഒരുമാസത്തിനകം റദ്ദ് ചെയ്ത് മുന്നോട്ടുപോകാൻ ഒരു സർക്കാരിനും കഴിയില്ല. അതിന് സമയം അനുവദിക്കണം. വിഡി സതീശനായാലും പിണറായി വിജയനായാലും ഒപ്പിടുന്നത് അവരുടെ ഒപ്പല്ല. സംസ്ഥാനത്തിന്റെ ഒപ്പ് ആണ്. സംസ്ഥാനം ഒപ്പിട്ട കരാറിൽ നിന്ന് വൈരാഗ്യബുദ്ധി കൊണ്ട് ഇറങ്ങിപ്പോരാൻ ആർക്കും പറ്റില്ലെന്ന് കെഎം ഷാജി പറഞ്ഞു.കേരളത്തിലെ പാഠ്യപദ്ധതികൾക്ക് അനുസൃതമായി വരാവുന്നത് മാത്രമേ സിലബസിൽ അംഗീകരിക്കുകയുള്ളു. അല്ലാത്തത് അംഗീകരിക്കില്ല. അത് കറക്ട് ചെയ്യാൻ സമയം ആവശ്യമുണ്ട്. പ്രസംഗത്തിനകത്ത് പറഞ്ഞ കാര്യമൊക്കെ വലിയ രാഷ്ട്രീയമായി ചൂണ്ടിക്കാട്ടുകയാണ് ചിലർ. പ്രസംഗത്തിൽ അങ്ങനെ പലതുമൊക്കെ പറയും. അത് പ്രസംഗത്തിലെ പ്രയോഗങ്ങളാണ്. പിഎം ശ്രീ പദ്ധതിയുടെ കരാർ അങ്ങനെ അറബിക്കടലിൽ കൊണ്ടുപോയി എറിയാൻ കഴിയുമോ? അത് തെരുവിൽ പറയുന്ന രാഷ്ട്രീയമാണെന്നും ഷാജി പറഞ്ഞു.<br></p>
<p> </p>
<p>പ്രതിപക്ഷത്തിരിക്കുമ്പോൾ ഭരണപക്ഷത്തെ എതിർക്കേണ്ടത് അവർ ചെയ്യേണ്ട രാഷ്ട്രീയ ധർമമാണ്. അതിന് കൃത്യമായി മറുപടി പറയുകയാണ് സർക്കാരിന്റെ ഉത്തരവാദിത്വം. അങ്ങനെ കറക്ട് ചെയ്ത് പോകേണ്ടതാണ് രാഷ്ട്രീയമെന്നും മന്ത്രി കൂട്ടിച്ചേർത്തു. </p>
<p></p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/news/pm-shri-can-the-agreement-be-taken-and-thrown-into-the-arabian-sea-km-shajis-previous-remarks-turned-into-a-rant-1603320</guid>
<category><![CDATA[News]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Thu, 18 Jun 2026 06:35:45 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/news/government-launches-anti-alcohol-campaign-with-rs-1-cess-per-bottle-1603303</link>
<title><![CDATA[കുപ്പി ഒന്നിന് 1 രൂപ സെസ്;ലഹരിവിരുദ്ധ ക്യാമ്പയിനുമായി സർക്കാർ]]></title>
<description/>
<enclosure length="20880" type="image/webp" url="https://www.kaumudiplus.com/h-upload/2026/06/18/2202222-drug.webp"/>
<content:encoded><![CDATA[<figure> <img width='544' height='407' src='https://www.kaumudiplus.com/h-upload/2026/06/18/2202222-drug.webp'/><figcaption></figcaption></figure><p>തിരുവനന്തപുരം: സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ഏർപ്പെടുത്താനൊരുങ്ങി സർക്കാർ .എക്‌സൈസ് വകുപ്പിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തുന്നതിനായിട്ടാണ് ഇത്തരം നീക്കം . പ്രതിമാസം ശരാശരി 4.9 കോടി കുപ്പി മദ്യം വിറ്റഴിയുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതുവഴി മാസം അഞ്ച് കോടിയോളം രൂപ സെസ് ഇനത്തിൽ സമാഹരിക്കാനാകും. ലഹരിവിമുക്ത കേന്ദ്രങ്ങളുടെ പ്രവർത്തനം വിപുലീകരിക്കുന്നതിനും എക്‌സൈസ് വകുപ്പിന് കീഴിൽ പുനരധിവാസ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനും ഈ തുക വിനിയോഗിക്കുമെന്ന് അധികൃതർ അറിയിച്ചു.</p>
<p>ലഹരിമരുന്ന് ഉപയോഗം തടയുന്നതിനായി എക്‌സൈസ് വകുപ്പ് നടപ്പിലാക്കാൻ പോകുന്ന സമഗ്ര ലഹരി നയത്തിന് ഈ അധിക വരുമാനം വലിയ കരുത്താകുമെന്നാണ് പ്രതീക്ഷ. നിയമപാലനം, ബോധവൽക്കരണം, ലഹരിവിമുക്തി, പുനരധിവാസം എന്നീ നാല് കാര്യങ്ങൾക്കായാകും ഈ നയം പ്രവർത്തിക്കുക. ലഹരിവിരുദ്ധ നയത്തിൽ പുനരധിവാസം കൂടി ഉൾപ്പെടുത്തുന്നത് ഇതാദ്യമായാണ്. സംസ്ഥാനത്ത് പുനരധിവാസ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും കൂടുതൽ ലഹരിവിമുക്ത കേന്ദ്രങ്ങൾ തുടങ്ങുമെന്നും എക്‌സൈസ് മന്ത്രി എം ലിജു വ്യക്തമാക്കി. സർക്കാർ ഫണ്ടുകൾക്ക് പുറമെ സിഎസ്ആർ ഫണ്ടുകളും ഇതിനായി ഉപയോഗിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.<br></p>
<p> </p>
<p>പുനരധിവാസ മേഖലയെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും വിശദാംശങ്ങൾ വൈകാതെ പുറത്തുവിടുമെന്നും മന്ത്രി പറഞ്ഞു. 'പുനരധിവാസ കേന്ദ്രങ്ങളിൽ എത്തുന്നവർക്ക് അവരുടെ താൽപര്യങ്ങൾക്കനുസരിച്ച് പ്രത്യേക പരിശീലനം നൽകും. ഓരോരുത്തരുടെയും ആവശ്യങ്ങൾ വ്യത്യസ്തമായിരിക്കും. ഉദാഹരണത്തിന്, ഒരു യുവാവിന് ക്രിക്കറ്റിനോടാണ് താല്പര്യമെങ്കിൽ ഒരു അക്കാദമിയിൽ ചേരാനുള്ള അവസരം നൽകും. കലാരംഗത്ത് താൽപര്യമുള്ളവർക്ക് അതിനനുസരിച്ചുള്ള സമീപനമായിരിക്കും. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് മടങ്ങിവരാൻ സാമൂഹിക സേവനം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സൗകര്യവും ഒരുക്കും' -മന്ത്രി പറഞ്ഞു.</p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/news/government-launches-anti-alcohol-campaign-with-rs-1-cess-per-bottle-1603303</guid>
<category><![CDATA[News]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Thu, 18 Jun 2026 05:42:31 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/crime/organ-trafficking-ed-conducts-extensive-raids-at-various-hospitals-and-homes-in-kerala-1603301</link>
<title><![CDATA[അവയവക്കടത്ത് ;കേരളത്തിലെ വിവിധ ആശുപത്രികളിലും വീടുകളിലും ഇഡിയുടെ വ്യാപക റെയ്ഡ്]]></title>
<description/>
<enclosure length="17110" type="image/webp" url="https://www.kaumudiplus.com/h-upload/2026/06/18/2202218-avayavakka.webp"/>
<content:encoded><![CDATA[<figure> <img width='826' height='464' src='https://www.kaumudiplus.com/h-upload/2026/06/18/2202218-avayavakka.webp'/><figcaption></figcaption></figure><p>കൊച്ചി: അവയവക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണങ്ങളുടെ ഭാഗമായി കേരളത്തിൽ ഇഡിയുടെ വ്യാപക റെയ്ഡ് നടത്തുന്നു . കേരളത്തിലെ നിരവധി ആശുപത്രികളിലും വീടുകളിലുമാണ് പരിശോധന നടത്തിയത്. നിയമവിരുദ്ധമായ അവയവദാനത്തിന് സൗകര്യമൊരുക്കുന്നതിനായി വ്യാജ രേഖകൾ ഉപയോഗിച്ച റാക്കറ്റുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു റെയ്ഡ്.കൊച്ചി, തിരുവനന്തപുരം, കോട്ടയം എന്നിവിടങ്ങളിലെ ആശുപത്രികൾ, വസതികൾ തുടങ്ങിയവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. സമീപകാലത്ത് നിയമവിരുദ്ധ അവയവദാനത്തിന് സൗകര്യമൊരുക്കുന്നതിൽ ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന ഒരു റാക്കറ്റിനെതിരെ വിവിധ ജില്ലകളിലായി പൊലീസ് രജിസ്റ്റർ ചെയ്ത ഒന്നിലധികം എഫ്ഐആറുകളുടെ അടിസ്ഥാനത്തിലാണ് ഏജൻസി അന്വേഷണം ആരംഭിച്ചതെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.<br></p>
<p> </p>
<p>അവയവദാതാക്കൾ, സ്വീകർത്താക്കൾ, ആശുപത്രികൾ എന്നിവയ്ക്കിടയിൽ പ്രതികൾ ഇടനിലക്കാരായി പ്രവർത്തിച്ചുവെന്നും അവയവദാനത്തിനായി വൻ തുകകൾ ഈടാക്കുന്നുണ്ടെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി ഇഡി അറിയിച്ചു. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ, ഇഡി കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്തു. പ്രധാന പ്രതിയായ നജീബുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ആശുപത്രികളിലാണ് റെയ്ഡ് നടത്തിയതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.കൊച്ചിയിൽ മൂന്നിടത്തായിരുന്നു റെയ്ഡ് നടന്നത്. അവയവദാനവുമായി ബന്ധപ്പെട്ട ബാങ്ക് ഇടപാടുകളും മെഡിക്കൽ രേഖകളും പരിശോധിച്ചു വരികയാണെന്ന് ഇഡി ഉദ്യോഗസ്ഥർ പറഞ്ഞു. അവയവദാന പ്രക്രിയ വളരെ സങ്കീർണ്ണമാണ്. പൊലീസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഡോക്ടർമാർ, എംഎൽഎമാർ, എംപിമാർ എന്നിവരുടെ സർട്ടിഫിക്കറ്റുകളും ക്ലിയറൻസുകളും ആവശ്യമാണ്. ഈ നടപടിക്രമങ്ങൾ മറികടക്കാൻ പ്രതികൾ വ്യാജ രേഖകൾ ഉപയോഗിച്ചതായി ആരോപിക്കപ്പെടുന്നു. </p>
<p> </p>
<p></p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/crime/organ-trafficking-ed-conducts-extensive-raids-at-various-hospitals-and-homes-in-kerala-1603301</guid>
<category><![CDATA[Crime]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Thu, 18 Jun 2026 05:31:20 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/news/heavy-rains-expected-in-the-state-yellow-alert-in-seven-districts-1603299</link>
<title><![CDATA[സംസ്ഥാനത്ത് മഴ ശക്തമാകും; ഏഴ് ജില്ലകളില്‍  യെല്ലോ അലര്‍ട്ട്]]></title>
<description/>
<enclosure length="32784" type="image/webp" url="https://www.kaumudiplus.com/h-upload/2026/06/18/2202211-rain-alert.webp"/>
<content:encoded><![CDATA[<figure> <img width='900' height='506' src='https://www.kaumudiplus.com/h-upload/2026/06/18/2202211-rain-alert.webp'/><figcaption></figcaption></figure><p>തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും . ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേർട്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഉയർന്ന കാറ്റിനും സാധ്യതയുണ്ട്. മധ്യകേരളത്തിലും വടക്കൻ മലബാർ ജില്ലകളിലും ശക്തമായ മഴ ലഭിക്കുമെന്നാണ് കരുതുന്നത്.ജൂൺ 21ന് വീണ്ടും മഴ വീണ്ടും ശക്തമാകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ 21ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പടിഞ്ഞാറൻ കാറ്റ് ശക്തിപ്രാപിച്ചതോടെയാണ് മഴ ശക്തമാകുന്നത്. മണിക്കൂറിൽ 30 മുതൽ 40കിലോമീറ്റർ വേഗതയുള്ള കാറ്റിന് ഇന്ന് സാധ്യതയുണ്ട്. മലയോരപ്രദേശങ്ങൾ, തീരപ്രദേശങ്ങൾ എന്നിവിടങ്ങളിലുള്ളവർ ജില്ലാ കളക്ടർമാരുടെ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണം.<br></p>
<p> </p>
<p>തെക്കൻ ജില്ലകളിലും നേരിയ തോതിൽ മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ആളുകൾ ജാഗ്രത പാലിക്കണം. കാലവർഷം ഇത്തവണ നേരത്തെ എത്തിയെങ്കിലും കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് മഴ കുറവായിരിക്കും. ഇത് ഉത്തരേന്ത്യയിൽ ഉൾപ്പെടെ കർഷകർക്ക് തിരിച്ചടിയായേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.</p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/news/heavy-rains-expected-in-the-state-yellow-alert-in-seven-districts-1603299</guid>
<category><![CDATA[News]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Thu, 18 Jun 2026 05:03:54 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/news/concern-over-shigella-outbreak-in-the-state-12-people-tested-positive-for-the-disease-on-wednesday-caution-advised-1603297</link>
<title><![CDATA[സംസ്ഥാനത്ത് ഷിഗെല്ല രോഗ വ്യാപനം ആശങ്കയിൽ ;ബുധനാഴ്ച രോഗം സ്ഥിരീകരിച്ചത് 12 പേർക്ക്,ജാഗ്രത നിർദേശം]]></title>
<description/>
<enclosure length="15094" type="image/webp" url="https://www.kaumudiplus.com/h-upload/2026/06/18/2202210-shigellam.webp"/>
