കേസിൽ പ്രതികളുടെ നുണ പരിശോധന താൻ കോടതിയിൽ എതിർത്തുവെന്നത് വാസ്തവമല്ല. കേസ് അട്ടിമറിക്കാൻ കെ പി സതീശൻ ശ്രമിക്കുന്നുവെന്നും പെൺകുട്ടികളുടെ അമ്മ ആരോപിച്ചു.
എല്ലാ പരാതിയും പാര്‍ട്ടി അന്വേഷിക്കുമെന്ന ലൈനിലാണ് കാര്യങ്ങള്‍ എങ്കില്‍ അത് അംഗീകരിക്കാനാകില്ല. പാര്‍ട്ടി അന്വേഷണം നടത്തി പിന്നെ പോലീസ് രംഗപ്രവേശനം നടത്തുന്ന രീതിയാണ് ഈ പരാതിയിലും കാണാന്‍ പോകുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ബാങ്കിന്റെ ഓരോ വര്‍ഷത്തെയും ലാഭനഷ്ടക്കണക്ക് കമ്പ്യൂട്ടറില്‍ ഇല്ല. ബാങ്കിന്റെ ബാക്കി പത്രവും കാണാനില്ല. ഇടപാടുകളില്‍ പിന്നീട് മാറ്റം വരുത്താന്‍ ജീവനക്കാര്‍ക്ക് കഴിയുന്നു തുടങ്ങി ക്രമക്കേടിന്റെ നിരവധി സാധ്യതകളാണ് കണ്ടല ബാങ്കുമായി ബന്ധപ്പെട്ട് പുറത്തുവന്നിരിക്കുന്നത്.
എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാദിത്യയാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്.എറണാകുളം റൂറല്‍, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ പൊലീസ് സ്റ്റേഷനുകള്‍ക്കാണു സര്‍ക്കുലര്‍ ലഭിച്ചത്.
നിലവില്‍ വാട്ടര്‍ സ്പോര്‍ട്സ്, സാഹസിക വിനോദ സഞ്ചാര സാധ്യതകള്‍ എന്നിവയുടെ സാധ്യതാ പഠനങ്ങള്‍ നടന്നു വരികയാണെന്നും മന്ത്രി പറഞ്ഞു.
സൈനികന് വ്യാജനാണെന്നു തെളിഞ്ഞൊലും താന്‍ ഉന്നയിച്ച വിമര്‍ശനത്തിനു പ്രസക്തിയുണ്ടെന്നാണ് അനില്‍ ആന്റണിയുടെ ന്യായീകരണം. തീവ്ര ഇസ്ലാമിസ്റ്റുകളുടെ പ്രഭവകേന്ദ്രമായി കേരളം മാറുകയാണ്.
ഒരു കുറ്റകൃത്യം നടന്നാല്‍ എല്ലാ ക്യാമറകളും എവിടെയാണ് ലഭ്യമെന്നും എവിടെയാണ് അന്വേഷിക്കേണ്ടതെന്നും അറിയാന്‍ എസ്എച്ച്ഒമാരെ മാപ്പിംഗ് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു മാസത്തിനകം പിഴതുക അടയ്ക്കണമെന്നാണ് നോട്ടീസില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. അല്ലാത്തപക്ഷം സ്വത്ത് കണ്ടുകെട്ടുല്‍ നടപടി ആരംഭിക്കുമെന്നും റവന്യൂ വകുപ്പ് നോട്ടീസില്‍ പറയുന്നു.
ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.