<content:encoded><![CDATA[<figure> <img width='499' height='280' src='https://www.kaumudiplus.com/h-upload/2026/06/18/2202210-shigellam.webp'/><figcaption></figcaption></figure><p>തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല രോഗം വർധിക്കുന്നു . അതീവ ജാഗ്രത നിർദേശവുമായി ആരോഗ്യവകുപ്പ് . ഒരാൾ കൂടി മരിക്കുകയും 12 പേർക്ക് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തതോടെആശങ്ക തുടരുകയാണ് . ഷിഗെല്ലയ്‌ക്കൊപ്പം ഡെങ്കി, എലിപ്പനി കേസുകളും വർധിക്കുന്നുണ്ട്. രോഗവ്യാപനം തടയാൻ കാര്യക്ഷമമായി ശുചീകരണ പ്രവൃത്തികൾ നടത്തണമെന്നാണ് ആരോഗ്യ പ്രവർത്തകരുടെ മുന്നറിയിപ്പ്.മലപ്പുറം ആലിപ്പറമ്പ് സ്വദേശിയായ 75കാരിയാണ് ബുധനാഴ്ച ഷിഗെല്ല ബാധിച്ച് മരിച്ചത്. തൃശ്ശൂർ അരിമ്പൂരിൽ വൃദ്ധദമ്പതികൾക്കും കണ്ണൂരിൽ 62കാരിക്കും രോഗം ബാധിച്ചത്. പ്രതിദിന ഡെങ്കി കേസുകളുടെ എണ്ണം 100 കടന്നു. 17 ദിവസത്തിനിടെ 91 പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ഇന്ന് മാത്രം 105 ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്തു. ഈ മാസം ഡെങ്കി ബാധിച്ചത് 1029 പേർക്കാണ്. 19 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു.<br></p>
<p> </p>
<p>ഈ വർഷം 22 എലിപ്പനി മരണമാണ് റിപ്പോർട്ട് ചെയ്തത്. പതിനായിരത്തിന് മുകളിലാണ് സംസ്ഥാനത്തെ പനി ബാധിതരുടെ കണക്ക്. പകർച്ചവ്യാധി വ്യാപനം തടയാൻ മൂന്ന് ദിവസം ഡ്രൈ ഡേ നടത്താനാണ് ആരോഗ്യവകുപ്പിന്റെ നിർദേശം. മലിനമായ ജലം, ഭക്ഷണം എന്നിവയിലൂടെയാണ് പ്രധാനമായും രോഗം പടരുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിയിലേറെ കേസുകളാണ് ഈ വർഷം റിപ്പോർട്ട് ചെയ്തത്. ആരോഗ്യ വകുപ്പിന്റെ നടപടികൾക്കപ്പുറം, സ്വയം പ്രതിരോധവും പ്രധാനമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. രോഗ ബാധിതർ പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കണമെന്നും രോഗ ലക്ഷണങ്ങളുള്ള കുട്ടികളെ സ്‌കൂളിൽ അയക്കരുതെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.</p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/news/concern-over-shigella-outbreak-in-the-state-12-people-tested-positive-for-the-disease-on-wednesday-caution-advised-1603297</guid>
<category><![CDATA[News]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Thu, 18 Jun 2026 04:47:32 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/news/end-to-west-asian-conflict-us-iran-peace-deal-in-effect-hormuz-opened-1603296</link>
<title><![CDATA[പശ്ചിമേഷ്യൻ സംഘർഷത്തിന് അന്ത്യം ; യുഎസ്- ഇറാന്‍ സമാധാനക്കരാര്‍ പ്രാബല്യത്തില്‍;ഹോര്‍മുസ് തുറന്നു]]></title>
<description/>
<enclosure length="13336" type="image/webp" url="https://www.kaumudiplus.com/h-upload/2026/06/18/2202208-masoodd.webp"/>
<content:encoded><![CDATA[<figure> <img width='499' height='281' src='https://www.kaumudiplus.com/h-upload/2026/06/18/2202208-masoodd.webp'/><figcaption></figcaption></figure><p>വാഷിങ്ടൺ/ ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ മാസങ്ങളോളം നീണ്ട്നിന്ന സംഘർഷത്തിന് അന്ത്യം . യുഎസ്- ഇറാൻ സമാധാനക്കരാർ പ്രാബല്യത്തിൽ. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനും കരാറിൽ ഇലക്ട്രോണിക് ഒപ്പ് രേഖപ്പെടുത്തി. കരാർ പ്രാബല്യത്തിൽ വന്നതായി ഇരു രാജ്യങ്ങളും അറിയിച്ചു. പശ്ചിമേഷ്യയിൽ നിന്നുള്ള ചരക്കുനീക്കത്തിന് നിർണായകമായ ഹോർമുസ് കടലിടുക്കും കരാറിന്റെ ഭാഗമായി തുറന്നു നൽകുന്നതോടെ ഇതുവഴിയുള്ള കപ്പൽ ഗതാഗതം സാധാരണ നിലയിലാകും. ട്രംപ് കരാറിൽ ഒപ്പുവയ്ക്കുന്നതിന്റെ ദൃശ്യങ്ങൾ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പുറത്തുവിട്ടു.ഫ്രഞ്ച് പ്രസിഡന്റിന്റെ വേഴ്‌സായ് കൊട്ടാരത്തിൽ നടന്ന അത്താഴവിരുന്നിനിടെയാണ് ട്രംപ് കരാറിൽ ഒപ്പുവച്ചതെന്ന് യുഎസ് മാധ്യമമായ ആക്‌സിയോസ് റിപ്പോർട്ട് ചെയ്തു. യുഎസ് ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ എഎഫ്പിയോട് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. കരാർ ഒപ്പുവച്ച വിവരം ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർനയും സ്ഥിരീകരിച്ചു. ഇറാൻ കരാർ ലംഘിച്ചാൽ കടുത്ത ബോംബാക്രമണം നടത്തുമെന്ന് ട്രംപ് പറഞ്ഞു. ഇറാനികളെ ബുദ്ധിശാലികളെന്നും ട്രംപ് വിശേഷിപ്പിച്ചു.<br></p>
<p>കരാറിന്റെ അന്തിമരൂപത്തിൽ ഇരുരാജ്യങ്ങളുടെയും പ്രസിഡന്റുമാർ ഒപ്പുവച്ചതായി ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖാഇ വ്യക്തമാക്കി. ഇത് എത്രത്തോളം കൃത്യമായി നടപ്പിലാകുമെന്ന് പരിശോധിക്കേണ്ട സമയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെള്ളിയാഴ്ച ജനീവയിൽ നിശ്ചയിച്ചിരുന്ന ഔദ്യോഗിക കൂടിക്കാഴ്ചകൾക്ക് മാറ്റമില്ല. കരാർ ഒപ്പുവച്ചതോടെ അടുത്ത 60 ദിവസത്തിനുള്ളിൽ അന്തിമ വ്യവസ്ഥകൾ സംബന്ധിച്ച് ഇരുരാജ്യങ്ങളും ചർച്ചകൾ പൂർത്തിയാക്കും. </p>
<p> </p>
<p><b>കരാറിലെ പ്രധാന വ്യവസ്ഥകൾ </b></p>
<p> </p>
<p>60 ദിവസത്തിനുള്ളിൽ അന്തിമ കരാറിലെത്തണം. </p>
<p> </p>
<p>ഇറാനിലേർപ്പെടുത്തിയ നാവിക വിലക്ക് യുഎസ് 30 ദിവസത്തിനുള്ളിൽ അവസാനിപ്പിക്കും. അതുവരെ യുദ്ധത്തിനു മുൻപ് ഇറാനിലേക്കുണ്ടായിരുന്ന ഗതാഗതത്തിന് ആനുപാതികമായ കപ്പലുകൾക്ക് അനുമതി നൽകും. </p>
<p> </p>
<p>ഹോർമുസ് കടലിടുക്ക് തുറക്കും. 60 ദിവസത്തേക്ക് ഹോർമുസിൽ ടോൾ നൽകേണ്ട. പിന്നീട് ഒമാനും മറ്റ് ഗൾഫ് രാജ്യങ്ങളുമായി ചർച്ച ചെയ്ത് ഹോർമുസ് നടത്തിപ്പുമായി ബന്ധപ്പെട്ട് വിശാലമായ കരാറിൽ ഇറാനെത്തണം. </p>
<p> </p>
<p>ഇറാന്റെ പുനരുദ്ധാരണത്തിനും സാമ്പത്തിക വികസനത്തിനുമായി 30,000 കോടി ഡോളറിന്റെ ഫണ്ട്. </p>
<p> </p>
<p>ഇറാനെതിരെയുള്ള എല്ലാ ഉപരോധങ്ങളും നീക്കും. </p>
<p> </p>
<p>ഇറാൻ ഒരിക്കലും ആണവായുധം വികസിപ്പിക്കില്ല. ഇറാനിലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ഐഎഇഎയുടെ മേൽനോട്ടത്തിൽ മാറ്റും. </p>
<p> </p>
<p> </p>
<p> </p>
<p></p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/news/end-to-west-asian-conflict-us-iran-peace-deal-in-effect-hormuz-opened-1603296</guid>
<category><![CDATA[News]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Thu, 18 Jun 2026 04:43:23 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/videos/-trump-putin-1603266</link>
<title><![CDATA[ട്രംപിന്റെ പതനം മുതലെടുത്ത് പുടിന്‍!  യുക്രെയ്‌നില്‍ റഷ്യയുടെ അടുത്ത വന്‍ പ്രഹരം? #Trump #Putin]]></title>
<description/>
<enclosure length="50000" type="video/mp4" url="https://www.youtube.com/watch?v=Zu8WYpy_98Y"/>
<content:encoded><![CDATA[<figure> <img src='https://www.kaumudiplus.com/h-upload/videothumb/yt_full_Zu8WYpy_98Y.jpg'/></figure><p></p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/videos/-trump-putin-1603266</guid>
<category><![CDATA[Videos]]></category>
<dc:creator><![CDATA[Admin]]></dc:creator>
<pubDate>Wed, 17 Jun 2026 16:02:52 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/videos/-trump-1603267</link>
<title><![CDATA[യുദ്ധം തോറ്റട്രംപ് ഒടുവില്‍ഇറാന്‍വഴിക്ക്!സാറ്റലൈറ്റ് ചിത്രങ്ങള്‍പുറത്തുവിട്ടആ വലിയരഹസ്യം!#Trump]]></title>
<description/>
<enclosure length="50000" type="video/mp4" url="https://www.youtube.com/watch?v=8siS3PUQ038"/>
<content:encoded><![CDATA[<figure> <img src='https://www.kaumudiplus.com/h-upload/videothumb/yt_full_8siS3PUQ038.jpg'/></figure><p></p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/videos/-trump-1603267</guid>
<category><![CDATA[Videos]]></category>
<dc:creator><![CDATA[Admin]]></dc:creator>
<pubDate>Wed, 17 Jun 2026 15:32:20 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/videos/-ai-elonmusk-xai-iran-1603254</link>
<title><![CDATA[മസ്‌കിന്റെ AI യുദ്ധമുഖത്ത്!  പെന്റഗണ്‍ രഹസ്യം ചോര്‍ത്തി ഇറാന്‍! #ElonMusk #xAI #Iran]]></title>
<description/>
<enclosure length="50000" type="video/mp4" url="https://www.youtube.com/watch?v=39xd9CL_99I"/>
<content:encoded><![CDATA[<figure> <img src='https://www.kaumudiplus.com/h-upload/videothumb/yt_full_39xd9CL_99I.jpg'/></figure><p></p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/videos/-ai-elonmusk-xai-iran-1603254</guid>
<category><![CDATA[Videos]]></category>
<dc:creator><![CDATA[Admin]]></dc:creator>
<pubDate>Wed, 17 Jun 2026 15:01:23 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/videos/-iran-trump-usa-1603255</link>
<title><![CDATA[ട്രംപിനെ മുട്ടുകുത്തിച്ച് ഇറാന്‍! അമേരിക്കയ്ക്ക് കനത്ത തിരിച്ചടി? #Iran #Trump #USA]]></title>
<description/>
<enclosure length="50000" type="video/mp4" url="https://www.youtube.com/watch?v=1Ez03Myt8Kk"/>
<content:encoded><![CDATA[<figure> <img src='https://www.kaumudiplus.com/h-upload/videothumb/yt_full_1Ez03Myt8Kk.jpg'/></figure><p></p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/videos/-iran-trump-usa-1603255</guid>
<category><![CDATA[Videos]]></category>
<dc:creator><![CDATA[Admin]]></dc:creator>
<pubDate>Wed, 17 Jun 2026 14:28:02 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/videos/-b52-bombermiles-middleton-california-plane-crash--1603169</link>
<title><![CDATA[കാലിഫോർണിയയിൽ യുഎസ് യുദ്ധവിമാനം തകർന്നുവീണു; |b52 bomber|miles middleton | california plane crash |]]></title>
<description/>
<enclosure length="50000" type="video/mp4" url="https://www.youtube.com/watch?v=jlC77HQBopE"/>
<content:encoded><![CDATA[<figure> <img src='https://www.kaumudiplus.com/h-upload/videothumb/yt_full_jlC77HQBopE.jpg'/></figure><p></p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/videos/-b52-bombermiles-middleton-california-plane-crash--1603169</guid>
<category><![CDATA[Videos]]></category>
<dc:creator><![CDATA[Admin]]></dc:creator>
<pubDate>Wed, 17 Jun 2026 12:30:38 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/videos/-straits-of-hormuz-irandonald-trump-1603138</link>
<title><![CDATA[ഹോർമുസ് പൂട്ടാൻ ഇറാന് ശേഷിയുണ്ടെന്ന് യുഎസ് റിപ്പോർട്ട്; |straits of hormuz | iran|donald trump|]]></title>
<description/>
<enclosure length="50000" type="video/mp4" url="https://www.youtube.com/watch?v=0VDlrOuo6E8"/>
<content:encoded><![CDATA[<figure> <img src='https://www.kaumudiplus.com/h-upload/videothumb/yt_full_0VDlrOuo6E8.jpg'/></figure><p></p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/videos/-straits-of-hormuz-irandonald-trump-1603138</guid>
<category><![CDATA[Videos]]></category>
<dc:creator><![CDATA[Admin]]></dc:creator>
<pubDate>Wed, 17 Jun 2026 11:45:23 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/sports/lionel-messi-scores-his-first-hat-trick-in-the-world-cup-argentina-secures-victory-this-time-1603111</link>
<title><![CDATA[ലോകകപ്പിലെ ആദ്യ ഹാട്രികുമായി  ലയണല്‍ മെസി;അർജന്റീനയ്ക്ക് ഇത്തവണ ജയത്തുടക്കം]]></title>
<description/>
<enclosure length="16766" type="image/webp" url="https://www.kaumudiplus.com/h-upload/2026/06/17/2201791-messinte.webp"/>
<content:encoded><![CDATA[<figure> <img width='501' height='280' src='https://www.kaumudiplus.com/h-upload/2026/06/17/2201791-messinte.webp'/><figcaption></figcaption></figure><p>കാന്‍സാസ് സിറ്റി:ലോകകപ്പില്‍ ആദ്യമായി ഹാട്രിക് കണ്ടെത്തി സൂപ്പര്‍ താരം ലയണല്‍ മെസി. ഇതോടെ അര്‍ജന്റീനയ്ക്ക് ഇത്തവണ ജയത്തുടക്കം . 17, 60, 76 മിനുറ്റുകളിലാണ് മെസ്സി വലകുലുക്കിയത്. തിരിച്ചടിക്കാന്‍ അള്‍ജീരിയ ശ്രമിച്ചെങ്കിലും ഷോട്ടുകള്‍ ലക്ഷ്യം കണ്ടില്ല. മറുപടിയില്ലാത്ത മൂന്ന് ഗോളിനാണ് അര്‍ജന്റീനയുടെ വിജയം.ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയ്ക്ക് ശേഷം ലോകകപ്പില്‍ ഹാട്രിക് നേടുന്ന രണ്ടാമത്തെ താരമാണ് മെസി. 16 ഗോളുകളോടെ ലോകകപ്പ് ചരിത്രത്തിലെ ഗോൾവേട്ടക്കാരിൽ ഒന്നാമതുള്ള മിറോസ്‌ലാവ് ക്ലോസയുടെ റെക്കോർഡിനൊപ്പമെത്തുകയും ചെയ്തു. അർജന്റീന ജഴ്സിയിൽ മെസിക്ക് 120 ഗോളായി. </p>
<p> </p>
<p>17ാം മിനിറ്റില്‍ മധ്യനിര താരം റോഡ്രിഗോ ഡി പോള്‍ നല്‍കിയ അസിസ്റ്റില്‍ നിന്നാണ് മെസി ആദ്യ ഗോള്‍ നേടിയത്. ബോക്‌സിന്റെ വലതു വശത്തുനിന്നും തന്റെ വിഖ്യാതമായ ശൈലിയില്‍ ഇടത്തോട്ട് ഒരു കട്ട്-ഇന്‍. മെസിയുടെ ഷോട്ട് അള്‍ജീരിയന്‍ പോസ്റ്റിന്റെ ടോപ്പ് കോര്‍ണറിലേക്കാണ് തുളച്ചുകയറിയത്. ഗോളിന് തൊട്ടുപിന്നാലെ വാര്‍ പരിശോധന നടത്തിയെങ്കിലും ഇത്തവണ പിഴവുകളൊന്നുമില്ലാതെ ഗോള്‍ അനുവദിച്ചതോടെ അര്‍ജന്റീന 1-0 ന് മുന്നിലെത്തി.ലീഡ് നേടിയതോടെ മത്സരം ഏറെക്കുറെ പൂര്‍ണമായും അര്‍ജന്റീനയുടെ വരുതിയിലായി. 40ാം മിനിറ്റല്‍ അള്‍ജീരിയയുടെ ശക്തമായ ഒരു മുന്നേറ്റം കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് കോര്‍ണര്‍ വഴങ്ങി രക്ഷപ്പെടുത്തി. ഇതോടെ ഒന്നാം പകുതിയില്‍ അര്‍ജന്റീന ലീഡ് നിലനിര്‍ത്തി. (10). രണ്ടാം പകുതിയുടെ തുടക്കത്തില്‍ അര്‍ജന്റീന തങ്ങളുടെ റൈറ്റ് ബാക്ക് ഗോണ്‍സാലോ മോണ്ടിയലിന് പകരം നാഹുവല്‍ മൊളീനയെ ഇറക്കി. 54-ാം മിനിറ്റില്‍ മാര്‍ട്ടിനെസിന് പകരം ജൂലിയന്‍ അല്‍വാരസും, തിയാഗോ അല്‍മാഡയ്ക്ക് പകരം നിക്കോളാസ് ഗോണ്‍സാലസും കളത്തിലെത്തി. </p>
<p> </p>
<p>60ാം മിനിറ്റില്‍ മെസിയുടെ രണ്ടാം ഗോള്‍ പിറന്നു. 76ാം മിനിറ്റില്‍ മൂന്നാം തവണയും വലകുലുക്കി ലോകകപ്പില്‍ ആദ്യ ഹാട്രിക്ക്. ഇതോടെ 16 ഗോളുകളുമായി ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ എന്ന റെക്കോര്‍ഡിനൊപ്പമെത്തി. ഹാട്രിക്ക് ഗോളിനു പിന്നാലെ 79ാം മിനിറ്റില്‍ പരിശീലകന്‍ സ്‌കലോണി മെസിയെ സബ്സ്റ്റിറ്റിയൂട്ട് ചെയ്തു. പിന്നീട് ഇരു ടീമുകള്‍ക്കും ഗോള്‍ കണ്ടെത്താനാകാതെ വന്നതോടെ 3-0ത്തിന് അര്‍ജന്റീന ജയം സ്വന്തമാക്കി. </p>
<p></p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/sports/lionel-messi-scores-his-first-hat-trick-in-the-world-cup-argentina-secures-victory-this-time-1603111</guid>
<category><![CDATA[Sports]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Wed, 17 Jun 2026 11:26:07 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/news/spread-of-epidemic-three-day-dry-day-in-the-state-health-department-takes-action-1603105</link>
<title><![CDATA[പകർച്ചവ്യാധി വ്യാപനം ; സംസ്ഥാനത്ത് മൂന്ന് ദിവസം ഡ്രൈ ഡേ; നടപടിയുമായി ആരോഗ്യവകുപ്പ്]]></title>
<description/>
<enclosure length="50888" type="image/webp" url="https://www.kaumudiplus.com/h-upload/2026/06/17/2201779-dri-da.webp"/>
<content:encoded><![CDATA[<figure> <img width='498' height='278' src='https://www.kaumudiplus.com/h-upload/2026/06/17/2201779-dri-da.webp'/><figcaption></figcaption></figure><p>തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ മൂന്ന് ദിവസം ഡ്രൈ ഡേ നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനം . ഡ്രൈ ഡേയുടെ ഭാഗമായി വെള്ളിയാഴ്ച സ്‌കൂളുകളിലും ശനിയാഴ്ച ഓഫീസുകളിലും ഞായറാഴ്ച വീടുകളിലുമാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുമായും ജില്ലാ കലക്ടര്‍മാരുമായും ആരോഗ്യമന്ത്രി കെ മുരളീധരന്‍ നടത്തിയ അവലോകന യോഗത്തിലാണ് തീരുമാനം.മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളിലെ പോരായ്മകള്‍ കണക്കിലെടുത്താണ് അടിയന്തരമായി ഡ്രൈ ഡേ നടപടികളുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത്തവണ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പില്‍ മുങ്ങിപ്പോകുന്നതാണ് കണ്ടത്. ഇക്കാര്യം കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി കെ മുരളീധരന്‍ സമ്മതിക്കുകയും ചെയ്തിരുന്നു.</p>
<p> ഈ പശ്ചാത്തലത്തിലാണ് പകര്‍ച്ചവ്യാധി വ്യാപനം തടയാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചത്.ഇന്നലെ മാത്രം എട്ടുപേര്‍ക്കാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്. ഡെങ്കിപ്പനി കേസുകളും വര്‍ധിക്കുന്നുണ്ട്. പതിനായിരത്തിന് മുകളിലാണ് ഓരോ ദിവസവും പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം. മഴ ശക്തമായാല്‍ ഡെങ്കിപ്പനി കേസുകളും എലി പനി കേസുകളും വര്‍ധിച്ചേക്കാമെന്നാണ് ആരോഗ്യവിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഇത് ആരോഗ്യരംഗം കൂടുതല്‍ വഷളാവാന്‍ ഇടയാക്കിയേക്കുമെന്ന് മുന്‍കൂട്ടി കണ്ടാണ് നടപടി സ്വീകരിച്ചത്. വരുംദിവസങ്ങളില്‍ ആരോഗ്യരംഗത്ത് കൂടുതല്‍ ജാഗ്രത ആവശ്യമാണ്. ഇതും കൂടി കണക്കിലെടുത്താണ് ശക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിച്ചത്. </p>
<p></p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/news/spread-of-epidemic-three-day-dry-day-in-the-state-health-department-takes-action-1603105</guid>
<category><![CDATA[News]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Wed, 17 Jun 2026 11:20:11 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/videos/-trump-benjamin-netanyahu--1603139</link>
<title><![CDATA[ലബനൻ വിഷയത്തിൽ തർക്കം; ഇസ്രായേലിന് മുന്നിൽ ട്രംപിന്റെ നയതന്ത്രം പാളി.| trump | benjamin netanyahu |]]></title>
<description/>
<enclosure length="50000" type="video/mp4" url="https://www.youtube.com/watch?v=dkEUUhP78Vc"/>
<content:encoded><![CDATA[<figure> <img src='https://www.kaumudiplus.com/h-upload/videothumb/yt_full_dkEUUhP78Vc.jpg'/></figure><p></p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/videos/-trump-benjamin-netanyahu--1603139</guid>
<category><![CDATA[Videos]]></category>
<dc:creator><![CDATA[Admin]]></dc:creator>
<pubDate>Wed, 17 Jun 2026 11:15:05 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/crime/fifteen-year-old-girl-raped-in-haripattu-four-people-including-three-relatives-arrested-1603100</link>
<title><![CDATA[ഹരിപ്പാട്ട് പതിനഞ്ചുവയസുകാരി പീഡനത്തിന് ഇരയായി;മൂന്ന് ബന്ധുക്കൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ]]></title>
<description/>
<enclosure length="20526" type="image/webp" url="https://www.kaumudiplus.com/h-upload/2026/06/17/2201769-rape-case-coimbatore.webp"/>
<content:encoded><![CDATA[<figure> <img width='740' height='405' src='https://www.kaumudiplus.com/h-upload/2026/06/17/2201769-rape-case-coimbatore.webp'/><figcaption></figcaption></figure><p>ആലപ്പുഴ: ഹരിപ്പാട് പതിനഞ്ചുവയസുകാരി പീഡനത്തിന് ഇരയായ സംഭവത്തിൽ മൂന്ന് ബന്ധുക്കള്‍ ഉള്‍പ്പടെ നാലുപേര്‍ക്കെതിരെ പൊലിസ് കേസ് എടുത്തു. രണ്ടുപേരെ അറസ്റ്റ് ചെയ്തതായും രണ്ട് പേര്‍ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.വീയപുരം സ്വദേശിയായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് പീഡനത്തിന് ഇരയായത്. കഴിഞ്ഞ ദിവസം പെണ്‍കുട്ടി സുഹൃത്തിനൊപ്പം ആലപ്പുഴയിലെ വിനോദസഞ്ചാര കേന്ദ്രത്തില്‍ പോയിരുന്നു. ഇതിന് പിന്നാലെ പെണ്‍കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെയും സുഹൃത്തിനെയും കണ്ടത്തി.പൊലീസ് ചോദ്യം ചെയ്യുന്നതിനിടെയാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായ വിവരം പറയുന്നത് പെണ്‍കുട്ടിയെ പീഡിപ്പിച്ച മൂവരും പെണ്‍കുട്ടിയുടെ അടുത്ത ബന്ധുക്കളാണ്. പെണ്‍കുട്ടി അച്ഛന്റെ കൂടെയാണ് താമസം. അമ്മ ഒപ്പമില്ലെന്നാണ് വിവരം. അറസ്റ്റിലായ പ്രതികളെ റിമാന്‍ഡ് ചെയ്തതയാണ് പൊലീസ് പറഞ്ഞു. </p>
<p> </p>
<p></p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/crime/fifteen-year-old-girl-raped-in-haripattu-four-people-including-three-relatives-arrested-1603100</guid>
<category><![CDATA[Crime]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Wed, 17 Jun 2026 11:12:03 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/special-stories/we-are-the-most-famous-couple-on-instagram-narendra-modi-and-georgia-meloni-in-sweet-moment-at-g7-1603096</link>
<title><![CDATA[' ഇന്‍സ്റ്റഗ്രാമിലെ ഏറ്റവും പ്രശസ്തരായ ദമ്പതികളാണ് നമ്മൾ ;ജി7 ലെ സ്വീറ്റ് മൊമെന്റിൽ  നരേന്ദ്ര മോദിയും ജോര്‍ജിയ മെലോണിയും]]></title>
<description/>
<enclosure length="21800" type="image/webp" url="https://www.kaumudiplus.com/h-upload/2026/06/17/2201750-sweetti.webp"/>
<content:encoded><![CDATA[<figure> <img width='495' height='280' src='https://www.kaumudiplus.com/h-upload/2026/06/17/2201750-sweetti.webp'/><figcaption></figcaption></figure><p>പാരിസ്: ജി 7 ഉച്ചകോടിക്കിടെ വീണ്ടും കണ്ടുമുട്ടിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയും തമ്മിലുള്ള സംഭാഷണം വീണ്ടും തരംഗമായിരിക്കുകയാണ് . ' ഇന്‍സ്റ്റഗ്രാമിലെ ഏറ്റവും പ്രശസ്തരായ ദമ്പതികൾ നമ്മളാണ് ' എന്ന മെലോണിയുടെ തമാശയാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത് . </p>
<p>ഫ്രാന്‍സിലെ എവിയാന്‍ ലെ ബെയ്‌നില്‍ നടന്ന 2026 ജി7 ഉച്ചകോടിക്കിടെയായിരുന്നു സംഭവം. ലോകനേതാക്കളുടെ ഔദ്യോഗിക ഗ്രൂപ്പ് ഫോട്ടോയ്ക്ക് മുന്‍പായി മോദിയും മെലോണിയും പരസ്പരം അഭിവാദ്യം ചെയ്തു. ഈ സമയത്ത് മൈക്രോഫോണില്‍ പതിഞ്ഞ സംഭാഷണമാണ് പിന്നീട് വൈറലായത്. 'ഇന്‍സ്റ്റഗ്രാമില്‍ നമ്മളാണ് ഏറ്റവും പ്രശസ്തമായ കപ്പിള്‍' എന്ന് മെലോണി ചിരിച്ചുകൊണ്ട് പറഞ്ഞതായി വീഡിയോയില്‍ കേള്‍ക്കാം. </p>
<p>കഴിഞ്ഞ കുറച്ച് കാലമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന 'മെലോഡി' ട്രെന്‍ഡാണ് പരാമര്‍ശത്തിനു ശ്രദ്ധ നേടിക്കൊടുത്തത്. മോദിയുടെയും മെലോണിയുടെയും പേരുകള്‍ ചേര്‍ത്ത് രൂപപ്പെടുത്തിയ 'മെലോഡി' എന്ന ഹാഷ്ടാഗ് 2023 മുതല്‍ തന്നെ ഇന്റര്‍നെറ്റില്‍ വലിയ ജനപ്രീതി നേടിയിരുന്നു. ഇരുവരും വിവിധ അന്താരാഷ്ട്ര വേദികളില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെട്ട ചിത്രങ്ങളും സെല്‍ഫികളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് ഈ ട്രെന്‍ഡ് ആരംഭിച്ചത്.അടുത്തിടെ നടന്ന മറ്റൊരു കൂടിക്കാഴ്ചയില്‍ ഇന്ത്യയില്‍ ഏറെ ജനപ്രിയമായ 'മെലഡി' ടോഫി പ്രധാനമന്ത്രി മോദി സമ്മാനിച്ചതിന്റെ വീഡിയോ മെലോണി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവെച്ചിരുന്നു. ആ വീഡിയോ കോടിക്കണക്കിന് ആളുകള്‍ കണ്ടതോടെ 'മെലോഡി' ട്രെന്‍ഡ് വീണ്ടും ശക്തമായി. മെലോണിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട വീഡിയോയും ഇതാണ്.ജി7 ഉച്ചകോടിയില്‍ നടന്ന പുതിയ സംഭാഷണത്തിന്റെ വീഡിയോ പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വീണ്ടും നിരവധി മീമുകളും തമാശകളും പ്രചരിക്കുകയാണ്. അതേസമയം, മോദിയും മെലോണിയും തമ്മിലുള്ള സൗഹൃദ ബന്ധം ഇന്ത്യ-ഇറ്റലി നയതന്ത്ര ബന്ധത്തിന്റെ പ്രതീകമായും വിലയിരുത്തപ്പെടുന്നുണ്ട്. വ്യാപാരം, പ്രതിരോധം, സാങ്കേതികവിദ്യ, കാലാവസ്ഥാ മാറ്റം തുടങ്ങിയ വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും സമീപ വര്‍ഷങ്ങളില്‍ സഹകരണം ശക്തമാക്കിയിട്ടുണ്ട്. </p>
<p> </p>
<p> </p>
<p></p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/special-stories/we-are-the-most-famous-couple-on-instagram-narendra-modi-and-georgia-meloni-in-sweet-moment-at-g7-1603096</guid>
<category><![CDATA[Special Stories]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Wed, 17 Jun 2026 11:08:29 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/social-media/i-will-sing-tomorrow-rukku-and-kutti-simran-comes-to-meet-her-dear-friend-vijay-1603089</link>
<title><![CDATA['ഇന്നിസൈ പാടി വരും...' രുക്കുവും കുട്ടിയും ;പ്രിയ സുഹൃത്ത് വിജയ്‌യെ കാണാനെത്തി സിമ്രാൻ]]></title>
<description/>
<enclosure length="21026" type="image/webp" url="https://www.kaumudiplus.com/h-upload/2026/06/17/2201732-vijay-and-simrani.webp"/>
<content:encoded><![CDATA[<figure> <img width='499' height='279' src='https://www.kaumudiplus.com/h-upload/2026/06/17/2201732-vijay-and-simrani.webp'/><figcaption></figcaption></figure><p>തമിഴകത്തെ എക്കാലത്തെയും ഹിറ്റ് ജോഡിയായിരുന്നു വിജയ്‌യും സിമ്രാനും. ഇരുവരും ഒരുമിച്ചെത്തിയഎവർ​ഗ്രീൻ റൊമാന്റിക് എന്നറിയപ്പെട്ട 'തുള്ളാത മനവും തുള്ളും' എന്ന ചിത്രത്തിന് ഇന്നും വളരെയേറെ ആരാധകരുണ്ട് . വർഷങ്ങൾക്ക് ശേഷം തമിഴ്നാട് മുഖ്യമന്ത്രി കൂടിയായ പ്രിയ സുഹൃത്ത് വിജയ്‍യെ കാണാനായതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് നടി സിമ്രാനിപ്പോൾ.വിജയ്‌യുടെ ഔദ്യോഗിക വസതിയിൽ വച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. സിമ്രാനൊപ്പം ഭർത്താവ് ദീപക് ബഗ്ഗയും മക്കൾ അദീപ്, ആദിത് എന്നിവരുമുണ്ടായിരുന്നു. സന്ദർശനത്തിന്റെ ചിത്രങ്ങൾ സിമ്രാൻ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. "വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് സ്‌ക്രീൻ സ്പേസ് പങ്കിട്ടപ്പോൾ. </p>
<p> </p>
<p>ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെ എന്റെ കുടുംബത്തോടൊപ്പം കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. അദ്ദേഹത്തെ ഇത്രയധികം ആളുകൾക്ക് പ്രിയങ്കരനാക്കിയ ഊഷ്മളതയും, വിനയവും, ആത്മാർത്ഥതയും അതേപടി തുടരുന്നു! സംസ്ഥാനത്തിന്റെ പുരോഗതിയോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശവും കാഴ്ചപ്പാടും പ്രചോദനകരമാണ്. തമിഴ്നാടിനെ മുന്നോട്ട് നയിക്കുമ്പോൾ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു''. - എന്നാണ് ചിത്രങ്ങൾക്കൊപ്പം സിമ്രാൻ കുറിച്ചത്.നിരവധി ആരാധകരാണ് സിമ്രാന്റെ കമന്റ് ബോക്സിലെത്തിയിരിക്കുന്നത്. 'തുള്ളാത മനവും തുള്ളും ജോഡിയുടെ റീയൂണിയൻ' എന്നാണ് ഭൂരിഭാ​ഗം പേരും കമന്റ് ചെയ്തിരിക്കുന്നത്. സിനിമാ രംഗത്തെ വിജയ്‌യുടെ ഏറ്റവുമടുത്ത സുഹൃത്തുക്കളിലൊരാൾ കൂടിയാണ് സിമ്രാൻ. മുൻപ് ജയലളിത മുഖ്യമന്ത്രിയായിരുന്നപ്പോൾ ഒരു വേദിയിൽവെച്ച് വിജയ് അപമാനിക്കപ്പെട്ടിരുന്നു.2013-ൽ ഇന്ത്യൻ സിനിമയുടെ 100 വർഷാഘോഷ പരിപാടികൾ നടക്കുമ്പോഴായിരുന്നു സംഭവം. അന്ന് ക്ഷണിക്കപ്പെട്ട് പരിപാടിയിലേക്കെത്തിയ വിജയ്ക്ക് ലഭിച്ചത് മോശം സ്വീകരണമാണ്. വളരെ പിന്നിലായാണ് അദ്ദേഹത്തിന് ഇരിപ്പിടമൊരുക്കിയതും.അത്ര വലിയ പ്രശ്‌നങ്ങളുണ്ടായപ്പോൾ, അധികമാരും വിജയ്‌ക്കൊപ്പം നിന്നില്ല. അന്ന് അദ്ദേഹത്തെ പിന്തുണച്ച ചുരുക്കം ചില താരങ്ങളിലൊരാളാണ് സിമ്രാൻ. അതേസമയം ഇരുവരും ഇതുവരെ ആറ് സിനിമകളിലാണ് ഒന്നിച്ചഭിനയിച്ചത്. നേർക്കുനേർ, വൺസ് മോർ, തുള്ളാത മനവും തുള്ളും, യൂത്ത്, ഉദയ, പ്രിയമാനവളേ എന്നീ സിനിമകളിലാണ് ഇരുവരും ഒന്നിച്ചെത്തിയത്.</p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/social-media/i-will-sing-tomorrow-rukku-and-kutti-simran-comes-to-meet-her-dear-friend-vijay-1603089</guid>
<category><![CDATA[Social Media]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Wed, 17 Jun 2026 10:55:09 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/movies/nazriya-posts-red-flag-fans-are-curious-about-what-happened-1603086</link>
<title><![CDATA['റെഡ് ഫ്ലാ​ഗ്' പോസ്റ്റുമായി നസ്രിയ, ഇതെന്ത് പറ്റിയെന്ന ആകാംക്ഷയിൽ   ആരാധകർ]]></title>
<description/>
<enclosure length="9276" type="image/webp" url="https://www.kaumudiplus.com/h-upload/2026/06/17/2201724-nazriyan.webp"/>
<content:encoded><![CDATA[<figure> <img width='500' height='280' src='https://www.kaumudiplus.com/h-upload/2026/06/17/2201724-nazriyan.webp'/><figcaption></figcaption></figure><p>നടി നസ്രിയ പങ്കുവച്ചിരിക്കുന്ന ഇൻസ്റ്റ​ഗ്രാം സ്റ്റോറി ഇപ്പോൾ ആരാധകർക്കിടയിൽ വലിയരീതിയിൽ ചർച്ചയായിരിക്കുകയാണ് . "ചുവപ്പു കണ്ടാൽ പിന്നാലെ പായുന്ന കാളകൾക്ക് ഭ്രാന്താണെന്നാണ് ഞാൻ വിചാരിച്ചിരുന്നത്, എന്നാൽ ഇപ്പോൾ ഞാനും ഇതാ ഇവിടെയാണ്..’’ എന്നർഥം വരുന്ന ഉദ്ധരണിയാണ് നസ്രിയ പങ്കുവച്ചിരിക്കുന്നത്.താൻ നേരിട്ട മുന്നറിയിപ്പുകൾ (ചുവപ്പ്) അവഗണിച്ചതിന്റെ ഫലമാണ് ഇപ്പോൾ നേരിടുന്നതെന്ന പരോക്ഷാർഥമാണ് ഈ പ്രയോഗത്തിലൂടെ വിവക്ഷിക്കുന്നത്. ബന്ധങ്ങളിലെ തകർച്ചയെയോ മോശം പ്രവണതകളെയോ സൂചിപ്പിക്കാനായി ഇന്റർനെറ്റ് ലോകം വ്യാപകമായി ഉപയോ​ഗിക്കുന്ന പ്രയോ​ഗമാണ് റെഡ് ഫ്ലാ​ഗ്. </p>
<p> </p>
<p>നടിയെന്താണ് ഉദ്ദേശിക്കുന്നതെന്ന ചോദ്യവുമായി ആരാധകരെത്തിയിരിക്കുകയാണ്. സ്‌പെയിനിലെ പ്രസിദ്ധമായ കാളപ്പോരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് നടി പങ്കുവെച്ചിരിക്കുന്ന ഉദ്ധരണി. സുഹൃദത്തെക്കുറിച്ചാകാം നടി പറയുന്നത് എന്നാണ് ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറയുന്നത്. ടൊവിനോ തോമസുമായി ഒന്നിക്കുന്ന 'എൽ ക്ലാസികോ' എന്ന ചിത്രത്തെ ഓർമിപ്പിച്ച്, സിനിമയുടെ പ്രൊമോഷനാവാമെന്നും ചിലർ കുറിക്കുന്നുണ്ട്.മുൻപും നസ്രിയയുടെ പോസ്റ്റ് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. 'നല്ല ജോലി, കുടുംബം, കരിയർ എന്നിവ തിരഞ്ഞെടുത്ത് ഭാവി ഭദ്രമാക്കൂ' എന്ന് ആഹ്വാനം ചെയ്യുന്ന ഒരു പോസ്റ്റായിരുന്നു അന്ന് നസ്രിയ കുറിച്ചത്.ബേസിൽ ജോസഫിനൊപ്പം അഭിനയിച്ച 'സൂക്ഷ്മദർശിനി' ആണ് നടിയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. സൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന സിനിമയും നസ്രിയയുടേതായി ഒരുങ്ങുന്നുണ്ട്.</p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/movies/nazriya-posts-red-flag-fans-are-curious-about-what-happened-1603086</guid>
<category><![CDATA[Movies]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Wed, 17 Jun 2026 10:48:55 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/astro/important-facts-about-gemini-1603076</link>
<title><![CDATA[മിഥുന രാശിയെക്കുറിച്ചുള്ള പ്രധാനപ്പെട്ട കാര്യങ്ങൾ]]></title>
<description/>
<enclosure length="10310" type="image/webp" url="https://www.kaumudiplus.com/h-upload/2026/06/17/2201699-midhunam-rashi.webp"/>
<content:encoded><![CDATA[<figure> <img width='553' height='370' src='https://www.kaumudiplus.com/h-upload/2026/06/17/2201699-midhunam-rashi.webp'/><figcaption></figcaption></figure><p>ജ്യോതിഷപ്രകാരം രാശിചക്രത്തിലെ മൂന്നാമത്തെ രാശിയാണ് മിഥുനം (Gemini). ഈ രാശിയിലൂടെ സൂര്യൻ സഞ്ചരിക്കുന്ന കാലത്തെയാണ് മിഥുന മാസം എന്ന് അറിയപ്പെടുന്നത്. </p>
<p> </p>
<p><b>പ്രധാന സവിശേഷതകൾ </b></p>
<p>പ്രകൃതം: വായുരാശി, ഉഭയരാശി. ഗുണങ്ങൾ: മികച്ച ആശയവിനിമയ ശേഷി, യു ക്തി സഹമായ ചിന്ത, പെട്ടെന്ന് കാര്യങ്ങൾ ഗ്രഹിക്കാനുള്ള കഴിവ്,പുതിയ അറിവുകൾ നേടാ നുള്ള താല്പര്യം. രാശി ദീപം ദീപംചിഹ്നം: വീണയേന്തിയ ഒരു സ്ത്രീയും ഗദയേന്തിയ ഒരു പുരുഷനും. </p>
<p> </p>
<p><b>തൊഴിൽ മേഖലകൾ</b> :- കമ്മ്യൂണിക്കേഷൻ, എഴുത്ത്, അദ്ധ്യാപനം, മാധ്യമ പ്രവർത്തനം, സെയിൽസ്, കമ്പ്യൂട്ടർ അനുബന്ധ ജോലി, കൺസൾട്ടൻസി, ബാങ്കിങ് മേഖല, അ ക്കൗണ്ടിങ്, നിയമം, യാത്രകൾ എന്നിവയുമായി ബന്ധപ്പെട്ട ജോലികളിൽ ഇവർ തിളങ്ങുന്നു. സ്വയം തൊഴിലോ ബിസിനസ്സോ തിരഞ്ഞെടുക്കാനാണ് ഇവർക്കിഷ്ടം.ആരോഗ്യ കാര്യങ്ങൾ കഴുത്ത്, തോൾ, കൈകൾ, ശ്വാസകോശം എന്നിവയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ് നങ്ങൾക്ക് (ഉദാ:-ചുമ ആസ്തമ,) സാധ്യതയുള്ളതിനാൽ ഇവ ശ്രദ്ധിക്കേണ്ടതു ണ്ട്. </p>
<p> </p>
<p> </p>
<p> </p>
<p></p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/astro/important-facts-about-gemini-1603076</guid>
<category><![CDATA[Astro]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Wed, 17 Jun 2026 10:29:57 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/health/too-much-sugar-in-your-diet-can-also-affect-your-mental-health-1603073</link>
<title><![CDATA[ഭക്ഷണത്തിൽ ഷു​ഗർ കൂടിയാൽ മാനസികാരോഗ്യവും പ്രശ്നത്തിലാകും]]></title>
<description/>
<enclosure length="12900" type="image/webp" url="https://www.kaumudiplus.com/h-upload/2026/06/17/2201692-shugi.webp"/>
<content:encoded><![CDATA[<figure> <img width='500' height='283' src='https://www.kaumudiplus.com/h-upload/2026/06/17/2201692-shugi.webp'/><figcaption></figcaption></figure><p>കരിമ്പിൽ കാൽസ്യം, ഇരുമ്പ്, ഫോസ്ഫറസ് എന്നീ പോഷകങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിലും സംസ്കരണ പ്രക്രിയയിലൂടെ ഇവയെല്ലാം നഷ്ടമാകുന്നു. അതുകൊണ്ട് തന്നെ പഞ്ചസാരയിൽ കാര്യമായ പോഷക​ഗുണങ്ങൾ ഇല്ല .പഞ്ചസാരയുടെ അമിത ഉപയോ​ഗം പലപ്പോഴും പ്രമേഹവുമായി ബന്ധപ്പെടുത്തിയാണ് നമ്മൾ പറയാറ്. എന്നാൽ പഞ്ചസാരയുടെ അമിത ഉപയോഗം രക്തസമ്മർദം, ഹൃദ്രോഗം, പൊണ്ണത്തടി എന്നിവയിലേക്കും നയിക്കുന്നുണ്ട്. </p>
<p> </p>
<p><b>ശരീരഭാരം </b></p>
<p> </p>
<p>പഞ്ചസാരയിൽ യാതൊരു പോഷകങ്ങളുമില്ലെന്ന് മാത്രമല്ല ഇതിൽ ശൂന്യമായ കലോറി മാത്രമാണ് അടങ്ങിയിരിക്കുന്നത്. പഞ്ചസാര അമിതമായി കഴിക്കുന്നതിലൂടെ വിശപ്പ് വർധിക്കാനും അമിതമായി ഭക്ഷണം കഴിക്കാനും ഇടയാക്കും ഇത് പൊണ്ണത്തടിയും അമിത ശരീരഭാരവും ഉണ്ടാക്കും. പ്രമേഹമുൾപ്പെടെ മാരകമായ പല രോ​ഗങ്ങളിലേക്ക് ഇത് നയിക്കും. </p>
<p><b>പ്രമേഹവും പിസിഒഎസും </b></p>
<p> </p>
<p>അമിതമായ പഞ്ചസാര ഉപഭോഗം ശരീരത്തിന്റെ ഇൻസുലിനോടുള്ള പ്രതികരണശേഷി കുറയ്ക്കുകയും ഇൻസുലിൻ പ്രതിരോധത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത് സ്ത്രീകളിൽ ടൈപ്പ് 2 പ്രമേഹത്തിനും പിസിഒഎസ് പോലുള്ള അവസ്ഥകൾക്കുമുള്ള സാധ്യത വർധിപ്പിക്കുന്നു. </p>
<p> </p>
<p><b>ഹൃദ്രോഗ സാധ്യത </b></p>
<p> </p>
<p>പഞ്ചസാരയുടെ ഉയർന്ന ഉപഭോ​ഗം രക്തസമ്മർ​ദം, ഫാറ്റി ലിവർ, വിട്ടുമാറാത്ത വീക്കം എന്നിവയിലേക്ക് നയിക്കുന്നു. ഇവയെല്ലാം ഹൃദ്രോ​ഗ സാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളാണ്. കൂടാതെ പഞ്ചസാരയുടെ അമിത ഉപഭോ​ഗം രക്തത്തിലെ കൊളസ്ട്രോൾ നില വർധിപ്പിക്കുന്നു. കൂടാതെ ആതെറോസ്ക്ലെറോസിസ് സാധ്യതയും വർധിപ്പിക്കുന്നു. </p>
<p><b>മാനസികാരോഗ്യം </b></p>
<p> </p>
<p>മധുരം കഴിക്കുമ്പോൾ താല്‍ക്കാലികമായി മാനസികാവസ്ഥ മെച്ചപ്പെടുന്നതായി തോന്നാമെങ്കിലും ​​ദീർഘകാലാടിസ്ഥാനത്തിൽ ഇത് മാനസികാരോ​ഗ്യത്തെ ദോഷകരമായി ബാധിക്കാം. ഉത്കണ്ഠ, വിഷാദം എന്നിവയിലേക്ക് ഇത് നയിക്കാം. ലഹരി പോലെ പഞ്ചസാരയുടെ പതിവ് ഉപഭോ​ഗം തലച്ചോറിന്റെ പ്രതിഫല സംവിധാനത്തെ സജീവമാക്കുന്നു. ഇത് ആസക്തിയിലേക്ക് നയിക്കുന്നു. </p>
<p><b>ചർമത്തിന് അകാല വാർദ്ധക്യം </b></p>
<p> </p>
<p>പഞ്ചസാരയുടെ അമിത ഉപഭോ​ഗം ചർമത്തിന്റെ വാർദ്ധക്യത്തെ ത്വരിതപ്പെടുത്തും. ഗ്ലൈക്കേഷൻ പ്രക്രിയ യുവത്വമുള്ളതും ജലാംശം ഉള്ളതുമായ ചർമത്തിന് ആവശ്യമായ പ്രോട്ടീനുകളായ കൊളാജൻ, എലാസ്റ്റിൻ എന്നിവയെ നശിപ്പിക്കുന്നു. കാലക്രമേണ, ഇത് ചുളിവുകൾക്കും തൂങ്ങലിനും കാരണമാകും. </p>
<p> </p>
<p><b>രോഗപ്രതിരോധ സംവിധാനം </b></p>
<p>ശരീരത്തിൽ വീക്കം വർധിപ്പിച്ചു കൊണ്ട് പഞ്ചസാര രോഗപ്രതിരോധ പ്രവർത്തനത്തെ ദുർബലപ്പെടുത്തുന്നു. ഇത് ബാക്ടീരിയ, വൈറസ്, ഫം​ഗസ് പോലുള്ള അണുബാധയെ ചെറുക്കാനുള്ള ശരീരത്തിന്റെ കഴിവ് കുറയ്ക്കുന്നു. ഇത് ഓട്ടോഇമ്മ്യൂൺ അവസ്ഥകൾക്കും കാരണമാകാം.<br></p>
<p></p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/health/too-much-sugar-in-your-diet-can-also-affect-your-mental-health-1603073</guid>
<category><![CDATA[Health]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Wed, 17 Jun 2026 10:24:36 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/business/gold-prices-fall-in-the-state-one-ounce-drops-by-rs-200-1603069</link>
<title><![CDATA[സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇടിവ് ;പവന് 200 രൂപ കുറഞ്ഞു]]></title>
<description/>
<enclosure length="28906" type="image/webp" url="https://www.kaumudiplus.com/h-upload/2026/06/17/2201685-goldish.webp"/>
<content:encoded><![CDATA[<figure> <img width='601' height='338' src='https://www.kaumudiplus.com/h-upload/2026/06/17/2201685-goldish.webp'/><figcaption></figcaption></figure><p>തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 200 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,10,800 രൂപയാണ്. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 13,850 രൂപയായി.ശനിയാഴ്ച ഒറ്റയടിക്ക് 2160 രൂപ കൂടിയതോടെ വിലയില്‍ വര്‍ധനവിന്റെ ട്രെന്‍ഡ് തുടങ്ങിയത്. മൂന്നുദിവസത്തിനിടെ 4300 രൂപയാണ് വര്‍ധിച്ചു. കഴിഞ്ഞ ആഴ്ച 5000 രൂപയിലധികം ഇടിവുണ്ടായതിന് പിന്നാലെയാണ് സ്വര്‍ണവില ഉയരാന്‍ തുടങ്ങിയത്. </p>
<p> </p>
<p>ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്. </p>
<p> </p>
<p> </p>
<p></p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/business/gold-prices-fall-in-the-state-one-ounce-drops-by-rs-200-1603069</guid>
<category><![CDATA[Business]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Wed, 17 Jun 2026 10:18:33 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/videos/-us-iran-deal-hezbollah-attack-donald-trumpiron-dome--1603066</link>
<title><![CDATA[സമാധാന കരാറിനിടെ മിസൈൽ വർഷം; |us iran deal | hezbollah attack | donald trump|iron dome |]]></title>
<description/>
<enclosure length="50000" type="video/mp4" url="https://www.youtube.com/watch?v=o9vqXgvKNcU"/>
<content:encoded><![CDATA[<figure> <img src='https://www.kaumudiplus.com/h-upload/videothumb/yt_full_o9vqXgvKNcU.jpg'/></figure><p></p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/videos/-us-iran-deal-hezbollah-attack-donald-trumpiron-dome--1603066</guid>
<category><![CDATA[Videos]]></category>
<dc:creator><![CDATA[Admin]]></dc:creator>
<pubDate>Wed, 17 Jun 2026 10:00:27 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/videos/-kalakaumudi-online-1603067</link>
<title><![CDATA[പിഎം ശ്രീ പദ്ധതിക്ക് സമിതി, പദ്ധതിയുമായി വി ഡി സതീശന്‍ സര്‍ക്കാര്‍ മുന്നോട്ട് | Kalakaumudi Online]]></title>
<description/>
<enclosure length="50000" type="video/mp4" url="https://www.youtube.com/watch?v=2mGlZ6gvn-0"/>
<content:encoded><![CDATA[<figure> <img src='https://www.kaumudiplus.com/h-upload/videothumb/yt_full_2mGlZ6gvn-0.jpg'/></figure><p></p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/videos/-kalakaumudi-online-1603067</guid>
<category><![CDATA[Videos]]></category>
<dc:creator><![CDATA[Admin]]></dc:creator>
<pubDate>Wed, 17 Jun 2026 09:36:27 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/videos/--1603048</link>
<title><![CDATA[പശ്ചിമേഷ്യയിൽ പുതിയ സമവാക്യം; യുഎസ്-ഇറാൻ ചർച്ചകളെ സ്വാഗതം ചെയ്ത് ബീജിംഗ്]]></title>
<description/>
<enclosure length="50000" type="video/mp4" url="https://www.youtube.com/watch?v=Jv5Ro86OsR8"/>
<content:encoded><![CDATA[<figure> <img src='https://www.kaumudiplus.com/h-upload/videothumb/yt_full_Jv5Ro86OsR8.jpg'/></figure><p></p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/videos/--1603048</guid>
<category><![CDATA[Videos]]></category>
<dc:creator><![CDATA[Admin]]></dc:creator>
<pubDate>Wed, 17 Jun 2026 09:15:11 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/videos/-trumpsaudi-1603049</link>
<title><![CDATA[ട്രംപിന്റെ മക്ക പരാമർശം; അമേരിക്കൻ സൈന്യത്തിന് നേരെ ഹൂതികളുടെ യുദ്ധപ്രഖ്യാപനം |trump|saudi|]]></title>
<description/>
<enclosure length="50000" type="video/mp4" url="https://www.youtube.com/watch?v=ShnCgpQgh2Q"/>
<content:encoded><![CDATA[<figure> <img src='https://www.kaumudiplus.com/h-upload/videothumb/yt_full_ShnCgpQgh2Q.jpg'/></figure><p></p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/videos/-trumpsaudi-1603049</guid>
<category><![CDATA[Videos]]></category>
<dc:creator><![CDATA[Admin]]></dc:creator>
<pubDate>Wed, 17 Jun 2026 08:38:51 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/videos/-gulf-of-aden-attack-greta-star-ship-ukmto-shipping-1603015</link>
<title><![CDATA[സമാധാന കരാറിന് പിന്നാലെ അട്ടിമറി നീക്കം; gulf of aden attack | greta star ship |ukmto shipping|]]></title>
<description/>
<enclosure length="50000" type="video/mp4" url="https://www.youtube.com/watch?v=XwJQ_8l4qDI"/>
<content:encoded><![CDATA[<figure> <img src='https://www.kaumudiplus.com/h-upload/videothumb/yt_full_XwJQ_8l4qDI.jpg'/></figure><p></p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/videos/-gulf-of-aden-attack-greta-star-ship-ukmto-shipping-1603015</guid>
<category><![CDATA[Videos]]></category>
<dc:creator><![CDATA[Admin]]></dc:creator>
<pubDate>Wed, 17 Jun 2026 07:58:24 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/news/a-16-year-old-girl-was-stabbed-and-injured-in-a-broad-daylight-love-affair-in-kanyakulangara-the-accused-has-been-arrested-1602965</link>
<title><![CDATA[കന്യാകുളങ്ങരയില്‍ പട്ടാപ്പകല്‍പ്രണയപ്പകയില്‍ 16കാരിയെ കുത്തി പരിക്കേൽപ്പിച്ചു ; പ്രതി പിടിയില്‍]]></title>
<description/>
<enclosure length="41868" type="image/webp" url="https://www.kaumudiplus.com/h-upload/2026/06/17/2201460-pathinaru-kari.webp"/>
<content:encoded><![CDATA[<figure> <img width='735' height='413' src='https://www.kaumudiplus.com/h-upload/2026/06/17/2201460-pathinaru-kari.webp'/><figcaption></figcaption></figure><p>തിരുവനന്തപുരം: കന്യാകുളങ്ങരയിൽ പ്രണയപകയിൽ പട്ടാപ്പകൽ 16കാരിയെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവ സ്ഥലത്ത് കാറിലെത്തിയ പ്രതി പെൺകുട്ടി വീടിന് പുറത്തിറങ്ങുന്നതുവരെ കാത്തു നിന്ന ശേഷമാണ് ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു. പ്രണയാഭ്യർഥന നിരസിച്ചതിന്റെ പകയിൽ പ്ലസ് ടു വിദ്യാർഥിനിയെ ആക്രമിച്ച സംഭവത്തിൽ പ്രതി സഹദിനെ പൊലീസ് പിടികൂടി.<br></p>
<p> </p>
<p> പെൺകുട്ടി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ടു മണിയോടെ ടെക്സ്റ്റ് ബുക്ക് വാങ്ങുന്നതിനായാണ് പെൺകുട്ടി വീടിന് പുറത്തിറങ്ങിയത്. സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്ന് സഹദ് പെൺകുട്ടിയുടെ കഴുത്തിൽ കുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.ആക്രമണത്തിൽ പെൺകുട്ടിയുടെ മുഖത്തും പരിക്കേറ്റു. കുത്തേറ്റ പെൺകുട്ടി ഇടവഴിയിലൂടെ ഓടി രക്ഷപ്പെട്ടു. രക്തം വാർന്ന നിലയിൽ പെൺകുട്ടി ഓടുന്നത് കണ്ട പ്രദേശവാസികളാണ് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. കൃത്യം നടത്തിയ ശേഷം സഹദ് കാറിൽ സ്ഥലത്തു നിന്നും രക്ഷപ്പെട്ടു. തുടർന്ന് കാറുപേക്ഷിച്ചു. മൊബൈൽ ഫോൺ സ്വിച്ച് ഒഫ് ചെയ്തു. ബന്ധുവിനൊപ്പം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് വട്ടപ്പാറ സ്റ്റേഷൻ പരിധിയിൽ നിന്ന് പൊലീസ് സഹദിനെ പിടികൂടിയത്.പലതവണ സഹദ് പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തിയിട്ടുണ്ടെന്നും പെൺകുട്ടി ഇത് നിരസിച്ചുവെന്നും പൊലീസ് പറയുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് പ്രതി പെൺകുട്ടിയെ കുത്തിയതെന്നും പൊലീസ് പറയുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് പിടിയിലായ സഹദ്.</p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/news/a-16-year-old-girl-was-stabbed-and-injured-in-a-broad-daylight-love-affair-in-kanyakulangara-the-accused-has-been-arrested-1602965</guid>
<category><![CDATA[News]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Wed, 17 Jun 2026 07:20:17 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/news/state-government-is-a-partner-in-pm-shri-scheme-previous-government-signed-the-scheme-cm-says-it-is-mandatory-to-continue-1602950</link>
<title><![CDATA[പിഎം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ പങ്കാളി ; കഴിഞ്ഞ സർക്കാർ പദ്ധതിയിൽ ഒപ്പിട്ടു ;തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി]]></title>
<description/>
<enclosure length="5388" type="image/webp" url="https://www.kaumudiplus.com/h-upload/2026/06/17/2201420-vd-sathya.webp"/>
<content:encoded><![CDATA[<figure> <img width='501' height='282' src='https://www.kaumudiplus.com/h-upload/2026/06/17/2201420-vd-sathya.webp'/><figcaption></figcaption></figure><p>തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ പങ്കാളിയാണെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കഴിഞ്ഞ ഇടതുസർക്കാർ പദ്ധതിയിൽ ഒപ്പിട്ടുവെന്നും ഫിനാൻസിന്റെ എല്ലാം അനുമതിയോടെ 2024 ൽ ഇതുസംബന്ധിച്ച് തീരുമാനമെടുത്തിട്ടുണ്ട്. സർക്കാർ ഒപ്പുവെച്ച് പണം വാങ്ങിച്ചു കഴിഞ്ഞു. അതുകൊണ്ടു തന്നെ പദ്ധതി തുടരാൻ നിർബന്ധിതമായിരിക്കുകയാണെന്ന് മുഖ്യമന്ത്രി കാബിനറ്റ് യോഗ തീരുമാനങ്ങൾ വിശദീകരിച്ചുകൊണ്ട് വ്യക്തമാക്കി.<br></p>
<p>പദ്ധതിയുമായി ബന്ധപ്പെട്ട് കേരളം 99 കോടി രൂപ കേന്ദ്രത്തിൽ നിന്നും വാങ്ങിച്ചിട്ടുണ്ട്. തടഞ്ഞുവെച്ച പണം തന്നിട്ടുണ്ട്. കൂടാതെ 106 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ആശയപരമായ എതിർപ്പ് എന്താണെന്ന് വെച്ചാൽ കരിക്കുലം സ്വാതന്ത്ര്യത്തിൽ കേന്ദ്രസർക്കാർ ഇടപെടരുത് എന്നതാണ്. നടപ്പാക്കുന്ന സ്‌കൂളുകൾ തെരഞ്ഞെടുക്കാനുള്ള അവകാശം കേരള സർക്കാരിന് നൽകണം എന്നതാണ്. കരിക്കുലം തീരുമാനിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ സ്വാതന്ത്ര്യത്തിൽ ഇടപെടാൻ ഒരു കാരണവശാലും അനുവദിക്കില്ല. സ്‌കൂൾ സെലക്ഷൻ സംസ്ഥാനം തന്നെ തീരുമാനിക്കും. </p>
<p> </p>
<p>പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട യുഡിഎഫ് സർക്കാരിന്റെ ആശയപരമായ നിലപാടുകൾ കേന്ദ്രത്തെ അറിയിക്കാനുള്ള കാര്യങ്ങൾ തയ്യാറാക്കാനായി പൊതു വിദ്യാഭ്യാസമന്ത്രി ഷംസുദ്ദീൻ കൺവീനറായി മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം ജോൺ, മന്ത്രിമാരായ പി സി വിഷ്ണുനാഥ്, എം ലിജു എന്നിവരാണ് സമിതിയിൽ ഉൾപ്പെട്ട മറ്റ് മന്ത്രിമാർ. പദ്ധതിയിൽ ഒപ്പുവെച്ച ബിജെപി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി സംസാരിച്ചു. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ അവകാശങ്ങളെ ബാധിക്കാത്ത തരത്തിൽ തീരുമാനമെടുക്കാൻ സംയുക്തമായി പ്രവർത്തിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.പദ്ധതിയിൽ ഒരു കാരണവശാലും ഒപ്പുവെക്കില്ലെന്നാണ് കഴിഞ്ഞ സർക്കാർ പറഞ്ഞത്. എന്നാൽ മന്ത്രിസഭാംഗങ്ങളെപ്പോലും അറിയിക്കാതെ ഒപ്പുവെക്കുകയായിരുന്നു. മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും മാത്രമാണ് ഒപ്പുവെച്ചത് അറിയാമായിരുന്നത്. മന്ത്രിമാരെ ഇരുട്ടിൽ നിർത്തിയാണ് തീരുമാനമെടുത്തത്. കേന്ദ്രത്തിൽ നിന്നും കിട്ടുന്ന പണം നമ്മുടെ അവകാശമാണ്, അല്ലാതെ ഔദാര്യമല്ല. ഒരു കാരണവശാലും വർഗീയ അജണ്ട നടപ്പാക്കാൻ അനുവദിക്കാതെ, കരിക്കുലത്തിന് പൂർണ സ്വാതന്ത്ര്യത്തോടെ മാത്രമേ നടപ്പാക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.</p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/news/state-government-is-a-partner-in-pm-shri-scheme-previous-government-signed-the-scheme-cm-says-it-is-mandatory-to-continue-1602950</guid>
<category><![CDATA[News]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Wed, 17 Jun 2026 07:04:07 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/news/cmrl-exalogic-monthly-payment-case-veena-arrives-for-questioning-1602947</link>
<title><![CDATA[സിഎംആര്‍എല്‍- എക്‌സാലോജിക് മാസപ്പടി കേസ് ;ചോദ്യം ചെയ്യലിന് വീണ എത്തി]]></title>
<description/>
<enclosure length="36794" type="image/webp" url="https://www.kaumudiplus.com/h-upload/2026/06/17/2201416-ed-ques.webp"/>
<content:encoded><![CDATA[<figure> <img width='500' height='282' src='https://www.kaumudiplus.com/h-upload/2026/06/17/2201416-ed-ques.webp'/><figcaption></figcaption></figure><p>കൊച്ചി: സിഎംആർഎൽ- എക്‌സാലോജിക് മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ടി ഇഡിക്ക് മുന്നിൽ ഹാജരായി. കൊച്ചി ഇ ഡി ഓഫീസിൽ രാവിലെ 10.30 ഓടെയാണ് വീണ ഹാജരായത്. ഭർത്താവ് മുഹമ്മദ് റിയാസിനൊപ്പമാണ് വീണ എത്തിയത്. ചോദ്യം ചെയ്യൽ കണക്കിലെടുത്ത് കൊച്ചി ഇഡി ഓഫീസിന് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.<br></p>
<p> </p>
<p>സിഎംആർഎല്ലുമായി നടത്തിയ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ എക്‌സാലോജിക് കമ്പനി ഉടമയായിരുന്ന ടി വീണയോട് ഇഡി ചോദിച്ചറിയും. വെള്ളിയാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അനാരോഗ്യം ചൂണ്ടിക്കാട്ടി സാവകാശം തേടുകയായിരുന്നു.വീണയെ ചോദ്യം ചെയ്യാൻ ഇ ഡി വിശദമായ ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്. സിഎംആർഎല്ലിൽ നിന്ന് ലഭിച്ച 2.78 കോടി എങ്ങനെ വിനിയോഗിച്ചു എന്നതടക്കമുള്ള കാര്യങ്ങളിൽ ഇഡി വ്യക്തത തേടും. സിഎംആർഎൽ ഉദ്യോഗസ്ഥർ മുൻപ് നൽകിയ മൊഴികൾ അടിസ്ഥാനമാക്കിയും ചോദ്യം ചെയ്യാനാണ് ഇ ഡിയുടെ തീരുമാനം. സിഎംആർഎൽ- എക്‌സാലോജിക് കേസിൽ ഇതാദ്യമായാണ് ടി വീണയെ ഇഡി ചോദ്യം ചെയ്യുന്നത്. </p>
<p> </p>
<p></p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/news/cmrl-exalogic-monthly-payment-case-veena-arrives-for-questioning-1602947</guid>
<category><![CDATA[News]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Wed, 17 Jun 2026 06:59:10 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/news/--1602944</link>
<title><![CDATA[ഉദ്ധവ്  താക്കറെ പക്ഷ എംപിമാരുടെ ഫോണുകൾ  സ്വിച്ച്ഓഫ്, ഷിന്‍ഡെ പാളയത്തിലേക്ക് കൂടുതല്‍ പേര്‍?]]></title>
<description/>
<enclosure length="18682" type="image/webp" url="https://www.kaumudiplus.com/h-upload/2026/06/17/2201409-udhav.webp"/>
<content:encoded><![CDATA[<figure> <img width='735' height='406' src='https://www.kaumudiplus.com/h-upload/2026/06/17/2201409-udhav.webp'/><figcaption></figcaption></figure><p>ന്യൂഡൽഹി: ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗത്തിൽ പുതിയ പ്രതിസന്ധി രൂപപ്പെടുന്നു . ഏതാനും എംപിമാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങുകയാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഏഴ് എംപിമാർ ഷിൻഡെ വിഭാഗവുമായി ചർച്ചകൾ നടത്തിയെന്നാണ് സൂചന. എന്നാൽ ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ല.പാർട്ടിയിലെ ചില എംപിമാരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്നും, അവരുടെ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നും കഴിഞ്ഞ ദിവസം റിപ്പോർട്ടുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ സംഭവവികാസം. 2022ൽ ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ നടന്ന കലാപമാണ് ശിവസേനയെ രണ്ടായി പിളർത്തിയത്. അന്ന് നിരവധി എംഎൽഎമാർ ഉദ്ധവ് താക്കറെയെ വിട്ട് ഷിൻഡെയോടൊപ്പം ചേർന്നു. അതോടെ ഉദ്ധവ് സർക്കാർ വീഴുകയും മഹാരാഷ്ട്രയിലെ രാഷ്ട്രീയ അധികാരസമവാക്യം പൂർണമായി മാറുകയും ചെയ്തു. പിന്നീട് തെരഞ്ഞെടുപ്പ് കമ്മീഷനും ശിവസേനയുടെ യഥാർത്ഥ പാർട്ടി അംഗീകാരം ഷിൻഡെ വിഭാഗത്തിന് നൽകിയിരുന്നു.<br></p>
<p> </p>
<p>ഇപ്പോൾ സമാനമായ മറ്റൊരു പ്രതിസന്ധി പാർലമെന്ററി തലത്തിൽ ഉയരുകയാണോ എന്നതാണ് രാഷ്ട്രീയ നിരീക്ഷകരുടെ ചോദ്യം. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയ്ക്ക് ലോക്‌സഭയിൽ ഒമ്പത് എംപിമാരാണുള്ളത്. ഇതിൽ കുറഞ്ഞത് ഏഴ് പേർ ഒന്നിച്ച് പാളയം മാറിയാൽ പാർട്ടി ഘടനയിൽ നിർണായക മാറ്റം സംഭവിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഉദ്ധവ് താക്കറെയും മുതിർന്ന നേതാക്കളും എംപിമാരെ നേരിട്ട് ബന്ധപ്പെടാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ചില എംപിമാർ ഫോണിൽ ലഭ്യമല്ലാത്തത് പാർട്ടി ക്യാമ്പിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.അതേസമയം പാർട്ടി വക്താവും രാജ്യസഭാംഗവുമായ സഞ്ജയ് റാവത്ത് അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞു. പാർട്ടി പിളരില്ലെന്നും, ആവശ്യമായ മൂന്നിൽ രണ്ട് പിന്തുണ വിമതർക്ക് ഇല്ലെന്നും അദ്ദേഹം പ്രതികരിച്ചു. എംപിമാർക്ക് എൻഡിഎ വൻ സാമ്പത്തിക വാഗ്ദാനങ്ങൾ നൽകിയെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്. ലോക്‌സഭാ സ്പീക്കർക്ക് കത്തയച്ച ഉദ്ധവ് വിഭാഗം നേതാവ് അരവിന്ദ് സാവന്ത്, കക്ഷിമാറ്റ നിയമപ്രകാരം ഒരു വിഭാഗം മാത്രം തീരുമാനമെടുക്കുന്നതുകൊണ്ട് മതിയാകില്ലെന്നും, യഥാർത്ഥ രാഷ്ട്രീയ പാർട്ടിയുടെ അംഗീകാരം ആവശ്യമാണ് എന്നും വ്യക്തമാക്കിയിട്ടുണ്ട്. </p>
<p> </p>
<p>വിമത എംപിമാർ ഷിൻഡെയുമായി ഔദ്യോഗികമായി കൈകോർക്കുമോ, അതോ ഇത് സമ്മർദ്ദ രാഷ്ട്രീയത്തിന്റെ ഭാഗമോ എന്ന ചോദ്യത്തിനുള്ള ഉത്തരം അടുത്ത മണിക്കൂറുകളിൽ വ്യക്തമായേക്കും. 2022ലെ വിമത നീക്കത്തിന് ശേഷം ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിന് നേരിടേണ്ടി വരുന്ന ഏറ്റവും വലിയ വെല്ലുവിളിയായി പുതിയ സംഭവവികാസങ്ങൾ മാറുമോ എന്നതാണ് മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ പ്രധാന ചർച്ച.</p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/news/--1602944</guid>
<category><![CDATA[News]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Wed, 17 Jun 2026 06:54:20 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/news/they-are-deliberately-targeting-and-criticizing-him-he-will-not-run-away-in-fear-in-front-of-the-ummakis-says-vellappally-natesan-1602931</link>
<title><![CDATA[തന്നെ ബോധപൂർവ്വം തിരഞ്ഞുപിടിച്ച് ആക്ഷേപിക്കുന്നു ;ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ല,വെള്ളാപ്പള്ളി നടേശൻ]]></title>
<description/>
<enclosure length="10152" type="image/webp" url="https://www.kaumudiplus.com/h-upload/2026/06/17/2201395-vellappalli-nade.webp"/>
<content:encoded><![CDATA[<figure> <img width='650' height='365' src='https://www.kaumudiplus.com/h-upload/2026/06/17/2201395-vellappalli-nade.webp'/><figcaption></figcaption></figure><p>ആലപ്പുഴ: തന്നെ ബോധപൂർവ്വം തിരഞ്ഞുപിടിച്ച് ആക്ഷേപിക്കാൻ<br></p>
<p> നല്ലരീതിയിൽ ശ്രമം നടക്കുകയാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തനിക്കെതിരെ ഉയരുന്ന ഇത്തരം വിമർശനങ്ങൾ പുത്തരിയല്ലെന്നും എന്നാൽ എസ്എൻഡിപിക്കെതിരെ ആരെങ്കിലും വാളോങ്ങാൻ വന്നാൽ അതിന് മുന്നിൽ മൗനം പാലിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഘടനയുടെ മുഖപത്രമായ യോഗനാദത്തിലെ എഡിറ്റോറിയലിലാണ് വെള്ളാപ്പള്ളി തന്റെ നിലപാടുകൾ പരസ്യമാക്കിയത്.കേരളത്തിലെ ചില സാമൂഹ്യയാഥാർത്ഥ്യങ്ങൾ തുറന്നുപറഞ്ഞതാണ് താൻ ചെയ്ത തെറ്റെങ്കിൽ, ആ തെറ്റ് പൂർവ്വാധികം ശക്തിയോടെ മുന്നോട്ട് കൊണ്ടുപോകാൻ തന്നെയാണ് തന്റെ തീരുമാനമെന്ന് അദ്ദേഹം കുറിച്ചു. വെറും ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്ന് ഓടുന്നയാളല്ല താനും തന്റെ സംഘടനയുമെന്നും വെള്ളാപ്പള്ളി ഓർമ്മിപ്പിച്ചു. കേരള ജനസംഖ്യയുടെ പകുതിയോളം വരുന്ന പിന്നാക്ക, പട്ടികജാതി, പട്ടികവർഗ്ഗ ജനസമൂഹത്തിന്റെ യഥാർത്ഥ ആശങ്കകളാണ് യോഗം ജനറൽ സെക്രട്ടറിയെന്ന നിലയിൽ താൻ ഉന്നയിക്കുന്നത്. ഭരണം നിലനിർത്താനും അധികാരം പിടിച്ചെടുക്കാനും വേണ്ടി കേരളത്തിലെ പ്രധാന രാഷ്ട്രീയ മുന്നണികൾ മതേതര കുപ്പായമിട്ട മുസ്ലിം ലീഗെന്ന ലക്ഷണമൊത്ത വർഗ്ഗീയ സംഘടനയെ താലോലിക്കുന്നത് കാണുമ്പോൾ മിണ്ടാതിരിക്കാൻ കഴിയില്ല. മുസ്ലിം ലീഗിനെ രാഷ്ട്രീയമായി വിമർശിക്കുന്നവരെ ഉടൻ തന്നെ വർഗ്ഗീയവാദിയാക്കി ചിത്രീകരിക്കുന്ന സ്ഥിതിയാണ് ഇപ്പോൾ കേരളത്തിലുള്ളതെന്നും അദ്ദേഹം ആരോപിച്ചു.സംസ്ഥാനത്തെ ഭൂരിപക്ഷ ഹിന്ദു ജനവിഭാഗത്തെ സാമൂഹികമായും സാമ്പത്തികമായും രാഷ്ട്രീയമായും ഒതുക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ കേരളത്തിൽ നടക്കുന്നുണ്ട്. അതിന്റെ പിന്നിൽ ഒളിഞ്ഞും തെളിഞ്ഞും മുസ്ലിം ലീഗിന്റെ സാന്നിധ്യമുണ്ട്. താൻ ഒരിക്കലും മുസ്ലിം മതസമൂഹത്തെയല്ല എതിർക്കുന്നതെന്നും, മറിച്ച് മുസ്ലിം ലീഗെന്ന രാഷ്ട്രീയ പാർട്ടിയെയാണെന്നും എത്രയോ വട്ടം വ്യക്തമാക്കിയിട്ടുള്ളതാണെന്ന് വെള്ളാപ്പള്ളി എഡിറ്റോറിയലിൽ ചൂണ്ടിക്കാണിക്കുന്നു.ഭരണത്തിൽ പങ്കാളികളായാൽ സ്വാഭാവികമായും അവർ വർഗ്ഗീയമായി മാത്രമേ പ്രവർത്തിക്കൂ എന്നതിന് വ്യക്തമായ തെളിവാണ് ലീഗിന്റെ ജനപ്രതിനിധികളും അവരുടെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുംഅവർ ഭരിക്കുന്ന വകുപ്പുകളിലെ പ്രധാന തസ്തികളിൽ ഇരിക്കുന്നവരും. ഇപ്പോൾ ലീഗിന്റെ മന്ത്രിയായ കെഎം ഷാജിയുടെ പഴയ ചില പ്രസംഗങ്ങൾ ഞങ്ങൾ ആരും മറന്നിട്ടില്ലെന്നും മറക്കുകയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലീഗിനെ രാഷ്ട്രീയമായി എതിർക്കുന്ന മറ്റ് പ്രമുഖ കക്ഷികൾക്ക് പോലും ഇതൊക്കെ പൊതുവേദിയിൽ തുറന്നുകാട്ടാൻ കടുത്ത ഭയമാണ്. എന്നാൽ ആ ഭയം തനിക്കില്ലെന്നും അതിന്റെ പേരിൽ തന്നെ വർഗ്ഗീയവാദിയാക്കാൻ ആണ് ചിലരുടെ ഭാവമെങ്കിൽ അത് നേരിടാൻ തയ്യാറാണെന്നും വ്യക്തമാക്കിയാണ് വെള്ളാപ്പള്ളി തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.</p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/news/they-are-deliberately-targeting-and-criticizing-him-he-will-not-run-away-in-fear-in-front-of-the-ummakis-says-vellappally-natesan-1602931</guid>
<category><![CDATA[News]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Wed, 17 Jun 2026 06:18:58 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/news/gold-colour-faded-in-two-places-on-the-roof-of-sabarimala-shrine-inspection-1602930</link>
<title><![CDATA[ശബരിമല ശ്രീകോവിലിന്റെ  മേൽക്കൂരയിൽ രണ്ടിടത്ത്സ്വർണ്ണ നിറം മങ്ങി ;പരിശോധന]]></title>
<description/>
<enclosure length="62786" type="image/webp" url="https://www.kaumudiplus.com/h-upload/2026/06/17/2201393-sreekovil.webp"/>
<content:encoded><![CDATA[<figure> <img width='731' height='489' src='https://www.kaumudiplus.com/h-upload/2026/06/17/2201393-sreekovil.webp'/><figcaption></figcaption></figure><p>പത്തനംതിട്ട: ശബരിമല ശ്രീകോവിലിന്റെ സ്വർണ്ണം പൂശിയ മേൽക്കൂരയിൽ നിറം മാറ്റം . ഇതേത്തുടർന്ന് തിരുവാഭരണം കമ്മീഷണർ ഉൾപ്പെടെ ക്ഷേത്രത്തിലെയും ദേവസ്വം ബോർഡിലെയും മുതിർന്ന ഉദ്യോഗസ്ഥർ നിറംമാറ്റത്തിൽ പരിശോധന നടത്തി. മേൽക്കൂരയുടെ ഒരു ഭാഗത്താണ് നിറവ്യത്യാസം (ഇരുണ്ട പാട്) ശ്രദ്ധയിൽപ്പെട്ടത്.സ്വർണ്ണം പൂശിയ പ്രതലത്തിൽ എന്തെങ്കിലും ദ്രാവകം വീണിട്ടുണ്ടാകാമെന്നാണ് ആശങ്ക ഉയർന്നത്. മേൽക്കൂരയ്ക്ക് കേടുപാടുകൾ വരുത്താനോ നിറം മാറ്റാനോ മനഃപൂർവ്വം ശ്രമിച്ചിട്ടില്ലെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ നിഗമനം. സംഭവത്തിൽ വിശദമായ പരിശോധനകൾ നടത്തിവരികയാണെന്നും ദേവസ്വം ബോർഡ് അറിയിച്ചു.<br></p>
<p> </p>
<p>''ഇത് ഒരു രാസവസ്തുവല്ലെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചു. കൂടുതൽ പരിശോധനകൾ നടന്നുവരികയാണ്,'' തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രാഥമിക കണ്ടെത്തലുകൾ പ്രകാരം, മേൽക്കൂരയിലേക്ക് നെയ്യ് ഒഴുകിയതാണ് നിറവ്യത്യാസത്തിന് കാരണമെന്നാണ് കരുതപ്പെടുന്നത്.ക്ഷേത്ര ആചാരങ്ങളുടെ ഭാഗമായി ഭക്തർ അർപ്പിക്കുന്ന നെയ്യ് സ്വർണ്ണം പൂശിയ സ്ഥലത്ത് ഒഴുകി പടർന്നതാണെന്നും ഇത് നിറം മാറ്റത്തിന് കാരണമായെന്നും ഉദ്യോഗസ്ഥർ സംശയിക്കുന്നു. എങ്കിലും കൃത്യമായ കാരണം കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.ശബരിമല സ്വർണക്കവർച്ച കേസിൽ എസ്ഐടി അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ, മേൽക്കൂരയിലെ നിറംമാറ്റവും അതീവ ഗൗരവത്തോടെയാണ് പരിഗണിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി സന്നിധാനത്ത് എസ്ഐടി വിശദമായ പരിശോധന നടത്തിയിരുന്നു. ഹൈക്കോടതിയിൽ നിന്ന് പ്രത്യേക അനുമതി നേടിയായിരുന്നു എസ്‌ഐടിയുടെ പരിശോധന.</p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/news/gold-colour-faded-in-two-places-on-the-roof-of-sabarimala-shrine-inspection-1602930</guid>
<category><![CDATA[News]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Wed, 17 Jun 2026 06:09:54 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/news/g7-summit-modi-strongly-raises-indias-concerns-on-global-maritime-security-1602915</link>
<title><![CDATA[ജി7 ഉച്ചകോടി;ആഗോള കടല്‍സുരക്ഷാ വിഷയത്തില്‍ ഇന്ത്യയുടെ ആശങ്ക ശക്തമായി ഉന്നയിച്ചു മോദി]]></title>
<description/>
<enclosure length="18530" type="image/webp" url="https://www.kaumudiplus.com/h-upload/2026/06/17/2201372-g7.webp"/>
<content:encoded><![CDATA[<figure> <img width='456' height='487' src='https://www.kaumudiplus.com/h-upload/2026/06/17/2201372-g7.webp'/><figcaption></figcaption></figure><p>പാരിസ്: ആഗോള കടൽസുരക്ഷാ വിഷയത്തിൽ ഇന്ത്യയുടെ ആശങ്ക ശക്തമായി അറിയിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ജി7 ഉച്ചകോടിക്കിടെയുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉൾപ്പെടെയുള്ള രാഷ്ട്രത്തലവന്മാർ കൂടിയ വേദിയിലായിരുന്നു മോദിയുടെ പരാമർശം. സമുദ്രപാതകളിൽ നടക്കുന്ന ആക്രമണങ്ങളും സുരക്ഷാ ഭീഷണിയും വിവിധ രാജ്യങ്ങളുടെ വ്യാപാരത്തെയും സാമ്പത്തിക സംവിധാനങ്ങളെയും ബാധിക്കുന്നുണ്ടെന്ന് മോദി ചൂണ്ടിക്കാട്ടി. ഇത്തരം സംഭവങ്ങളുടെ ആഘാതം ഇന്ത്യക്കും നേരിട്ട് അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. ഇന്ത്യക്കാരും ജീവൻ നഷ്ടപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ പൗരന്മാരെ ബാധിച്ച കടൽസുരക്ഷാ പ്രശ്‌നങ്ങളുടെ ഗൗരവം അദ്ദേഹം ലോകനേതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തി.ലോകവ്യാപകമായി കടൽമേഖലയിൽ വർധിച്ചുവരുന്ന സംഘർഷങ്ങളും ആക്രമണങ്ങളും സംബന്ധിച്ച ചർച്ചകൾക്കിടയിലാണ് ഇന്ത്യയുടെ നിലപാട് മോദി വിശദീകരിച്ചത്. ഒമാൻ തീരത്തിനു സമീപം യുഎസ് ആക്രമണത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട പശ്ചാത്തലത്തിലായിരുന്നു ഇത്.<br></p>
<p> </p>
<p>ഇന്ത്യ ലോകത്തിലെ പ്രധാന വ്യാപാര രാജ്യങ്ങളിലൊന്നായതിനാൽ ചരക്ക് ഗതാഗതത്തിന്റെ ഏറിയ പങ്കും സമുദ്രപാതകളെ ആശ്രയിച്ചാണ് നടക്കുന്നത്. അതിനാൽ തന്നെ ഇന്ത്യൻ മഹാസമുദ്രത്തിലോ മറ്റ് അന്താരാഷ്ട്ര കടൽപാതകളിലോ ഉണ്ടാകുന്ന അസ്ഥിരത രാജ്യത്തിന്റെ വ്യാപാര മേഖലയെ നേരിട്ട് ബാധിക്കുമെന്ന് മോദി പറഞ്ഞു. എണ്ണ, ഭക്ഷ്യവസ്തുക്കൾ, വ്യാവസായിക ഉൽപ്പന്നങ്ങൾ എന്നിവയുടെ ആഗോള വിതരണ ശൃംഖലയിൽ കടൽപാതകൾ നിർണായകമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.ആഗോള സുരക്ഷ എന്നത് കരയിലോ അതിർത്തികളിലോ മാത്രം ഒതുങ്ങുന്ന വിഷയമല്ലെന്നും സമുദ്രസുരക്ഷയും അതിന്റെ പ്രധാന ഭാഗമാണെന്നും മോദി വ്യക്തമാക്കി. കടൽമേഖലയിലെ ഭീഷണികളെ നേരിടാൻ രാജ്യങ്ങൾ തമ്മിലുള്ള വിവര കൈമാറ്റവും സുരക്ഷാ സഹകരണവും കൂടുതൽ ശക്തമാക്കേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വർധിച്ചുവരുന്ന സംഘർഷ സാഹചര്യങ്ങൾക്കിടയിൽ ഇന്ത്യ സമാധാനത്തിന്റെയും സ്ഥിരതയുടെയും പക്ഷത്താണെന്ന സന്ദേശവും പ്രധാനമന്ത്രി നൽകി. </p>
<p> </p>
<p>ഇന്ന് ഉച്ചതിരിഞ്ഞ് ട്രംപുമായി മോദി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ഉച്ചകോടിയിലെ പരാമർശമെന്നത് ശ്രദ്ധേയമാണ്. പശ്ചിമേഷ്യയിലെ സംഘർഷത്തിനു പുറമെ ഇന്ത്യ-അമേരിക്ക വ്യാപാര കരാർ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയാകും. 2025 ഫെബ്രുവരിയിൽ വാഷിങ്ടണിൽ നടന്ന ഉഭയകക്ഷി ചർച്ചകൾക്കു ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. ഇതിനിടെ പല തവണ ടെലഫോൺ സംഭാഷണം നടന്നെങ്കിലും നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക പ്രത്യേക പ്രാധാന്യമുണ്ടെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.അമേരിക്ക ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ ഏർപ്പെടുത്തിയ അധിക തീരുവകളെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ നിലനിന്നിരുന്നെങ്കിലും, സമീപകാല ചർച്ചകൾ പുരോഗതി കൈവരിച്ചതായി അമേരിക്കൻ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. ജി7 ഉച്ചകോടിക്കിടെ അന്തിമ വ്യാപാര കരാർ പ്രഖ്യാപിക്കപ്പെടാൻ സാധ്യത കുറവാണെങ്കിലും, കരാർ പൂർത്തിയാക്കുന്നതിനുള്ള സാങ്കേതിക ചർച്ചകൾക്ക് വേഗം കൂട്ടാൻ കൂടിക്കാഴ്ച വഴിയൊരുമെന്നാണ് അനുമാനം. ഇടക്കാല വ്യാപാര കരാറിന്റെ ഭാഗമായി ഇന്ത്യ പ്രത്യേക തീരുവ ഇളവുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. </p>
<p></p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/news/g7-summit-modi-strongly-raises-indias-concerns-on-global-maritime-security-1602915</guid>
<category><![CDATA[News]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Wed, 17 Jun 2026 04:58:11 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/news/reshuffle-at-ips-helm-again-putta-vimaladitya-is-the-new-ig-of-northern-region-k-karthik-is-the-new-dig-of-kannur-range-1602914</link>
<title><![CDATA[ഐപിഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി;പുട്ട വിമലാദിത്യ ഉത്തരമേഖലാ ഐജി,കണ്ണൂര്‍ റേഞ്ച് ഡിഐജി കെ കാര്‍ത്തിക്]]></title>
<description/>
<enclosure length="22086" type="image/webp" url="https://www.kaumudiplus.com/h-upload/2026/06/17/2201368-putta-vimaladhithya.webp"/>
<content:encoded><![CDATA[<figure> <img width='712' height='397' src='https://www.kaumudiplus.com/h-upload/2026/06/17/2201368-putta-vimaladhithya.webp'/><figcaption></figcaption></figure><p>തിരുവനന്തപുരം: ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റവുമായി സർക്കാർ.ഓപ്പറേഷൻ തൂഫാൻ നോഡൽ ഓഫീസർ ആയ പുട്ട വിമലാദിത്യയെ ഉത്തരമേഖലാ ഐജിയായും കെ കാർത്തിക്കിനെ കണ്ണൂർ റേഞ്ച് ഡിഐജിയായും നിയമിച്ചു .നേരത്തെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായിരുന്നു. ടി നാരായണനാണ് തൃശൂർ റേഞ്ച് ഡിഐജി. നാരായണനെ നേരത്തെ കണ്ണൂർ ഡിഐജിയായി നിയമിച്ചെങ്കിലും അദ്ദേഹം അസൗകര്യം ഡിജിപിയെ അറിയിച്ചിരുന്നു. സതീഷ് ബിനോയെ ആഭ്യന്തര സുരക്ഷാ വിഭാഗം ഐജിയായി നിയമിച്ചു.<br></p>
<p> </p>
<p>കൊച്ചി ഡിസിപിയായിരുന്ന ഷഹൻഷായെ തിരുവനന്തപുരം ഡിസിപിയായി മാറ്റി നിയമിച്ചു. അരുൺ കെ പവിത്രനാണ് പുതിയ കൊച്ചി ഡിസിപി. ജുവലപ്പടി മഹേഷിനെ വിജിലൻസ് ആന്റ് ആന്റികറപ്ഷൻ ദക്ഷിണമേഖലാ യൂണിറ്റ് എസ്പിയായി നിയമിച്ചു. കോട്ടയം എസി പിയായിരുന്ന ഷാഹുൽ ഹമീദിനെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം എസ്പിയായി മാറ്റി നിയമിച്ചു.പാലക്കാട് മുൻ എസ്പി അജിത് കുമാറിനെ ടെലകോം വിഭാഗത്തിൽ എസ്പിയായി നിയമിച്ചു. കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്പിയായ എംപി മോഹനചന്ദ്രൻ നായരെ മലപ്പുറം ക്രൈംബ്രാഞ്ച് എസ്പിയായി മാറ്റി നിയമിച്ചു. തിരുവനന്തപുരം കമ്മീഷണറായിരുന്ന കെ കാർത്തികിനെ നേരത്തെ തൃശൂർ റേഞ്ച് ഡിഐജിയായി മാറ്റിയെങ്കിലും അദ്ദേഹം അസൗകര്യം അറിയിക്കുകയായിരുന്നു. </p>
<p> </p>
<p> </p>
<p> </p>
<p></p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/news/reshuffle-at-ips-helm-again-putta-vimaladitya-is-the-new-ig-of-northern-region-k-karthik-is-the-new-dig-of-kannur-range-1602914</guid>
<category><![CDATA[News]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Wed, 17 Jun 2026 04:51:48 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/news/neet-re-exam-security-google-removes-telegram-app-from-playstore-1602911</link>
<title><![CDATA[നീറ്റ് പുനഃപരീക്ഷ സുരക്ഷ;ടെലഗ്രാം ആപ്പ് പ്ലേസ്റ്റോറില്‍ നിന്ന് നീക്കി ഗൂഗിള്‍]]></title>
<description/>
<enclosure length="6796" type="image/webp" url="https://www.kaumudiplus.com/h-upload/2026/06/17/2201363-telegru.webp"/>
<content:encoded><![CDATA[<figure> <img width='500' height='281' src='https://www.kaumudiplus.com/h-upload/2026/06/17/2201363-telegru.webp'/><figcaption></figcaption></figure><p>ന്യൂഡൽഹി: രാജ്യത്ത്നീറ്റ് പുനഃപരീക്ഷ നടക്കാനിരിക്കെ സുരക്ഷയുടെ ഭാഗമായി ടെലഗ്രാം ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് നീക്കിഗൂഗിൾ . ആപ്പിളിനോടും ആപ്പ് നീക്കാൻ കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. പുതിയ ഉപഭോക്താക്കൾക്ക് പ്ലേ സ്റ്റോറിലൂടെ ആപ്പ് ഡൗൺലോഡ് ചെയ്യാനാകില്ല. ചോദ്യപേപ്പർ ചോർച്ച തടയുന്നതിന്റെ ഭാഗമായിട്ടാണ് കേന്ദ്രസർക്കാർ നടപടി.ചോദ്യപേപ്പർ ചോർച്ച മാഫിയകളുടെ ഇടപെടലുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നതിന് പിന്നാലെയാണ് മെസേജിങ് ആപ്പായ ടെലഗ്രാമിന് കേന്ദ്രസർക്കാർ ഇന്ത്യയിൽ താൽക്കാലിക നിരോധനം ഏർപ്പെടുത്തിയത്. നീറ്റ് മെഡിക്കൽ പ്രവേശന പരീക്ഷയുടെ പുനഃപരീക്ഷ പൂർത്തിയാകുന്ന ജൂൺ 22 വരെയാണ് നിരോധനം. പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ചോദ്യപേപ്പർ ചോർന്നുവെന്ന വ്യാജ പ്രചാരണങ്ങൾക്കും സാമ്പത്തിക തട്ടിപ്പുകൾക്കും ടെലഗ്രാം ആപ്പ് വ്യാപകമായി ഉപയോഗിച്ചുവെന്നും പരാതി ഉയർന്നിരുന്നു.പേപ്പർ ലീക്ക്ഡ് നീറ്റ്, റീ-നീറ്റ് 2026, പ്രൈവറ്റ് മാഫിയ, റീ നീറ്റ് മാഫിയ തുടങ്ങിയ പേരുകളിലുള്ള ടെലഗ്രാം ചാനലുകൾ വഴി പരീക്ഷാ ചോദ്യപേപ്പറുകൾ ലഭ്യമാണെന്ന് പരസ്യപ്പെടുത്തുകയും പണം തട്ടുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. ആപ്പിലെ മെസേജ് എഡിറ്റ് ഫീച്ചർ ജൂൺ 30 വരെ പ്രവർത്തനരഹിതമാക്കിയിട്ടുണ്ട്. നിരവധി ടെലഗ്രാം ചാനലുകളും ബോട്ടുകളും നീക്കം ചെയ്തിട്ടുണ്ട്. സൈബർ തട്ടിപ്പുകൾ 1930 ഹെൽപ്ലൈൻ നമ്പറിൽ റിപ്പോർട്ട് ചെയ്യാനും നിർദ്ദേശിച്ചിട്ടുണ്ട്.<br></p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/news/neet-re-exam-security-google-removes-telegram-app-from-playstore-1602911</guid>
<category><![CDATA[News]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Wed, 17 Jun 2026 04:44:34 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/news/monthly-payment-case-ed-to-question-veena-t-today-1602908</link>
<title><![CDATA[മാസപ്പടിക്കേസ് ;വീണ ടിയെ ഇന്ന് ഇഡി ചോദ്യം ചെയ്യും]]></title>
<description/>
<enclosure length="25164" type="image/webp" url="https://www.kaumudiplus.com/h-upload/2026/06/17/2201359-veena-ti.webp"/>
<content:encoded><![CDATA[<figure> <img width='875' height='489' src='https://www.kaumudiplus.com/h-upload/2026/06/17/2201359-veena-ti.webp'/><figcaption></figcaption></figure><p>കൊച്ചി: സിഎംആർഎൽ- എക്‌സാലോജിക് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ടിയെ ഇഡി ഇന്ന് ചോദ്യം ചെയ്യും. സിഎംആർഎല്ലുമായി നടത്തിയ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ എക്‌സാലോജിക് കമ്പനി ഉടമയായിരുന്ന ടി വീണയോട് ഇഡി ചോദിച്ചറിയും. വെള്ളിയാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അനാരോഗ്യം ചൂണ്ടിക്കാട്ടി സാവകാശം തേടുകയായിരുന്നു.വീണയെ ചോദ്യം ചെയ്യാൻ ഇ ഡി വിശദമായ ചോദ്യങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. സിഎംആർഎല്ലിൽ നിന്ന് ലഭിച്ച 2.78 കോടി എങ്ങനെ വിനിയോഗിച്ചു എന്നതടക്കമുള്ള കാര്യങ്ങളിൽ ഇഡി വ്യക്തത തേടും. സിഎംആർഎൽ ഉദ്യോഗസ്ഥർ മുൻപ് നൽകിയ മൊഴികൾ അടിസ്ഥാനമാക്കിയും ചോദ്യം ചെയ്യാനാണ് ഇ ഡിയുടെ തീരുമാനം. സിഎംആർഎൽ- എക്‌സാലോജിക് കേസിൽ ഇതാദ്യമായാണ് ടി വീണയെ ഇഡി ചോദ്യം ചെയ്യുന്നത്.<br></p>
<p> </p>
<p>നേരത്തേ വീണയുടെ പിതാവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടിലും കണ്ണൂരിലെ വീട്ടിലും ഭർത്താവ് മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ വീട്ടിലും അടക്കം വിവിധയിടങ്ങളിൽ ഇ ഡി റെയ്ഡ് നടത്തിയിരുന്നു. ഇവിടെ നിന്ന് ചില രേഖകൾ ലഭിച്ചുവെന്ന് ഇഡി വ്യക്തമാക്കിയിരുന്നു. എസ്എഫ്‌ഐഒയുടെ കൈവശമുള്ള രേഖകൾ അടക്കം ഇഡിക്ക് ലഭിച്ചിട്ടുണ്ട്.2016-17 കാലത്ത് തുടങ്ങിയതാണ് എക്‌സാലോജികും- സിഎംആർഎല്ലുമായിട്ടുള്ള കത്തിടപാടുകളും കരാർ രേഖകളും ഇഡി സമാഹരിച്ചിട്ടുണ്ട്. 2016 ലാണ് വീണയും സിഎംആർഎല്ലും തമ്മിൽ കരാർ ഒപ്പിടുന്നത്. 2017 ൽ എക്‌സാലോജികും സിഎംആർഎല്ലും തമ്മിലും കരാറിൽ ഏർപ്പെടുന്നുണ്ട്. കൂടാതെ ശശിധരൻ കർത്തയുടെ കുടുംബത്തിന് ബന്ധമുള്ള എംപവർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽ നിന്നും വീണ ലോൺ എടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഇഡി ഉദ്യോഗസ്ഥർ ചോദിച്ചറിയും.മാസപ്പടി കേസിൽ ഇ ഡിക്ക് അന്വേഷണം തുടരാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അനുമതി നൽകിയിരുന്നു. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സിഎംആർഎൽ നൽകിയ അപ്പീൽ തള്ളിക്കൊണ്ടായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ഇതിനു പിന്നാലെ ഇഡി ഡയറക്ടർ കൊച്ചിയിലെത്തി ഉന്നതതലയോഗം ചേർന്ന്, അന്വേഷണം ഊർജ്ജിതമായി മുന്നോട്ടു കൊണ്ടുപോകാൻ നിർദേശം നൽകുകയും ചെയ്തിരുന്നു. ഇന്നലെ സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ ഭാര്യ ജയ കർത്ത, മകൻ ശരൺ എസ് കർത്ത,മകൾ ഷിബി കർത്ത എന്നിവരെ ഇഡി ചോദ്യം ചെയ്തിരുന്നു. </p>
<p></p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/news/monthly-payment-case-ed-to-question-veena-t-today-1602908</guid>
<category><![CDATA[News]]></category>
<dc:creator><![CDATA[Devina Das]]></dc:creator>
<pubDate>Wed, 17 Jun 2026 04:37:28 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/videos/-trump-donaldtrump-1602863</link>
<title><![CDATA[ട്രംപിനെതിരെ ഇസ്രയേലിന്റെ യുദ്ധപ്രഖ്യാപനം! 'ആ കരാര്‍ മാറ്റിയേ തീരൂ..! #Trump #DonaldTrump]]></title>
<description/>
<enclosure length="50000" type="video/mp4" url="https://www.youtube.com/watch?v=rD7tAdY_fmo"/>
<content:encoded><![CDATA[<figure> <img src='https://www.kaumudiplus.com/h-upload/videothumb/yt_full_rD7tAdY_fmo.jpg'/></figure><p></p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/videos/-trump-donaldtrump-1602863</guid>
<category><![CDATA[Videos]]></category>
<dc:creator><![CDATA[Admin]]></dc:creator>
<pubDate>Tue, 16 Jun 2026 16:51:13 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/videos/-300b-trump-iran-usiran-1602852</link>
<title><![CDATA[ട്രംപിന്റെ സമാധാന കരാര്‍ പൊളിച്ചു!  ഇറാന്റെ $300B രഹസ്യ ആയുധം? #Trump #Iran #USIran]]></title>
<description/>
<enclosure length="50000" type="video/mp4" url="https://www.youtube.com/watch?v=kjNq4vd3aec"/>
<content:encoded><![CDATA[<figure> <img src='https://www.kaumudiplus.com/h-upload/videothumb/yt_full_kjNq4vd3aec.jpg'/></figure><p></p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/videos/-300b-trump-iran-usiran-1602852</guid>
<category><![CDATA[Videos]]></category>
<dc:creator><![CDATA[Admin]]></dc:creator>
<pubDate>Tue, 16 Jun 2026 16:31:06 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/videos/-ukraine-russia-1602853</link>
<title><![CDATA[യുക്രൈന്‍ ഡ്രോണ്‍ ആക്രമണത്തില്‍ റഷ്യയിലെ ഓയില്‍ റിഫൈനറി കത്തുന്നു | Ukraine | Russia]]></title>
<description/>
<enclosure length="50000" type="video/mp4" url="https://www.youtube.com/watch?v=PZlCEFNI74Q"/>
<content:encoded><![CDATA[<figure> <img src='https://www.kaumudiplus.com/h-upload/videothumb/yt_full_PZlCEFNI74Q.jpg'/></figure><p></p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/videos/-ukraine-russia-1602853</guid>
<category><![CDATA[Videos]]></category>
<dc:creator><![CDATA[Admin]]></dc:creator>
<pubDate>Tue, 16 Jun 2026 16:13:26 GMT</pubDate>
</item>
<item>
<link>https://www.kaumudiplus.com/videos/-b-52-b52usa-1602854</link>
<title><![CDATA[യുഎസിന്റെ ആറ്റംബോംബ് വിമാനവും പൊട്ടിച്ചു! B-52 സ്‌ഫോടനത്തിന്റെഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്#B52#usa]]></title>
<description/>
<enclosure length="50000" type="video/mp4" url="https://www.youtube.com/watch?v=kA72MGeAUBo"/>
<content:encoded><![CDATA[<figure> <img src='https://www.kaumudiplus.com/h-upload/videothumb/yt_full_kA72MGeAUBo.jpg'/></figure><p></p>]]></content:encoded>
<guid isPermaLink="true">https://www.kaumudiplus.com/videos/-b-52-b52usa-1602854</guid>
<category><![CDATA[Videos]]></category>
<dc:creator><![CDATA[Admin]]></dc:creator>
<pubDate>Tue, 16 Jun 2026 15:58:29 GMT</pubDate>
</item>
</channel>
</rss>
